2012 നവംബർ 21, ബുധനാഴ്‌ച

സഖാവ് വി.എസിന് ശേഷം???

ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവ് എടുക്കുന്ന നിലപാടുകള്‍ അറിയാനും പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ വായിക്കാനോ കേള്ക്കാനോ ചര്ച്ചു ചെയ്യാനോ താല്പര്യം കാട്ടുകയും അദ്ദേഹം പങ്കെടുക്കുന്ന പൊതു പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ജന സാമാന്യം ഉണ്ടെങ്കില്‍ അത്തരം നേതാക്കളെ നമ്മള്‍ ജനകീയ നേതാക്കളായി കണക്കാക്കുന്നു. 

സമീപകാലത്ത്‌ കേരള രാഷ്ട്രീയത്തില്‍ ഈ ഗണത്തില്‍ പെടുത്താവുന്ന ഒരു നേതാവാണ് സഖാവ്‌ വി.എസ്. അ
ച്യുതാനന്ദന്‍. അതിനു മുന്നേ ഉണ്ടായിരുന്നത് സഖാവ് ഇ.കെ. നായനാരും, ഇ.എം.എസും, എ.കെ.ജി.യും കൃഷ്ണപിള്ളയും ഒക്കെയായിരുന്നു. ഇതിനര്ത്ഥം മറ്റു നേതാക്കളൊന്നും ജനകീയരല്ല എന്നല്ല. കൂട്ടത്തില്‍ താരതമേന്യ ജനകീയര്‍ ഇവരായിരുന്നു എന്ന് മാത്രം.

ഇവരൊക്കെ പാര്ട്ടിയുടെ ഉല്പന്നമാണ്. പാര്ട്ടിയില്ലെങ്കില്‍ ഇവരില്ല എന്ന് തന്നെ പറയാം. പാര്ട്ടി ചട്ടക്കൂട്ടില്‍, പാര്ട്ടിക്ക്‌ വിധേയരായി പാര്ട്ടി നിലപാടുകള്‍ ഉയര്ത്തി പ്പിടിച്ചു കൊണ്ട് സാധാരണക്കാരന് വേണ്ടി പ്രവര്ത്തിക്കുന്നത് കൊണ്ടാണ് ഇവരെയൊക്കെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതും ഇവരോക്കെ ജനകീയരാകുന്നതും. ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍ വെള്ളത്തിലെ പരല്‍ മീനിനെ പോലെയാണ് എന്ന് പറയാം. ജനങ്ങളുടെ പ്രശ്നങ്ങള്‍, പ്രയാസങ്ങള്‍ ബുദ്ധിമുട്ടുകള്‍ ഇവയൊക്കെ അപ്പഴപ്പോള്‍ മനസ്സിലാക്കി അതേറ്റെടുത്തു ജനങ്ങളുടെ കൂടെ നില്ക്കാന്‍ കഴിയുന്നത് കൊണ്ട് കൂടിയാണ് അവര്‍ ജനങ്ങള്ക്ക് സ്വീകാര്യരാകുന്നത്.

ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ സോഷ്യലിസത്തിലേക്കും പിന്നെ കമ്മ്യൂണിസത്തിലേക്കും മുന്നേരേണ്ട പാര്ട്ടിയാണ് സി.പി.എം. നിലവിലുള്ള ഇന്ത്യന്‍ പാര്ലിലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രവര്ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനു നിയമസഭയിലേക്കും പാര്ളിമെന്റിലെക്കും തിരെഞ്ഞെടുപ്പില്‍ മല്സ രിക്കേണ്ടി വരും. അങ്ങിനെ മത്സരിക്കുമ്പോള്‍ ചിലപ്പോള്‍ തങ്ങള്ക്കു് സര്ക്കാ ര്‍ ഉണ്ടാക്കാനുള്ള അവസരം ലഭിച്ചെന്ന് വരാം. ചിലപ്പോള്‍ അത് നഷ്ടപ്പെട്ടുവെന്നും വരാം. സി.പി.എം. നെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ കേരളം, ബംഗാള്‍ ത്രിപുര എന്നീ മൂന്നു സംസ്ഥാങ്ങളില്‍ സ്വന്തമായും മുന്നണി അടിസ്ഥാനത്തിലും ഭരിക്കാന്‍ അവസരം ലഭിച്ചു. അത് പോലെ കേന്ദ്രത്തിലും ഭരണത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പാര്ട്ടിയായി ചിലപ്പോഴൊക്കെ മാറുകയും ചെയ്തു. മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചായിരുന്നു ഇതൊക്കെ.

സി.പി.എം.നെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടി മാത്രമാണ് തിരെഞ്ഞെടുപ്പ് രാഷ്ട്രീയം. നില നില്ക്കു ന്ന വ്യവസ്ഥിതിയില്‍ സ്ഥാപനവല്ക്കരിക്കപ്പെട്ട ഭരണകൂട ഉപകരണങ്ങള്‍ വെച്ച് കൊണ്ട് തങ്ങള്ക്കു് ചെയ്യാന്‍ കഴിയുന്നതിന്റെ പരിമിതി മനസ്സിലാക്കി കൊണ്ട് തന്നെ അതിനുള്ളില്‍ നിന്ന് കൊണ്ട് ജനങ്ങള്ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും എന്നുള്ളതാണ് അവര്‍ നോക്കുന്നത്. . അതിന്റെ പോരായ്മകളും ദൗര്ബല്യങ്ങളും ജനങ്ങളുമായി പങ്കു വെച്ച് കൊണ്ട് തന്നെ അവര്‍ മുന്നേറുന്നു.

ഇങ്ങിനെയുള്ള ഒരു തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഭാഗഭാക്കാകുമ്പോള്‍ അതിനു പറ്റിയ നേതാക്കന്മാരെ പാര്ട്ടി കണ്ടെത്തുകയും വളര്ത്തി് കൊണ്ട് വരികയും ചെയ്യുന്നു. നിയമസഭയേയും പാര്ളിമെന്റിനെയും തങ്ങള്ക്കാനുകൂലമായ (സാധാരണക്കാരന് അനുകൂലമായ) രൂപത്തിലേക്ക് ഉപയോഗപ്പെടുത്തുവാന്‍ ഇവര്‍ ശ്രദ്ധിക്കും. അതിന്റെ ഉദാഹരണങ്ങളാണ് സാധാരണക്കാരന് ലഭിക്കുന്ന പെന്ഷനുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഭൂമി ഇവയുമായി ബന്ധപ്പെട്ടു നടത്തിയ പരിഷ്ക്കാരങ്ങളും അതിന്റെ ഗുണവും. ഒരു ഭാഗത്ത്‌ ജനങ്ങളുടെ മൊത്തം പ്രശ്നം ഏറ്റെടുത്തു സമരങ്ങള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രീകൃത പാര്ട്ടി നേതൃത്വവും മറു ഭാഗത്ത്‌ മണ്ഡലങ്ങളിലെ പ്രശ്നങ്ങള്‍ നിയമസഭയിലും പാര്‍ലിമെന്റിലും അവതരിപ്പിക്കാന്‍ സാമാജികന്മാര്‍. കൂട്ടത്തില്‍ പാര്ട്ടിയും സാമാജികരും തോളോടു തോള്‍ ചേര്ന്ന് നടത്തുന്ന സംയുക്ത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍. ഒന്ന് മറ്റൊന്നില്‍ നിന്ന് ഭിന്നമല്ലാത്ത രീതിയിലുള്ള പ്രവര്ത്തനം. ഇതൊക്കെ ചേര്ന്നുള്ള രാഷ്ട്രീയ പ്രവര്ത്തെനമാണ് ഇന്ന് നിലവിലുള്ളത്.

പാര്ട്ടി യെ സംബന്ധിച്ചിടത്തോളം പാര്ട്ടി ഏല്പ്പി ക്കുന്ന ഉത്തരവാദിത്തമാണ് അല്ലെങ്കില്‍ ഭാരവാഹിത്വമാണ് എം.എല്‍. എ. സ്ഥാനവും എം.പി.സ്ഥാനവും മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങളൊക്കെ. പാര്ടി ഏല്പ്പിച്ച ഈ ജോലി പാര്ട്ടി കാഴ്ചപ്പാട് ഉയര്ത്തി പ്പിടിച്ചു പാര്ട്ടിക്ക് വിധേയമായി സാധാരണക്കാരന് വേണ്ടി ചെയ്യുമ്പോള്‍ ആ നേതാവ് ജനകീയനായി മാറും. അങ്ങിനെ മാറിയ നേതാക്കളാണ് സഖാവ് ഇ.എം.എസും, ഇ.കെ. നായനാരും. രണ്ടു പേരും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരാണ്. എന്നാല്‍ പാര്ട്ടി ക്ക്‌ വിധേയമായി മാത്രമേ പ്രവര്ത്തിച്ചിരുന്നുള്ളൂ. ഈ ഗണത്തില്‍ അവസാനമായി ചേര്ക്കാവുന്ന പേരാണ് സഖാവ് വി.എസിന്റേത്. ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ഉയര്ന്നു വരാവുന്ന വൈരുദ്ധ്യങ്ങളെ അതിജീവിക്കാന്‍, തനിക്ക് പറ്റിപോയെക്കാവുന്ന തെറ്റുകളെ മനസ്സിലാക്കി അത് തിരുത്താന്‍ പാര്ട്ടി യുമായി സഹകരിച്ചു പാര്ട്ടി നിലപാടുകള്‍ ഉയര്ത്തി പിടിച്ചു പാര്ട്ടിക്ക് വിധേയനായി പ്രവര്ത്തി ച്ചാല്‍ സാധിക്കുന്നതാണ്. മേല്പ്പറഞ്ഞ സ്ഥാനമാനങ്ങള്‍ ജനങ്ങളെ സേവിക്കുന്നതിനുള്ളതാണെന്നും അത് പാര്ട്ടി നിലപാടുകള്‍ ഉയര്ത്തിപിടിച്ചും പാര്ട്ടിക്ക്‌ വിധേയമായും മാത്രമേ ചെയ്യാവൂ എന്നും സ്വയം മനസ്സിലാക്കിയാല്‍ ഒഴിവാക്കാവുന്ന പ്രശ്നങ്ങളെ നമുക്കുണ്ടാവൂ.

ഇത്തരത്തില്‍ തെറ്റ് പറ്റുന്നവര്ക്ക് പാര്ട്ടിക്കുള്ളില്‍ തന്നെ തിരുത്താന്‍ നിരവധി അവസരങ്ങള്‍ കൊടുക്കുകയും അവര്‍ അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്ന് സമീപകാല സംഭവ വികാസങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും.

സി.പി.എം. എന്ന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നേതാക്കളെ രൂപപ്പെടുത്തുന്നത് പാര്ട്ടിയാണ്. അത് ജനങ്ങളുടെ ഇടയില്‍ പാര്ട്ടി നയങ്ങള്‍ പറഞ്ഞു കൊണ്ട് സാധാരണക്കാരന് വേണ്ടി പ്രവര്ത്തിക്കുന്നതിലൂടെ ഉയര്ന്നു വരുന്നതാണ്. പാര്ട്ടിയിലും പൊതു രംഗത്തും ഇത്തരം നേതാക്കള്‍ എന്നും പാര്ട്ടി നയം ഉയര്ത്തി പിടിച്ചു പാര്ട്ടിക്ക്‌ വിധേയമായി പ്രവര്ത്തിക്കണം. വ്യക്തിപരമായി ഓരോ വ്യക്തിക്കുമുള്ള കഴിവുകള്‍ പാര്ട്ടി ക്ക് വേണ്ടി ഉപയോഗപ്പെടുത്തുമ്പോള്‍ ആ സഖാവ് പാര്ട്ടി യുടെ സ്വത്തായി സ്വയം മാറുകയാണ്. അത്തരക്കാരെ സ്നേഹിക്കാനും ആരാധിക്കാനും ധാരാളം ആളുകള്‍ കാണും.

എന്നാല്‍ വ്യക്തി പാര്ട്ടിക്കതീതനാണ് താന്‍ എന്ന് കരുതി പാര്ട്ടി യെ വെല്ലു വിളിക്കാന്‍ തുടങ്ങിയാല്‍ ആദ്യം അയാളെ പാര്ട്ടി തിരുത്താന്‍ ശ്രമിയ്ക്കും. അതിനുള്ള അവസരങ്ങള്‍ കൊടുക്കും. എന്നിട്ടും തന്റെ തെറ്റ് തിരുത്തിയില്ലെന്കില്‍ അദ്ദേഹം പാര്ട്ടിക്ക് പുറത്തേക്കുള്ള വഴിയില്‍ സ്വയം സഞ്ചരിക്കലാവും അത്. അങ്ങിനെ പാര്ട്ടിക്ക് പുറത്ത്‌ പോയവര്‍ പിന്നീടാണ് തങ്ങളുടെ വ്യക്തി പ്രഭാവം എന്തായിരുന്നു എന്ന് മനസ്സിലാക്കുക. കടലിലെ വെള്ളം ഒരു ബക്കറ്റില്‍ മാത്രമായി ഒതുങ്ങുമ്പോള്‍ വെള്ളത്തിനു സംഭവിക്കുന്ന മാറ്റം നമ്മള്‍ ഗൌരിയമ്മയിലും എം.വി. രാഘവനിലും കണ്ടു. അത്തരം തെറ്റുകള്‍ ആവര്ത്തിക്കാതിരിക്കാന്‍ നാം നിതാന്ത ജാഗ്രത പാലിക്കണം.

വ്യക്തിയല്ല പ്രസ്ഥാനം എന്നും എന്നാല്‍ വ്യക്തിക്ക് പ്രസ്ഥാനത്തില്‍ നിര്ണ്ണായക പങ്കു വഹിക്കാന്‍ കഴിയും എന്നും നാം മനസ്സിലാക്കണം. ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കാലം കഴിഞ്ഞിട്ടും നായനാരുടെ കാലം കഴിഞ്ഞിട്ടും പാര്ട്ടി ഇന്നത്തെ രീതിയില്‍ നില നില്ക്കാ നുള്ള കാരണവും മറ്റൊന്നല്ല. എന്നാല്‍ ഇവരൊക്കെ ഈ പ്രസ്ഥാനത്തില്‍ വ്യക്തിപരമായി വഹിച്ച പങ്കിനെ നാം ചെറുതായി കാണുന്നുമില്ല. അത് ഇന്നും എന്നും നമ്മള്‍ ഓര്മ്മിക്കുന്നുമുണ്ട്. നായനാരുടെ കാലശേഷമായിരുന്നു സഖാവ് വി.എസ്. നമ്മുടെ ഇടയില്‍ ഒരു ജനകീയ നേതാവായി ഉയര്ന്നു് വന്നത്. അത് കൊണ്ട് തന്നെ വി.എസ്. അച്യുതാനന്ദന് ശേഷവും നമുക്ക്‌ മറ്റൊരു ജനകീയ നേതാവ് ഉണ്ടാകും എന്ന സഖാവ് കാരാട്ടിന്റെ പ്രസ്താവനയോട് നമുക്ക്‌ യോജിക്കാന്‍ കഴിയും.

അനിവാര്യമായ ഇടത്പക്ഷ മേല്ക്കോയ്മ

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മണ്ഡലങ്ങളില്‍ ഇടത്പക്ഷത്തിന് ഉണ്ടായിരുന്ന മേല്ക്കോയ്മ അതിന്റെ ഉച്ചസ്ഥായിയില്‍ ഇരുന്ന അവസരമായിരുന്നു സഖാവ് ഇ.എം.എസിന്റെ കാലം. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഉണ്ടായ ആ ശൂന്യത ഇനിയും നികത്തപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല ആ മേല്ക്കോ യ്മ നമുക്ക്‌ തിരിച്ചു പിടിക്കാന്‍ പ്രയാസകരമായ രൂപത്തില്‍ നഷ്ടമാവുകയും ചെയ്തിരിക്കുന്നു. 

ഈ അടുത്തകാലത്ത് വലതുപക്ഷ മേല്ക്കോ്യ്മ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ
്യ സാംസ്ക്കാരിക മണ്ഡലങ്ങളില്‍ അതിന്റെ താണ്ഡവനൃത്തമാടുകയായിരുന്നു. സാംസ്ക്കാരികമായി നാം ഒരു നൂറു കൊല്ലം പിറകോട്ടു പോയിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശക്തമായി തിരിച്ചു വന്നിരിക്കുന്നു. വര്ഗീയതയും ജാതീയതയും സമസ്ത മേഖലകളും കയ്യടക്കി വച്ചിരിക്കുകയാണ്. സാമുദായിക സന്തുലനത്തിന്റെ പേര് പറഞ്ഞു നടക്കുന്ന വര്ഗീരയ കളികള്‍ സകല സീമയും അതിലംഘിച്ചിരിക്കുന്നു. ലൌ ജിഹാദും, സദാചാര പോലീസും അന്തരീക്ഷം മലീമസമാക്കിയിരിക്കുന്നു. നാട്ടുമ്പുറങ്ങളില്‍ അടക്കം ഉത്തരേന്ത്യയിലെന്ന പോലെയുള്ള ജാതികൂട്ടങ്ങളും കോളനികളും പുതുതായി രൂപപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ വിഭാഗവും താമസിക്കുന്ന സ്ഥലങ്ങളില്‍ മറ്റു ജാതികള്ക്കും മതവിഭാഗക്കാര്ക്കും സ്ഥലം ലഭിക്കില്ല എന്തിനധികം വാടകക്ക് വീട് പോലും ലഭിക്കില്ല. തങ്ങളുടേതായ കോളനികള്‍, സ്കൂളുകള്‍, കോളേജുകള്‍ ആരാധാനാലയങ്ങള്‍ തുടങ്ങി ഓരോ തുരുത്തുകള്‍ സൃഷ്ടിച്ചു അവിടെ അവര്‍ ജീവിച്ചു തുടങ്ങിയിരിക്കുന്നു. കേരളം വീണ്ടും ഒരു ഭ്രാന്താലയമായി മാറിയിരിക്കുന്നു എന്ന് തന്നെ പറയാം.

ഇടതുപക്ഷത്തെ ബോധപൂര്‍വ്വം തളര്ത്താന്‍ നടത്തിയ പരിശ്രമങ്ങളെ മുളയിലെ നുള്ളിക്കളയാന്‍ നമുക്ക് സാധിക്കാതിരുന്നതാണ് പ്രശ്നം ഇത്രമാത്രം സങ്കീര്ണ്ണമാകാന്‍ കാരണം. ഒന്നാം യു.പി.എ. സര്ക്കാരിനെ പുറത്ത്‌ നിന്ന് പിന്തുണച്ചു കൊണ്ട് പല കാര്യങ്ങളിലും ഇടതുപക്ഷം ജനപക്ഷ തീരുമാനമെടുപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചത് നാമാരും മറന്നിട്ടില്ല. എന്നാല്‍ ആണവകരാര്‍ പ്രശ്നം വന്നപ്പോള്‍ യു.പി.എ. സര്ക്കാര്‍ അമേരിക്കന്‍ താല്പര്യത്തിനു അനുകൂലമായി നിന്നപ്പോള്‍ ഇടതുപക്ഷം സര്ക്കാരിനു പിന്തുണ പിന്‍വലിക്കുകയും തുടര്ന്നു അവര്‍ നോട്ടുകെട്ടുകളുടെ ബലത്തില്‍ എം.പി.മാരെ വിലക്ക് വാങ്ങി അധികാരം നിലനിര്ത്തു്കയും ചെയ്തതും നാം മറന്നിട്ടില്ല.

തുടര്‍ന്ന് നടന്ന തിരെഞ്ഞെടുപ്പില്‍ ഉണ്ടായ ഇടത് പക്ഷത്തിന്റെ പരാജയം വലതുപക്ഷ ശക്തികള്ക്ക് ആത്മവീര്യവും ആവേശവും നല്കി. ഇതോടൊപ്പം ഇടതുപക്ഷത്തെ ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കുക, അല്ലെങ്കില്‍ ക്ഷീണിപ്പിക്കുക എന്ന സാമ്രാജ്യത്വ അജണ്ട കൂടി ഇതിന്റെ കൂടെ ചേര്ന്നുപ്പോള്‍ അതിനു വേണ്ടി സകല വിധ്വംസക ശക്തികളും ഒറ്റക്കെട്ടായി നിന്നപ്പോള്‍ ഇടതുപക്ഷം തീര്ത്തും പ്രതിരോധത്തിലായി. തിരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ തോല്പ്പി ക്കാന്‍ അവര്ക്കായെങ്കിലും ജനപിന്തുണയിലും സമരപോരാട്ട മേഖലയിലും അവരെ തളര്ത്താരന്‍ അവര്ക്കായില്ല.

ഇത് തിരിച്ചറിഞ്ഞു ഇടത് പക്ഷത്തെ തകര്ക്കാന്‍ അവര്‍ പുതിയ തന്ത്രങ്ങള്‍ക്ക് രൂപം കൊടുത്തു. തീവ്ര ഇടതുപക്ഷത്തെയും ഇടത് പക്ഷത്ത്‌ നിന്ന് പലപ്പോഴായി പുറത്ത്‌ വന്ന ആളുകളെയും ഗ്രൂപ്പുകളെയും ഏകോപിച്ചു കൊണ്ട് ഇടതുപക്ഷത്തെ ആഞ്ഞടിക്കുക എന്ന തന്ത്രം. ഇതില്‍ പലപ്പോഴും അവര്‍ വിജയം നേടുകയും ചെയ്തു. ഇതോടൊപ്പം തന്നെ പാര്ട്ടിക്കുള്ളില്‍ വിഭാഗീയത ഉണ്ടാക്കിയെടുക്കാനും അത് നിലനിര്ത്താ നും ഉള്ള ശ്രമത്തില്‍ അറിഞ്ഞോ അറിയാതെയോ ചിലരെ ഉപയോഗപ്പെടുത്താനും അവര്ക്കായി. ഇതിനൊക്കെ പുറമേ പത്ര, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളെ അവര്‍ സസമര്‍ത്ഥമായി തങ്ങള്ക്കനുകൂലമായി വിനിയോഗിച്ചു.

കേരളത്തില്‍ ഇടതുപക്ഷത്തിന് പ്രതിരോധിക്കാന്‍ പറ്റാത്തത്ര മാധ്യമങ്ങള്‍ എണ്ണത്തില്‍ കൂടുതല്‍ ഉണ്ടായതും ഇക്കാലയളവിലാണ്. ഇവയെയൊക്കെ ഏകോപിച്ചു കൊണ്ടുള്ള ഒരു ശക്തമായ കടന്നാക്രമണമായിരുന്നു അവര്‍ ഇടതുപക്ഷത്തിന് നേരെ നടത്തിയത്‌. ശരിക്കും വളഞ്ഞിട്ടിട്ട് ആക്രമിക്കുക എന്ന ത്രന്ത്രം. ഇടതുപക്ഷത്തിന്റെ പ്രതിരോധം ദുര്ബശലമായത് അവര്ക്ക് ‌ വിജയം നേടികൊടുത്തു. പത്രങ്ങളില്‍ ഭൂരിപക്ഷവും അവര്ക്കനുകൂലമായതും അവരുടെ സ്വന്തവും, ചാനലുകലുടെ എണ്ണത്തില്‍ കൂടുതലും അങ്ങിനെ തന്നെ പോരാത്തതിന് ശ്രാവ്യ മാധ്യമമായ എഫ്. എം. റേഡിയോകളും എല്ലാം കൂടി ഇടതുപക്ഷത്തിന് പ്രതിരോധിക്കാന്‍ വലിയ ബുദ്ധിമുട്ടായി. ഇടതുപക്ഷം ചെയ്യുന്ന കാര്യങ്ങളെ വാര്ത്തകളില്‍ തമസ്ക്കരിക്കുക, അവരുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ചു അത് പര്വ്തീകരിച്ച് ഇടതുവിരുദ്ധ മനോഭാവം ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുക തുടങ്ങി നെറികെട്ട മാധ്യമ പ്രവര്‍ത്തനം ശക്തമായതും ഇക്കാലയളവില്‍ തന്നെ. ഇക്കാര്യത്തില്‍ അവര്‍ ഒരു സിണ്ടിക്കേറ്റ് ആയി പ്രവര്ത്തിച്ചു. മാധ്യമ സിണ്ടിക്കെറ്റ്‌. വലതുപക്ഷത്തിന്റെ കയ്യിലെ ഏറ്റവും ശക്തമായ ആയുധമായി ഇത് മാറി. അവരുടെ വജ്രായുധം. എന്നിട്ടും ഇടതുപക്ഷം പ്രതിരോധനിര പടുത്തുയര്ത്തി.

പത്രങ്ങള്‍ വായിച്ചാല്‍ അതില്‍ മുഴുവന്‍ ഇടതുപക്ഷ വിരുദ്ധ വാര്ത്ത കള്‍, റേഡിയോ തുറന്നാല്‍ അതും അങ്ങിനെ തന്നെ, ചാനലുകള്‍ തുറന്നാല്‍ വാര്ത്തയും ചര്ച്ചകളും ചര്ച്ചകളില്‍ ഇടതുപക്ഷത്തിന്റെ പ്രതിനിധി കാര്യമായി കാണില്ല പക്ഷെ അവതാരകനും പിന്നെ മറ്റു പാര്ട്ടികളും കൂടി ഏകപക്ഷീയമായി ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നത് നമുക്ക് കാണാം. ഇതില്‍ ഡിപ്ലോമ എടുത്ത സ്ഥിരം ചാനല്‍ ചര്ച്ചാ തൊഴിലാളികളും നമുക്കുണ്ട്. അതില്‍ ചിലരാകട്ടെ അവരുടെ തറ സംസ്കാരം ഈയിടെയായി വല്ലാതെ പുറത്ത് കാണിക്കുകയും ചെയ്യുന്നു. സി.പി.ഐ.യുടെ വക്കീല്‍ വിഭാഗം നേതാവായ ഒരാള്‍ ഇടതുപക്ഷക്കാരനെന്നു സ്വയം അവകാശപ്പെട്ടാണ് തന്റെ കൂറ് വലതുപക്ഷത്തോടു കാണിക്കുന്നത്. ഇങ്ങിനെ എങ്ങോട്ട് തിരിഞ്ഞാലും ഏതു സമയവും ഇടതുപക്ഷത്തെ കുറ്റം പറയുന്ന ഒരു സാമൂഹ്യ അന്തരീക്ഷത്തിലാണ് നാം ജീവിച്ചു പോരുന്നത്. തീര്ച്ചങയായും ഇതിന്റെ സ്വാധീനം ജനങ്ങളില്‍ ഉണ്ടാവും. കൂട്ടത്തില്‍ ചില നേതാക്കള്‍ കള്ളന്മാര്‍, കൊള്ളരുതാത്തവര്‍ ചിലര്‍ ആദര്‍ശ പുരുഷന്മാര്‍, പുണ്യവാളന്‍ എന്ന് തുടങ്ങിയ പ്രചരണം ഒരു ഭാഗത്ത്. മാധ്യമങ്ങളുടെ സ്വാധീനത്തില്‍ ഒരു പോലെ വീഴുന്ന ചില നേതാക്കളും അണികളും. അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി കൂടെ നിര്ത്താ ന്‍ പാടു പെടേണ്ടി വരുന്നു. അങ്ങിനെ നിരന്തരമായി ഇടത് പക്ഷത്തെ സ്വയം പ്രതിരോധത്തിന്റെ ഒരു മേഖലയിലേക്ക്‌ തള്ളിവിട്ടു കൊണ്ട് തങ്ങളുടെ അജണ്ട വളരെ എളുപ്പം നടപ്പിലാക്കിയെടുക്കുക എന്ന ഒരു സമീപനമാണ് അവര്‍ കൈക്കൊള്ളുന്നത്.

ടി.പി. മന്ത്രം ആയിരം വട്ട്മല്ല പതിനായിരം വട്ടം ഉരുവിട്ട് കൊണ്ട് അതിന്റെ മറവില്‍ അവര്‍ നടത്തിയ, നേടിയെടുത്ത ജനവിരുദ്ധ നടപടികളും തീരുമാനങ്ങളും എന്തൊക്കെയായിരുന്നു?? ഇതിനൊക്കെ “ജനസമ്മതി” ഉണ്ടാക്കിയെടുക്കുക എന്ന ധര്‍മ്മം മാധ്യമങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു കൊടുക്കുയും ചെയ്യും. അവര്ക്ക് അതിനു പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു.
കൊലപാതകങ്ങളോടുള്ള മാധ്യമങ്ങളുടെയും സര്ക്കാ രിന്റെയും ഇരട്ടത്താപ്പ് നയം വളരെ വ്യക്തമായത്‌ ഈ അടുത്ത കാലത്താണല്ലോ? അഴിമതിക്ക് കളമൊരുക്കാനും ഇവര്‍ കൂട്ട് നില്ക്കുന്നത്‌ നാം കണ്ടു. എമേര്ജിംഗ് കേരള എന്ന പേരില്‍ നടത്തിയ മാമാങ്കം എന്തിനു വേണ്ടിയായിരുന്നു എന്നും നമുക്ക്‌ ഇന്നറിയാം. ഏറ്റവും ഒടുവില്‍ കൊച്ചി മെട്രോയാണ് അഴിമതിക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രമിച്ചത്... .

ഇതിനെയൊക്കെ അതിജീവിക്കാന്‍ ഇടതുപക്ഷത്തിനു അവരുടെ കയ്യില്‍ ഒരൊറ്റ ആയുധമേയുള്ളൂ. ജനങ്ങള്‍. അവരുടെ ഇടയിലേക്ക്‌ ഇറങ്ങുക... അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുക. അവരോടൊപ്പം പോരാടുക. പോരാട്ടത്തിന് നേതൃത്വം കൊടുക്കുക. അവരെ രാഷ്ട്രീയമായി നിരന്തരം വിദ്യാഭ്യാസം ചെയ്യിക്കുക. നിരന്തരമായി അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു അവര്ക്ക് വേണ്ടി സമരം ചെയ്യുക. ഈ തുടര്‍ പ്രക്രിയക്ക് ഒരിക്കല്‍ പോലും ഭംഗം വരുത്തരുത്. അതിനു ഭംഗം വന്നാല്‍ പിന്നെ ഇടതുപക്ഷം ഇല്ല. ഇതോടൊപ്പം തന്നെ സാംസ്കാരികമായി നാം വളരെയേറെ പിന്നോക്കമാണ് അത് കൊണ്ട് തന്നെയാണ് പല എഴുത്തുകാരും ഇന്ന് സ്വന്തം വ്യക്തിത്വം അടിയറവെച്ചു പൊതു സ്വീകാര്യതക്ക് വേണ്ടിയും ഭരണകൂടത്തിന്റെ നക്കാപിച്ചക്ക് വേണ്ടിയും പ്രസ്ഥാനത്തെ തള്ളിപ്പറയുന്നത്. അല്ലെങ്കില്‍ സ്ക്രോളിങ്ങ് ന്യൂസ് കണ്ടു അതിനടിമപ്പെട്ടു മാധ്യമങ്ങള്‍ വിരിക്കുന്ന വലയില്‍ പെട്ട് ഇടത് വിരുദ്ധ പ്രസ്താവനകള്‍ ഇറക്കുന്നത്. ഇത് അവരുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പോരായ്മയും സാംസ്കാരിക പൈതൃകത്തിന്റെ തിരിച്ചറിവില്ലായ്മയുമാണ് കാണിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ കൂടി സജീവ ശ്രദ്ധ ചെലുത്തി ആ മേഖലയില്‍ കൂടി നിരന്തരമായ സജീവമായ ഇടപടല്‍ നിലനിര്ത്തി കൊണ്ട് പോകണം.

നിരന്തരമായ രാഷ്ട്രീയ വിദ്യാഭ്യാസവും, നിരന്തരമായ ജനകീയ സമരങ്ങളും ഏറ്റെടുത്ത്‌ നടത്താന്‍ നമ്മള്‍ വിമുഖത കാണിച്ചാല്‍ അതില്‍ എന്തെങ്കിലും ഉപേക്ഷ വരുത്തിയാല്‍ നമുക്ക്‌ ചരിത്രം മാപ്പ് നല്കില്ല. നവോത്ഥാന മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് നല്ലൊരു നാളേക്ക് വേണ്ടി നമുക്ക്‌ ഒറ്റക്കെട്ടായി പോരാടാം....അങ്ങിനെ പോരാടുമ്പോള്‍ കേരള സമൂഹത്തില്‍ നഷ്ടപ്പെട്ടു പോയ ഇടത്പക്ഷ മേല്ക്കോയ്മ നമുക്ക്‌ തിരികെ കൊണ്ട് വരാനും കഴിയും.

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്

“വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്” എന്ന വാക്കു കേള്ക്കാത്തവര്‍ ഇന്ന് കേരളത്തില്‍ ചുരുക്കമായിരിക്കും. കൂടുതലും ദൈവവിശ്വാസവുമായി ബന്ധപ്പെട്ടാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. നില നില്ക്കു ന്ന വിശ്വാസങ്ങളെയും, ആചാരങ്ങളെയും ആരെങ്കിലും ചോദ്യം ചെയ്യുമ്പോഴാണ് ഇത്തരം വാക്ക് ഉയര്ന്നു് കേള്ക്കുന്നത്. 

സത്യത്തില്‍ വിശ്വാസികള്ക്ക് (കപട വിശ്വാസികള്ക്ക് ) എന്താണ് പ്രശ്നം? ആര
െങ്കിലും അവര്‍ വിശ്വസിക്കുന്ന കാര്യങ്ങള്ക്കെ തിരെ യുക്തിഭദ്രമായ എന്തെങ്കിലും കാര്യങ്ങള്‍ പറയുമ്പോള്‍, അല്ലെങ്കില്‍ അതിന്റെ പൊള്ളത്തരം തുറന്നു കാട്ടുമ്പോള്‍ അത് എന്ത് കൊണ്ട് അവര്ക്ക് ‌ ഉള്ക്കൊള്ളാന്‍ പറ്റുന്നില്ല?
എന്ത് കൊണ്ട് അവര്‍ അതിനെതിരെ ശബ്ദമുയര്ത്തുന്നു. അന്യമതസ്ഥരോടും അന്യ ചിന്താഗതികളോടും സഹിഷ്ണുത കാണിക്കുവാന്‍ എന്തെ ഇവരൊന്നും തയ്യാറാകാത്തത്?

ഇത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? ഒരു ഗുണ്ടാ സംഘത്തെപ്പോലെ തങ്ങള്ക്കെതിരെ പ്രതികരിക്കുന്നവരെ കായികമായി നേരിടുന്ന അവസ്ഥയിലേക്ക് വിശ്വാസികള്‍ തരം താഴുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടു വരുന്നത്. മത വികാരം വ്രണപ്പെടുന്നു എന്നപേരില്‍ അവര്ക്ക് വേണ്ടി പേനയുന്താന്‍ പത്രക്കാരും അവര്ക്ക് നിയമ പരിരക്ഷയും ഒക്കെ ലഭിക്കുന്ന ഒരു വിചിത്രമായ കാഴ്ചയാണ് ഇന്നുള്ളത്. തെറ്റായ വിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്ത്തവര്‍ മത വിശ്വാസം വ്രണപ്പെടുത്തുന്നവരും സമുദായഭംഗം വരുത്തുന്നവരുമോക്കെയായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു.

എല്ലാ മതത്തിലുംപെട്ട പ്രവാചകര്‍ നില നില്ക്കു ന്ന വ്യവസ്ഥാപിത വിശ്വാസ അനാചാരങ്ങള്ക്കെതിരെ പട പൊരുതി തന്നെയാണ് അവരുടെ വിശ്വാസങ്ങള്‍ നടപ്പിലാക്കിയത്‌. പുതിയ മതങ്ങള്‍ ഉണ്ടാക്കിയത്. എന്നാല്‍ ഇന്ന് അവരുടെ പിന്മുറക്കാര്‍ ചെയ്യുന്നത് അവര്‍ എന്തിനോക്കെയെതിരെ പോരോടിയോ അതൊക്കെ അവരുടെ പേരില്‍ അവരുടെ അനുയായികള്‍ എന്ന പേരില്‍ ഇവര്‍ ചെയ്തു കൂട്ടുന്നു. ഓരോ പ്രവാചകരും അവരവരുടെ കാലഘട്ടത്തില്‍ വിപ്ലവകാരികളായിരുന്നു. എന്തിനധികം പറയുന്നു കേരളത്തില്‍ ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും ഒക്കെ ഈ വിപ്ലവകാരികളില്‍ പെടും. ഉത്തര മലബാറിലെ തെയ്യക്കോലങ്ങളെ വരെ നമുക്ക്‌ ഈ ഗണത്തില്‍ പെടുത്താന്‍ പറ്റും.

എന്നാല്‍ ഒരു വ്യവസ്ഥിതിയെ തന്നെ ചോദ്യം ചെയ്തവരുടെ പിന്മുറക്കാര്‍ അവരെ ആരും ചോദ്യം ചെയ്യരുത്‌ എന്ന് ശഠിക്കുന്നത് ന്യായമല്ല തന്നെ. വിശ്വാസം എന്നത് ഓരോരാളുടെയും വ്യകതിപരമായ കാര്യമാണ്. ഓരോ ആളുടെയും വിശ്വാസം വെവ്വേറെ രൂപത്തിലായിരിക്കും. ചിലര്‍ ആചാരങ്ങളിലൂടെ, അനുഷ്ഠാനങ്ങളിലൂടെ ഒക്കെ തങ്ങളുടെ വിശ്വാസം പുറത്ത്‌ കാണിക്കും. അത് അമ്പലത്തിലോ പള്ളിയിലോ പോകുന്നതും ഭസ്മം തൊടുന്നതും, തൊപ്പി വെക്കുന്നതും താടി വെക്കുന്നതും കുരിശു മാല കഴുത്തില്‍ ഇടുന്നതും ഒക്കെ അതിന്റെ ഭാഗമാണ്. ഇതൊക്കെ പ്രകടനപരമായ വിശ്വാസമാണ്. എന്നാല്‍ ചിലര്‍ ഇത്തരം പ്രകടനപരതയില്‍ ഒന്നും വിശ്വസിക്കുന്നില്ല. എന്നാല്‍ അവര്‍ ഉറച്ച ദൈവ വിശ്വാസികളുമായിരിക്കും. പക്ഷെ അവരെ സമൂഹം വിശ്വാസിയുടെ ഗണത്തില്‍ പെടുത്തില്ല.

അത് പോലെ തന്നെ ഇതിനെയൊക്കെ ചോദ്യം ചെയ്യുന്നവരെ നിരീശ്വരവാദികള്‍ എന്നും, യുക്തിവാദികള്‍ എന്നും കമ്മ്യൂണിസ്റ്റ്കാര്‍ എന്നും വിളിച്ചിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ ഒത്തിരി വിത്യാസങ്ങള്‍ ഉണ്ട്. നിരീശ്വരവാദികളെയും യുക്തിവാദികളെയും പോലെ കേവലമായ വാദമുഖങ്ങള്‍ ഉയര്ത്തുക മാത്രമല്ല കമ്മ്യൂണിസ്റ്റ്കാര്‍ ചെയ്യുന്നത്. അവര്‍ ജനങ്ങളെ സംഘടിപ്പിച്ചു തങ്ങളുടെ ഇന്നത്തെ അവസ്ഥക്ക് കാരണക്കാരായവരെ അവര്ക് മനസ്സിലാക്കി കൊടുക്കുന്നു. അവര്ക്കെതിരെ സമരം ചെയ്തു അവരില്‍ നിന്ന് തങ്ങള്‍ക്ക് അര്ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവരെ പ്രാപ്തരാക്കുന്നു. നമുക്ക് പരലോകത്തിലെ സ്വര്ഗ്ഗം അല്ല വേണ്ടത് ഇഹലോകത്തിലെ സ്വര്ഗ്ഗുമാണ് എന്ന് അവര്ക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ ഈ ഭൂമിയില്‍ അവരെ ചൂഷണം ചെയ്യുന്നവരെ അവര്ക്ക് ‌ കാട്ടികൊടുക്കുന്നു. തങ്ങളുടെ വിശ്വാസങ്ങള്‍ നില നിര്ത്തികൊണ്ട് തന്നെ ഇത്തരം ആളുകള്ക്കെകതിരെ പൊരുതാന്‍ അവരെ പ്രാപ്തരാക്കുന്നു. ഫലമോ ജനങ്ങള്‍ അവരുടെ നീരാളി പിടുത്തത്തില്‍ നിന്ന് മോചിതരാകുന്നു. വിശ്വാസത്തിന്റെ പേരില്‍ അവര്‍ നടത്തുന്ന കൊള്ളകള്‍ കൂടുതല്‍ കൂടുതല്‍ ജനം തിരിച്ചറിയുന്നു. അവര്ക്കെതിരെ പ്രതികരിക്കുന്നു. ഇതാണ് കമ്മ്യൂണിസ്റ്റ്കാരും യുക്തിവാദികളും തമ്മിലുള്ള വിത്യാസം.

ഇതിനെയൊക്കെ പേരിലാണ് കമ്മ്യൂണിസ്റ്റ്കാരെ അകറ്റി നിര്ത്തുക എന്ന ലക്‌ഷ്യം മുന്‍ നിര്ത്തി വിശ്വാസികള്‍ അല്ലാത്തവരെ ദേവസ്വങ്ങളില്‍ ഇനിമേല്‍ വേണ്ട എന്ന പുതിയ തീരുമാനം സര്ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിനെതിരെ ജനകീയ രോഷം ഉയരുന്നതും.

അതിവേഗം ബഹുദൂരം - എയര്‍ ഇന്ത്യയും മലയാളികളും

നവംബര്‍ 1 മുതല്‍ 30 വരെയുള്ള AIR INDIA, INDIGO, SPICE JET, JET AIRWAYS വിമാന ബഹിഷ്കരണത്തില്‍ പങ്കാളിയാവുക.....

ഏതൊരു പ്രശ്നം ഉണ്ടായാലും ചാടിക്കയറി വികാരപരമായി സംസാരിക്കുക എന്നുള്ളത് നമ്മള്‍ മലയാളികളുടെ ഒരു ശീലമായിക്കഴിഞ്ഞു. ചര്ച്ചയും തര്ക്കവും എല്ലാം കഴിഞ്ഞു അവസാനം ആ വിഷയം വിട്ടു നമ്മള്‍ അടുത്തതില്‍ കയറിപ്പിടിക്കും അത് കഴിഞ്ഞാല്‍ മറ്റൊന്ന്. ഇതിങ്ങനെ 
തുടരും.... ഇതാണ് ഇപ്പോള്‍ നമ്മുടെ ഒരു രീതി. ലോകത്തിലെ ഏതു കാര്യത്തെക്കുറിച്ചും സംസാരിച്ചിരുന്ന മലയാളി ഇന്ന് ചാനലുകളും എഫ്.എം. റേഡിയോകളും പ്രാദേശിക പത്രങ്ങളും കൂടിയായപ്പോള്‍ വിഷയ ദാരിദ്ര്യം അനുഭവിച്ചിടത്ത് ഇന്ന് വിഷയ ബാഹുല്യം നിമിത്തം ഏതിനെക്കുറിച്ച് ആദ്യം സംസാരിക്കണം എന്നറിയാതെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണുന്നത്.

സമകാലിക സംഭവങ്ങളോടുള്ള തങ്ങളുടെ പ്രതികരണം അല്ലെങ്കില്‍ കാഴ്ചപ്പാട് വ്യക്തമാക്കുക എന്നതിലുപരി അതിനെതിരെ പ്രത്യക്ഷമായ സമരപരിപാടികളിലൂടെ പ്രതികരിക്കാന്‍ ആര്ക്കും ഇത് മൂലം സമയം കിട്ടുന്നില്ല, അല്ലെങ്കില്‍ ആരെങ്കിലും അതിനു തയ്യാറായാല്‍ തന്നെ അവര്ക്ക് അത് മുഴുവനാക്കാന്‍ കഴിയുന്നതിനു മുന്നേ അടുത്ത പ്രശ്നം അവര്‍ നിങ്ങളുടെ മുന്നിലേക്ക്‌ ഇട്ടു തരും. അപ്പോള്‍ പഴയത് തുടരണമോ പുതിയത് എറ്റെടുക്കണമോ എന്ന സന്ദേഹമായി. ചുരുക്കത്തില്‍ ഒരു സമരവും വിജയകരമായി നടത്താന്‍ കഴിയാത്ത ഒരവസ്ഥ സമര്ത്ഥമായി സൃഷ്ടിക്കപ്പെടുകയാണ് ഇവിടെ. നിങ്ങള് പോലും അറിയാതെ. എതിനൊക്കെ നിങ്ങള്‍ പ്രതികരിക്കും? എന്തിനൊക്കെ എതിരെ നിങ്ങള്‍ സമരം ചെയ്യും? ചുരുക്കത്തില്‍ ഇതിലൂടെ സമര രംഗത്ത്‌ ഉള്ള പാര്ട്ടിയുടെ വിശ്വാസ്യത തന്നെയാണ് അവര്‍ ഇല്ലാതാക്കുന്നത്. എന്നിട്ടും ഇതിനെയൊക്കെ അതിജീവിച്ചു ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു സമരം ചെയ്യുന്ന പാര്ട്ടി ഇവിടെ നമുക്കൊപ്പമുണ്ട്. അത് ഏതു പാര്ട്ടിയാണെന്ന് നാം തിരിച്ചറിയുന്നുമുണ്ട്.

സ്കൂള്‍ വിദ്യാര്ത്ഥികളെ കുത്തിനിറച്ച വാഹനം കായലില്‍ വീണു കുട്ടികള്‍ മരിക്കുമ്പോള്‍ ബസ്സിന്റെ കാലപ്പഴക്കവും, ഡ്രൈവറുടെ മുന്‍ പരിചയവും സ്കൂള്‍ ബസ്സ് ഏര്പ്പെടുത്താത്തിനെക്കുറിച്ചും നാം വാചാലരാകും. പത്രങ്ങളും ചാനലുകളും ഇതുവരെ നടന്ന ഇത്തരം സംഭവങ്ങളുടെ ചരിത്രം പൊടിത്തട്ടിഎടുത്ത്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കും. ഉടനെ ചെക്കിങ്ങായി നടപടിയായി ആകെ ബഹളമയമായി. ശാശ്വതമായ ഒരു പരിഹാരം ഒരിക്കലും സ്വീകരിക്കുന്നില്ല. അപ്പോഴോക്കും അടുത്ത പ്രശ്നത്തില്‍ നമ്മള്‍ ഇടപ്പെട്ടു. ഫലം വാഹനങ്ങളില്‍ ഇന്നും കുട്ടികളെ കുത്തിനിറച്ച് കൊണ്ട് പോകുന്നു. ഇനി അടുത്ത അപകടം സംഭവിക്കുന്നത് വരെ നമുക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല... നമ്മള്‍ ആ രൂപത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ഒരു ശരാശരി മലയാളി ഇങ്ങിനെയൊക്കെയാണ് ഇപ്പോള്‍.

തിരുവനന്തപുരത്ത്‌ ഷവര്മ കഴിച്ചു ഒരാള്‍ മരിക്കുകയും മറ്റു ചിലര്‍ ആശുപത്രിയില്‍ ആവുകയും ചെയ്തപ്പോള്‍ അത് മാധ്യമങ്ങള്‍ ആഘോഴിച്ചപ്പോള്‍ അതാ വരുന്നു നടപടി ഫുഡ്‌ ഇന്സ്പെക്ടര്മാര്‍ മാളത്തില്‍ നിന്ന് പുറത്ത്‌ വരികയായി. ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ വരെ അവര്‍ റെയ്ഡ്‌ നടത്താന്‍ ധൈര്യം കാണിച്ചു ഫലം അതിലൊരാള്‍ ഉടനെ തന്നെ തന്റെ ധൈര്യത്തിന്റെ വിലയായി ട്രാന്സ്ഫവറും നെടിയെടുത്തു. പിന്നെയത് കോഴിക്കോട് ആവര്ത്തി ക്കുമ്പോഴും നമ്മള്‍ ഒച്ചയെടുത്തു. ആളുകള്‍ ഇപ്പോഴും ഷവര്മ കഴിച്ചു കൊണ്ടേയിരിക്കുന്നു... അടുത്ത ആരെങ്കിലും ആശുപത്രിയില്‍ ആയാല്‍, മരണപ്പെട്ടാല്‍ മാത്രമേ ഇനി ഒരു ചെക്കിങ്ങും നടപടിയും ഉണ്ടാവൂ.

നിതാന്ത ജാഗ്രത പാലിക്കേണ്ട പല മേഖലകളിലും അത് ഇപ്പോഴും പാലിക്കാത്തതാണ് ഇതിന്റെയൊക്കെ അടിസ്ഥാന കാരണം.

മംഗലാപുരം വിമാനദുരന്തം നമ്മളെയൊക്കെ കരയിച്ച ഒരു ദുരന്തമായിരുന്നു. ടേബിള്‍ ടോപ്പ്‌ റന്‍വേയെക്കുരിച്ചും പരിചയമുള്ള പൈലറ്റിനെക്കുറിച്ചും ഒക്കെ സംസാരിച്ച നമ്മളില്‍ പലരും പിന്നീട് കുറച്ചുകാലം ദുരന്തം ഏറ്റുവാങ്ങിയ കുടുംബത്തിനു എയര്‍ ഇന്ത്യിയില്‍ നിന്നും സര്ക്കാരില്‍ നിന്നും കിട്ടേണ്ട അര്ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നെടികൊടുക്കാന്‍ വേണ്ടി പ്രവര്ത്തിച്ചു. ഒടുവില്‍ അതും നമ്മള്‍ മറന്നു. എത്ര പേര്‍ക്ക് ആ അര്ഹതപ്പെട്ട ആനുകൂല്യം നേടിക്കൊടുക്കാന്‍ നമുക്ക്‌ കഴിഞ്ഞു? ഇനി എത്ര പേര്ക്ക് കിട്ടാനുണ്ട്? നമ്മുടെ കടമ പൂര്‍ണ്ണമായി കഴിഞ്ഞോ? ഇതൊക്കെ ഇനി ചിന്തിക്കണമെങ്കില്‍ ഇത്തരം ഒരു ദുരന്തം ഇനിയും ആവര്ത്തിക്കേണ്ടി വരുമോ??? അപ്പോഴേ മാധ്യമങ്ങളും പഴയ ചരിത്രം പൊടിത്തട്ടിയെടുത്ത് നമ്മുടെ മുന്നില്‍ വിളമ്പൂ. അപ്പോഴേ നമുക്ക്‌ ബോധം ഉദിക്കൂ..ഒപ്പം അധികാരികള്ക്കും ...

ഈ അടുത്തകാലത്താണ് തിരുവനന്തപുരത്ത്‌ നിന്ന് നൂറിലധികം വിമാനങ്ങള്‍ ഒറ്റയടിക്ക്‌ നിര്ത്തലാക്കിയത്. തുടര്‍ന്ന് കൊച്ചിയില്‍ നിന്നും. ഇതില്‍ പല വിമാനങ്ങളും ഹജ്ജിനു വേണ്ടി നോര്ത്ത് ‌ ഇന്ത്യയിലെക്ക് വഴി തിരിച്ചു വിടുകയായിരുന്നു. ഗള്ഫിലെ സ്കൂള്‍ അവധിക്കാലം രണ്ടു മാസത്തോളം പൈലറ്റ്‌മാര്‍ സമരം നടത്തി തങ്ങളുടെ അക്കൌണ്ടില്‍ സ്വകാര്യ വിമാന കമ്പനികളില്‍ നിന്ന് കിട്ടിയ പൈസ ക്രെഡിറ്റ് ചെയ്തപ്പോള്‍ ബദല്‍ സംവിധാനം ഏര്പ്പെ ടുത്താതെ ഗല്ഫ് പ്രവാസികളെ ദുരിതത്തിലാഴ്ത്തിയ അധികാരികള്‍ ഒടുവില്‍ വിമാനം റദ്ദാക്കലും കൂടി ആയപ്പോള്‍ അവരുടെ തനി നിറം നമുക്കൊക്കെ വ്യക്തമായതാണ്. ഇതിനു പുറമെയാണ് സ്വകാര്യ വിമാനകമ്പനികള്‍ നടത്തുന്ന കേന്ദ്രമന്ത്രിമാര്‍ നടത്തുന്ന നഗനമായ ഇടപെടലുകള്‍. സ്വന്തമായി ഒരു പ്രവാസകാര്യ മന്ത്രി നമുക്കുണ്ടായിട്ടും ഒരു ഫലവും നമുക്കില്ലാതെ പോയി. അത് പോലെ തന്നെ കേന്ദ്രം ഭരിക്കുന്ന പാര്ട്ടി തന്നെ കേരളം ഭരിച്ചിട്ടും അതിന്റെ ഗുണം നമുക്ക്‌ ലഭിക്കുന്നുമില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് ഇതിനൊക്കെ എതിരെയുള്ള ഒരു ശക്തമായ സമരം കേരളത്തിലെ മൂന്നു എയര്പോരര്ട്ടുകളിലെക്കും എയര്‍ ഇന്ത്യാ ഓഫീസിലേക്കും സി.പി.എം.ന്റെ നേതൃത്വത്തില്‍ നടന്നത്. എന്തായാലും റദ്ദ്‌ ചെയ്ത വിമാനങ്ങള്‍ പുനസ്ഥാപിക്കാന്‍ ഈ സമരം വഴിവെച്ചു എന്നുള്ളതില്‍ നമുക്ക്‌ അഭിമാനിക്കാം.

എന്നാല്‍ അധികാരികള്‍ തങ്ങളുടെ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ ഇനിയും തയ്യാറായിട്ടില്ല എന്നുള്ളതാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പ്രവാസി യാത്രക്കാരെ എയര്പോര്ട്ടി ല്‍ പത്ത്‌ മണിക്കൂറിലധികം ബന്ദികളാക്കുകയും വിമാനം റാഞ്ചുന്ന തീവ്രവാദികളായി ചിത്രീകരിച്ചു കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന വിചിത്രമായ നടപടി സ്വീകരിക്കുകയും അതിനെ ന്യായീകരിക്കുകയുമാണ് ചെയ്തു വരുന്നത്. ഇത് പ്രവാസി ലോകത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഒന്നടങ്കം കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്.

ഈ ഒരവസരത്തില്‍ എയര്‍ ഇന്ത്യയെയും അതിന്റെ അധികാരികളെയും ഒരു പാഠം പഠിപ്പിക്കുക എന്നുള്ളത് നമ്മുടെ ഒരു കടമയാണ്. എന്നാല്‍ നമ്മുടെ ഈ വികാര തള്ളിച്ച വിവേകത്തിനു വഴി മാറി കൊടുക്കുകയും ചെയ്യരുത്‌. എയര്‍ ഇന്ത്യയെ നില നിര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണ്‌ എന്ന യാഥാര്ത്ഥ്യം ഉള്ക്കൊണ്ടു കൊണ്ട് തന്നെ തല്ക്കാലത്തേക്ക് ഒരു ഷോക്ക്‌ ട്രീറ്റ്മെന്റ് നല്കു‍ക. അതിനു വേണ്ടി നവംബര്‍ ഒന്ന് മുതല്‍ മുപ്പതു വരെ എയര്‍ ഇന്ത്യയെ ഗല്ഫ് പ്രവാസികള്‍ ബഹിഷ്ക്കരിക്കുക. ഒപ്പം ഈ അവസരം സ്വകാര്യ വിമാന കമ്പനികള്‍ മുതലെടുക്കാതിരിക്കാന്‍ അവരുടെ വിമാനങ്ങളും ബഹിഷ്കരിക്കുക. നല്ലവരായ എല്ലാ പ്രവാസി അഭ്യുദയകാംക്ഷികളും ഇതില്‍ സര്‍വ്വാത്മനാ സഹകരിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടു ഉയര്ന്നു വന്ന പ്രശ്നങ്ങള്ക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും.

നവംബര്‍ 1 മുതല്‍ 30 വരെയുള്ള AIR INDIA, INDIGO, SPICE JET, JET AIRWAYS വിമാന ബഹിഷ്കരണത്തില്‍ പങ്കാളിയാവുക.....


പ്രവാസി മലയാളികളെ കൊള്ളയടിക്കുകയും തീവ്രവാദികളാക്കുകയും കള്ളകേസില്‍ പെടുത്തുകയും ചെയ്യുന്ന എയര്‍ ഇന്ത്യക്കെതിരെ നമ്മള്‍ പ്രവാസികള്‍ പ്രതിഷേധിക്കെണ്ടേ?

തീര്ച്ചയായും അതി ശക്തമായി തന്നെ പ്രതിഷേധിക്കണം. 

പ്രവാസിയെ സംബന്ധിച്ചിടത്തോളം ആ പ്രതിഷേധം ഏതു രൂപത്തിലുള്ളതായിരിക്കണം?

പ്രതിഷേധം ഏതു രൂപത്തിലുമാവാം. പക്ഷെ പ്രവാസികളെ സംബന്ധിച്ച് അവര്‍ താമസിക്കുന്ന രാജ്യത്തെ നിയമ വ്യവസ്ഥ അവരെ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ അവിടെ അനുവദിക്കാത്തത് കാരണം അവരെ സംബന്ധിച്ചിടത്തോളം എയര്‍ ഇന്ത്യയെ ‘താല്ക്കാലികമായി’ ബഹിഷ്ക്കരിക്കുക എന്നത് മാത്രമേ ചെയ്യാന്‍ കഴിയൂ.

എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിക്കുന്നത് പ്രശ്ന പരിഹാരമാവുമോ?

എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കുക എന്നുള്ളത് ശാശ്വത പരിഹാരമല്ല. മറിച്ചു പൊതു ഉടമയിലുള്ള ഈ സ്ഥാപനത്തെ നിലനിര്‍ത്തേണ്ടത് നമ്മുടെ ബാധ്യതയും കടമയും കൂടിയാണ്. എന്ന് കരുതി ഇത്തരം നെറികെട്ട പ്രവര്ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നതും ശരിയല്ല. അത് കൊണ്ടാണ് ഒരു ടെസ്റ്റ്‌ ഡോസ് എന്നുള്ള നിലയില്‍ ‘താല്ക്കാലികമായ ബഹിഷ്കരണം’ നടത്തേണ്ടത്. ഒരു ഷോക്ക് ട്രീറ്റ്മെന്റ് മാത്രമാണ് ഇവിടെ ഇതിന്റെ ഉദ്ദേശ്യം.

ഇതിന്റെ ഗുണം സ്വകാര്യ വിമാന കമ്പനികള്ക്ക് ‌ അല്ലെ ലഭിക്കുക?

ഇതിന്റെ ഗുണം സ്വകാര്യ വിമാന കമ്പനികള്ക്ക് ‌ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് എയര്‍ ഇന്ത്യ ബഹിഷ്കരണത്തോടൊപ്പം തന്നെ സ്വകാര്യ വിമാനങ്ങളും അതെ കാലയളവില്‍ ബഹിഷ്ക്കരിക്കുന്നത്. ഉദാഹരണമായി ഇന്ഡിഗോ, സ്പൈസ് ജെറ്റ്‌, ജെറ്റ്‌ എയര്‍ വേയ്സ്‌ മുതലായവ.

എയര്‍ ഇന്ത്യയും സ്വകാര്യ വിമാനങ്ങളും ഒരു മാസക്കാലം നമ്മള്‍ ബഹിഷ്കരിച്ചാല്‍ ആ സമയത്ത്‌ ഏതു വിമാനത്തില്‍ യാത്ര ചെയ്യും?

അതാത് രാജ്യത്തെ വിമാനങ്ങളില്‍ യാത്ര ചെയ്യാം. ഉദാഹരണം എയര്‍ അറേബ്യ, എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍ വേയ്സ്‌ മുതലായവ.

ഇത് വിദേശ വിമാന കമ്പനികളെ ഉദ്ഗ്രദിക്കലാവില്ലേ?

തീര്‍ച്ചയായും ഇത്തരം ഒരു സമരത്തിന്റെ ഗുണഫലം അവര്ക്ക് ലഭിക്കും.

സീസണ്‍ സമയത്ത്‌ വിദേശ വിമാന കമ്പനികള്‍ മൂന്നൂറു ശതമാനത്തോളം ടിക്കറ്റ്‌ നിരക്ക് വര്ദ്ധിപ്പിക്കുമ്പോള്‍ അത് പിടിച്ചു നിര്ത്തുന്നത് എയര്‍ ഇന്ത്യയാണ് അത് മറക്കരുത് എന്നത് ശരിയാണോ?

ഒറ്റ നോട്ടത്തില്‍ ഇത് ശരിയായി തോന്നാം. എന്നാല്‍ വാസ്തവം വേറെ ഒന്നാണ്. നാല് മണിക്കൂര്‍ യാത്രയുള്ള കേരളത്തിലേക്കും മുംബൈയിലെക്കുമുള്ള എയര്‍ ഇന്ത്യയുടെ ടിക്കറ്റ്‌ നിരക്കില്‍ അജഗജാന്തരം വിത്യാസം ഇപ്പോഴും നിലവിലുണ്ട്. ഒരു തരം ചിറ്റമ്മ നയമാണ് എയര്‍ ഇന്ത്യ ഇപ്പോഴും നമ്മള്‍ മലയാളികളോട് കാണിക്കുന്നത്. അമേരിക്ക, യൂറോപ്പ്‌ തുടങ്ങി എട്ടു മണിക്കൂറും അതില്‍ കൂടുതലും യാത്രയുള്ള സ്ഥലത്തേക്ക് ഈടാക്കുന്ന ടിക്കറ്റ്‌ നിരയ്ക്ക് ഗല്ഫ് പ്രവാസികളോട് ഈടാക്കുന്നതും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ ഈ പകല്കൊള്ള വ്യക്തമാകും. എയര്‍ ഇന്ത്യയുടെ മുന്‍. സി.എം.ഡി. ശ്രീ തുളസിദാസ് തന്നെ സമ്മതിച്ച കാര്യമാണ് അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളിലേക്ക്‌ എയര്‍ ഇന്ത്യ നടത്തുന്ന സര്‍വീസ് കനത്ത നഷ്ടത്തിലാണെന്നും അത് നികത്തുന്നത് സീസണ്‍ സമയത്ത്‌ ഗള്ഫു യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന അമിത നിരക്കിലൂടെയാണെന്നും. അത് ഇപ്പോഴും തുടരുന്നു. ഈ സമയത്ത്‌ ബജറ്റ്‌ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ നിരക്ക് കൂടി കൂട്ടുന്നത് ശ്രദ്ധിക്കുക. എയര്‍ ഇന്ത്യയുടെ നഷ്ടം നികത്താന്‍ നമ്മള്‍ സഹിക്കേണ്ടി വരുന്ന ഒരു ത്യാഗം നോക്കണേ.

പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം കേന്ദ്ര ഭരണത്തില്‍ അര ഡസന്‍ മന്ത്രിമാരും അതിലധികം എം.പി.മാരും നിലവില്‍ ഉണ്ടല്ലോ? അതില്‍ തന്നെ ഒരു മന്ത്രി പ്രവാസ വകുപ്പ് കൈകാര്യം ചെയ്യുന്നുന്മുണ്ടല്ലോ? ഇവര്ക്കൊന്നും ഈ പ്രശ്നത്തില്‍ പ്രവാസികള്ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലേ?

ഇവരൊക്കെ എന്ത് ചെയ്യുന്നു എന്നുള്ളത് നാം കാണുകയും അനുഭവിച്ചറിയുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ അതെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇത്രയും ദിവസമായിട്ടും നമ്മുടെ പ്രവാസകാര്യവകുപ്പ് മന്ത്രി ഈ പ്രശ്നത്തില്‍ ഒരു വാക്ക്‌ സംസാരിചിട്ടില്ല.ഇടപെട്ടിട്ടില്ല, യാത്രക്കാരെ ആശ്വസിപ്പിച്ചിട്ടില്ല. എയര്‍ ഇന്ത്യ ഇക്കാര്യത്തില്‍ മാപ്പ് പറഞ്ഞിട്ടില്ല. വ്യോമയാന മന്ത്രിയാകട്ടെ യാത്രക്കാരോട് മാപ്പ് പറയേണ്ടതിനു പകരം പൈലറ്റിനെ ന്യായീകരിക്കുകയാണ് ചെയ്തത്.

കേന്ദ്രം ഭരിക്കുന്ന കക്ഷിയില്‍ നിന്ന്, മന്ത്രിമാരില്‍ നിന്ന് നമുക്ക്‌ ഇക്കാര്യത്തില്‍ നീതി ലഭിക്കുന്നില്ലെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും?

പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഇത്തരം മന്ത്രിമാരെയും എം.പിമാരെയും വരുംകാലങ്ങളില്‍ ബഹിഷ്ക്കരിക്കുക എന്നുള്ളത് തന്നെയാണ് ഒരു പോംവഴി.

പ്രതിപക്ഷ കക്ഷികളില്‍ നിന്ന് പ്രവാസിക്ക് എന്ത് പ്രതീക്ഷിക്കാം?

നാട്ടില്‍ ഈ നീക്കത്തിനെതിരെ പ്രവാസി സംഘടനകളെ മുന്‍ നിര്‍ത്തി ബഹുജനമാര്ച്ചും സമരവും സംഘടിപ്പിച്ചു അധികാരികളുടെ കണ്ണ് തുറപ്പിക്കാം. എയര്‍ ഇന്ത്യ ഓഫീസുകളിലും എയര്പോര്ട്ടുകളിലെക്കും ഇത്തരം മാര്ച്ചും സമരവും സംഘടിപ്പിക്കാം. അത് അവര്‍ ഉടനെ തന്നെ ചെയ്യുമെന്ന് നമുക്ക്‌ പ്രതീക്ഷിക്കാം...

എയര്‍ ഇന്ത്യയെ സംരക്ഷിക്കണം എന്നത് നമ്മുടെ കടമയാണ് എന്നതിന്റെ പേരില്‍ എയര്‍ ഇന്ത്യക്കെതിരെയുള്ള താല്കാലിക ബഹിഷ്കരണ സമരത്തില്‍ പങ്കെടുക്കുന്നത് തെറ്റാവുമോ?

ഒരിക്കലും ഇല്ല. പ്രവാസികളുടെ ഈ താല്ക്കാലിക ബഹിഷ്കരണ സമരം തന്നെ എയര്‍ ഇന്ത്യയെ നന്നാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ഈ സമരത്തില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ നമ്മള്‍ എയര്‍ ഇന്ത്യയെ നശിപ്പികുകയല്ല നന്നാക്കുക മാത്രമാണ് ചെയ്യുന്നത്. ഈ സന്ദര്ഭം സ്വകാര്യ വിമാന കമ്പനികള്‍ മുതലെടുക്കാതിരിക്കാനാണ് അവരുടെ കൂടെ സര്വീ്സ് നമ്മള്‍ ഇക്കാലയളവില്‍ ബഹിഷ്ക്കരിക്കുന്നത്.

പ്രവാസ യാത്ര ഒരു പ്രയാസ യാത്ര

ഇന്നലെ ഗല്ഫ് പ്രവാസികളുടെ യാത്രാ പ്രശ്നങ്ങളെക്കുറിച്ച് ഒരു സെമിനാര്‍ ദുബായ്‌ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ മലയാളം കമ്മ്യൂണിക്കേഷന്സ് സംഘടിപ്പിക്കുകയും വളരെ ഗൌരവമായി അതിനെക്കുറിച്ച് ചര്ച്ച് ചെയ്യുകയും ചെയ്തിരുന്നു. അതേക്കുറിച്ച് ഒരവലോകനം.

അബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്നലെ മോശം കാലാവസ്ഥ കാരണം കൊച്ചിയില്‍ ഇറങ്ങേണ്ടതിനു പകരം തിരുവന്തപുരത്ത് ഇറക്കുകയും അര മണിക്കൂറിനുള്ളില്‍ കാലാവസ്ഥ ശരിയായ ഉടന്‍ തിരിച്ചു കൊച്ചിയിലേക്ക്‌
 പോകുമെന്ന്‌ അറിയിച്ച ശേഷം പെട്ടന്ന് യാത്രക്കാരോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ പറയുകയും നിങ്ങള്‍ സ്വന്തം ചിലവില്‍ കൊച്ചിയിലേക്ക്‌ പോകണമെന്ന് അറിയിക്കുകയുമായിരുന്നു. അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടായ ഈ പ്രകോപനപരമായ നടപടിയില്‍ യാത്രക്കാര്‍ ഒന്നടങ്കം പ്രതിഷേധിക്കുകയും തങ്ങള്‍ കൊച്ചിയിലല്ലാതെ തിരുവന്തപുരത്ത്‌ ഇറങ്ങില്ലെന്നു ഉറപ്പിച്ചു പറയുകയും ചെയ്തപ്പോള്‍ മുംബൈക്കാരിയായ പൈലറ്റ്‌ രൂപാളി വാംഗ് മോര്‍ തന്റെയ ഡ്യൂട്ടി സമയം കഴിഞ്ഞു എന്ന് പറഞ്ഞു വിമാനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു. എന്നാല്‍ വേറെ പൈലറ്റ്‌ വന്നിട്ട് ഇറങ്ങിയാല്‍ മതി എന്ന് യാത്രക്കാരും പറഞ്ഞു. ഈ അവസരത്തില്‍ വിമാനം ഹൈജാക്ക് ചെയ്യാന്‍ പോകുന്നു ചിലര്‍ എന്ന തെറ്റായ സന്ദേശം പൈലറ്റ്‌ പോലീസിനു നല്കുങകയും അവര്‍ വന്നു യാത്രക്കാരെ ചോദ്യം ചെയ്യുകയും ഏറ്റവും മുന്നില്‍ ഉണ്ടായിരുന്ന ആറു പേര്ക്കെ തിരെ നടപടി സ്വീകരിക്കാന്‍ വേണ്ടി അവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. വെള്ളവും എ.സി.യും നിര്ത്തലാക്കി യാത്രക്കാരെ ഇതിനിടയില്‍ അവര്‍ പീഡിപ്പിക്കുകയും ചെയ്തു. ഒടുവില്‍ ഉച്ചക്ക് രണ്ടു മണിയോടു കൂടിയാണ് വിമാനം കൊച്ചിയിലേക്ക്‌ പുറപ്പെട്ടത്‌. കൊച്ചിയിലെത്തിയ ഉടനെ യാത്രക്കാരെ പോലീസ്‌ വീണ്ടും ചോദ്യം ചെയ്യുകയും വിട്ടയക്കുകയുമായിരുന്നു.

ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍, ഇത്തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എയര്‍ ഇന്ത്യയില്‍ നിന്ന് ദുരനുഭവം ഏറ്റു വാങ്ങാത്ത ഗല്ഫ് പ്രവാസികള്‍ ഉണ്ടാകില്ല. എയിര്പോര്ട്ടില്‍ എത്തുന്ന ചിലര്ക്ക്ത വിമാനം തന്നെ ക്യാന്സല്‍ ചെയ്ത വാര്ത്തകയും പിറ്റേ ദിവസത്തേക്ക് മാറ്റി വെച്ച വാര്‍ത്തയും ക്കെയായിരിക്കും കേള്ക്കേണ്ടി വരിക. സീസണ്‍ സമയത്ത്‌ മാസങ്ങള്ക്ക് ‌ മുന്നേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തവരോട് പോലും അവസാന നിമിഷം വിമാനം റദ്ദാക്കി ബദല്‍ സംവിധാനം ഏര്പ്പെ ടുത്താതെ യഥാസമയം ടിക്കറ്റ്‌ തുക പോലും തിരിച്ചു കൊടുക്കാതെ ഉയര്ന്നവ യാത്രാക്കൂലി നല്കിത അവരെ മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ നിര്ബ്ദ്ധരാക്കുന്ന അവസ്ഥ ഈയ്യടുത്ത കാലത്ത്‌ വര്ദ്ധി ച്ചു വരികയാണ്.

ഇത്തരം ഒരു സാഹചര്യത്തിലാണ് നിരവധി അനവധി തവണ ചര്ച്ചാ വിഷയമായ പ്രശ്നമായിട്ടും വീണ്ടും മലയാളം കമ്മ്യൂണിക്കേഷന്സ് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന ഗല്ഫ് ഫോക്കസിന്റെ 250 ആം എപ്പിസോഡ് ആഘോഷിക്കുന്ന വേളയില്‍ ഗല്ഫ് പ്രവാസികളുടെ യാത്രാ പ്രശ്നങ്ങളെക്കുറിച്ച് ഒരു സെമിനാര്‍ ദുബായ്‌ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ സംഘടിപ്പിച്ചത്. അതില്‍ വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചത്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു. തുടര്ന്നു പദ്മശ്രീ എം.എ. യൂസഫലിയും എയര്‍ ഇന്ത്യുടെ മുന്‍ സി.എം.ഡി.യായ വി.തുളസിദാസ് എന്നിവരും മറ്റു വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളും സംസാരിക്കുകയുണ്ടായി.

രാജ്യത്തിന് വിദേശ നാണയം നെടികൊടുക്കുന്ന പ്രവാസി മലയാളികള്ക്ക് കേന്ദ്ര സര്ക്കാരില്‍ നിന്ന് കിട്ടേണ്ട ന്യായമായ പ്രോത്സാഹനം പോയിട്ട് അര്ഹദമായ പരിഗണന പോലും ലഭിക്കുന്നില്ല എന്ന് സഖാവ് പിണറായി ചൂണ്ടി കാണിക്കുകയുണ്ടായി. അതെ സമയം കയറ്റുമതിയില്‍ ഏര്പ്പെട്ടിരിക്കുന്ന വ്യവസായ പ്രമുഖന്‍മാര്‍ക്ക് ഇതിന്റെ പേരില്‍ നല്കു ന്ന നികുതിയിളവുകളും മറ്റു സൌകര്യങ്ങളും അദ്ദേഹം കണക്കുകള്‍ സഹിതം ഉദാഹരിക്കുകയുണ്ടായി. രാജ്യത്തിനു വിദേശ നാണയം നേടിത്തരുന്നു എന്നതിന്റെ പേരില്‍ മാത്രം കൊടുക്കുന്ന ഈ സൌജന്യങ്ങളും പ്രോത്സാഹനങ്ങളും വ്യവസായ പ്രമുഖന്മാരില്‍ മാത്രം ഒതുങ്ങുന്നു. അത് പ്രവാസികള്ക്ക്ു‌ ലഭിക്കുന്നില്ല. കയറ്റുമതിയില്‍ ഏര്പ്പെവട്ടിരിക്കുന്ന ഇവരേക്കാളുമോ ഇവരോടോപ്പമോ വിദേശ നാണയം നേടി കൊടുക്കുന്ന പ്രവാസികള്‍ ഇത്തരം പ്രോത്സാഹനത്തിനും സൌജന്യത്തിനും അര്ഹിരല്ലേ? ഒരു ഭാഗത്ത്‌ കയറ്റുമതിയിലൂടെ വിദേശ നാണയം നേടുമ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ ഇറക്കുമതി നടത്തി വിദേശ നാണയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത് നാം കണ്ടില്ലെന്നു നടിച്ചു കൂടാ. അപ്പോഴും പ്രവാസികള്‍ നേടിത്തരുന്ന വിദേശ നാണ്യത്തിനു വില കല്പ്പിക്കാന്‍ സര്ക്കാര്‍ ശ്രമിക്കുന്നില്ല, അവരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമല്ല അവരുടെ മേല്‍ കൂടുതല്‍ ഭാരങ്ങള്‍ അടിച്ചേല്പ്പിക്കാന്‍ ശ്രമിക്കുന്നതും കാണാം. പ്രവാസികള്‍ നാട്ടിലേക്ക്‌ അയക്കുന്ന തുകക്ക് ഈയ്യിടെയാണ് പന്ത്രണ്ടര ശതമാനം സേവന നികുതി ഏര്പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്ന്നു വന്നതിന്റെ പേരില്‍ പ്രത്യേകം സര്ക്കു ലര്‍ ഇറക്കി അങ്ങിനെ ചെയ്യാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്ക്കാരിന് വ്യക്തമാക്കേണ്ടി വന്നത്. ഇത് പോലെ എയര്പോര്ട്ടി ല്‍ യൂസേര്സ് ഫീ തുടങ്ങി പല മേഖലയിലും പ്രാവസിയെ കൊള്ളയടിക്കാന്‍ കൂട്ട് നില്ക്കുികയാണ് സര്ക്കാര്‍ ചെയ്യുന്നത്.


പ്രവാസികളുടെ യാത്രാ പ്രശ്നം അത് ഇന്ത്യയിലായാലും ഇന്ത്യക്ക്‌ വെളിയിലായാലും അത് തീവണ്ടിയായാലും വിമാനമായാലും ആവശ്യത്തിന് ലഭിക്കാത്ത ഒരു സാഹചര്യം ഉണ്ട്. എന്നാല്‍ യാത്രാപ്രശ്നം ഉയര്ന്നുര വരുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ചര്ച് ചെയ്യപ്പെടുന്നത് എപ്പോഴും ഗല്ഫ് പ്രവാസികളെക്കുറിച്ചുള്ളതായിരിക്കും, കാരണം ഏറ്റവും കൂടുതല്‍ ഇക്കാര്യത്തില്‍ പീഡിപ്പിക്കപ്പെടുന്നത് അവരാണ്. അമേരിക്കയിലോ യൂറോപ്പിലോ, ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലോ കുടിയേറിയ പ്രവാസികള്‍ കൂടുതലും അവിടെ തന്നെ സ്ഥിരതാമസമാക്കുന്നവരാണ്. എന്നാല്‍ ഗല്ഫ് പ്രവാസികള്‍ എന്ന് പറയുമ്പോള്‍ അവര്‍ എപ്പോഴും നാടുമായി നിരന്തരം ബന്ധപ്പെടുന്നവരും ഗള്ഫില്‍ സ്ഥിരതാമസക്കാരല്ലാത്തവരുമാണ്. കുടിയേറ്റത്തിന്റെ കണക്ക്‌ എടുത്താല്‍ പ്രവാസികളില്‍ എഴുപത്തഞ്ചു ശതമാനത്തോളം ഗള്ഫി ല്‍ മാത്രം വരും. അതില്‍ തന്നെ ഭൂരിഭാഗവും മലയാളികളും. താഴ്ന്ന വരുമാനക്കാരാണ് ഏറ്റവും കൂടുതല്‍.


1970 മുതലാണ്‌ ഗള്ഫിലേക്ക് കുടിയേറ്റത്തിന്റെ ഒഴുക്ക് തുടങ്ങിയത്‌ അത് എണ്പതുകളിലും തൊണ്ണൂറുകളിലും ശക്തി പ്രാപിച്ചു. തങ്ങള്ക്കു കിട്ടുന്ന പണം എത്ര തുച്ഛമായതായാലും കൃത്യമായി നാട്ടിലേക്ക്‌ അയക്കുന്ന പ്രവാസികളാണ് ഗല്ഫ് മലയാളികള്‍. നാട്ടില്‍ തൊഴിലില്ലായ്മയെ ഒരു പരിധി വരെ പിടിച്ചു നിര്ത്താ നും വികസനങ്ങള്‍ കൊണ്ട് വരാനും അത് പോലെ മറ്റു പല മേഖലയിലും കാരുണ്യ പ്രവര്ത്തനങ്ങളിലായാലും വലിയ സഹായമാണ് ഇത് കൊണ്ടുണ്ടായത്. നാട്ടില്‍ വര്ദ്ധി്ച്ചു വരുന്ന വിലക്കയറ്റം ഗല്ഫ് പ്രവാസിയെയും ബാധിക്കുന്നു. അവന്റെ മാസ വരുമാനം വര്ദ്ധിക്കുന്നില്ല എന്നാല്‍ കുടുംബ ബജറ്റ്‌ താളം തെറ്റുകയും ചെയ്യുന്നു. വര്ഷദത്തിലോ രണ്ടു വര്ഷാത്തിലോ ഒരിക്കല്‍ നാട്ടില്‍ പോവാന്‍ തയ്യാറാകുന്ന പ്രവാസിക്ക് ആവശ്യത്തിന് യാത്രാ സൗകര്യം ഇല്ലാത്ത അവസ്ഥ ഉള്ളതിനാല്‍ ഉയര്ന്ന നിരക്ക് നല്കണം. അങ്ങിനെ നല്കി യാല്‍ തന്നെ സീറ്റ്‌ കിട്ടാനില്ല അങ്ങിനെ കിട്ടിയാല്‍ തന്നെ ആ വിമാനം കൃത്യ ദിവസം പുറപ്പെടുമെന്ന് ഒരു ഉറപ്പുമില്ല. തനിക്ക് ഇറങ്ങേണ്ട എയര്പോര്ട്ടി ല്‍ തന്നെ ഇറക്കുമെന്ന് ഒരു ഉറപ്പുമില്ല. മാന്യമായ പെരുമാറ്റം അധികൃതരുടെ ഭാഗത്ത്‌ നിന്ന് ഒരിക്കലും ലഭിക്കുന്നില്ല. ഇത്തരം നിരവധി പ്രശ്നങ്ങള്‍ ഉള്ളത് കാരണം ഇന്ന് എയര്‍ ഇന്ത്യുയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.

യഥാര്ത്ഥ ത്തില്‍ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള വിമാന സര്‍വ്വീസ്‌ എയര്‍ ഇന്ത്യ ഗള്ഫി ലേക്ക് നടത്തുന്നില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം എന്നീ എയിര്പോര്ട്ടു കളില്‍ നിന്നാണ് പ്രവാസി മലയാളികള്‍ യാത്ര ചെയ്യുന്നത്. പ്രതിവാരം 354 വിമാനങ്ങളാണ് ഇതിലൂടെ പറക്കുന്നത് എയര്‍ ഇന്ത്യയുടേതടക്കം. എന്നാല്‍ എയര്‍ ഇന്ത്യ തങ്ങളുടെ ഇതില്‍ തന്നെയുള്ള നിരവധി വിമാനങ്ങള്‍ ഇടക്കിടെ റദ്ദാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഗല്ഫ് രാജ്യങ്ങളില്‍ നിന്ന് സര്‍വീസ്‌ നടത്തുന്ന വിമാനങ്ങളെയും ഇന്ത്യയില്‍ നിന്ന് തന്നെയുള്ള മറ്റു സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിച്ചില്ലെന്കിലും ഉള്ള സര്‍വീസുകള്‍ നിര്ത്തലാക്കാതെ കൃത്യമായി നടത്തുകയാണെങ്കില്‍ തന്നെ അത് പ്രവാസികള്ക്ക് വലിയ ഒരനുഗ്രഹമാവുമായിരുന്നു. നിര്ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നുള്ള അര ഡസന്‍ മന്ത്രിമാരും ഭൂരിപക്ഷം എം.പി.മാരും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ ശ്രമിക്കുന്നില്ല എന്നുള്ളതാണ് വസ്തുത. കേരളത്തില്‍ നിന്ന് തന്നെയുള്ള ഭരണകക്ഷിയുടെ പ്രവാസകാര്യ വകുപ്പ്‌ മന്ത്രി കൂടി ഉണ്ടായിട്ടു പോലും പ്രവാസിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല എന്ന ദുഖകരമായ വസ്തുതയും ഇതിന്റെ കൂടെ നോക്കി കാണേണ്ടതാണ്.

1970 കളുടെ തുടക്കത്തില്‍ ഗള്ഫി ലേക്ക് പ്രവാസികള്‍ വന്നിരുന്നത് ഉരുവിലും കപ്പലിലും ഒക്കെ ആയിരുന്നു. “ഗഫൂര്ക്ക ” എന്ന കഥാപാത്രത്തെ മലയാളി നെഞ്ചേറ്റിയ അനുഭവം ഓര്ക്കു്ക. യഥാര്ത്ഥ ത്തില്‍ 1960 കളുടെ അവസാന കാലം മുതലേ ഗള്ഫി്ലേക്ക് പ്രവാസികളുടെ കുടിയേറ്റം ആരംഭിച്ചിരുന്നു. ആദ്യകാലത്ത്‌ പ്രവാസി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് മുംബൈ എയര്പോര്ട്ട് ആയിരുന്നു. അവിടുത്തെ ജീവനക്കാരും ടാക്സിക്കാരും എന്തിനധികം തൂപ്പുകാര്‍ പോലും മലയാളിക്ക്‌ തിക്താനുഭവങ്ങള്‍ മാത്രമേ നല്കിനയിട്ടുള്ളൂ. അവിടെ നിന്ന് പിന്നീട് ബസ്സിലും തീവണ്ടിയിലുമായി നാട്ടിലേക്ക്‌ ഒരു ദുരിത യാത്ര. അങ്ങിനെയായിരുന്നു ആദ്യകാല ഗല്ഫ് പ്രവാസികള്‍ തങ്ങളുടെ യാത്ര തുടങ്ങിയത്‌.

അങ്ങിനെയിരിക്കുമ്പോഴാണ് ആദ്യമായി തിരുവന്തപുരം വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യയുടെ വിമാനം അനുവദിക്കുന്നത്. ബോയിംഗ് 707 വിമാനം. തുടര്ന്നാ ണ് കൊച്ചി എയര്പോ.ര്ട്ട് ‌, കോഴിക്കോട് എയര്പോ്ര്ട്ട് എന്നിവ വന്നതും അവിടെ നിന്ന് കൂടി ഗള്ഫിലേക്ക് വിമാന സര്‍വീസ്‌ തുടങ്ങിയതും. ഒപ്പം മംഗലാപുരം എയര്പോര്ട്ട് കൂടി മലയാളികള്ക്ക് അനുഗ്രഹമായി. എയര്‍ ഇന്ത്യക്ക് പുറമേ തിരുവനന്തപുരം എയിര്പോര്ട്ടി ല്‍ ശ്രീലങ്കന്‍ എയിര്‍വെയ്സും അത് പോലെ മറ്റ് എയര്പോര്ട്ടു കളില്‍ നിന്നുമായി ഗല്ഫ് വിമാന സര്‍വീസുകളും സ്വകാര്യ വിമാന കമ്പനികളും യാത്ര തുടങ്ങി. മൊത്തം ഇപ്പോള്‍ പ്രതിവാരം 354 വിമാന സര്‍വീസുകള്‍ കേരളത്തിലെ മൂന്നു വിമാനത്താവലങ്ങളില്‍ നിന്ന് മാത്രമുണ്ട്. കൂടാതെ മംഗലാപുരത്ത് നിന്ന് 12 സര്‍വീസും. ഇതില്‍ എയര്‍ ഇന്തയുടെ ഒഴികെ മറ്റു വിമാനങ്ങള്‍ എല്ലാം ഇപ്പോള്‍ കൃത്യമായി ഓടുകയും ലാഭം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇത്തിഹാദ്‌, എമിറേറ്റ്സ്, എയര്‍ അറേബ്യ എന്നിവ ഉദാഹരണങ്ങള്‍. ഇത് കൂടാതെ ഖത്തര്‍ എയര്‍വേയ്സ് തുടങ്ങി മറ്റു വിമാനങ്ങളും. ഇന്ത്യന്‍ സ്വകാര്യ വിമാന കമ്പനികളായ ജറ്റ്‌ എയര്‍വേയ്സ് , ഇന്ഡിഗോ, സ്പൈസ് ജെറ്റ്‌ എന്നിവയും വിജയകരമായി സര്‍വീസ് നടത്തുന്നുണ്ട്.

പ്രവാസികളുടെ നിരവധി ജീവല്‍ പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണ് യാത്രാ പ്രശ്നമെന്നു എം.എ. യൂസഫലി പറഞ്ഞു. കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്ക്ക് സമയത്തിനു നാട്ടില്‍ പോകാന്‍ കഴിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളും വിഷാദ രോഗങ്ങളും ഒക്കെ ഗുരുതരമായ പ്രശ്നങ്ങള്‍ തന്നെയാണ്. കുടുംബത്തെയും ഉറ്റവരെയും വിട്ടു അന്യ നാട്ടില്‍ നില്ക്കു ന്ന ആളുകളുടെ മാനസികാവസ്ഥ തനിക്ക് നന്നായി അറിയാമെന്നും ലുലു എന്ന വ്യവസായ സംരഭത്തിന്റെ ഉടമ കൂടിയായ യൂസഫലി വ്യകതമാക്കി. എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്ഡില്‍ അംഗമായിട്ടും പ്രവാസികള്ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തുറന്നു പറഞ്ഞ അദ്ദേഹം തന്റെ പരാജയം സമ്മതിച്ചു ആ സ്ഥാനം രാജിവെച്ചു വന്ന കഥയും പ്രവാസികളുമായി പങ്കിട്ടു. പൂര്ണ്ണരമായും വമ്പന്മാരായ ഉത്തരേന്ത്യന്‍ ലോബിയുടെ കയ്യില്‍ അകപ്പെട്ട ഈ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രതികരിക്കാന്‍ വയ്യാത്ത അവസ്ഥയും പ്രതികരിച്ചിട്ടും ഫലമില്ല എന്ന യാഥാര്ത്ഥ്യവും തുറന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം അതിന്റെ പടികളിറങ്ങിയത്. എയര്‍ കേരള എന്ന സ്വപനം യാഥാര്ത്ഥ്യ മാക്കാന്‍ ഉത്സാഹം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒപ്പം എയര്‍ കേരള തുടങ്ങുന്നത് കേരള സര്ക്കാരിന്റെ കീഴിലാണെന്നും അതിന്റെ ഭാവി എന്തായിരിക്കും എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കേവലം ഒരു റോഡ്‌ ട്രാന്സ്പോ്ര്ട്ട് ആയ കെ.എസ്. ആര്‍.ടി.സി. ലാഭകരമായി നടത്താന്‍ കഴിയാത്ത കേരള സര്ക്കാരിന് എങ്ങിനെ എയര്‍ ട്രാന്സ്പോര്ട്ട്റ ആയ എയര്‍ കേരള വിജയകരമായി നടത്താന്‍ കഴിയും എന്ന് അദ്ദേഹം തനിക്കുള്ള ആശങ്ക പങ്കുവെച്ചു.

2003 ല്‍ എയര്‍ ഇന്ത്യയുടെ ചെയര്മാ്നും മാനേജിംഗ് ഡയരക്ടരുമായ ശ്രീ വി തുളസി ദാസാണ് ആദ്യമായി ചെലവ് കുറഞ്ഞ വിമാന സര്‍വീസ്‌ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. ഇന്ത്യയില്‍ ഇത് ഒരു പുതിയ ആശയമായിരുന്നുവെങ്കിലും അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ ഇത് മുന്നേ നിലവിലുണ്ടായിരുന്നു. എന്നാല്‍ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ ഫ്ലെറ്റ്കള്‍ ഇപ്പോഴും നഷ്ടത്തിലാണ് ഓടികൊണ്ടിരിക്കുന്നത്. ഈ നഷ്ടം എയര്‍ ഇന്ത്യ നികത്തുന്നത് ഗല്ഫ് യാത്രക്കാരില്‍ നിന്നാണ്. ഗല്ഫ് യാത്രക്കാരില്‍ ഭൂരിപക്ഷവും മലയാളികള് ആണ് താനും. എല്ലാ വര്ഷവും എയര്‍ ഇന്ത്യ ഈ രൂപത്തിലാണ് തങ്ങളുടെ ഭീമമായ നഷ്ടം നികത്തി കൊണ്ടിരിക്കുന്നത്. എന്നിട്ടും അത് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക്‌ കൂപ്പു കുത്തുകയാണ്. നാല് മണിക്കൂര്‍ വീതം യാത്രയുള്ള കേരളത്തിലേക്കും മുംബൈയിലെക്കുമുള്ള എയര്‍ ഇന്ത്യയുടെ യാത്ര നിരക്കിലെ അന്തരം പരിശോധിച്ചാല്‍ ഈ വിവേചനം വ്യക്തമായി നിങ്ങള്ക്ക് ബോധ്യപ്പെടും. അവിടെ എയര്‍ ഇന്ത്യ തങ്ങളുടെ ചിറ്റമ്മ നയമാണ് മലയാളികളോട് സ്വീകരിക്കുന്നത്. ഇത് പോലെ തന്നെയാണ് അമേരിക്കയിലേക്ക്‌ അവര്‍ എടുക്കുന്ന നിരയ്ക്കും ഗള്ഫികലേക്ക് അവര്‍ എടുക്കുന്ന നിരക്കിലെ വിത്യാസവും. ഇത്രയും കടുത്ത ഒരു നിലപാട് എയര്‍ ഇന്ത്യ സ്വീകരിച്ചിട്ടും അവര്ക്ക് അവരുടെ നഷ്ടം നികത്താന്‍ കഴിയുന്നില്ല എന്നുള്ളത് അവരുടെ കെടുകാര്യസ്ഥതയാണ് കാണിക്കുന്നത്.

ഈ ഒരു സാഹചര്യത്തിലാണ് ഉത്തരേന്ത്യന്‍ ലോബിയുടെ സമ്മര്ദ്ദ്ത്തെ അതിജീവിച്ചു കൊണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് 2005 ഏപ്രിലില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ആരംഭിച്ചത്. ഇത് ഒരു ബജറ്റ്‌ എയര്‍ലൈന്‍ ആയിരുന്നു. പ്രധാനമായും മലയാളികള്ക്ക് ‌ വേണ്ടിയായിരുന്നു ഇത് ആരംഭിച്ചത്‌. ഇതില്‍ എണ്പതിലധികം സീറ്റുകള്‍ ഉണ്ട്. എന്നാല്‍ ലെഗ്ഗെജ് മുപതു കിലോ ആയി നിജപ്പെടുത്തി. നേരത്തെ ബുക്ക്‌ ചെയ്യുന്നവര്ക്ക് ‌ 25 ശതമാനത്തിന്റെ ഇളവും ലഭിച്ചു. ആദ്യത്തെ ഇതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറിയപ്പോള്‍ ഇത് പ്രവാസികള്ക്ക് സ്വീകാര്യമായി. അത് വിജയകരമായി സര്വ്വീ്സുകള്‍ നടത്തി കമ്പനികള്‍ രണ്ടും രണ്ടാണെങ്കിലും മാനേജ്മെന്റ് രണ്ടും ഒന്നായത് കൊണ്ട് ഇതില്‍ നിന്ന് കിട്ടുന്ന വരുമാനം അവരുമായി പങ്കു വെച്ചു. അങ്ങിനെ നല്ല ലാഭത്തില്‍ ഓടികൊണ്ടിരുന്ന ഈ വിമാനങ്ങള്‍ കഴിഞ്ഞ ഒന്ന് രണ്ടു വര്ഷ്ങ്ങള്ക്കുള്ളില്‍ ആണ് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ തുടങ്ങിയത്‌. വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദാക്കേണ്ടി വരിക, സമയം പാലിക്കാതിരിക്കുക, ആവശ്യത്തിന് പൈലറ്റ്‌മാരില്ലാതിരിക്കുക, കൂടാതെ മറ്റു സാമ്പത്തിക പ്രശ്നങ്ങളും മാനേജ്മെന്റ് പ്രശ്നങ്ങളും കൂടി പ്രശ്നങ്ങള്‍ സങ്കീര്ണ്ണ മായി.

ഇതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ആസ്ഥാനം മുംബയില്‍ നിന്ന് കൊച്ചിയിലേക്ക്‌ മാറ്റി. എന്നാല്‍ സ്വന്തമായി കെട്ടിടം ഉണ്ട് എന്നല്ലാതെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ പിന്നെയും കുറെ കഴിഞ്ഞാണ് കൊച്ചിയില്‍ വരാന്‍ തുടങ്ങിയത്‌. ഒപ്പം തിരുവനന്തപുരം എയര്പോര്ട്ട് കേന്ദ്രമാക്കി എഞ്ചിനിയറിംഗ് കേന്ദ്രവും സജ്ജമാക്കി. ഉത്തരേന്ത്യന്‍ ലോബി അന്ന് മുതലേ എയര്‍ ഇന്ത്യ എക്സ്പ്രസിനു എതിരായിരുന്നു. അത് വിജയിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്തിനധികം നമ്മുടെ രാഹുല്ഗാതന്ധിയടക്കം അന്ന് ഇതിനെതിരായിരുന്നു എന്ന് തുളസിദാസ് സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ അവരുടെയൊക്കെ ആഗ്രഹം പോലെ അത് തകരുകയും ചെയ്യുന്നു. അന്നെ അവര്‍ ഇതിനെ മലയാളികളുടെ എയര്‍വേയ്സ് എന്ന് പാര്ലിരമെന്റിലടക്കം കളിയാക്കി വിളിക്കാറുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. ചുരുക്കത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ഫലത്തില്‍ നമുക്ക്‌ എയര്‍ കേരള തന്നെയായിരുന്നു. അതിന്റെ നല്ല രൂപത്തിലുള്ള നടത്തിപ്പിന് വേണ്ടി സമ്മര്ദ്ദംന ചെലുത്തുകയും അത് നന്നാക്കുകയുമാണ് നാം വേണ്ടത്‌.

എയര്‍ ഇന്ത്യ എക്സ്പ്രസ്സിനു ആവശ്യത്തിന് എയര്‍ ക്രാഫ്റ്റുകള്‍ ഉന്ടായിരുന്നീല. അന്ന് അത് വിദേശത്ത് നിന്നടക്കം ലീസിനു എടുത്തായിരുന്നു തുടങ്ങിയിരുന്നത്. അതില്‍ പലതും തിരിച്ചു നല്കി . ഒന്ന് മംഗലാപുരത്ത്‌ കത്തി നശിച്ചു. പുതിയ എയര്ക്രാആഫ്റ്റ് ഒന്നും തന്നെ ഇക്കാലയളവില്‍ വാങ്ങിയതുമില്ല. ഇതിനു പുറമേയായിരുന്നു പൈലറ്റുമാരുടെ ദൌര്ല്ഭ്യം. വിദേശത്ത്‌ നിന്ന് പൈലറ്റുമാരെ ഇറക്കിയായിരുന്നു അന്ന് സര്‍വീസ്‌ ആരംഭിച്ചത്‌. അവരില്‍ പലരും ഇന്ന് എയര്‍ ഇന്ത്യ വിട്ടു പോയി. പുതുതായി ആരെയും സ്വന്തമായി പോസ്റ്റ്‌ ചെയ്തതുമില്ല. ഇത് കൂടാതെ സ്വകാര്യ വിമാനകമ്പനികളുടെ ലാഭത്തിനു വേണ്ടി എക്സ്പ്രസ്സിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തുകയും ഇടക്കിടെ റദ്ദാക്കുകയും ഒക്കെ ചെയ്തു തുടങ്ങിയതോടെ എക്സ്പ്രസ്സിന്റെയും വിശ്വാസ്യത തകര്ന്നു തുടങ്ങി. ഇങ്ങിനെയൊക്കെയാണെങ്കിലും പ്രവാസികള്ക്ക് മൃതദേഹങ്ങള്‍ സൌജന്യമായി നാട്ടില്‍ കൊണ്ട് പോകാനും മറ്റും ഇന്നും എയര്‍ ഇന്ത്യയും ഇന്ത്യന്‍ എക്സ്പ്രസ്സും തന്നെയാണ് ആശ്രയം.

പൊതുമേഖലയിലുള്ള ഈ സ്ഥാപനത്തെ കെടുകാര്യസ്ഥത കൊണ്ട് തകര്ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമത്തില്‍ കേന്ദ്ര സര്ക്കാരും പങ്കാളിയാവുന്നു എന്നുള്ളതാണ് നമ്മെ വല്ലാതെ വിഷമിപ്പിക്കുന്നത്. എയര്‍ കേരള എന്ന പേരില്‍ പുതിയ എയര്‍ലൈന്‍സ് തുടങ്ങിയാല്‍ അതിന്റെ ഗതി ഇതിനെക്കാള്‍ ഭയാനകമായിരിക്കും. എയര്‍ലൈന്‍സ് വ്യവസായം പൊതുവേ ലാഭകരമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അത് കൊണ്ട് തന്നെ കോടീശ്വരനായ ഒരാള്ക്ക് ലക്ഷാധിപതിയാകണമെങ്കില്‍ അയാള്‍ ഒരു എയര്‍ലൈന്‍സ് തുടങ്ങിയാല്‍ മതി അയാള്‍ തനിയെ ലക്ഷാധിപതിയായിത്തീരും എന്ന ഒരു സംസാരം ഉണ്ട്. ഈ ഒരു സാഹചര്യവും യാഥാര്ത്ഥ്യ വും കൂടി കണക്കിലെടുത്ത് വേണം നാം എയര്‍ കേരളയെ നോക്കി കാണാന്‍. ഇതോടൊപ്പം കെ.എസ്. ആര്‍.ടി.സി. നോക്കി നടത്താന്‍ കഴിയാത്ത നമ്മുടെ സര്ക്കാ ര്‍ എയര്‍ കേരള തുടങ്ങിയാല്‍ എന്തായിരിക്കും അതിന്റെ ഭാവി എന്ന് കൂടി ആലോചിക്കേണ്ടതുണ്ട്.

ചിലരെ സംബന്ധിച്ചിടത്തോളം ഇതിനുള്ള ഏക പ്രതിവിധി സ്വകാര്യ മേഖലക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള അനുമതി കൊടുക്കുക എന്ന് മാത്രമാണ്. അങ്ങിനെയാകുമ്പോള്‍ യാത്രക്കാര്ക്ക് മെച്ചപ്പെട്ട സേവനങ്ങളും യാത്രാ നിരക്കുകളും ലഭ്യമാകും. അതിന്റെ ഫലമായി എയര്‍ ഇന്ത്യ മെച്ചപ്പെട്ട സേവനം നല്കാന്‍ നിര്ബതന്ധിതരായി തീരുമെന്നും ഇന്നുള്ളതിലും മെച്ചപ്പെട്ട സേവനം അവര്‍ നല്കു മെന്നും അവര്‍ ആശിക്കുന്നു.

ചുരുക്കത്തില്‍ ഇന്ന് നിലവിലുള്ള, പൊതു ഉടമയിലുള്ള എയര്‍ ഇന്ത്യയെ നില നിര്ത്തി കൊണ്ട് തന്നെ അതിന്റെ സമഗ്രമായ വികസനവും കാര്യക്ഷമമായ സര്‍വീസും മെച്ചപ്പെട്ട സേവനവും യാത്രക്കാര്ക്ക് ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ അധികാരികളെ കൊണ്ട് സ്വീകരിപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ നമുക്ക് ഇതില്‍ നിന്ന് ശാശ്വത മോചനമുള്ളൂ. അല്ലാതെ നമ്മള്‍ എയര്‍ കേരളയുടെ പിറകെയോ, സ്വകാര്യ വിമാനങ്ങളുടെ പിറകെയോ പോയി പൊതു ഉടമയിലുള്ള നമ്മുടെ എയര്‍ ഇന്ത്യയെ എന്നന്നേക്കുമായി നശിപ്പിക്കാന്‍ കൂട്ട് നില്ക്കരുത്. മറിച്ച് നമ്മള്‍ എയര്‍ ഇന്ത്യയെ നശിപ്പിക്കാനുള്ള ശ്രമത്തില്‍ ഏര്പ്പെനട്ടവരുടെ ചട്ടുകമായി പ്രവര്ത്തി്ച്ചാല്‍ അതിനു വേണ്ടി ഇത്രയും കാലം പരിശ്രമിച്ച അവരുടെ വിജയമായിരിക്കും അത്. അതിനു നമ്മള്‍ ഇനിയും നിന്ന് കൊടുക്കണോ?

ചുരുക്കത്തില്‍ പറഞ്ഞാല്‍ എയര്‍ ഇന്ത്യയുടെ വില അറിയണം എങ്കില്‍ അതില്ലാതെ ആവണം .നമ്മള്‍ എന്തൊക്കെ കുറ്റവും കുറവും പറഞ്ഞാലും വിദേശത്ത് ജീവിക്കുന്നവര്ക്ക് ഒരടിയന്തിര ഘട്ടത്തില്‍ ഇതേ എയര്‍ ഇന്ത്യയെ അവരുടെ രക്ഷക്ക് ഉണ്ടാകൂ പ്രത്യേകിച്ച് അഭ്യന്തര യുദ്ധം നടക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഉദാഹരണമായി ലിബിയയിലും സിറിയയിലും നിന്നുമൊക്കെ ഇന്ത്യക്കാരനെ രക്ഷിച്ചു കൊണ്ട് വന്നത് എയര്‍ ഇന്ത്യയായിരുന്നു. സ്വാകാര്യ വിമാനങ്ങളില്‍ നിന്ന് നിങ്ങള്‍ ഇത്തരം ഒരു സര്‍വീസ്‌ ഒരിക്കലും പ്രതീക്ഷിക്കെണ്ടതില്ല. അത് കൊണ്ട് ആവേശത്താല്‍ എയര്‍ ഇന്ത്യയെ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ ഇത്തരം വസ്തുതകള്‍ മറക്കാതിരുന്നാല്‍ നാമുക്ക് ഓരോരുത്തര്ക്കും അത് കൊള്ളാം. ബഹിഷ്ക്കരണം അല്ല ഇതിനുള്ള പരിഹാരം ഒറ്റക്കെട്ടായി എയര്‍ ഇന്ത്യയുടെ അലകും പിടിയും മാറ്റാനുള്ള സമര മാര്ഗം തന്നെ ആണ്. അതില്‍ പരമാവധി ആളുകളെ അണിചേര്ക്കു ക എന്നുള്ളതാണ്. ഇനിയുള്ള ദിവസങ്ങളില്‍ നിങ്ങളുടെ ചിന്തയും പ്രവര്ത്തിയും അതിനു വേണ്ടിയുള്ളതാകട്ടെ.....
 

ഫാന്സ് കൂട്ടങ്ങള്‍ സ്വയം പിരിഞ്ഞു പോകണം

കമ്മ്യൂണിസ്റ്റ്കാരന് തെറ്റ് പറ്റാമെന്നും എന്നാല്‍ ആ തെറ്റ് മനസ്സിലാക്കി അത് പാര്ട്ടിയോടും ജനങ്ങളോടും ഏറ്റു പറഞ്ഞു അത് തിരുത്തുന്നതിലാണ് ഒരു കമ്മ്യൂണിസ്റ്റ്‌കാരന്റെ മഹത്വം ഇരിക്കുന്നത് എന്നും മറ്റു നേതാക്കളെപ്പോലെ ഒരിക്കല്‍ കൂടി തെളിയിച്ച മറ്റൊരു മുതിര്ന്ന നേതാവാണ് ഇന്നിപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍. അത് കൊണ്ട് തന്നെയാണ് മറ്റെല്ലാം മറന
്നു പാര്ട്ടി്യെ സ്നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തിന്റെ ഈ ക്ഷമാപണത്തെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നത്. 


ഇവിടെ വി.എസിന് പാര്ട്ടിയോട് ഉണ്ടായിരുന്ന ചില അഭിപ്രായ വിത്യാസങ്ങള്‍ സംഘടനക്കുള്ളില്‍ പറയേണ്ടതിനു പകരം പത്രക്കാരെ വിളിച്ചു പറയുന്ന ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ രീതി അദ്ദേഹം ഇടക്കാലത്ത് സ്വീകരിച്ചിരുന്നു. പാര്ട്ടി സെക്രട്ടറിയെ തന്നെ പരസ്യമായി ആക്ഷേപിക്കുന്ന രീതിയിലേക്ക്‌ അദ്ദേഹം തരാം താഴ്ന്നിരുന്നു. പാര്ട്ടി യുടെ മുതിര്ന്ന നേതാവ് എന്ന നിലയില്‍ ഇതിനെതിരെ വി.എസിന്റെ പേരില്‍ നടപടി കൈക്കൊള്ളാതെ പാര്ട്ടി മൌനം പാലിക്കുകയായിരുന്നു ഇത് വരെ.

ഇക്കാര്യങ്ങള്‍ ഒക്കെ ഉയര്ത്തി്പ്പിടിച്ചു പാര്ട്ടി യെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാന്‍ പാര്ട്ടി ശത്രുക്കളുടെ ഒപ്പം പാര്‍ട്ടിയിലെ ഒരു വിഭാഗവും അറിയാതെ അണിചേര്ന്ന ഒരവസ്ഥ ഉണ്ടായിരുന്നു. വി.എസ്. പാര്ട്ടി ക്കതീതനാണെന്ന ഒരു തെറ്റായ ധാരണ ഇത് പലരിലും ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടിയില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു കാര്യമാണ് ഇത്. എന്നിട്ടും പാര്ട്ടി് നടപടി സ്വീകരിക്കാതെ ഇരിക്കുകയായിരുന്നു.

സിനിമാക്കാരെപ്പോലെ നാട് നീളെ ഫാന്സ് അസ്സോസ്സിയേഷന്‍ ഉണ്ടാക്കി ആളെ കൂട്ടാനും പടം വെച്ച് ആരാധിക്കാനും, പത്രക്കാരെയും ചാനല്കാരെയും ഉപയോഗിച്ച് അപദാനങ്ങള്‍ പാടി പുകഴ്ത്താനും ഇതിനിടയില്‍ ചിലര്‍ ശ്രമിച്ചു. അങ്ങിനെ ഒരു സങ്കല്പ്പ ലോകത്തിലെ മാഹാരാജാവായി അദ്ദേഹത്തെ ചിലര്‍ വാഴിച്ചു. തന്നെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ വാക്കുകള്‍ കേട്ട് താന്‍ പ്രതികരിക്കുകയും ചെയ്തതാണ് ഇത്തരം പ്രശ്നങ്ങള്ക്ക് കാരണം എന്ന് അദ്ദേഹത്തിനു ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. എന്തായാലും അല്പ്പം വൈകിയായാലും തന്റെ തെറ്റ് മനസ്സിലാക്കി അത് തിരുത്താന്‍ തയ്യാറായ സഖാവിനെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു. സഖാവിന് വിപ്ലവാഭിവാദ്യങ്ങള്‍.

ഇനി ചെയ്യേണ്ടത്‌ കണ്ണേ കരളേ എന്ന് വിളിക്കുന്ന കോറസ് സംഘത്തെ തന്നില്‍ നിന്ന് അകറ്റി നിര്ത്തു്ക എന്നതും അത്തരക്കാരെ അടുപ്പിക്കാതിരിക്കുക എന്നതുമാണ്. ഒപ്പം അരാഷ്ട്രീയ ബുദ്ധിജീവികള്‍ ആയ കേരള രാഷ്ട്രീയ സമൂഹത്തിനു നേരെ വൈകുന്നേരങ്ങളിലെ ചാനല്‍ ചര്‍ച്ചകളില്‍ പല്ലിളിച്ചു കാണിക്കുന്ന കപട ഇടത് പക്ഷ വേഷം കേട്ടിയവരെ തള്ളിപ്പറയുക എന്നതുമാണ്. അവരില്‍ പലരും വി.എസിനെ “വല്ലാതെ അങ്ങ് സ്നേഹിക്കുന്നവരാണ്”. അത്തരക്കാരുടെയൊക്കെ പൊയ്മുഖം ഒറ്റ ദിവസം കൊണ്ട് അഴിഞ്ഞു വീഴുന്ന കാഴ്ച ഇന്നും ഇന്നലെയുമായി നമ്മള്‍ കണ്ടു കഴിഞ്ഞല്ലോ? കപട ഇടതുപക്ഷ മുഖം മൂടി അണിഞ്ഞവരുടെ പൊയ്മുഖങ്ങള്‍ സ്വയം തകര്ന്നു വീഴുന്ന കാഴ്ച കാണാന്‍ സാധിച്ചതില്‍ നമുക്ക് ഒക്കെ സന്തോഷിക്കാം.

സഖാവിന് മേലിലും ഇത്തരം തെറ്റുകള്‍ ഉണ്ടാകാതിരിക്കാന്‍ സഖാവ് സ്വയം ശ്രദ്ധിക്കുന്നതോടോപ്പം പാര്ട്ടിയുടെ നിയന്ത്രണത്തിനു വിധേയനായി ജീവിക്കാന്‍ സ്വയം സന്നദ്ധനാവുകയും വേണം. അതിന്റെ ആദ്യ പടീ എന്ന നിലയില്‍ തന്റെ ചുറ്റുമുള്ള ഉപദേശക വൃന്ദത്തെ പാര്ട്ടി രീതിയനുസരിച്ച് അഴിച്ചു പണിയണം. പ്രതിപക്ഷ നേതൃ പദവി എന്നുള്ളത് പാര്ട്ടി ഏല്പ്പി ച്ച ഒരു ഭാരവാഹിത്വം മാത്രമാണെന്ന് തിരിച്ചറിയുകയും വേണം. പൊതുജനങ്ങളെ സേവിക്കുന്നതോടോപ്പം തന്നെ പാര്ട്ടി് താല്പര്യങ്ങള്‍ ഉയര്ത്തിപിടിക്കാനുള്ള ഉയര്ന്ന കമ്മ്യൂണിസ്റ്റ് ബോധം കാണിക്കുകയും വേണം. അപ്പോഴാണ്‌ സഖാവ് ഓരോ കമ്മ്യൂണിസ്റ്റുകാരെന്റെയും കണ്ണും കരളുമാവുന്നത്. അങ്ങിനെയുള്ള സഖാവിനെ ഓരോ കമ്മ്യൂണിസ്റ്റ്കാരനും ആത്മാര്ഥമമായി സ്വന്തം നെഞ്ചേറ്റി നടക്കും എന്ന് നിസ്സംശയം നമുക്ക്‌ പറയാന്‍ കഴിയും.