2013 മാർച്ച് 14, വ്യാഴാഴ്‌ച

മാസ്സ് ഷാര്‍ജ സംഘടിപ്പിച്ച എം.വി. ഗോവിന്ദന്‍ മാസ്റ്റരുടെ പ്രഭാഷണം - ഒന്നാം ഭാഗം


മാസ്സ് ഷാര്‍ജ 12.03.2013 നു ഇന്ത്യന്‍ അസോസിയേഷന്‍ കൊണ്ഫ്രന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ നിന്ന്......
(ഒന്നാം ഭാഗം ... സംഗ്രഹം അജിത്‌ പി.പി. ഷാര്‍ജ)

എല്ലാ വര്‍ഷവും ഗള്ഫിലെ സ്കൂള്‍ അവധിക്കാലത്ത്‌ യാത്രാക്കാരില്‍ നിന്ന് എയര്‍ ഇന്ത്യ ഈടാക്കുന്ന അമിത ചര്ജ്ജിനെതിരെ നിരവധി തവണ ബന്ധപ്പെട്ട മന്ത്രിമാര്ക്കും നേതാക്കള്ക്കും പരാതി നല്കിയിട്ടും ഇത് വരെ ആ ചാര്ജ്ജ് ‌ വര്ദ്ധനവ്‌ പിന്‍വലിക്കാനോ, തടയാനോ, സമയത്തിനു യാത്ര ചെയ്യാനോ ഗള്ഫിലെ പ്രവാസികള്ക്ക് സാധിക്കുന്നില്ല എന്നും ഇതിനെതിരെ നാട്ടില്‍ എയര്‍ ഇന്ത്യയുടെ ഓഫീസിന്റെ ചില്ല് പൊളിച്ചിട്ടുള്ള സമരമായാലും ശരി ഒരു സമരം നടത്തണമെന്ന പുതുതായി വീണ്ടും തിരെഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ. എ. റഹിമിന്റെ ശ്രീ ഗോവിന്ദന്‍ മാസ്റ്ററോടുള്ള അഭ്യര്ത്ഥനക്ക് മറുപടി പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.

ചില്ല് പൊളിച്ചു കൊണ്ടുള്ള സമരം ഒരു പരിഹാര മാര്ഗമല്ലെന്നും ഇത് ഒരു കേസ് കൂടി ഉണ്ടാക്കിയെടുക്കാമെന്നല്ലാതെ മറ്റൊരു നേട്ടവും ഇത് ഉണ്ടാക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഈ ചാര്ജ്ജ് ‌ വര്‍ദ്ധന എല്ലാ വവര്‍ഷവും ഉണ്ടാകുന്നത് ഒരു നയത്തിന്റെ ഭാഗമാണെന്നും ആ നയം തിരുത്തിക്കുന്നതിനുള്ള സമരമാണ് നടത്തേണ്ടത് എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ഈ നയം നടപ്പിലാക്കുന്നത് കേന്ദ്ര സര്ക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ നിങ്ങള്‍ എത്ര തവണ മെമ്മോറാണ്ടം നല്കി‍യാലും പരാതി നല്കിയാലും ഈ വിലവര്‍ദ്ധന ഇല്ലാതാകാന്‍ പോകുന്നില്ലെന്ന് മാത്രമല്ല വരും വര്ഷങ്ങളില്‍ ഇത് കൂടി കൂടി വരുമെന്നും അദ്ദേഹം ഓര്മ്മിപ്പിച്ചു.

‘സേവനങ്ങള്‍” ലോകത്താകമാനം ഇല്ലാതാക്കുകയാണെന്നും ഇത് ആഗോളവല്ക്കുരണ നയത്തിന്റെ ഭാഗമാണ് എന്നും ഇത് തന്നെയാണ് ഇന്ത്യയിലും ഇപ്പോള്‍ പിന്തുടരുന്നത് എന്നും നമ്മള്‍ മനസ്സിലാക്കണം. ഈ ആഗോളവല്ക്കരണം തുടങ്ങിയിട്ട് പത്തു മുപ്പതു വര്ഷങ്ങളായി. ആഗോളവല്ക്കരണം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയൊന്നും തങ്ങള്ക്ക് ബാധകമല്ല എന്നുള്ള രൂപത്തിലാണ് പലരും ചിന്തിക്കുന്നത്. മുന്പൊക്കെ പ്രസംഗം കേള്ക്കുമ്പോള്‍ ആഗോളകാര്യങ്ങള്‍ പറഞ്ഞു പിന്നീട് ദേശീയ കാര്യങ്ങള്‍ പറഞ്ഞു പിന്നീടാണ് കേരളത്തില്‍ എത്തുക അപ്പോള്‍ കേരളത്തില്‍ എത്തുമ്പോഴേക്കും നമുക്ക്‌ ഒരു ചായ കുടിക്കാം അല്ലെങ്കില്‍ ചോറുണ്ണാന്‍ ഉള്ള സമയമുണ്ടാകും അത് കഴിഞ്ഞു നമ്മുടെ കാര്യം കേള്ക്കാന്‍ കേരളത്തില്‍ എത്തുമ്പോള്‍ കേട്ടാല്‍ മതിയല്ലോ എന്ന് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു എന്നാല്‍ ഇന്ന് സാര്വ്ദേശീയതലത്തില്‍ നടക്കുന്ന ഓരോ കാര്യവും നമ്മളെ ഓരോരുത്തരെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. അതിലുപരി നമ്മുടെ അടുക്കളയെ നേരിട്ട് ബാധിച്ചു തുടങ്ങിയിരിക്കുന്നു.

വര്ഷത്തിലോ രണ്ടു വര്ഷത്തിലോ ഒരിക്കല്‍ നാട്ടില്‍ പോകുന്ന പ്രവാസിക്ക് ടിക്കറ്റ്‌ നിരക്ക് വര്ദ്ധിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷമം കാരണം എയര്‍ ഇന്ത്യയുടെ ഓഫീസിന്റെ ചില്ല് പൊളിക്കാന്‍ തോന്നുന്ന വികാരം അതെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഓര്ക്കേണ്ട കാര്യം നിങ്ങളുടെ നേരെ ഒരാള്‍ കല്ല്‌ എറിഞ്ഞാല്‍ ആ കല്ല്‌ എടുത്ത്‌ കടിച്ചത് കൊണ്ട് കാര്യമില്ല നിങ്ങളുടെ പല്ല് പോകുകയേ ഉള്ളൂ മറിച്ച് അത് എറിഞ്ഞ കൈകള്‍ ആരുടേതാണെന്ന് കണ്ടെത്തുകയാണ് വേണ്ടത്. ആരാണ് ടിക്കറ്റിന്റെ കാര്യത്തില്‍ ഈ നിലപാട് എടുക്കുന്നത്? ഏതു നയത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇത് ചെയ്യുന്നത്.

പെട്രോളിയം വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മന്ത്രി പറഞ്ഞത് വരുന്ന രണ്ടു വര്ഷങ്ങള്ക്കു്ള്ളില്‍ ഡീസലിന്റെ വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനികള്ക്ക് പൂര്ണ്ണമായും നല്കും. അത് വരെ മാസാ മാസം അമ്പത് പൈസ വെച്ച് കൂട്ടും. ഇത് ഇപ്പോള്‍ പറയുന്ന കാര്യം എത്ര കണ്ടു കൂട്ടുമെന്ന് കണ്ടു തന്നെ അറിയണം.

ഇന്ത്യയുടെ കാര്യത്തില്‍ ആദ്യം ഉണ്ടായത് മരുന്ന് മേഖലയിലുള്ള കടന്നു കയ്യേറ്റമായിരുന്നു. മരുന്ന് വില നിശ്ചയിക്കാനുള്ള അവകാശം സര്ക്കാര്‍ സ്വന്തം കയ്യില്‍ നിന്നും മാറ്റി സ്വകാര്യ കമ്പനികള്ക്ക് നല്കിയയതിന്റെ ഫലമായി പത്ത് പൈസ വിലയുണ്ടായിരുന്ന മരുന്നിനു അഞ്ചു രൂപ വരെയായി. ഇങ്ങിനെയുള്ള ഇന്ത്യന്‍ കമ്പനികള്‍ ഒക്കെ പിന്നീട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഏറ്റെടുത്തു. ഇന്ന് ഇന്ത്യയിലെ മരുന്നിന്റെ വില നിശ്ചയിക്കുന്നത് ബഹുരാഷ്ട്ര കുത്തക കമ്പനികളാണ്. ജീവന്‍ നില നിര്ത്താനാവശ്യമായ അത്യാവശ്യ മരുന്നുകള്ക്ക് പോലും കണ്ടമാനം വിലക്കയറ്റി കൊള്ള ലാഭം എടുക്കുകയാണ് അവര്‍ ചെയ്യുന്നത്. രോഗം കൂടുന്നതിനേക്കാള്‍ ആളുകള്ക്ക് ബുദ്ധിമുട്ട് മരുന്നുകളുടെ വില കയറുന്നതിലാണ് എന്നതാണ് ഇന്നത്തെ അവസ്ഥ.

എല്ലാ വില നിര്ണ്ണയാധികാരങ്ങളും സ്വകാര്യ മേഖലക്ക് നല്കുകയാണ് സര്ക്കാര്‍ ചെയ്യുന്നതു. പെട്രോള്‍ ഇനി മുതല്‍ ഡീസല്‍ ഒപ്പം തന്നെ പാചകവാതകം എന്നിവ. ഇനി അടുത്ത തവണ നിങ്ങള്‍ നാട്ടിലേക്ക്‌ പോകുമ്പോള്‍ ഒരു ഗ്യാസ്‌ സിലിണ്ടറിന് 1500 രൂപ വില വരും. ഹേയ് അത്രയൊന്നും വരില്ല ഇപ്പോള്‍ അഞ്ഞൂറിനടത്തല്ലേയുള്ളൂ ഇത്ര കണ്ടു ഒന്നും വര്ദ്ധിക്കില്ല എന്ന് കരുതാന്‍ വരട്ടെ. ഇപ്പോള്‍ നല്കുന്ന സബ്സിഡി നിര്ത്ത്ലാക്കിയാല്‍ തന്നെ അപ്പോള്‍ കയറും അഞ്ഞൂറ് രൂപ. അപ്പോള്‍ ആയിരമായി വില. പിന്നെ ഓരോ മാസം നൂറു രൂപ വെച്ച് കയറും. അങ്ങിനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ 1500 രൂപ വിലയാകും ഒരു ഗ്യാസ്‌ സിലിണ്ടറിന്. ഒപ്പം തന്നെ ഒരു കാര്യം ഒരു ലിറ്റര്‍ പെട്രോളിന് നൂറു രൂപയാകാന്‍ ഇനി എത്ര ദിവസം വേണം??? പ്രത്യകം ശ്രദ്ധിക്കുക എത്ര മാസം വേണമെന്നല്ല ചോദ്യം എത്ര ദിവസം വേണമെന്നാണ് ? ഇത് ഡീസലിന്റെയും പെട്രോളിന്റെയും, ഗ്യാസിന്റെയും മരുന്നിന്റെയും മാത്രം കാര്യമല്ല എല്ലാ സാധനങ്ങളുടെയും കാര്യം ഇങ്ങിനെയാണ്. ഇത് ഏതെന്കിലും ഒരു മന്ത്രി മൊയിലി ഇങ്ങിനെ പറയുന്നതാണോ? അല്ല ഇത് ഒരു സര്ക്കാ്രിന്റെ നയമാണ്.

ആ നയം എന്താണ്? സര്ക്കായര്‍ മാര്ക്കയറ്റില്‍ ഇടപെടാന്‍ പാടില്ല എന്നാണു. ഡിമാന്റ് ആന്റ് സപ്ലൈ. (ആവശ്യവും ലഭ്യതയും) സര്ക്കാര്‍ മാര്ക്ക്റ്റില്‍ ഇടപെട്ട് ഈ സമ്പദ്‌ വ്യവസ്ഥക്ക്‌ തടസ്സം നില്‍ക്കരുത്‌. ഈ സമ്പദ്‌വ്യവസ്ഥ ഈ രീതിയില്‍ തന്നെ സുഗമായി മുന്നോട്ടു പൊയ്ക്കൊള്ളും സര്ക്കാര്‍ അതില്‍ ഇടപെടേണ്ട. ഇതായിരുന്നു ആ പഴയ ചിന്താഗതി. പക്ഷെ 1929-30 കാലഘട്ടത്തില്‍ ലോക സമ്പദ്‌ വ്യവസ്ഥ കുഴപ്പത്തിലായി. ആ സമയത്ത്‌ ചിന്തിച്ചു ഈ കുഴപ്പം അതി ജീവിക്കാന്‍ ഇനിയെന്താണ് വഴി ?? ഒരു വഴിയും കിട്ടുന്നില്ല. കിട്ടാതിരുന്ന സമയത്താണ് കുഴപ്പം എന്ന വാക്കിന് പകരം മാന്ദ്യം എന്ന വാക്ക് വന്നത്. മാന്ദ്യവും മാഹാമാന്ദ്യവും അങ്ങിനെ വന്നതാണ്. 1945 കാലഘട്ടത്തില്‍ അമേരിക്കയുടെ സുഖവാസ കേന്ദ്രത്തില്‍ ലോകത്തിലെ മുതലാളിമാരും രാഷ്ട്രീയ നായകരും ഒത്തു ചേര്‍ന്നു. ഏതാണ്ട് രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം. അമേരിക്കന്‍ സാമ്രാജ്യത്വം ആറ്റം ബോംബിലൂടെ മുന്നിലേക്ക്‌ വന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം കോളനി വാഴ്ച അവസാനിക്കുന്ന രീതിയില്‍ എല്ലായിടത്തും പിന്നോട്ടടിക്കപ്പെട്ടു തുടങ്ങി. കോളനി വാഴ്ച്ചകള്‍ അവസാനിക്കുകയാണ്. ഇന്ത്യക്ക് സ്വാത്രന്ത്യം കിട്ടാന്‍ പോകുന്ന വാക്കിലെ എത്തിയുള്ളൂ. ചൈനയും അങ്ങിനെ തന്നെ.

ഈ ഒരു പശ്ചാത്തലത്തില്‍ വന്നു പെട്ട ഈ കുഴപ്പം ഗവണ്മെമന്റ് മാര്ക്കിറ്റില്‍ ഇടപെടാതിരുന്നതിനെ തുടര്ന്നു ള്ള പ്രശനം എങ്ങിനെ പരിഹരിക്കാമെന്ന് അവര്‍ ചിന്തിച്ചു. മനുഷ്യന് വാങ്ങല്‍ കഴിവ്‌ നഷ്ടപ്പെട്ടതാണ് 1929-30 കാല്ഘടടത്ത്തില്‍ ഉണ്ടായ പ്രശ്നങ്ങളുടെ കാതല്‍. മിച്ചമൂല്യം ഉല്പ്പാദിപ്പിച്ചു അത് പണമായി മുതലാളിക്ക് തിരിച്ചു കിട്ടുന്നില്ല. ഇതിന്റെ ഫലമായി ചരക്കുകള്‍ കെട്ടികിടക്കും,കമ്പനി പൂട്ടേണ്ടി വരും. ആളുകള്ക്ക് ജോലി നഷ്ടപ്പെടും. ആളുകളുടെ വാങ്ങല്‍ ശേഷി ഇല്ലാതാകും മുതലാളിത്തം പ്രതിസന്ധിയില്‍ ആകും. അങ്ങിനെ 1945 വരെ നീണ്ടു നിന്ന ഈ പ്രതിസന്ധി മറികടക്കാന്‍ വേണ്ടി നടന്ന യോഗത്തിലാണ് ഒരു പുതിയ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഉടലെടുത്തത്. അയാളുടെ പേരാണ് കേയ്ന്സ്.

കേയ്ന്സ്‍ പറഞ്ഞു ഗവണ്മെന്റ് മാര്ക്കറ്റില്‍ ഇടപെടണം. നേരത്തെ മുതലാലിത്തം പഠിപ്പിച്ച്ചിരുന്നത് മാര്ക്ക്റ്റില്‍ ഇടപെടാന്‍ പാടില്ല എന്നായിരുന്നുവെങ്കില്‍ കേയ്ന്സ് പറഞ്ഞു ഗവണ്മെമന്റ് മാര്ക്കറ്റില്‍ ഇടപെടണം എന്ന്. എന്തിനു വേണ്ടി ഇടപെടണം ആളുകളുടെ വാങ്ങല്‍ കഴിവ്‌ വര്ദ്ധി്പ്പിക്കണം. മനുഷ്യന് വാങ്ങാനുള്ള ശേഷി ഉണ്ടാവണം. അതിനു സാധാരണ മനുഷ്യന്റെ കയ്യില്‍ പണം ഉണ്ടാവണം. അതിനു വേണ്ടി വഴിയെ പോകുന്ന സാധാരണക്കാരന് പൈസ വിളിച്ചു കൊടുക്കാന്‍ പറ്റുമോ? ഇല്ല അതിനു എന്താണ് വേണ്ടത് മാര്ക്കറ്റില്‍ ഇടപെടണം. എങ്ങിനെയാണ് ഗവന്മേന്റ്റ്‌ മാര്ക്കറ്റില്‍ ഇടപെടുക? ഗവണ്മെ്ന്റ് തൊഴിലാളികള്ക്ക്റ‌ തൊഴില്‍ ലഭിക്കുന്ന നിലപാട് സ്വീകരിക്കണം. അതിനു പോതുമെഖല സ്ഥാപനങ്ങള്‍ ഉണ്ടാക്കണം. അങ്ങിനെ ആളുകള്ക്ക് തൊഴില്‍ കൊടുക്കണം.

ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ സമ്മിശ്ര സമ്പദ്‌വ്യവസ്ഥയാണെന്നാണ് നമ്മളെയൊക്കെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും നല്ല വശങ്ങള്‍ മാത്രം എടുത്ത്‌ ഉണ്ടാക്കിയ ഒരു സമ്മിശ്ര സമ്പദ്‌ വ്യവസ്ഥയാണ് അത് എന്നാണു നമ്മള്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്. എന്നാല്‍ ഇത് ശരിയാണോ? അല്ല ശുദ്ധ അസംബന്ധം ആണ്. പൊതുമേഖല എന്നുള്ളത് സോഷ്യലിസത്തിന്റെ ഭാഗമാണ് എന്നാണു പലരും ധരിച്ചിരിക്കുന്നത്‌. യഥാര്ത്തത്തില്‍ ഇത് സ്വകാര്യമുതലാളിത്തമല്ല മറിച്ചു സ്റേറ്റ് മുതലാളിത്തമാണ്. ആ സ്റേറ്റ് മുതലാളിത്തത്തിന്റെ ഭാഗമാണ് പൊതുമേഖല. ആ പൊതുമേഖലയും പൊതു വിതരണവും സബ്സിഡിയും എല്ലാം നല്കിയാണ് ആളുകളുടെ വാങ്ങല്‍ കഴിവ് കൂട്ടിയത്. ആ വാങ്ങല്‍ കഴിവ്‌ കൂടിയപ്പോള്‍ ആളുകള്‍ നല്ലവണ്ണം സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി അതിന്റെ ഫലമായി ഉല്പ്പാദനം കൂടി മുതലാളിത്തം ശക്തിപ്പെട്ടു; അത് ഉയര്ന്നു പൊങ്ങി അതാണ്‌ 1945 നു ശേഷമുണ്ടായത്. അപ്പോഴാണ്‌ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് ഞാന്‍ അമ്പലമുണ്ടാക്കാന്‍ പോകുകയാണ് എന്ന്. ആളുകള്‍ അന്തം വിട്ടു പോയി. കാരണം ജവഹര്‍ലാല്‍ നെഹ്‌റു ദൈവ വിശ്വാസി അല്ല. ബൂര്ഷ്വാസിയുടെ പൊതുവായ ദര്‍ശനം എന്താണ്? അത് ഭൌതികവാദപരമാണ്. എന്നാല്‍ ഇന്നത്തെ ബൂര്ഷ്വാസി എടുക്കുന്ന നിലപാടുകള്‍ ആ നിലക്കുള്ളതല്ല. കോണ്ഗ്രസ് പാര്ട്ടിയെ ഇന്ന് നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണ് എന്നും രാഹുല്‍ ഗാന്ധിക്ക്‌ ഇത്തരം ആശയ വ്യക്തത ഇല്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

എന്നാല്‍ ആധുനിക കാലത്തില്‍ ബൂര്‍ഷ്വാസി ഒരു സാമൂഹ്യ വിപ്ലവകാരിയായിരുന്നോ? ആയിരുന്നു എന്നാണു ഉത്തരം. കാരണം ഒരു സാമൂഹ്യ വ്യവസ്ഥയിലെ ഉല്പ്പാദന വിതരണ സമ്പ്രദായം മാറ്റി അതിനു പകരം മറ്റൊരു രൂപത്തിലുള്ള സമ്പ്രദായം പകരം വെക്കുന്ന പ്രക്രിയക്കാണ്ക്കാ വിപ്ലവം എന്ന് പറയുന്നത്. ആ അര്‍ത്ഥത്തില്‍ ബൂര്ഷ്വാ സി ഒരു വിപ്ലവകാരിയായിരുന്നു. ഒരു വര്ഗ്ത്തിന്റെ വര്ഗ നയത്തിന് പകരമായി മറ്റൊരു വര്ഗത്തിന്റെ വര്ഗ നയം പകരം വെക്കുന്ന പ്രക്രിയ ആണ് വിപ്ലവം. സാമൂഹ്യ വിപ്ലവം. ഭൂപ്രഭുത്വം അവസാനിപ്പിക്കുന്ന വിപ്ലവത്തിന്റെ പേരാണ് ജനാധിപത്യ വിപ്ലവം.

ഭൂപ്രഭുത്വം അവസാനിപ്പിക്കാന്‍ ചരിത്രം മുന്നോട്ട് വെച്ച വര്‍ഗമാണ് ബൂര്ഷ്വാസി. ആ അര്ത്ഥത്തില്‍ ബൂര്ഷ്വാസി ജനാധിപത്യ വിപ്ലവം നയിച്ച വര്ഗമാണ്. ഒരു വര്ഗ്ത്തിന്റെ വര്ഗനയത്തിന് പകരമായി മറ്റൊരു വര്ഗത്തിന്റെ വര്‍ഗ നയം പകരം വെക്കുന്ന പ്രക്രിയ ആണ് വിപ്ലവം. ആ അര്ത്ഥത്തില്‍ ബൂര്ഷ്വാസി ജനാധിപത്യ വിപ്ലവം നയിച്ച ഒരു വര്ഗമായിരുന്നു.

(തുടരും....)

2013 ഫെബ്രുവരി 5, ചൊവ്വാഴ്ച

ചാനല്‍ തൊഴിലാളി സംഘടന സിന്ദാബാദ്


ഒരു കാലത്ത്‌ പെട്ടിക്കട നടത്തിയിരുന്നവര്‍ പറഞ്ഞിരുന്നത് അവരുടെ ജോലി ബിസിനസ്സ് ആണെന്നായിരുന്നു. സാങ്കേതികാര്ത്ഥത്തില്‍ അത് ശരിയുമായിരുന്നു. എന്നാല്‍ അവര്‍ വന്കിട മുതലാളിമാരായിരുന്നോ എന്ന് ചോദിച്ചാല്‍ അല്ലായിരുന്നു. പിന്നീടാണ് തങ്ങള്‍ ചെറുകിട വ്യാപാരികളുടെ പട്ടികയില്‍ മാത്രമേ വരൂ എന്ന യാഥാര്ത്യം അവര്‍ മനസ്സിലാക്കുന്നത്. തങ്ങള്ക്കു് തങ്ങളുടെതായ പ്രശ്നങ്ങള്‍ ഉണ്ട് എന്നും അത് വന്കി്ട മുതലാളിമാരില്‍ നിന്നും തീര്ത്തും വിത്യസ്തമാനെന്നും അവര്‍ തിരിച്ചറിഞ്ഞു. ഈ യാഥാര്ത്ഥ്യം തിരിച്ചറിയുകയും അനുഭവത്തില്‍ ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ ചെറുകിട വ്യാപാര വ്യവസായ സംഘടനയുടെ കീഴില്‍ സ്വയം അണിചേര്‍ന്നു. പിന്നീട് തങ്ങളുടെ അവകാശങ്ങല്ക്കായുള്ള പോരാട്ടങ്ങളില്‍ അവര്‍ ഭാഗവാക്കുകളായി. അങ്ങിനെ കച്ചവടക്കാരെന്നു (മുതലാളിമാരെന്നു) സ്വയം കരുതിയിരുന്ന ഒരു വലിയ വിഭാഗത്തിനു സ്വന്തമായി സംഘടനയുണ്ടായി. ഇത് പോലെയാണ് മാലാഖമാരെന്ന് അറിയപ്പെടുന്ന നേഴ്സ്മാരുടെ അവസ്ഥയും. അവര്ക്കും ഇപ്പോള്‍ സ്വന്തമായി സംഘടനയായി. ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ തൊഴില്‍ ചൂഷണത്തിനു വിധേയമാകുന്ന ഐ.ടി. മേഖലയിലും ഇപ്പോള്‍ സംഘടന വന്നു തുടങ്ങി എന്നാണു മനസ്സിലാക്കാന്‍ സാധിച്ചത്.

ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാധ്യമങ്ങളില്‍ അച്ചടി രംഗത്ത്‌ സ്വന്തമായ സംഘടന ഉണ്ട് എങ്കിലും ദൃശ്യ രംഗത്ത്‌ ചാനലുകാര്ക്ക് സ്വന്തമായി സംഘടന ഇല്ല അവരിപ്പോഴും പത്ര സംഘടനയുടെ കീഴിലാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇത് ഒരു പക്ഷെ പത്രങ്ങള്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ളത് കൊണ്ടും ചാനലുകള്ക്ക് ‌ ദശാബ്ദങ്ങളുടെ മാത്രം പഴക്കമുള്ളത് കൊണ്ടുമായിരിക്കാം. അതില്‍ തന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം ചാനലുകള്‍ പൂര്ണ്ണ വളര്ച്ചയെത്തുന്നത് ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്.

അച്ചടി മാധ്യമരംഗവും ദൃശ്യമാധ്യമരംഗവും അജഗജാന്തരം വിത്യാസമുണ്ട്. അച്ചടിയില്‍ നാം പത്രങ്ങള്ക്കു വേണ്ടി പിറ്റേദിവസം വരെ കാത്തിരിക്കേണ്ടി വരുന്നു. എന്നാല്‍ ശ്രവണ മാധ്യമരംഗം (റേഡിയോ) ഒഴിച്ച് നിര്ത്തിയാല്‍ ദൃശ്യമാധ്യമരംഗത്ത്‌ ഇത്തരം പോരായ്മകള്‍ ഇല്ല. മുഴുവന്‍ സമയവും ടെലികാസ്റ്റ് ചെയ്യുന്ന ചാനലില്‍ ഒരേ സമയം നമുക്ക്‌ കാണുകയും കേള്ക്കു കയും ചെയ്യാം. പത്രങ്ങളില്‍ നമ്മള്‍ വരികള്ക്കിടയിലൂടെയാണ് വായിച്ചിരുന്നതെന്കില്‍ (അല്ലെങ്കില്‍ വായിക്കെണ്ടിയിരുന്നതെന്കില്‍) ഇവിടെ നമ്മള്‍ ശരീര ഭാഷ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പത്രങ്ങളില്‍ എഡിറ്റ്‌ ചെയ്ത വാര്ത്ത്കള്‍ ആയിരുന്നു നാം വായിച്ചിരുന്നതെങ്കില്‍ ഇവിടെ നാം ലൈവ് ആയി പറയുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ കാണുന്ന ദൃശ്യങ്ങള്‍ അപ്പടി കേള്ക്കാനും കാണാനും കഴിയുന്നു. ഇത്തരം കാര്യങ്ങള്‍ പോലും മാനിപുലെഷന്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഉള്ള മാധ്യമങ്ങള്‍ ഉണ്ട് എന്നത് വേറെ കാര്യം.

ഒരു കാലത്ത്‌ സര്ക്കാര്‍ അധീനതയില്‍ മാത്രമായിരുന്ന ദൃശ്യമാധ്യമം സ്വകാര്യവല്ക്കരിക്കപ്പെട്ടശേഷം ഉണ്ടായ മാറ്റങ്ങള്‍ നമ്മുടെ കണ്മുന്നില്‍ ഉണ്ട്. ആദ്യകാലത്ത്‌ ദൂരദര്ശന്‍ മാത്രമായിരുന്നു നമുക്ക്‌ ഏക ആശ്രയം. പിന്നീട് അതില്‍ പ്രാദേശിക ഭാഷകള്‍ വന്നു തുടങ്ങി. അതിനു ശേഷമാണ് ആദ്യമായി സ്വകാര്യ ചാനലായ ഏഷ്യാനെറ്റ്‌ ആരംഭിച്ചത്. പിന്നീട് സൂര്യയും കൈരളിയും വന്നു. പിന്നീടങ്ങോട്ട് ചാനലുകലുടെ പ്രളയമായിരുന്നു. അതിപ്പോഴും തുടരുന്നു... ആദ്യകാലത്ത്‌ പരിപാടികല്ക്കിടയില്‍ വാര്ത്ത കാണിച്ചു കൊണ്ടിരുന്നിടത്ത്‌ നമുക്ക്‌ മുഴുവന്‍ സമയ വാര്‍ത്താ ചാനലും സംഭാവന ചെയ്തത് ഏഷ്യാനെറ്റ് തന്നെ. ഇപ്പോള്‍ വാര്ത്താ ചാനലുകലുടെ എണ്ണം പെരുകി കൊണ്ടിരിക്കുന്നു. ഏഷ്യാനെറ്റ്‌, ഇന്ത്യാവിഷന്‍, കൈരളി പീപ്പിള്‍, മനോരമ, റിപ്പോര്ട്ടിര്‍, മാതൃഭൂമി അങ്ങിനെ പോകുന്നു അതിന്റെ ലിസ്റ്റ്. ഇതിനിടയില്‍ ആധ്യാത്മിക ചാനലുകളും നമുക്ക്‌ ഉണ്ടായി. ഒപ്പം മുഴുനീള സിനിമാ തീയേറ്റര്‍ ഏഷ്യാനെറ്റിന്റെ വകയായിട്ട് ഏഷ്യാനെറ്റ്‌ മൂവീസ്.

ഈ ചാനലുകള്‍ ഒക്കെയും ഡിഷ്‌ വഴിയും അല്ലാതെയും കിട്ടാന്‍ തുടങ്ങി ഏറ്റവും ഒടുവില്‍ ഇന്റര്നെറ്റ്‌ വഴിയും ഈ ചാനലുകള്‍ നമുക്ക്‌ കാണാന്‍ ആവുന്ന സ്ഥിതിയിലെത്തി. ചാനലുകള്‍ കേബിള്‍ വഴി നാട്ടുമ്പുറങ്ങളില്‍ അടക്കം പ്രേക്ഷകരില്‍ എത്തിക്കുന്ന സമ്പ്രദായം വ്യാപകമായതോടെ കേബിള്‍ ടി.വി. ഓപ്പറേറ്റര്സ് അസോസിയേഷന്‍ നിലവില്‍ വന്നു. പത്ര വിതരണക്കാരെ പോലെ ഇവരും ചാനല്‍ വിതരണക്കാരായി മാറി എന്ന് മാത്രം. ചാനലുകള്‍ എല്ലാം ആദ്യകാലത്ത്‌ സൌജന്യമായി ആയിരുന്നു തങ്ങളുടെ പരിപാടി പ്രേക്ഷകരില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഏഷ്യാനെറ്റ് മര്ഡോക്ക്‌ എന്ന മാധ്യമ ഭീമന്‍ ഏറ്റെടുത്തതൊട് കൂടി അത് പേ ചാനല്‍ ആയി രൂപാന്തരപ്പെട്ടു. വാര്ത്താ ചാനല്‍ ഇപ്പൊഴും സൌജന്യമാണ്. മറ്റു ചാനലുകള്‍ ആ വഴിക്ക്‌ നീങ്ങി തുടങ്ങിയില്ല.

ചാനലുകലുടെ അതിപ്രസരം സമൂഹത്തില്‍ വലിയ മാറ്റങ്ങള്ക്ക് ‌ വഴിമരുന്നിട്ടു. ക്രിക്കറ്റ്‌, സിനിമ, സീരിയലുകള്‍, മറ്റു വിനോദ പരിപാടികള്‍ എന്നിവയിലൂടെ ഒരു വലിയ വിഭാഗം ജനങ്ങളെ മുഴുവന്‍ സമയം ടി.വി.യുടെ മുന്നില്‍ അവര്‍ പിടിച്ചിരുത്തി. സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചതോടു കൂടി സ്ത്രീകള്ക്ക് മിക്സര്‍, വാഷിംഗ് മെഷിന്‍, പ്രഷര്കുസക്കര്‍, ഗ്യാസ്‌. രഫ്രിജരെറ്റര്‍ എന്നിവ ലഭ്യമായതോടു കൂടി അവര്ക്ക് കൂടുതല്‍ ഒഴിവു സമയം ലഭിച്ചു. ഇത്തരം ഒഴിവു സമയങ്ങള്‍ ചാനലുകാര്‍ തങ്ങളുടെ പരിപാടിയിലൂടെ അവര്‍ പോലും അറിയാതെ കവര്ന്നെചടുത്തു തുടങ്ങി. ഇത് ഓരോ ആളും സ്വന്തം വീടുകളില്‍ ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചു. ആര്‍ക്കും ആരുമായും പഴയപോലെ അടുപ്പം ഇല്ലാതായി തുടങ്ങി. ടെലിഫോണും മൊബൈല്‍ ഫോണും ഇന്റര്നെ‍റ്റ്‌ ഇവ വ്യാപകമായതോടെ ആശയവിനിമയം അതിലൂടെ മാത്രമായി. ബന്ധു ഗൃഹങ്ങള്‍ സന്ദര്ശി‍ക്കുന്ന പരിപാടി പൂര്ണ്ണമമായും ഇല്ലാതായി. സന്ദര്ശകരെ തങ്ങളുടെ ഇഷ്ടപ്പെട്ട ചാനല്‍ പരിപാടി കാണുന്ന സമയത്ത്‌ അവര്‍ വീട്ടില്‍ വന്നാല്‍ അവരെ വേണ്ടത്ര ശ്രദ്ധിക്കാതെആയി. തുടര്ന്നു ആളുകള്‍ അത്തരം സന്ദര്ശനങ്ങള്‍ തന്നെ ഒഴിവാക്കി തുടങ്ങി. അങ്ങിനെ ഓരോ ആളും സ്വയം ഓരോ തുരുത്തുകളായി രൂപാന്തരപ്പെട്ടു. പൊങ്ങച്ചങ്ങളും ആരഭാടങ്ങളും വര്ദ്ധിച്ചു. ഒപ്പം കടക്കെണിയും. വിഷമങ്ങള്‍ പങ്കു വെക്കാന്‍ സ്വന്തക്കാരോ നല്ല സുഹൃത്തുക്കളോ ഇല്ലാതായി തുടങ്ങി. ഒപ്പം ദുരഭിമാനവും കൂടിയായപ്പോള്‍ സഹായത്തിനു ആരും ഇല്ലാത്ത അവസ്ഥ. ഫലം ആത്മഹത്യകള്‍ പെരുകാന്‍ തുടങ്ങി. മദ്യാസക്തിയും ഓപ്പന്‍ സെക്സും ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ശക്തിപ്പെട്ടത്. പ്രത്യേകിച്ച് സീരിയലുകളിലൂടെയും ചാനല്‍ റേറ്റിങ്ങ് മാത്രം നോക്കി സമൂഹത്തിനു ഒരു പ്രയോജനവും ചെയ്യാത്ത പരിപാടികളിലൂടെയും.

അരാഷ്ട്രീയത പത്രങ്ങളിലൂടെ നിരന്തരം പ്രചരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിടത്ത് വളരെ പെട്ടെന്ന് ആരാഷ്ട്രീയതയും അരാജകത്വവും സമൂഹത്തില്‍ വളര്ത്തിയെടുക്കാന്‍ ചാനലുകള്‍ വഴി കഴിഞ്ഞു. എന്നാല്‍ ഇതില്‍ നിന്ന് ഒരു മോചനം ജനങ്ങള്ക് ‌ ലഭിച്ചത് നവ മാധ്യമങ്ങളിലൂടെയായിരുന്നു. ഫേസ്ബുക്ക് അത് കൊണ്ട് തന്നെ ചാനലുകള്‍ ഭയപ്പെടുന്നു. അവരുടെ തെറ്റ്‌ കുറ്റങ്ങള്‍ (ചാനലുകള്‍ ) ഫേസ്ബുക്ക് ചര്‍ച്ചകളിലൂടെ ശ്രദ്ധിക്കുന്നു. അതില്‍ തങ്ങളുടെ അക്കൌണ്ടുകള്‍ തുറക്കുന്നു. ഏതു പരിപാടിയെക്കുറിച്ചും നിര്ഭയം എഡിറ്റ്‌ ചെയ്യാതെ തങ്ങളുടെ അഭിപ്രായം പുതുതലമുറ ഇതിലൂടെ വിളിച്ചു പറയുന്നത് ഒരു പുത്തന്‍ മാധ്യമ അവബോധം ജനങ്ങളില്‍ ഉണ്ടാക്കാന്‍ വളരെ സഹായിക്കുന്നുണ്ട്.

കയ്യില്‍ ഒരു ചാനല്‍ മൈക്ക്‌ കിട്ടിയാല്‍ ക്യാമറയുമായി ആരുടെ മുന്നിലും പോയി എന്ത് ചോദ്യവും ചോദിക്കാം എന്ന ഒരഹങ്കാരം പലര്ക്കും ഉണ്ടായി തുടങ്ങി. പ്രായാധാക്യം ഉള്ളവരെ പോലും യാതൊരു ബഹുമാനവും കൂടാതെ പേര് വിളിച്ചു ഇന്റര്‍വ്യൂ എന്ന പ്രഹസനം നടത്തുന്ന അഭിനവ ജേര്ണുലിസം കഴിഞ്ഞു പുറത്തിറങ്ങിയ പുത്തന്‍ കൂറ്റ്കാര്‍ മലയാള ഭാഷയെയും സംസ്കാരത്തെ തന്നെയും അപമാനിക്കുകയാണ് ചെയ്യുന്നത്. സ്വന്തം മടിയിലിട്ടു പേര് വിളിച്ച ആളൊടെന്ന പോലെയാണ് പലരും പ്രായമായവരെ പോലും ബഹുമാനം ഇല്ലാതെ പേര് വിളിച്ചു സംസാരിക്കുനത്. കാര്യങ്ങള്‍ പഠിക്കാതെ ചരിത്ര ബോധവും സാഹിത്യ സാംസ്ക്കാരിക ബോധവമോ തൊട്ടു തീണ്ടിയിട്ടില്ലാത്ത ചോദ്യങ്ങള്‍ കാണുമ്പോള്‍ ഈ രംഗത്ത്‌ ചില നിയമങ്ങളും വ്യവസ്ഥകളും ആവശ്യമുണ്ട് എന്ന ഒരു തോന്നല്‍ ആരിലും ഉണ്ടാകും.

ഒരാള്ക്ക് ‌ വണ്ടി ഓടിക്കാന്‍ ഡ്രൈവിംഗ് അറിഞ്ഞിരിക്കണം അതിനു ലൈസന്സ് വേണം ഒപ്പം ട്രാഫിക്‌ നിയമങ്ങള്‍ അറിഞ്ഞിരിക്കണം അത് ലംഘിച്ചാല്‍ അയാള്ക്ക് ‌ ഫൈന്‍ ലഭിക്കും ആവര്ത്തി ച്ചാല്‍ ഡ്രൈവിംഗ് ലൈസന്സ്് റദ്ദാക്കുകയും ചെയ്യും. ഇവിടെ ജേര്ണ്ലിസം പോലും അറിയാത്തവര്‍ ചാനലുകളില്‍ പരിപാടി അവതരിപ്പിക്കുന്നു. പൊതു സമൂഹത്തിന്റെ സംസ്ക്കാരത്തെ തന്നെ മൊത്തമായി ബാധിക്കുന്ന ഈ രംഗത്ത്‌ യാതൊരു മാനദണ്ടങ്ങലുമില്ലാതെയാണ് ആളുകള്‍ വരുന്നത്. അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കെണ്ടതും പൊതു സമൂഹം തന്നെ. സ്വന്തമായി ഒരു ചട്ടക്കൂട് ഉണ്ടാക്കി അതില്‍ നിന്ന് കൊണ്ട് വേണം ഈ രംഗത്തുള്ളവര്‍ പ്രവര്ത്തി ക്കാന്‍. അല്ലാതെ വന്നാല്‍ ഏറ്റവും ദുഷിച്ച ഒരു രംഗം ഇതായിരിക്കും.

കാശ് വാങ്ങി വാര്ത്ത കൊടുക്കുന്ന സമ്പ്രദായം (പെയിഡ് നൂസ്‌) ഏറ്റവും ജീര്ണ്ണി ച്ച ഒരു ഉദാഹരണമാണ്. ഏതെന്കിലും ഒരു വ്യക്തിയെ അല്ലെങ്കില്‍ പാര്ട്ടി യെ ടാര്ഗറ്റ്‌ ചെയ്തു കൂട്ടമായി ആക്രമിച്ചു വ്യക്തിഹത്യ നടത്തി അയാളെ അല്ലെങ്കില്‍ ആ പാര്ട്ടി്യെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന നെറികെട്ട പ്രവര്ത്തനം ഇതിനൊക്കെ കടുത്ത ശിക്ഷ വേണം. കേവലമായ്‌ ഒരു ഖേദ പ്രകടനത്തില്‍ ഒഴിവാക്കാന്‍ പറ്റുന്ന കുറ്റങ്ങളല്ല ഇതൊന്നും. സര്ക്കാരിന്റെ സൌജന്യത്തിനുവേണ്ടി ആദര്ശ്ങ്ങള്‍ ബലികഴിച്ചു ഫ്ലാറ്റുകള്‍ തട്ടിയെടുക്കുന്ന മാധ്യമക്കാരെ പൊതുസമൂഹത്തില്‍ കൊണ്ട് വരാന്‍ നവ മാധ്യമങ്ങള്‍ വേണ്ടിവന്നു. അത്തരം കുറ്റം ചെയ്തവര്‍ ഇപ്പോഴും നിര്ബാധം മാധ്യമ പ്രവര്ത്തനം അനസ്യൂതം തുടരുന്നു. എല്ലാം കൊള്ളരുതായ്മകളുടെയും മൂര്ത്തീഭാവമാവുകയും എന്നിട്ട് മറ്റുള്ളവരെ കുറ്റം പരയുകയും ചെയ്യുന്ന രീതി മാറ്റേണ്ടിയിരിക്കുന്നു.

മാധ്യമപ്രവര്ത്തകരുടെ ഇടയില്‍ സാമൂഹ്യ ബോധവും സംഘടനാ ബോധവും ഉണ്ടാക്കിയെടുക്കുന്നതിലൂടെയും ഒപ്പം തെറ്റുകള്‍ ചെയ്യുന്ന മാധ്യമ പ്രവര്ത്തൂകര്‍ ഒറ്റപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതിലൂടെ ഇത് ഒരു പരിധി വരെ പരിഹരിക്കാന്‍ ആവും.

ചാനല്‍ മുതലാളിമാരുടെ താല്പര്യത്തിനനുസരിച്ച് പ്രവര്ത്തി ക്കുമ്പോള്‍ സ്വാഭാവികമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും ലഭിക്കാതെ വരുന്ന അവസ്ഥയില്‍ സ്വന്തമായി ക്ഷേമ പെന്ഷുനോ മറ്റു ആനുകൂല്യങ്ങളോ ഇല്ലാത്ത അവസ്ഥ തരണം ചെയ്യണമെങ്കില്‍ ഈ രംഗത്തുള്ളവര്ക്ക് തൊഴില്‍ സംഘടന അത്യാവശ്യമാണ്. അതിനു വേണ്ടി ചിന്തിക്കാനും പ്രവര്ത്തി ക്കാനും എത്രയും പെട്ടെന്ന് തയ്യാറാവുന്നോ അത്രയും നല്ലത്.
 

2013 ജനുവരി 29, ചൊവ്വാഴ്ച

ഈഴവരെക്കുറിച്ച് ഒരു പഠനം: അവസാന ഭാഗം

തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം: 

കഴിഞ്ഞ പത്ത്‌ ഭാഗങ്ങളിലായി നമ്മള്‍ ഈഴവ സമുദായത്തിന്റെ ഉല്പത്തിയെക്കുറിച്ചും ജാതി വ്യവസ്ഥയില്‍ അതിനുള്ള സ്ഥാനത്തെക്കുറിച്ചും, കേരളത്തില്‍ ജാതി വ്യവസ്ഥ എന്ന് ഉടലെടുത്തു എന്നും അതിന്റെ പിറകിലെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്താണെന്നും തുടര്ന്നു നവോത്ഥാന പ്രസ്ഥാനത്തില്‍ ഈഴവ നേതാക്കള്‍ വഹിച്ച പങ്കും പ്രമുഖരായ ഈഴവ നേതാക്കളെയും ഒക്കെ എടുത്ത്‌ പരിശോധിക്കുകയുണ്ടായി. അതോടൊപ്പം തന്നെ നാരായണ ഗുരുവിനെയും അദ്ദേഹത്തിന്റെ രചനകളെയും അദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങളെയും പ്രതിഷ്ഠകളെയും എസ്. എന്‍. ഡി.പി. യെയും അതിന്റെ ഉത്ഭവത്തെയും അതിന്റെ പഴയകാല നേതാക്കളെയും ഒക്കെ വിശദമായി അവലോകനം ചെയ്യുകയുണ്ടായി. എസ്. എന്‍. ട്രസ്റ്റിന്റെയും അത് പോലെ ശ്രീ നാരായണ ഗുരുവുമായി ബന്ധപ്പെട്ട മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും നാം തുടര്ന്നു പരിശോധിച്ചു.

വളരെ ശക്തമായ ഒരു പാരമ്പര്യമുള്ള സമുദായമാണ് ഈഴവ സമുദായം എന്നും കേരളത്തിലെ ഏറ്റവും വലിയ സമുദായമാണ് അത് എന്നും നമ്മള്‍ മനസ്സിലാക്കുകയുന്ടായി. അതോടൊപ്പം തന്നെ ഈ സമുദായത്തിനു ബുദ്ധമതവുമായി ബന്ധമുണ്ട് എന്നുള്ളതും ആര്യന്മാര്‍ (ബ്രാഹ്മണര്‍) തെക്കേ ഇന്ത്യയിലേക്ക്‌ അധിനിവേശം നടത്തിയ സമയത്ത്‌ അതിനെ അംഗീകരിക്കാതെ ചെറുത്ത് നിന്നു എന്നും തല്ഫലമായി അവര്‍ സ്ഥാപിച്ച വര്ണ്ണ വ്യവസ്ഥയില്‍ ഈഴവരെ അവര്‍ അവര്‍ണ്ണരായി ഗണിക്കുകയും ചെയ്തു എന്നും നാം കണ്ടു. തുടര്ന്നു ഉണ്ടായ സാമൂഹ്യമായ വിവേചനങ്ങളും അവഗണനകളും സഹിച്ചു കൊണ്ടാണ് ഈ സമുദായം ഇന്നത്തെ നിലയില്‍ എത്തിയത്‌ എന്നും നാം മനസ്സിലാക്കി.

കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനത്തിനു തുടക്കമിട്ടവരില്‍ പ്രമുഖനാണ് നാരായണ ഗുരു. ആ ഗുരുവിന്റെ ശിഷ്യനാണ് ശ്രീ കുമാരനാശാന്‍. അക്കാലത്ത്‌ ഉയര്ന്നു വിദ്യാഭ്യാസം നേടിയ ഭിഷഗ്വരനായിരുന്നു ഡോ. പല്പ്പു. ഇവരൊക്കെ ചേര്ന്ന് തുടക്കമിട്ട നവോത്ഥാന പ്രസ്ഥാനം ശക്തി പ്രാപിച്ച സമയത്താണ് കേരളത്തിലെ അക്കാലത്തെ കോണ്ഗ്രസ് സോഷ്യലിസ്റ്റ്‌ കോണ്ഗ്രസ് ആയതും പിന്നീട് കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി ഉടലെടുത്തതും. ജാതി പരമായ ഉച്ച നീചത്വങ്ങള്ക്കെതിരെയും, തൊട്ടുകൂടായ്മ, തീണ്ടല്‍ തുടങ്ങിയവക്കെതിരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധിക്കാനും ഒക്കെയുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്നീട് പുരോഗമന പ്രസ്ഥാനങ്ങളായിരുന്നു മുന്പന്തിയില്‍. ഒരേ സമയം അവര്‍ തങ്ങളുടെ അധ്വാനത്തിനു ന്യായമായ കൂലി കിട്ടുന്നതിനു വേണ്ടി തൊഴിലാളികളെ സംഘടിപ്പിച്ചു പോരാടുകയും ഒപ്പം ജാതി വ്യവസ്ഥയുടെ ഫലമായുണ്ടായ അനാചാരങ്ങളെ ചെറുക്കുന്നതിനും മുന്പന്തിയില്‍ തന്നെ നിലകൊള്ളുകയും ചെയ്തു. അങ്ങിനെ അടിസ്ഥാന വര്ഗമായ തൊഴിലാളി വര്ഗ്ഗം കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതലും അവര്‍ അവര്‍ണ്ണരും താഴ്ന്ന ജാതിയിലുള്ളവരുമായിരുന്നു അവര്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി അടുക്കുന്നതിനും അതിന്റെ കൊടിക്കീഴില്‍ അണി നിരക്കുന്നതിനും ഇടയായി. ഇതിന്റെയൊക്കെ പരിണിത ഫലമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭ.

എന്നാല്‍ പിന്നീട് ഈ മന്ത്രി സഭയെ അട്ടിമറിക്കാന്‍ വേണ്ടി കോണ്ഗ്രസ് ആദ്യമായി ജാതിരാഷ്ട്രീയത്തെ കൂട്ടുപിടിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ രാഷ്ട്രീയ മുന്നണി ഉണ്ടാക്കുകയും ചെയ്തു. അതില്‍ എല്ലാ ജാതി മത ശക്തികളും ഒറ്റക്കെട്ടായി നിലകൊണ്ടു. അതിന്റെ ഇങ്ങേ തലയിലാണ് നാമിപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന ഇപ്പോള്‍ ജാതിയുടെ പേരില്‍ (സമുദായനേതൃത്വം) നിയന്ത്രിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭ. ആ മന്ത്രി സഭയില്‍ എന്‍.എസ്.എസിനൊപ്പം എസ്.എന്‍.ഡി.പി.യും തങ്ങളുടെ സ്വാധീനം പ്രകടിപ്പിക്കാന്‍ വേണ്ടി നടത്തുന്ന പേക്കൂത്തുകളാണ് നാമിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ലീഗിനെയും കേരള കൊണ്ഗ്രസിനെയും പോലെ മതത്തിന്റെ പേര് പറഞ്ഞു സമുദായ താല്പര്യം സംരക്ഷിക്കാന്‍ ഇവര്ക്ക് ‌ ആവുന്നില്ല എന്ന് സ്വയം മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ നായരീഴവ സഖ്യം ഉണ്ടാക്കി സര്ക്കാരിനെ വെല്ലു വിളിക്കാമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാമെന്നുമാണ് ഇവര്‍ കണക്ക്‌ കൂട്ടുന്നത്‌. എന്നാല്‍ ഈ സഖ്യത്തെ അങ്ങിനെയങ്ങ് അവഗണിക്കാന്‍ സര്ക്കാരിന് കഴിയുന്നുമില്ല എന്നുള്ളത് ഒരു യാഥാര്ഥ്യം തന്നെയാണ് പ്രത്യേകിച്ച് ഇവരുടെയൊക്കെ വോട്ടു നേടി വിജയിച്ചത് കൊണ്ടും അധികാരം തുലാസ്സില്‍ തൂങ്ങുന്നത് കൊണ്ടും. ഇതാണ് ജാതി രാഷ്ട്രീയം കൊണ്ട് നടക്കുന്ന അഭിനവ എസ്. എന്‍.ഡി.പി.യുടെ ഇന്നത്തെ അവസ്ഥ.

1916 ല്‍ തന്നെ ശ്രീ നാരായണഗുരു എസ്.എന്‍.ഡി.പി.യില്‍ നിന്ന് പൂര്ണമായും വിട്ടു നിന്നിരുന്നു. അതെക്കുറിച്ച് നമുക്ക്‌ ഒരു പുനര്‍ വായനയാകാം...

ഈഴവരുടേതായ ഒരു ജാതിസംഘടനയായാണ് തുടങ്ങിയതെങ്കിലും അതിനെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു. തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം താൻ കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാത്തതിൽ അദ്ദേഹം ദുഃഖിതനായി. ഒടുവിൽ, 1916 മെയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ചുകൊണ്ട് ഡോക്ടർ പൽ‌പ്പുവിന് അദ്ദേഹം ഇപ്രകാരം കത്തെഴുതി:
“ എന്റെ ഡോക്ടർ അവർകൾക്ക്,

യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും
യോഗത്തിന്റെ ജാത്യഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുൻപേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു.

എന്ന് നാരായണഗുരു. ”

ഇങ്ങിനെ ഗുരുവിനാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ട എസ്. എന്‍. ഡി.പി.യെ ഗുരുവിന്റെ താല്പര്യപ്രകാരം മുന്നോട്ടു നയിക്കാന്‍ പിന്നീട് വന്ന പല നേതാക്കള്ക്കും ആയില്ല എന്ന് മാത്രമല്ല ഗുരുവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്ന് അവര്‍ വളരെയധികം വ്യതിചലിക്കുകയും ചെയ്തു.

ന്യൂനപക്ഷമായ മുസ്ലിംകളുടെ താല്പര്യ സംരക്ഷണത്തിനു എന്ന് പറഞ്ഞു ഉണ്ടാക്കിയ മുസ്ലിംലീഗ് എക്കാലത്തും അതിലെ സമ്പന്നരായ ഒരു ന്യൂനപക്ഷത്തിന്റെ താല്പര്യം മാത്രം സംരക്ഷിക്കുന്ന അതെ അവസ്ഥയിലാണ് ഇന്ന് എസ്.എന്‍.ഡി.പി.യും എത്തി നില്ക്കുകന്നത് ഈഴവ സമുദായത്തിലെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളുടെ താല്പര്യം അവരുടെ ഉന്നമനം നോക്കാതെ ഒരു ന്യൂനപക്ഷം വരുന്ന സമ്പന്നരായ ആളുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയടക്കം കച്ചവടവല്ക്കരിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ അവര്‍ ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് ചെയ്യുന്നത്. സമുദായ നേതൃത്വം സമുദായത്തിന്റെ താല്പര്യം മറന്നു സ്വന്തം താല്പര്യം സംരക്ഷിക്കുന്ന സ്ഥിതിയാണ് കാണുന്നത്. മെറിറ്റ്‌ സീറ്റില്‍ അല്ലാത്ത ഈഴവ സമുദായത്തിലെ കുട്ടികളില്‍ നിന്ന് തന്നെ എസ്.എന്‍. കോളേജുകളിലും മറ്റും അഡ്മിഷന്‍ ലഭിക്കുന്നതിനായി നിര്‍ലജ്ജം കാശ് വാങ്ങിക്കുന്ന ഇവര്‍ എങ്ങിനെയാണ് സമുദായ തലപര്യക്കാരും സംരക്ഷണക്കാരും ആകുക. വിദ്യാഭ്യാസം പോലും കച്ചവടം ചെയ്യുന്ന ഇവര്‍ നല്ല കച്ചവടക്കാര്‍ അല്ലാതെ മറ്റെന്താണ്?

മദ്യത്തെ എതിര്ത്ത ഗുരുവിനെ തന്നെ ഇത്ര മാത്രം അവഹേളിക്കുന്ന ഒരു നേതൃത്വം സമുദായത്തിന് അടുത്തൊന്നും ഉണ്ടായിട്ടുന്ടാവില്ല. മദ്യരാജാക്കന്മാരുടെ പിടിയില്‍ അകപ്പെട്ട ഈ പ്രസ്ഥാനത്തിന്റെ പോക്ക് എങ്ങോട്ടാണ്?

നാരായണ ഗുരുവിന്റെ വിപ്ലവകരമായ ഉപദേശങ്ങള്‍ ഒന്ന് കൂടി വായിച്ചു നോക്കൂ...
• ജാതിയുണ്ടെന്ന് വിശ്വസിക്കരുത്
മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌
• വിദ്യാഭ്യാസം വർദ്ധിപ്പിക്കണം
മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.
• ദുർദ്ദേവതകളെ ആരാധിക്കരുത്
മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.
• പ്രാണിഹിംസ ചെയ്യരുത്
ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകുകയോ ചെയ്യരുത്.
• വ്യവസായം വർദ്ധിപ്പിക്കണം
ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്.
• കള്ളുചെത്ത് കളയണം
മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനെ കാണുന്നതിനേക്കാൾ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാൽ പോലും പാപകരമായ തൊഴിൽ ചെയ്യരുത്.

ഇന്ന് ഈഴവ സമുദായ നേതൃത്വം എവിടെ എത്തി നില്ക്കുന്നു? ഇവര്‍ ആരുടെ താല്പര്യം സംരക്ഷിക്കുന്നു? മലബാറിലെ തീയ്യര്‍ ആരുടെ കൂടെയാണെന്ന് കോഴിക്കോട്ടെ റാലി കഴിഞ്ഞാല്‍ അറിയാം എന്ന് പറയാന്‍ മാത്രം ഹുങ്ക് കാണിച്ച അതിന്റെ നേതാവിന് ഇപ്പോള്‍ മനസ്സിലായിക്കാണും മലബാറില്‍ ഈ സമുദായത്തില്‍പ്പെട്ട ബഹുഭൂരിപക്ഷവും ഏതു പ്രസ്ഥാനത്തിനു പിന്നിലാണെന്ന്. അവരൊന്നും ഗൌരിയമ്മയോ, അച്യുതാനന്ദനോ, പിണറായി വിജയനോ തീയ്യന്‍ എന്നോ ഈഴവന്‍ എന്നോ നോക്കിയിട്ടില്ല ആ പ്രസ്ഥാനത്തിനു പിന്നില്‍ അണിനിരന്നത്. പാവപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും താല്പര്യം സംരക്ഷിക്കുന്ന ഒരേയൊരു പാര്ട്ടി അത് മാത്രമാണ് എന്ന തിരിച്ചറിവിലാണ് അവര്‍ അതിന്റെ പിന്നില്‍ അണിനിരന്നതു ഇന്നും അതില്‍ തുടരുന്നതും. അതിനെ തകര്ക്കാന്‍ മറ്റുള്ളവരുടെ അച്ചാരവും വാങ്ങി മലബാറില്‍ കാശ് എറിഞ്ഞു ജാതി പറഞ്ഞു എസ്.എന്‍.ഡി.പി.യിലേക്ക്‌ ആളെ കൂട്ടാമെന്ന് വ്യാമോഹിച്ച് അങ്ങോട്ട്‌ ഇറങ്ങി പുറപ്പെട്ടാല്‍ ചുട്ട മറുപടിയും ശക്തമായ തിരിച്ചടിയും കിട്ടും എന്ന കാര്യം മറക്കരുത്.


എസ്. എന്‍.ഡി.പി.യുടെ ചരിത്രമറിയാത്ത അതിന്റെ അഭിനവ നേതാക്കള്‍ എസ്. എന്‍.ഡി.പി. യുടെ പേര് പറഞ്ഞു ജാതി പറഞ്ഞു സംഘടനയില്‍ ആളെ കൂട്ടാന്‍ വന്നാല്‍ അത് മലബാറില്‍ വിലപ്പോവില്ല എന്ന് മാത്രമേ പറയാനുള്ളൂ. നിങ്ങള്‍ എന്താണെന്നും ആരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രവര്ത്തിക്കുന്നതു എന്നും മനസ്സിലാക്കാനും തിരിച്ചറിയാനും കഴിവുള്ളവരാണ് മലബാറുകാര്‍ എന്ന് ആദ്യം മനസ്സിലാക്കുക. ഇത് മലബാരുകാരുടെ മാത്രം സ്ഥിതിയല്ല ഇന്ന് കേരളത്തിലെ മുഴുവന്‍ ആളുകളും ഈ വസ്തുത ദിനം പ്രതി കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കി കൊണ്ട് വരികയാണ് എന്നതും നാം കാണേണ്ടിയിരിക്കുന്നു.

നാരായണ ഗുരു ഇന്ന് ജീവിച്ചിരിപ്പുന്ടെന്കില്‍ ഇന്നത്തെ നേതൃത്വത്തിന്റെ തെറ്റായ പോക്കിനെതിരെ പട പൊരുതുവാന്‍ തന്നെയായിരിക്കും ആദ്യം ആഹ്വാനം നല്കുറക...
ജാതി മത ചിന്തകള്ക്കതീതമായി ഗുരുവിന്റെ പ്രമാണങ്ങള്‍ ഉള്ക്കൊണ്ടു കൊണ്ട് നല്ലൊരു നാളെക്കായി മുന്നേറാന്‍ നമുക്ക്‌ ശ്രമിക്കാം. അതിനായി ജാതി നോക്കാതെ എല്ലാവരെയും ഒരു പോലെ കാണുന്ന പാവപെട്ടവന്റെയും തൊഴിലാളികളുടെയും പാര്ട്ടി ഏതാണെന്ന് തിരിച്ചറിഞ്ഞു അതിന്റെ പിന്നില്‍ അണിനിരക്കാം.. നമുക്ക്‌ അതിനു കൂടുതല്‍ കരുത്ത്‌ പകരാം......

“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരിക്കട്ടെ എല്ലാ വിഭാഗം ആളുകളുടെയും ആപ്ത വാക്യം അല്ലാതെ ഒരു ജാതി ഈഴവ ജാതി, ഒരു മതം ഹിന്ദു മതം എന്നാവാതിരിക്കട്ടെ. “ലോകാ സമസ്തോ സുഖിനോ ഭവന്തു” എന്ന ആപ്ത വാക്യം നമുക്ക്‌ മറക്കാതിരിക്കാന്‍ ശ്രമിക്കാം.
(അവസാനിച്ചു)

ഈഴവരെക്കുറിച്ച് ഒരു പഠനം: പത്താം ഭാഗം


തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

എസ്.എൻ. ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്നവയല്ലാതെ യോഗത്തിന്റേതായി പല വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.

ശ്രീ നാരായണ ഗുരുവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരെത്തിനോട്ടം:

Asan Memorial Association, Chennai, Tamil Nadu
Owners are A.K.Gopalan & Shyamala JayaPrakash
Association was established in 1965 as a tribute to the memory of Mahakavi Kumaran Asan, the late poet laureate fromKerala and disciple Of Sree Narayana Guru.
• Asan Memorial College of Arts and Science, Chennai
• Asan Memorial Management Institute, Chennai
• Asan Memorial Engineering College, Chennai
• Asan Memorial Matriculation School, Chennai
• Asan Memorial Senior Secondary School, Chennai
Chandrika Educational Trust, Thrissur
Owner is C.K.Revi Irinjalakuda
This trust was established by Late Shri C.R. Keshavan Vaidyar, follower of Narayana Guru and former President ofSNDP yogam. The trust manages many institutions like:
• Sree Narayana Higher Secondary School, Irinjalakuda
• Sree Narayana Teacher's Training Institute, Irinjalakuda
• Lal Memorial Hospital, Irinjalakuda
Gurudeva Trust; North Paravur, Ernakulam
The main objective of the Gurudeva Trust is to establish centers of excellence in education and charitable institutions based on ideas and preaching of Sree Narayana Guru.
• Sree Narayana Guru Institute of Science and Technology, North Paravur, Kochi
• SNGIST Group of Institutions, North Paravur, Kochi
Narayanaguru International Institute of Science and Technology Trust, Tamil Nadu
Chairman is Gokulam Gopalan
• Narayana Guru College Of Engineering, Manjalumoodu, Kanyakumari, Tamil Nadu
• Siddhartha college of Management, Manjalumoodu, Kanyakumari, Tamil Nadu
Sree Bhakthi Samvardhini Yogam, Kannur
• Sree Narayana Nursery School.
• Sree Narayana Vidya Mandir Senior Secondary School.
• Sree Narayana Industrial Training Center.
• Sree Narayana Working Women’s Hostel.
• Sree Narayana Vanitha Hostel.
• Sree Narayana Guru College of Engineering & Technology, Payyannur Kannur
Sree Dharma Paripalana Yogam, Kochi
The Sree Dharma Paripalana Yogam (SDPY) was founded in 1904. The SDPY is a charitable society working for the spiritual and educational uplift of the Ezhava community
• SDPY (Model) Lower Primary, Palluruthy, Kochi
• SDPY Boys’ High School, Palluruthy, Kochi
• SDPY Higher Secondary School, Palluruthy, Kochi
• SDPY Girls Vocational Higher Secondary School, Palluruthy, Kochi
• SDPY Central School (CBSE), Kalathara, Kochi
• SDPY Teachers Training School, Palluruthy, Kochi
Sree Kanteswara Kshetra Yogam, Kozhikode
Sree Kanteswara temple was established by Sree Narayana Guru. Temple Administration Committee (Sree Kanteswara Kshetra Yogam) is a trust responsible for various cultural, divine and social activities are conducted in establishments owned by the temple, of which some are given below:
• Sreekanteswara English Medium School
• Sreekamteswara Kshetra Yogam Working Women's hostel
• Chaithanya Hall
• Grandhalaya - Sree Narayana Library
SNDP yogam
Present elected secretary is Vellapally Natesan
SNDP founded schools and colleges in the independent India. Previously the only private colleges were those managed by the Church. The movement started with SN College, Kollam
• SNDP yogam Arts and Science college, Neeleswaram, Kasarkode
• Sahodaran Aiyppan SNDP College, Konni, Pathanamthitta
• R. Sankar Memorial SNDP Yogam College, Koyilandy, Kozhikode
• Dr. Palpu Memorial SNDP Yogam College, Kodungallur, Thrissur
• SNDP Yogam Training College, Adimaly, Training College
• SNDP Yogam College, Perinthalmanna, Malappuram
• SNDP High School, Vaikom
• SNDP High School, Muttathukonam
• SNDP School, Irimbanam, Ernakulam
• SNDP VHS School, Kanjeethukara
• SNDP School, Arpookara(West), Kottayam
• SNDP HSS, UDAYAMPEROOR
• SNDP HS Kuzhikkadu Haskapuram, Alappuzha
• SNDP HS Neeleeswaram, Ernakulam
• VPM SNDP Higher Secondary School, Kazhibram
• TEM (Temple Entry Memorial) Higher Sec. School, Mylode, Kollam
• SNDP HSS, Venkurinji, Pathanamthitta
• SNDP Sanskrit High School Vallikunnam, Alappuzha
• SNDP School, chavakkadu, Trissur
• SNDP School Kodanad, Ernakulam
• Vaikom Sathyagraha Memorial High School, Vaikom
• SNDP VHS School, Adimaly, Idukki
• SNDP HSS,Kliroor, Kottayam
Sree Narayana World Council, Inc.,New York, USA
SN Trust
SN Polytechnic College (S.N.P.T.C) Kottiyam in 2008
Sree Narayana Trust, kollam has been one of the pioneer educational agencies in the field of higher education in Kerala since 1940. Some of the educational institutions under the trust are
• Sree Narayana Guru Arts and Science college, chelannur, Kozhikkode
• S.N College, Chempazhanthy
• S.N College, Sivagiri, Varkala
• S.N Training College, Nedunganda
• S.N College, Chathannur
• S.N College, Punalur
• S.N College, Kollam
• S.N College for Women, Kollam
• T.K.M.M College, Nangiarkulangara
• S.N College, Chengannur,
• S.N College, Cherthala
• S.N College, Nattika
• S.N College, Alathur
• M.P.M.M.S.N Trust College, Shoranur
• S.N Guru College, Chelannur, Calicut
• S.N College of Teacher Education, Chelanur, Calicut
• S.N College, Kannur
• Padmanabhothayam Higher Secondary School, Mezhuveli
• Padmanabhothayam T.T.L, Mezhuveli
• S.N Gurukulam H.S.S, Chempazhanthy
• S.N Trust H.S.S, Kollam
• S.N Trust H.S.S, Cherthala
• S.N Trust H.S.S Nattika
• S.N Trust H.S.S, Kannur
• S.N Trust H.S.S, Chathannur
• S.N Trust H.S.S, Punalur
• S.N Trust H.S.S, Nangiarkulangara
• S.N Trust H.S.S, Chengannur
• S.N Trust H.S.S, Shoranur
• S.N Trust H.S.S, Chelanur
• S.N Trust Central School, kollam
• S.N Trust Central School, Nngiarkulangara
• V.N.S.S S.N Trust Central School, Cherthala
S.N Trust Central School, Shoranur
• S.N Trust Central School, Pambanar
• S.N Trust I.T.C, Kottayam
• R.S.M I.T.C, Koorkencherry
• S.N Polytechnic College, Kottiyam
• S.N Trust Medical Mission, Kollam
• S.S.M Hospital, Kollam
• Sankar Institute of Medical Science(SIMS), Kollam
• R.S.M Hospital, Punalur
• R. Sankar Hospital, Puthur
• V.N.S.S College of Nursing, Kollam
• Sankar Institute of Para Medical Science, Kollam
• R.Sankar Memorial School of Nursing, Kollam
• SN HSS, poothadi, wayanad
• Nattika Triprayar Sahodhara Paripalana yoagam, Nattika

Sree Narayana Educational & Cultural Trust, Chentrappinni, Thrissur
Chairman is T.D.Rajan
Inspired by the Sree Narayana Guru‘s teachings, Sree Narayana followers of Chentrappinni formed a Public Charitable Trust in 1977.
• SN Vidya Bhavan, Chentrappinni, Thrissur
Sree Narayana Educational Institutions, Okkal,Perumbavoor,Ernakulam
The present Manager is T B Ravi,Thoombayil House,Okkal This educational trust is run by S.N.D.P. Yogam Branch No. 856, Okkal, Ernakulam
• Sree Narayana Higher Secondary School(Sub District Youth Festival is on Nov 25,26,27,28, 2010 )
• Sree Narayana I.T.C.
• S.N. College of Computer Education
• S.N. English Medium School
• Sree Narayana Training College
Sree Narayana Educational Society, Kollam
Sree Narayana Educational Society was organized in 1985 as a charitable society devoted to educational and cultural activities, as per the Sree Narayana Guru's vision.
• SN Institute of Ayurvedic Studies and Research (Ayurvedic Medical College & hospital), Puthoor, Kollam
• Sree Narayana Public School, Puthur
• Sree Narayana Public School, Vadakkevila, Kollam
• Sree Narayana Institute of Technology, Vadakkevila, Kollam
• Sree Narayana College of Technology, Vadakkevila, Kollam
• Sree Buddha College of Engineering, Pattoor, Alappuzha
• Sree Buddha HSS, Pattoor, Alappuzha
• SN Kottarakara
Sree Narayana Gurukulam Trust
This trust is run by Kunnathunadu SNDP Union, Ernakulam
• Sree Narayana Gurukulam College of Engineering, Kadayirruppu, Kolenchery
• Sree Narayana Gurukulam Institute of Management, Perumbavoor
• proposed Superspeciality hospital, Perumbavoor
Sree Narayana Mandira Samiti, Mumbai
• Sree Narayana Guru High School, Chembur
• Kumaran Asan Pre-primary School, Chembur
• Sree Narayana Guru Marathi Medium School, Chembur
• Sree Narayana Guru College of Commerce, Chembur
• Sree Narayana Guru Institute of Information Technology, Chembur
• International Center for Sree Narayana Guru Studies, Nerul
Sree Narayana Mission, Gokulam Gopalan & T.D. Rajan
• Sree Narayana Mission Senior Secondary School, Chennai
• Sree Narayana Mission Higher Secondary School, Chennai
• Sree Narayana Mission Ayurvedic Dispensary, Chennai
• Sree Narayana Central school Ochira
Sree Narayana Vallabha Educational Society, Poothotta, Ernakulam
This Educational Society run by SNDP Yogam branch Poothotta and is associated with Poothotta Sree Narayana Vallabha Temple. It was the third temple which Sree Narayana Guru consecrated. There is a chain of educational institutions around the temple namely
• Sahodaran Ayyappan Memorial Training College, Poothotta
• Swami Saswathikananda College, Poothotta
• Kshethra Pravesana Memorial Higher Secondary School, Poothotta
• Kshethra Pravesana Memorial Vocational Higher Secondary School, Poothotta
• Sree Narayana Public School, Poothotta
• Sree Narayana Industrial Training Center, Poothotta
Swami Swaswatheekananda trust for charity and education, Thengumkavu, Pathanamthitta
• Sree Narayana Campus of Teacher Education, Kottappuram, Palakkad
Vidya International Charitable Trust
This Educational Society is run by the followers of Narayana Guru and his ideals. The main institutions under this Charitable Trust are:
• Vidya Academy Of Science and Technology, Thrissur

(തുടരും...) (നാളെ അവസാന ഭാഗം)
 

ഈഴവരെക്കുറിച്ച് ഒരു പഠനം: ഒമ്പതാം ഭാഗം


തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

ശ്രീനാരായണ ധർമ്മപരിപാലനയോഗം
അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുൻപേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന (എസ് എൻ ഡി പി) യോഗമായി മാറി.

ഈഴവരുടേതായ ഒരു ജാതിസംഘടനയായാണ് തുടങ്ങിയതെങ്കിലും അതിനെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു. തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം താൻ കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാത്തതിൽ അദ്ദേഹം ദുഃഖിതനായി. ഒടുവിൽ, 1916 മെയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ചുകൊണ്ട് ഡോക്ടർ പൽ‌പ്പുവിന് അദ്ദേഹം ഇപ്രകാരം കത്തെഴുതി:
“ എന്റെ ഡോക്ടർ അവർകൾക്ക്,

യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും
യോഗത്തിന്റെ ജാത്യഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുൻപേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു.

എന്ന് നാരായണഗുരു. ”

സമാധി
ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്. അജീർണ്ണവും പ്രോസ്റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം. 1103 മകരം മൂന്നാം തീയതി കോട്ടയത്തു വെച്ച് കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്. ദീർഘകാലമായി രോഗബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ പല ഭിഷഗ്വരൻമാരും ചികിൽസിച്ചെങ്കിലും രോഗം പൂർണ്ണമായി ഭേദമാക്കാനായില്ല. 1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം സമാധിയായത്.

ടി.കെ. മാധവന്റെ നേതൃത്വം
1928ൽ യോഗം സെക്രട്ടറിയായി ടി.കെ. മാധവൻ തിരഞ്ഞെടുക്കപ്പെട്ടതോടെ യോഗം ഒരു കെട്ടുറപ്പുള്ള സംഘടനയായി മാറി. ഇന്നു കാണുന്ന എസ്.എൻ.ഡി.പിയുടെ സ്ഥാപനപരമായ അസ്ഥിവാരം അദ്ദേഹം സൃഷ്ടിച്ചതാണ്. ഈ കാലഘട്ടം സംഘടനാഘട്ടമെന്നും പ്രക്ഷോഭണഘട്ടമെന്നും അറിയപ്പെടുന്നു. യോഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സമുദായസംഘടനയാക്കി തീർത്തതും, സാമുദായിക അവശതകൾ പരിഹരിക്കാനുള്ള പ്രക്ഷോഭണങ്ങളെ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധേയമാക്കിയതും അദ്ദേഹത്തിന്റെ നേട്ടങ്ങളാണ്. മുൻപ് നടന്ന വൈക്കം സത്യാഗ്രഹം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.

സി.കേശവന്റെ നേതൃത്വം
1933ൽ സി. കേശവൻ യോഗം സെക്രട്ടറിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾ ചേർന്ന് നിവർത്തന പ്രക്ഷോഭണം ആരംഭിച്ചു. 1935 ജൂൺ 7ൻ കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം അദ്ദേഹത്തെ ജയിലിൽ എത്തിച്ചുവെങ്കിലും നിവർത്തന പ്രക്ഷോഭണം വൻ വിജയമാ‍യി. അതിന്റെ ഫലമായി അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാ‍നുള്ള അനുമതിയും, ഈഴവ-ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങൾക്ക് സർക്കാർ സർവീസിൽ സംവരണവും സർക്കാർ അനുവദിച്ചു. അതോടൊപ്പം സർക്കാർ നിയമനങ്ങൾ നടത്താൻ പബ്ലിക്ക് സർവീസ് കമ്മീഷനും രൂപീകൃതമായി. അതോടെ എല്ലാ ജാതിക്കാ‍ർക്കും പട്ടാളത്തിലും പ്രവേശനം ലഭിക്കുകയും “നായർ പട്ടാളം” എന്ന പേർ മാറുകയും ചെയ്തു.

സി. കേശവൻ
തിരുക്കൊച്ചിയിലെ മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനായിരുന്നു. അദ്ദേഹം 1891 മെയ് 23-നു ജനിച്ചു. അദ്ദേഹം 1969 ജൂലൈ 7-നു മരിച്ചു.

അദ്ദേഹം 1951 മുതൽ 1952 വരെ തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു.
കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമത്തിൽ ഒരു സാധാരണ ഈഴവ കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .
ഒരു നിരീശ്വരവാദിയായിരുന്ന കേശവനെ ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ചിന്തകൾ സ്വാധീനിച്ചിരുന്നു. സമൂഹത്തിലെ അയിത്തം തുടച്ചുമാറ്റുവാനായി അദ്ദേഹം പ്രയത്നിച്ചു. എസ്.എൻ.ഡി.പി. യുടെ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. പൊതു സ്ഥലത്ത് സർക്കാരിനെതിരായി പ്രസംഗിച്ചു എന്ന കുറ്റത്തിന് അദ്ദേഹം 1935 ജൂലൈ 7-നു അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വർഷത്തേക്ക് തടവിലടയ്ക്കപ്പെട്ടു.

തിരുവിതാംകൂർ സംസ്ഥാന കോൺ‌ഗ്രസ് കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ 1942-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. 1943 ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി.

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂർ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയുടെനേതൃത്വത്തിൽ വന്ന മന്ത്രിസഭയിലെ ഒരു അംഗമായിരുന്നു അദ്ദേഹം. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951-ൽ തിരഞ്ഞെടുക്കപ്പെട്ടു. 1952-ൽ അദ്ദേഹം നീയമസഭയിലേക്ക് തിറഞ്ഞെടുക്കപ്പെട്ടു. 1969 ജൂലൈ 7-നു അദ്ദേഹം മയ്യനാട്ട് വെച്ച് അന്തരിച്ചു.
അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളിൽ ആത്മകഥയായ ജീവിത സമരം പ്രശസ്തമാണ്.

ആർ.ശങ്കറും അതിനു ശേഷവും
സാന്ത്വന്ത്ര്യ സമരത്തിൽ യോഗം കോൺഗ്രസിനോടൊപ്പം ചേർന്നു നിന്നു. യോഗം വിദ്യാഭ്യാസ കാര്യത്തിൽ വീണ്ടും ശ്രദ്ധപതിപ്പിച്ചത് ആർ. ശങ്കർ യോഗം സെക്രട്ടറിയായതോടുകൂടെയാ‍ണ്. 1947ൽ കൊല്ലത്ത് ശ്രീനാരായണ കോളേജ് സ്ഥാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നാടിന്റെ പലഭാഗങ്ങളിലായി സ്ഥാപിക്കപ്പെട്ട കോളേജുകളുടെ ഭരണം 1952ൽ എസ്.എൻ ട്രസ്റ്റിനു കീഴിലാക്കി.

ആർ. ശങ്കർ

കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ 1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിലെ കൊട്ടരക്കര താലൂക്കിലെ കുഴിക്കലിടവകയിൽ രാമൻ, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു. അദ്ദേഹം 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു.

ആദ്യകാലം
ശങ്കർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ നിന്ന് രസതന്ത്ര ബിരുദം നേടി. 1931 ഇൽ ശിവഗിരി ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രധാനാദ്ധ്യാപകനായി നിയമിതനായി . അതിനുശേഷം തിരുവനന്തപുരം ലോ കോളെജിൽ പഠിക്കുകയും 1936 മുതൽ അഭിഭാഷകനായി ജോലി നോക്കുകയും ചെയ്തു.

രാഷ്ട്രീയ ജീവിതം
അദ്ദേഹം പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു. പട്ടംതാണുപിള്ളക്കു ശേഷം ശങ്കർ മുഖ്യമന്ത്രിയായി.

നാരായണഗുരുവിനെ തുടര്ന്നു് പ്രസിഡന്റ് പദവി വഹിച്ചവര്‍ കെ. അയ്യപ്പൻ, എം. ഗോവിന്ദൻ, പി.കെ. വേലായുധൻ,വി.കെ. പണിക്കർ, ഡോ. പി.എൻ. നാരായണൻ, കെ. സുകുമാരൻ, ആർ. ശങ്കർ, വി.ജി. സുകുമാരൻ, കെ.എ. വേലായുധൻ,എ. അച്ചുതൻ, സി.ആർ. കേശവൻ വൈദ്യർ, എം.കെ. രാഘവൻ, കെ. രാഹുലൻ, ജി. പ്രിയദർശൻ, സി.കെ. വിദ്യാസാഗർഎന്നിവർ യോഗം പ്രസിഡന്റുമാരായിരുന്നു. യുവജനവിഭാഗവും വനിതാവിഭാഗവും യോഗത്തിനുണ്ട്. യോഗത്തിന്റെ ഇപ്പഴത്തെ മുഖപത്രം ‘യോഗനാദം’ ആണ്.

വെള്ളാപ്പള്ളി നടേശൻ
എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുടർച്ചയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെടുക വഴി എസ്.എൻ.ഡി.പി യോഗ ചരിത്രത്തിൽ ഏറ്റവും ദീർഘ കാലം ജനറൽ സെക്രട്ടറി പദം അലങ്കരിക്കുന്നു.മികച്ച സംഘാടകനെന്ന നിലയിൽ ശ്രദ്ധേയനായ ഇദ്ദേഹമാണ് സമുദായാംഗങ്ങൾക്കായി മൈക്രോഫൈനാൻസ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കിയത്.
ജീവിതരേഖ
1937 സെപ്റ്റംബർ 10-ന്‌‍ ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി കേശവന്റെയും ദേവകിയുടെയും മകനായി ജനിച്ചു. ബിസിനസ്സ്, കരാർ പണി എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചു.
ഭാര്യ പ്രീതീ നടേശൻ.മകൻ തുഷാർ വെള്ളാപ്പള്ളി

(തുടരും....)
 

ഈഴവരെക്കുറിച്ച് ഒരു പഠനം: എട്ടാം ഭാഗം

തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം: 

ശ്രീനാരായണഗുരു

ജാതി സങ്കല്പം
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു.

“ മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മനാദിരസ്യൈവം
ഹാ തത്ത്വം വേത്തി കോ പി ന ”

എന്നദ്ദേഹം എഴുതിയതിൽ നിന്ന് യുക്തിഭദ്രമായ രീതിയിലാണ്‌ അദ്ദേഹം നിർ‌വ്വചനം നടത്തിയത് എന്ന് മനസ്സിലാകുന്നു. മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണൻ, ക്ഷത്രിയൻ‍, വൈശ്യൻ, ശൂദ്രൻ, നായർ നമ്പൂതിരി ഈഴവൻ പറയൻ, പുലയൻ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാൽ ഈ തത്ത്വം ആരറിയാൻ? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തിൽ കല്പിക്കപ്പെട്ടിരിക്കുന്ന അജാതിക്ക് ശാസ്ത്രീയമാ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്.

മതദർശനം
എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

“ പലമതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ
രലവതു കണ്ടലയാതമർന്നിടേണം ”
ദൈവ സങ്കല്പം

ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു എന്നു പറയാം. അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്. ആ ദൈവത്തിൻ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്.

സാഹിത്യസംഭാവനകൾ
ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദർശനമാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായിഅനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

പ്രധാനകൃതികൾ
ദാർശനീകകൃതികൾ
1. ആത്മോപദേശശതകം
2. ദൈവദശകം
3. ദർശനമാല
4. അദ്വൈതദീപിക
5. അറിവ്
6. ബ്രഹ്മവിദ്യാപഞ്ചകം
7. നിർവൃതിപഞ്ചകം
8. ശ്ലോകത്രയീ
9. ഹോമമന്ത്രം
10. വേദാന്തസൂത്രം

പ്രബോധനകൃതികൾ
1. ജാതിനിർണ്ണയം
2. മതമീമാംസ
3. ജാതിലക്ഷണം
4. സദാചാരം
5. ജീവകാരുണ്യപഞ്ചകം
6. അനുകമ്പാദശകം
7. ധർമ്മ
8. ആശ്രമം
9. മുനിചര്യാപഞ്ചകം

ഗദ്യകൃതികൾ
1. ഗദ്യപ്രാർത്ഥന
2. ദൈവചിന്തനം
3. ദൈവചിന്തനം
4. ആത്മവിലാസം
5. ചിജ്ജഢചിന്തകം

തർജ്ജമകൾ
1. ഈശാവാസ്യോപനിഷത്ത്
2. തിരുക്കുറൾ
3. ഒടുവിലൊഴുക്കം

സ്തോത്രകൃതികൾ
ശിവസ്തോത്രങ്ങൾ
1. ശിവപ്രസാദപഞ്ചകം
2. സദാശിവദർശനം
3. ശിവശതകം
4. അർദ്ധനാരീശ്വരസ്തവം
5. മനനാതീതം (വൈരാഗ ദശകം)
6. ചിജ്ജഢ ചിന്തനം
7. കുണ്ഡലിനീപാട്ട്
8. ഇന്ദ്രിയവൈരാഗ്യം
9. ശിവസ്തവം (പ്രപഞ്ചസൃഷ്ടി)
10. കോലതീരേശസ്തവം
11. സ്വാനുഭവഗീതി (വിഭൂദർശനം)
12. പിണ്ഡനന്ദി
13. ചിദംബരാഷ്ടകം
14. തേവാരപതികങ്കൾ

സുബ്രഹ്മണ്യസ്തോത്രങ്ങൾ
1. ഷൺമുഖസ്തോത്രം
2. ഷൺമുഖദശകം
3. ഷാൺമാതു രസ്തവം
4. സുബ്രഹ്മണ്യ കീർത്തനം
5. നവമഞ്ജരി
6. ഗുഹാഷ്ടകം
7. ബാഹുലേയാഷ്ടകം

ദേവീസ്തോത്രങ്ങൾ
1. ദേവീസ്തവം
2. മണ്ണന്തല ദേവീസ്തവം
3. കാളീനാടകം
4. ജനനീനവരത്നമഞ്ജരി
5. ഭദ്രകാളീ അഷ്ടകം

വിഷ്ണുസ്തോത്രങ്ങൾ
1. ശ്രീ വാസുദേവാഷ്ടകം
2. വിഷ്ണ്വഷ്ടകം

സ്മാരകങ്ങൾ
• ആദ്യമായി ഭാരതീയ തപാൽ മുദ്രണത്തിൽ പ്രത്യക്ഷപ്പെട്ട കേരളീയൻ ശ്രീനാരായണഗുരുവാണ്‌
• രൂപാ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ്‌

പ്രധാന സംഭവങ്ങൾ

വർഷം സംഭവങ്ങൾ
1090 • ആലുവ അദ്വൈതാശ്രമത്തിന്റെ പ്രാരംഭപ്രവർത്തനം
• മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രത്തിലേക്കു പോകുന്ന വഴി കുമ്മാള സമുദായക്കാർക്കുവേണ്ടി സിദ്ധേശ്വരം ക്ഷേത്രത്തിന്റെ സ്ഥാപനം
• അഞ്ചുതെങ്ങിലുള്ള ജ്ഞാനേശ്വര ക്ഷേത്ര പ്രതിഷ്ഠ.
• പഴനി ക്ഷേത്ര സന്ദർശനം
1091 • ആലുവാ അദ്വൈതാശ്രമം സംസ്കൃതസ്ക്കൂൾ ഉദ്ഘാടനം
• തിരുവണ്ണാമലയിൽ ശ്രീ രമണമഹർഷിയുടെ ക്ഷണം സ്വീകരിച്ച് വിശ്രമം
1094 • കൊളമ്പ് യാത്ര
1096 • മദ്യവർജ്ജന സന്ദേശവും ഏകജാതി സന്ദേശവും
• കാരമുക്ക് ക്ഷേത്ര പ്രതിഷ്ഠ
• ആലുവ - സമസ്ത കേരള സഹോദര സമ്മേളനം
1097 • കൊല്ലം പെരിനാട് എസ്.എൻ.ഡി.പി വിശേഷാൽ സമ്മേളനം
• പ്രഭാപ്രതിഷ്ഠ - മുരുക്കുംതുഴ ക്ഷേത്രം - സത്യം , ധർമ്മം , ദയ , ശാന്തി എന്നു രേഖപ്പെടുത്തിയിരിക്കുന്നു ഇവിടെ.
• മഹാകവി രവീന്ദ്രനാഥടാഗോറിന്റെ സന്ദർശനം - വർക്കല
• ശ്രീകണ്ഠേശ്വരം ക്ഷേത്ര പ്രതിഷ്ഠ -പാണാവള്ളി
1099 • മഹാകവി കുമാരനാശാൻ അന്തരിച്ചു
• ആലുവ സർവമതസമ്മേളനം - വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന സന്ദേശം
• വൈക്കം സത്യാഗ്രഹം - ആരംഭം
1100 • മാതൃകാപാഠശാല ശിലാസ്ഥാപനം - ശിവഗിരി
• വൈക്കം സത്യാഗ്രഹാശ്രമ സന്ദർശനം
• മഹാത്മാഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദർശിക്കുന്നു - വർക്കല
• മഹാത്മാ ഗാന്ധിക്ക് ആലുവായിൽ സ്വീകരണം

1101 • ബ്രഹ്മവിദ്യാലയത്തിന്റെ ശിലാസ്ഥാപനം
• ദിവാൻ വാട്സിന്റെ ശിവഗിരി സന്ദർശനം
• ഗുരുവിന്റെ വിൽപത്രം
1102 • സത്യവ്രതസ്വാമികളുടെ സമാധി
• സിലോൺ സന്ദർശനം
• കളവംകോട് കണ്ണാടി പ്രതിഷ്ഠ - നീലക്കണ്ണാടിയിൽ ഓം ശാന്തി എന്നെഴുതിയിരിക്കുന്നു
1103 • ശ്രീനാരായണ ധർമ്മ സംഘസ്ഥാപനം
• തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ലോഹപ്രതിമാസ്ഥാപ.നം
• വൈക്കം വെച്ചൂർ മഠത്തിൽ വെച്ച് മൂത്രകൃഛ രോഗാരംഭം
1104 • മരണം (മഹാസമാധി) - 1928 സെപ്റ്റംബർ 20(കന്നി 5) [10]

ക്ഷേത്രപ്രതിഷ്ഠകൾ
ശ്രീനാരായണഗുരു മഹാസമാധിമന്ദിരം, ശിവഗിരി

വർഷം ക്ഷേത്രം
1063 അരുവിപ്പുറം ശിവക്ഷേത്രം
1063 ചിറയിൻകീഴ്‌ വക്കം വേലായുധൻ കോവിൽ
1063 കുംഭം മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം
1067 ആയിരം തെങ്ങ്‌ ശിവക്ഷേത്രം
1068 കുളത്തൂർ കോലത്തുകര ശിവക്ഷേത്രം
1068 മീനം വേളിക്കാട്‌ കാർത്തികേയക്ഷേത്രം
1069 കായിക്കര ഏറത്ത്‌ സുബ്രഹ്മണ്യൻ ക്ഷേത്രം
1070 കരുനാഗപ്പളളി കുന്നിനേഴത്ത്‌ ഭഗവതിക്ഷേത്രം
1071 വൃശ്ചികം മുട്ടയ്‌ക്കാട്‌ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം
1078 മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം
1080 കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം
1083 കുംഭം തലശ്ശേരി ജഗന്നാഥക്ഷേത്രം
1084 മീനം കോട്ടാർ ഗണപതിക്ഷേത്രം
1084 മീനം ഇല്ലിക്കൽ കമ്പിളിങ്ങി അർദ്ധനാരീശ്വര ക്ഷേത്രം
1085 മേടം കോഴിക്കോട്‌ ശ്രീകണേ്‌ഠശ്വരക്ഷേത്രം
1085 കുംഭം മംഗലാപുരം ഗോകർണനാഥക്ഷേത്രം
1087 മകരം ചെറായി ഗൗരീശ്വരക്ഷേത്രം
1087 മേടം ശിവഗിരി ശാരദാമഠം
1088 അരുമാനൂർ ശ്രീ നയിനാർദേവക്ഷേത്രം
1090 മീനം അഞ്ചുതെങ്ങ്‌ ശ്രീ ജ്ഞാനേശ്വരക്ഷേത്രം
1090 ചെങ്ങന്നൂർ സിദ്ധേശ്വരക്ഷേത്രം
1091 കുംഭം പളളുരുത്തി ശ്രീഭവാനി ക്ഷേത്രം
1091 കണ്ണൂർ ശ്രീസുന്ദരേശ്വരക്ഷേത്രം
1092 കൂർക്കഞ്ചേരി മഹേശ്വരക്ഷേത്രം
1094 കുംഭം ചിങ്ങംപെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം
1096 ഇടവം കാരമുക്ക്‌ ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്‌ഠ)
1097 മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രം ( സത്യം, ധർമം,ദയ, ശാന്തി എന്നെഴുതിയ പ്രഭ)
1098 മിഥുനം പാണാവളളി ശ്രീകണ്‌ഠേശ്വരക്ഷേത്രം
1101 മീനം പാർളിക്കാട്‌ ബാലസുബ്രഹ്മണ്യക്ഷേത്രം
1102 ഇടവം 23. എട്ടപ്പടി ആനന്ദഷൺമുഖക്ഷേത്രം
1102 ഇടവം 31. കളവം കോട്‌ അർധനാരീശ്വരക്ഷേത്രം ( "ഓം' എന്ന്‌ മത്സ്യത്തിൽ ആലേഖനം ചെയ്ത നീലക്കണ്ണാടി)
1102 വെച്ചല്ലൂർ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്‌ഠ)
1083 കോട്ടയം നാഗമ്പടം ശിവക്ഷേത്രം
1083 പാലക്കാട്‌ യാക്കര വിശ്വേശ്വര ക്ഷേത്രം

(തുടരും...)

ഈഴവരെക്കുറിച്ച് ഒരു പഠനം: ഏഴാം ഭാഗം

തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം: 

ശ്രീനാരായണഗുരു
കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും , നവോത്ഥാനനായകനും ആയിരുന്നുശ്രീനാരായണഗുരു (1856-1928). ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെകേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി.

കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ,തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. മറ്റു പലരേയും പോലെ ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് തന്റെ സമുദായത്തിന്റെഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്‌.
“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ.പല്പുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗംസ്ഥാപിച്ചു.

പശ്ചാത്തലം
മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടു ബന്ധപ്പെട്ട തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളും ആയിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ ക്ഷത്രിയർ, നായർ തുടങ്ങിയവര് സവർണ്ണമെന്നും ഈഴവരും അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ (ഡോ പല്പുവും മറ്റും) ഈ ശാഠ്യത്തിന്റെ രക്തസാക്ഷികളായിത്തീർ‌ന്നു.ബ്രാഹ്മണർ ജന്മികളായിത്തീരുകയും കർഷകരായ അവർണ്ണ ജാതിക്കാർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവർണ്ണരെ അടിമകളാക്കി വക്കുന്ന തരം ജന്മി-കുടിയാൻ വ്യവസ്ഥകൾ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു.

ഇതൊന്നും പോരാതെ സാമൂഹ്യമായ മർദ്ദനങ്ങളെ അതിക്രമിക്കുംവിധമായിരുന്നു അവർണ്ണ ജാതിക്കാരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ. അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ വീടുമേയുക , മീൻപിടിക്കുക , എണ്ണയാട്ടുക , കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണയുവതികളിൽനിന്നും മുലക്കരം പിരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചേർത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുല അരിഞ്ഞ് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും ധീര രക്തസാക്ഷിയായി.

ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയാണ് കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിരുന്നത്. അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളഞ്ഞിരുന്നു. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റ ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തിൽനിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധംഎന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.
അവർണ്ണ ജാതിക്കാരാകട്ടെ, ദ്രാവിഡവും പ്രാകൃതമായ ആചാരങ്ങളിൽ പലതും അനുഷ്ഠിച്ചു പോന്നു. സവർണ്ണ ദൈവങ്ങളെ സ്വീകരിക്കാൻ തയ്യാറാവാത്ത എല്ലാ വർഗ്ഗങ്ങളേയും താഴ്ന്ന ജാതിക്കാരായി കരുതിയതാണ്‌ ഇതിനു കാരണമായി ഭവിച്ചത്. മൃഗങ്ങളെ ബലി കഴിക്കുകയും അവയുടെ രക്തവും മാംസവും അർപ്പിക്കുകയും കള്ളും ചാരായവും മറ്റും നിവേദിക്കുന്നതുമായിരുന്നു അവർക്കിടയിലുണ്ടായിരുന്ന പ്രധാന പൂജകൾ. ആരോഗ്യസം‌രക്ഷണത്തിന്‌ പല അധഃകൃത വർഗ്ഗക്കാരും മന്ത്രവാദവും ആഭിചാരവും മാത്രം നടത്തിപ്പോന്നു.

താരതമ്യേന ഉയർന്ന് നിന്നിരുന്ന ജാതികളിൽ പോലും പല സാമൂഹ്യ അനാചാരങ്ങൾ നില നിന്നു. താലികെട്ട് കല്യാണം,തെരണ്ടുകുളി, പുളികുടി തുടങ്ങിയ ചടങ്ങുകൾ ആഭിജാത്യം കാണിക്കാനായി ആഡംബരപൂർ‌വ്വം നടത്തി കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്നു അന്നത്തെ സാമൂഹ്യ രീതികൾ. വിവാഹം, മരണാനന്തര ക്രിയകൾ, തുടങ്ങിയവക്ക് ഈഴവർക്കിടയിൽ വ്യക്തമായ രീതികൾ ഒന്നും ഉണ്ടായിരുന്നില്ല.
ക്ഷേത്രങ്ങൾ എല്ലാം തന്നെ നമ്പൂതിരിമാർ കൈവശപ്പെടുത്തിയിരുന്നു. അതിൽ നായന്മാർക്ക് പോലും സ്വാതന്ത്ര്യമുണ്ടായിരുന്നല്ല. അവർണ്ണ ജാതിക്കാരായ ഈഴവർക്ക് ക്ഷേത്ര പരിസരത്തു പോലും വരുന്നത് നിഷിദ്ധമായിരുന്നു. എന്നാൽ ക്രിസ്തുമതമോ ഇസ്ലാമോ സ്വീകരിച്ചാൽ ഇതിൽ വിട്ടുവീഴ്ചയുണ്ടായിരുന്നു. അവർണ്ണർ തൊട്ടാൽ ഉണ്ടാവുന്ന അശുദ്ധി മാറാൻ നസ്രാണിയെക്കൊണ്ട് തൊടീച്ചാൽ മതി എന്ന വിധിയും അതെല്ലാം കണ്ട് സ്വാമി വിവേകാനന്ദൻ "കേരളം ഒരു ഭ്രാന്താലയം" എന്ന് വിശേഷിപ്പിച്ച ഘട്ടം വരെ എത്തി നിന്നു അന്നത്തെ ജാത്യാചാരങ്ങൾ.
ഡോ. പല്പു, സഹോദരൻ അയ്യപ്പൻ, ടി.കെ. മാധവൻ, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ തുടങ്ങിയ പലരും അന്ന് സാമൂഹിക പരിഷ്കരണത്തിന്‌ ശ്രമിക്കുകയും അതിൽവിജയിക്കുകയും ചെയ്തവരാണ്‌.

ജനനം, ബാല്യം
വയൽവാരം വീട്
ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു. വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്.

കൊല്ലവർഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; [3] ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും അമ്മാവൻമാരും വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ തുടിക്കുന്നതായും അവയവങ്ങൾ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിൾ കൊടി വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ കുട്ടി അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും,ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവർ മഹാഭക്തയും കാരുണ്യവതിയുമായിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. സ്വാമി കുട്ടിക്കാലത്ത് അത്ര ശാന്ത പ്രകൃതക്കാരനായിരുന്നില്ല. ചൊടിപ്പുള്ള കുട്ടിയായിരുന്നു. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്.

അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രംനായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു.

ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം,അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.

വീട്ടിൽ പൂജയ്ക്കായി ഒരുക്കിവയ്ക്കുന്ന പഴവും പലഹാരങ്ങളും പൂജകഴിയുന്നതിനുമുമ്പ് എടുത്ത് ഭക്ഷിച്ചു കളയുന്നതിൽ കുട്ടി ഒരു വല്ലാത്ത കൗതുകം കാണിച്ചു. താൻ സന്തോഷിച്ചാൽ ദൈവവും സന്തോഷിക്കും എന്നു പറഞ്ഞ് ആ കൃത്യത്തെ തടയാൻ ശ്രമിക്കുന്നവരെ കുട്ടി തോല്പിക്കുമായിരുന്നു. തീണ്ടാൻ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാൽ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയിൽ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷൻമാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഒരു വിനോദമായിരുന്നു.

വിദ്യാഭ്യാസം
മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഇദ്ദേഹം പഴയ എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായിരുന്നു. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവുനേടുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അവഗാഹം നേടി. കൂടാതെതമിഴ് , സംസ്കൃതം മലയാളംഎന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. ചൊല്ലിക്കൊടുക്കുന്നത് നാണു ഉടനുടൻ ഗ്രഹിച്ചിരുന്നു. നാണുവിന്റെ ഈ ഓർമ്മശക്തി ബോധ്യപ്പെട്ട ഗുരു മൂത്തപിള്ള ലക്ഷണം നോക്കി പറഞ്ഞു ഇവൻ ലോകാരാദ്ധ്യനായ മഹാനാവും , പക്ഷെ പതിനാറു വയസ്സുവരെ മാത്രമേ മാതാപിതാക്കൾക്ക് ഇവനെ വളർത്താൻ ലഭിക്കുകയുള്ളു. പിതാവായ നാണുവാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു.

ബാലപ്രബോധനം , സിദ്ധരൂപം , അമരകോശം തുടങ്ങി പാരമ്പര്യ രൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി. മാടനാശാനം അമ്മാവൻ കൃഷ്ണൻ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമൻപിള്ള ആശാന്റെ അടുക്കൽ കൊണ്ടുചെന്നാക്കി. ഈഴവവിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നതിനാൽ അദ്ദേഹത്തിനടുത്ത് സവർണ്ണവിദ്യാർത്ഥികൾ ധാരാളമായി ഉണ്ടായിരുന്നില്ല. നാണുവിനെ ആശാൻ ആദ്യം പഠിപ്പിച്ചത് രഘുവംശം ആണ്. ഒരു ദിവസം ഈരണ്ട് ശ്ലോകം വീതം ആണ് പഠിപ്പിക്കുക . നാണുവിന്റെ വിശപ്പ് ശമിപ്പിക്കുവാൻ ഇത് മതിയാകുമായിരുന്നില്ല. ഒരു ദിവസം നാണു ആശാനോട് ചോദിച്ചു. ആശാനേ ഇക്കണക്കിനുപോയാൽ പഠനം കഴിഞ്ഞ് എന്തെങ്കിലും ജോലിക്കു പോകാനായി പറ്റും എന്നു തോന്നുന്നില്ല. രഘുവംശം കഴിഞ്ഞ് , മേഘസന്ദേശം , ശാകുന്തളം ഇവയിലേക്ക് കടന്നപ്പോൾ അവയിലെ മിക്ക ഭാഗങ്ങളും നാണു സംഗ്രഹം ആക്കി കഴിഞ്ഞു എന്നു ഗുരുവിനു മനസ്സിലായി. ആശാൻ നാണുവിനെ പാഠശാല ചട്ടമ്പി ആക്കി. സഹപാഠികളുടെ സംശയങ്ങൾ പരിഹാരം നിർദ്ദേശിക്കുന്നത് നാണുവിന്റെ ഒരു ഇഷ്ടജോലി ആയിത്തീർന്നു. അലങ്കാരം , തർക്കം , വേദാന്തം വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിൻ ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു.

യൗവ്വനകാലം
22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കരുനാഗപ്പള്ളിയിലുള്ള പണ്ഡിതനായ കുമ്മമ്പിള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തന്റെ കവിതകൾ ചൊല്ലിയും ജനങ്ങളിൽതത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു.

സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. എന്നാലും ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു. സഹോദരിമാർപോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തുംമുമ്പേതന്നെ നാണു നാടുവിട്ടു. നേരെപോയത് അഗസ്ത്യകൂടം മലയിലേക്കാണ്. മലയിലെ കൊടുംകാട്ടിൽ ഇരുന്നും നടന്നും വിശ്രമിച്ചും കുറെ ദിവസങ്ങൾകൊണ്ട് കോട്ടാർ മലയിലെത്തി. സുഹൃത്തുക്കളുടെ കൂടെ കഴിച്ചും വീട്ടിൽ നിന്നും ഒളിച്ചുമാറിയും കഴിഞ്ഞ ഗുരുദേവനെ കണ്ടുപിടിക്കാനായി അവസാനം വീട്ടുകാർ നിയോഗിച്ചയച്ച ആളുകൾ ഗുരുദേവന്റെ അപ്പോഴത്തെ വിശ്രമകേന്ദ്രമായ നെയ്യാറ്റിൻകരയിലെത്തി. സുഹൃത്തുക്കളുടെയും വന്നുചേർന്നവരുടെയും അഭിപ്രായത്തെ കരുതി ഗുരുദേവൻ അവരോടൊപ്പം വീട്ടിലേക്ക് പുറപ്പെട്ടു. എന്നാൽ അമ്മയുടെ മരണശേഷം ആ വീട്ടിൽ നില്കുന്നത് നിരർത്ഥകമായിതോന്നിയ കാളിയമ്മ തിരികെ സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോയി. ഗുരുദേവന്റെ ബ്രഹ്മചര്യം വ്യതിചലിപ്പിക്കുവാൻ ഈ ഭൂമുഖത്ത് ഒരു ശക്തിക്കും സാധ്യമല്ല എന്ന് ആ പാവം സ്ത്രീ ഇക്കാലയളവിൽ മനസ്സിലാക്കികാണും.

1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു, ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗിതൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. ഈ കാലഘട്ടങ്ങളിൽ പലയിടങ്ങളിലും വച്ച് പലരുടേയും മാറാരോഗങ്ങൾ ഭേദമാക്കുകയും, പല അത്ഭുതപ്രവൃത്തികൾ ചെയ്തതായും, മരുത്വാമലയിൽ പോയിരുന്ന് തപസ്സു ചെയ്തതായും ചരിത്രകാരന്മാർ പറയുന്നു.

സന്യാസത്തിലേക്ക്
എന്നാണ് അദ്ദേഹം സന്യാസജീവിതം ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല. മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം സന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. 1888-ൽ അന്ന് കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറത്ത് അദ്ദേഹം വരാനിടയായി. അവിടത്തെ അരുവിയുടെ പ്രശാന്തതയിലും പ്രകൃതി രമണീയതയിലും ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും കുന്നിൻ മുകളിലും ധ്യാനത്തിലേർപ്പെടുക പതിവായി. അദ്ദേഹം ആ വർഷത്തിലെ ശിവരാത്രി നാളിൽ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്തീർത്തു. പിന്നീട് ചിറയിൻകീഴ് വക്കത്തു ദേവേശ്വരം എന്ന ക്ഷേത്രം പണികഴിപ്പിക്കുകയും പഴയ സുബ്രമണ്യസ്വാമിക്ഷേത്രം പുതുക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു. വടക്കേ ദേവേശ്വരം ക്ഷേത്ര നിർമ്മാണ സമയത്താണ്കുമാരനാശാനെ അദ്ദേഹം കണ്ടു മുട്ടുന്നത്.

അരുവിപ്പുറം ക്ഷേത്രം
1888 മാർച്ച് മാസത്തിൽ നാരായണഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുപറഞ്ഞുകൊണ്ട് നേരിടുകയുണ്ടായി. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്.

സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. അങ്ങനെ 1888 ൽ ആണ് ആ സവർണ്ണമേൽക്കോയ്മയ്കെതിരേയുള്ള കുരുക്ഷേത്രയുദ്ധത്തിന്റെ പാഞ്ചജന്യം മുഴങ്ങുന്നത്. അന്നേ ദിവസം ഗുരുദേവൻ ഏകാകിയായി ധ്യാനത്തിൽ ഏർപ്പെട്ടു. ഒടുവിൽ അരുവിപ്പുറം ആറ്റിൽ മുങ്ങി ഒരു ശിവലിംഗവുമായി ഉയർന്നു വന്നു. ആ ശിവലിംഗവും പിടിച്ച് ഗുരുദേവൻ മൂന്നുമണിക്കൂറോളം ധ്യാനനിമഗ്നനായി നിലകൊണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി. പിന്നീട് ആ ശിവലിംഗം അദ്ദേഹം അവിടെ പ്രതിഷ്ഠിച്ചു.

“ ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് ”

ശിവഗിരി
1904 - ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു, ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി,കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിച്ചു.

1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു, അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.
(തുടരും....)