2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

അയ്യേ!! മനോരമ ഒരുക്കിയ കെണിയില്‍ ചാടല്ലേ....

മഹാ നടനായ തിലകന്‍ മരിച്ച ദിവസം സെപ്റ്റംബര്‍ 24 നു മലയാള മനോരമയുടെ ബിസിനസ് ബൂമില്‍ “ഫേസ് ബുക്കോ വേറെ പണിയില്ലേ?” എന്ന പേരില്‍ പി. കിഷോര്‍ പേര് വെച്ച് എഴുതിയ ഒരു ലേഖനത്തെക്കുറിച്ച് “അറിഞ്ഞോ? മനോരമ പണി തുടങ്ങി കേട്ടോ..... “ എന്ന പേരില്‍ ഞാന്‍ ഒരു കുറിപ്പ്‌ എഴുതിയിരുന്നു. അതില്‍ ആ ലേഖനത്തെക്കുറിച്ചുള്ള ലിങ്കും കൊടുത്തിരുന്നു. മനോരമയു
ടെ കള്ളത്തരങ്ങള്‍ പകല്‍ വെളിച്ചം പോലെ ആര്ക്കും മനസ്സിലാവുന്ന വിധത്തില്‍ ഉദാഹരണ സഹിതം വ്യക്തമാക്കുന്ന ഫേസ്ബുക്ക് ഉപയോക്താക്കള്‍ മനോരമ വാര്ത്ത യുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുകയും സര്ക്കുകലെഷനില്‍ ഇടിവ് വരുത്തുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം സംജാതമായപ്പോള്‍ അതിനെതിരെ രംഗത്തു ഇറങ്ങാന്‍ മനോരമ നിര്ബിന്ധിതമാവുകയായിരുന്നു. അതില്‍ നിന്നുണ്ടായ അസഹിഷ്ണുതയില്‍ നിന്നായിരുന്നു
“ഫേസ് ബുക്കോ വേറെ പണിയില്ലേ?” എന്ന പേരില്‍ മനോരമ ഒരു ലേഖനം ഫ്ലാറ്റ് തട്ടിപ്പില്‍ പങ്കാളിയായ പി. കിഷോറിനെക്കൊണ്ട് എഴുതിച്ചതു.

എന്നാല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഈ തട്ടിപ്പ് തിരിച്ചറിയുകയും അതിനെതിരെ അതി ശക്തിയായി പ്രതികരിക്കുകയും ചെയ്തു. ഇതില്‍ മനോരമയുടെ സ്ഥിരം വായനക്കാരും തങ്ങളുടെ പുതിയ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെച്ചു. ഈ ഒരു പശ്ചാത്തലത്തിലാണ് മനോരമയുടെ പുതിയ ലേഖനം ഇന്ന് ഗള്ഫ്റ മനോരമയില്‍ “പണി കിട്ടാന്‍ സോഷ്യല്‍ മീഡിയ” എന്ന പേരില്‍ സുനീഷ് തോമസ് എഴുതിയിരിക്കുന്നത്. കിഷോര്‍ തന്റെ ലേഖനത്തില്‍ വിവാഹ കമ്പോളത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കാത്ത വധൂ വരന്മാര്‍ വേണം എന്ന രീതിയില്‍ എഴുതിയെങ്കില്‍ സുനീഷ് എഴുതുന്നത് ഫേസ്ബുക്കില്‍ തന്നെ കുളിയും പല്ലുതെപ്പും ആഘോഷിക്കുന്ന ന്യൂജനറേഷന്‍കാര്‍ തങ്ങളുടെ പ്രൊഫയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ‘പണി’ കിട്ടും എന്നാണു. ചില കമ്പനികള്‍ മീഡിയ മാനേജര്മാപരെ വെച്ചു നിങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞു ഭയപ്പെടുത്താനും സുനീഷു മടിക്കുന്നില്ല.

രണ്ടു പേരും എഴുന്നെള്ളിച്ചത് ശുദ്ധ വിവരക്കേട് ആണെന്ന്‌ അവര്ക്ക് തന്നെ സ്വയം അറിയാമെന്കിലും അത് പ്രസിദ്ധീകരിച്ചതിന് പിന്നിലെ ഉദ്ദേശലക്ഷ്യങ്ങള്‍ നമ്മള്‍ ഇതിനകം ചര്ച്ചു ചെയ്തു കഴിഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി മനോരമയെ വിടാതെ പിന്തുടരുന്ന സഖാക്കളും അവരെ പിന്തുടരുന്ന ഒരു കൂട്ടം ഫേസ്ബുക്ക് ഉപയോക്താക്കളുമാണ് മനോരമയുടെ ഇപ്പോഴത്തെ ടാര്ജപറ്റ്‌. അത് കൊണ്ട് തന്നെ മനപൂര്വ്വംാ ഫേസ്ബുക്ക് ഉപയോക്താക്കളെ പ്രകോപിക്കുന്ന രീതിയില്‍, അപമാനിക്കുന്ന വിധത്തിലുള്ള ലേഖനങ്ങള്‍ കൊടുക്കുക എന്നിട്ട് അതിനെതിരെ ആളുകളെ ഇളക്കി വിടുക. അത് വഴി തങ്ങളുടെ സര്ക്കു ലേഷന്‍ നില നിര്ത്തു ക. ഇത്തരം വിമര്ശ നങ്ങള്‍ വരുമ്പോള്‍ അതില്‍ കൊടുക്കുന്ന ലിങ്ക് പലരും ക്ലിക്ക്‌ ചെയ്തു വായിക്കും. മതി മനോരമക്ക് അത് മതി. നിങ്ങള്‍ മനോരമയെ എത്ര വേണമെങ്കിലും ചീത്ത പറഞ്ഞോളൂ. അവര്ക്ക് ‌ പ്രശ്നമല്ല. നിങ്ങള്‍ ആ ലിങ്ക് തുറന്നു നോക്കിയല്ലോ ഒരു തരം സന്തോഷ്‌ പണ്ഡിറ്റ്‌ ലൈന്‍. അവിടെയും വിജയിക്കുന്നത് അച്ചായന്റെ കച്ചവട ബുദ്ധി തന്നെ. പിന്നെ നിങ്ങളില്‍ പലരും മനോരമയില്‍ നിന്ന് എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ ദിവസവും അത് തുറന്നു നോക്കുന്നുമുണ്ടല്ലോ? നിങ്ങള്‍ വായിക്കും വിമര്ശ ന ബുദ്ധിയോടെ എന്നിട്ട് നിങ്ങള്‍ അതിനെതിരെ ലേഖനമെഴുതും അതിന്റെ ലിങ്ക് കൊടുത്ത്‌ കൊണ്ട്. അപ്പോള്‍ വായിക്കാത്തവനും കാണാത്തവനും കൂടി അത് വായിക്കുകയും കാണുകയും ചെയ്യും. മതി മനോരമക്ക് ഇത്രയും മതി. പത്രം കാശ് കൊടുത്ത്‌ വാങ്ങിക്കുന്നതിന്റെ മറ്റൊരു പകര്പ്പാ ണ് നിങ്ങള്‍ അതില്‍ ക്ലിക്ക് ചെയ്തു വായിക്കുന്നത് മൂലം മനോരമക്കുണ്ടാകുന്നത്.

അത് കൊണ്ട് ഈ സത്യം മനസ്സിലാക്കി മനോരമയില്‍ വരുന്ന തെറ്റായ വാര്ത്തകള്ക്കെലതിരെ പ്രതികരിക്കുമ്പോള്‍ തന്നെ അതിലെ ഉള്ളടക്കം മാത്രം വിശദമാക്കി ലിങ്ക് കൊടുക്കാതെയിരിക്കുവാന്‍ സുഹൃത്തുക്കള്‍ ശ്രദ്ദിക്കുമല്ലോ? ഏറ്റവും ശക്തമായ പ്രതിരോധം മനോരമ ബഹിഷ്കരണം തന്നെയാണ്. ഭോപ്പാല്‍ ദുരന്തത്തെ തുടര്ന്ന് ‍ യൂണിയന്‍ കാര്ബൈിഡ് ഉല്പ്പരന്നമായ ഏവറെഡി ബാറ്ററി നമ്മള്‍ ഒന്നടങ്കം ബഹിഷ്കരിച്ചപ്പോള്‍ അവര്ക്കു ണ്ടായ അങ്കലാപ്പ് നമ്മള്‍ കണ്ടതാണല്ലോ? അത് പോലെ ഈ സാംസ്ക്കാരിക ദുരന്തം വിതക്കുന്ന മനോരമയെ നമ്മള്‍ ബഹിഷ്ക്കരിക്കെണ്ടിയിരിക്കുന്നു. അതില്‍ കുറഞ്ഞ ഒരു വിചാരണയും അവര്‍ അര്ഹിെക്കുന്നില്ല.

മനോരമയെ എതിര്ക്കു ന്നവരെ കൊണ്ട് തന്നെ മനോരമ വായിപ്പിക്കുന്ന ഇത്തരം കപട തന്ത്രങ്ങളില്‍ ഇനിയും ഫേസ്ബുക്ക് ഉപയോക്താക്കള്‍ തലവെച്ചു കൊടുക്കില്ല എന്ന് നമുക്ക്‌ പ്രതിജ്ഞ ചെയ്യാം. മനോരമയിലെ പിതൃശൂന്യമായ വാര്ത്ത കളെ ജനസമക്ഷം തുറന്നു കാണിക്കുമ്പോള്‍ തന്നെ നമ്മള്‍ അറിഞ്ഞോ അറിയാതെയോ അവര്ക്ക്സ സര്ക്കു ലേഷന്‍ ഉണ്ടാക്കി കൊടുക്കുന്നവരായി, അവരുടെ സെയില്‌്ശൂമാന്മാെര്‍ ആയി മാറാതെയിരിക്കാനും ശ്രദ്ധിക്കണം. സിനിമകളും പുസ്തകങ്ങളും ഇറങ്ങുന്നതിനു മുന്നേ കൃത്രിമ വിവാദങ്ങള്‍ സൃഷ്ടിച്ചു ജന ശ്രദ്ധ നേടിയെടുത്ത് വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന തരം താണ കച്ചവട തന്ത്രം മനോരമ വിജയകരമായി പരീക്ഷിക്കുന്നുണ്ട്. അത് അവര്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സഖാവ് ഇ.എം.എസ്. പറഞ്ഞത് പോലെ ലാഭം കിട്ടുമെങ്കില്‍ “കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ” വരെ അച്ചടിച്ചു വിതരണം ചെയ്തു ലാഭം കൊയ്യാനും മനോരമ മടിക്കില്ല. അവര്ക്ക് ‌ വേണ്ടത്‌ ലാഭമാണ്. ഇ.എം.സിനെയും പിണറായിയെയും അവര്‍ അവാര്ഡുരകള്‍ നല്കിവ ആദരിക്കും എന്നിട്ട് സഖാക്കളുടെ വലിയ ഫോട്ടോ പ്രസിദ്ധീകരിക്കും അതിന്റെ പേരില്‍ നാല് സഖാക്കള്‍ പത്രം വാങ്ങിയാല്‍ അത്രയും ആയി എന്ന് കരുതും. എന്നാല്‍ ഇത്തരം വേദികളില്‍ പോയി തന്റെ സ്വന്തം അഭിപ്രായം തൊഴിലാളി വര്ഗ് നിലപാട് ഉറക്കെ പറഞ്ഞവരാണ് നമ്മുടെ നേതാക്കള്‍. ചരിത്രത്തില്‍ നിന്ന് പാഠം ഉള്ക്കൊരണ്ട് നമുക്ക്‌ മുന്നേറാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ