2012, ഒക്‌ടോബർ 24, ബുധനാഴ്‌ച

KELIKOTTU - MALAYALAM BLOG MAGAZINE: വായനയുടെ കണക്ക്

KELIKOTTU - MALAYALAM BLOG MAGAZINE: വായനയുടെ കണക്ക്

കണക്കുകള്‍ സഹിതമുള്ള ഈ വിവരണം നന്നായിട്ടുണ്ട്. തീര്‍ച്ചയായും ഇത് സമയമില്ല എന്ന് പറയുന്നവരുടെ കണ്ണ് തുരപ്പിക്കട്ടെ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

ഇന്റര്‍നെറ്റ്‌ അടിമത്തം അഥവാ ഇന്റര്‍നെറ്റ് അഡിക്ഷന്‍


ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് ദിനം പ്രതി കൂടി വരികയാണല്ലോ? സ്വന്തമായി ഇമെയില്‍ വിലാസവും ഫേസ്ബുക്കില്‍ പ്രൊഫൈലോ ഇല്ലാത്തവര്‍ ഇന്ന് വളരെ വിരളമാണ്. ചെറുപ്പക്കാരില്‍ ഭൂരിപക്ഷത്തിനും ഇന്ന് ഇവയൊക്കെ ഉണ്ട്. കുട്ടികളുടെ പഠനാവശ്യത്തിലേക്ക്‌ എന്ന് പറഞ്ഞു വാങ്ങുന്ന കമ്പ്യൂട്ടറുകള്‍ ഇന്ന് കുട്ടികളെ കൂടാതെ മുതിര്‍ന്നവരും ഉപയോഗിക്കാന്‍ ശീലിച്ചു കഴിഞ്ഞു. ചിലര്‍ സ്വന്തമായി ലാപ്‌ടോപ്പ് ഉപയോഗിക്കുന്നു. കൊണ്ട് നടക്കാനുള്ള  സൌകര്യവും സ്വകാര്യതയുമാണ് ഇതിനു പിന്നില്‍. എന്നാല്‍ ചിലരാകട്ടെ മൊബൈല്‍ ഫോണുകളും ഐ ഫോണുകളും ഐ പാഡുകളും ഉപയോഗിക്കുന്നു. കാര്യം എന്തൊക്കെയായാലും ഇവയൊക്കെ ഉപയോഗിച്ച് നോക്കുന്നത് ഇന്റര്‍നെറ്റ്‌ ലോകത്തിലേക്ക് കടക്കാനാണ്.

ഈ അടുത്തകാലത്ത് എല്ലാ ഭയങ്ങളെയും അതിജീവിച്ചു കൂടുതല്‍ കൂടുതല്‍ ആളുകള്‍ തങ്ങളുടെ ഫാമിലി ഫോട്ടോകളും, വ്യക്തിപരമായ ഫോട്ടോകളും അടക്കും പരസ്യമായി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നുണ്ട്. അതിന്റെ ഗുണവും ദോഷവും അറിഞ്ഞു കൊണ്ട് തന്നെയാണ് ചിലരൊക്കെ ഇത് ചെയ്യുന്നത്. ചിലര്‍ അത് മറ്റാരെങ്കിലും ദുരുപയോഗം ചെയ്യുമ്പോള്‍ വിലപിക്കുകയും ചെയ്യും. എന്നാല്‍ പുതിയ തലമുറ അത്തരം ഭയത്തിനൊന്നും അടിമയല്ല. അങ്ങിനെ ആരെങ്കിലും ദുരുപയോഗപ്പെടുത്തിയാല്‍ അതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനും അവര്‍ക്കെതിരെ നടപടിയെടുപ്പിക്കാനുമുള്ള ചങ്കൂറ്റം അവര്‍ക്കുണ്ട്. അല്ലാതെ അതിന്റെ പേരില്‍ കരഞ്ഞു പിടിച്ചു ഇരിക്കാനോ ആത്മഹത്യ ചെയ്യാനോ അവരെ കിട്ടില്ല എന്ന് ചുരുക്കം. ചുരുക്കം ചില പാവങ്ങള്‍ ഇത്തരം കെണികളില്‍ പെട്ട് ബ്ലാക്ക്മെയിലിങ്ങിനും ഒറ്റപ്പെടലിനും വിധേയരായി ഒടുവില്‍ ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് ഒരു ന്യൂനപക്ഷം മാത്രമാണ്. എന്നാല്‍ ഇന്ന് സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടേണ്ടത് എങ്ങിനെ എന്ന ബോധവല്‍ക്കരണം ഇതിനെതിരെ പ്രതികരിക്കാന്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ പ്രാപ്തരാക്കുന്നുണ്ട്.

നാട്ടുമ്പുറങ്ങളില്‍ അക്ഷയ കമ്പ്യൂട്ടര്‍ സേവനങ്ങളും ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിലെ കമ്പ്യൂര്‍ പഠനവും (ഇപ്പോള്‍ പല സര്‍ക്കാര്‍, മാനേജ്മെന്റു സ്കൂളുകളിലും കമ്പ്യൂട്ടറുകള്‍ ഉണ്ട്) മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ്‌ സേവനവും എല്ലാം ചേര്‍ന്ന്  നാട്ടുമ്പുറങ്ങളില്‍ അടക്കം ഇന്ന് ഇന്റര്‍നെറ്റ്‌ കാണാത്തവരും  കേള്‍ക്കാത്തവരും ഇല്ല എന്നായിരിക്കുന്നു. പല സര്‍ക്കാര്‍ കാര്യങ്ങളും ഇന്ന് കമ്പ്യൂട്ടറിലൂടെയാണ്  ജനങ്ങളിലെത്തുന്നത്. ബാങ്കുകള്‍ ഇന്‍റര്‍നെറ്റിലൂടെയും മൊബൈലിലൂടെയും തങ്ങളുടെ സേവനം ജനകീയമാക്കി കഴിഞ്ഞു. ചുരുക്കത്തില്‍ ഒരു സാധാരണക്കാരന് വരെ ഇന്ന് ഇന്റര്‍നെറ്റ് സേവനം അവന്റെ നിത്യജീവിതത്തില്‍ അത്യാവശ്യമായി തീര്‍ന്നിരിക്കുന്നു.

ആദ്യകാലത്ത് നാട്ടില്‍ സമ്പൂര്‍ണ്ണ സാക്ഷരത കൈവരുത്താന്‍ ആളുകള്‍ ഇറങ്ങിത്തിരിച്ച പോലെ ഇന്ന് കമ്പ്യൂട്ടര്‍-ഇന്റര്‍നെറ്റ്‌ സാക്ഷരത വരുത്തുവാന്‍ ആളുകള്‍ ഇറങ്ങുകയാണ്.  എതോരു കാര്യത്തിനും  ഗുണവും ദോഷവും ഉണ്ട് എന്നുള്ളത് പോലെ ഇന്റര്‍നെറ്റ്‌ ഉപയോഗം അമിതമായാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, ഇതിന്റെ ദുരുപയോഗങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ ഒക്കെ നമ്മള്‍ വിശദമായി മനസ്സിലാക്കുകയും അത്തരം ചതിക്കുഴികളില്‍ ചെന്ന് ചാടാതിരിക്കാനും ശ്രദ്ധിക്കുകയും വേണം.  ഒപ്പം ഇതിന്റെ നിരവധി ഗുണങ്ങള്‍ മനസ്സിലാക്കുകയും അത് വേണ്ട രൂപത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ പഠിക്കുകയും വേണം.

നിങ്ങളുടെ കയ്യില്‍ ഒരാള്‍ ഒരു കത്തി തന്നാല്‍ അത് കൊണ്ട് വേണമെങ്കില്‍ നിങ്ങള്ക്ക് ഒരാളെ കുത്തികൊല്ലാം അല്ലെങ്കില്‍ അത് കൊണ്ട് പച്ചക്കറി അറിയുകയോ, ഫ്രൂട്ട്സ് മുറിക്കുകയോ ചെയ്യാം. ചെയ്യുന്നത് നിങ്ങളാണ് കത്തി അവിടെ ഉപകരണം മാത്രമാണ്. നിങ്ങളുടെ മനസ്സാണ് നിങ്ങളെ നിയന്ത്രിക്കുന്നത്‌. ആ മനസ്സിന്റെ മേല്‍ നിങ്ങള്‍ക്ക്‌ ഒരു പിടുത്തം (കണ്ട്രോള്‍) ഉണ്ടായാല്‍ നിങ്ങള്ക്ക് തന്നെ പരിഹരിക്കാവുന്നതേയുള്ളൂ അതു മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍. അതു പോലെ തന്നെയാണ് ഇന്റര്‍നെറ്റും. അല്ലാതെ ഇന്റര്‍നെറ്റിനെയോ ഫെസ്ബുക്കിനെയോ പഴിച്ചത് കൊണ്ട് കാര്യമില്ല.

ഇനി നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  നിങ്ങള്‍ സദാ സമയവും മറ്റു ജോലികളൊന്നും ചെയ്യാതെ ആളുകളോട് സംസാരിക്കാതെ ഇന്റര്‍നെറ്റിനു മുന്നില്‍ തന്നെയാണോ? അതോ ദിവസത്തില്‍ ഒരു നിശ്ചിത സമയം കണക്കാക്കി ആ സമയത്ത്‌ മാത്രം ഇന്റര്‍നെറ്റില്‍ ഇരിക്കുന്ന ആളാണോ നിങ്ങള്‍?

നിങ്ങള്‍ ആദ്യം പറഞ്ഞ കൂട്ടത്തിലാണെങ്കില്‍  വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.  നിങ്ങള്‍ ഇന്റര്‍നെറ്റ്‌ അഡിക്ഷന് വിധേയമായിരിക്കുന്നു എന്ന് ചുരുക്കം. ഇത് ഒരു തരം രോഗമാണ്.  മദ്യപാനവും, സിഗരറ്റ്‌ വലിയും എല്ലാം പോലെ തന്നെ. നിങ്ങള്‍ നിങ്ങളുടെ, ജോലി, കുടുംബ ബന്ധം, സമൂഹം, സുഹൃദ്‌ ബന്ധം ഇവയില്‍ നിന്നെല്ലാം അകന്നു ഇന്റര്‍നെറ്റില്‍ അഭിരമിച്ചാല്‍ തകരുന്നത് നിങ്ങളുടെ കുടുംബജീവിതവും സ്വന്തം ഭാവിയും തന്നെയായിരിക്കും. ഫേസ്ബുക്കില്‍ എനിക്ക് അയ്യായിരം കൂട്ടുകാര്‍ ഉണ്ട് എന്ന് വീമ്പ്‌ പറഞ്ഞിട്ട് തൊട്ടടുത്തുള്ള അയല്‍വാസിയെ കണ്ടാല്‍ ഒന്ന് ചിരിക്കാനോ ലോഹ്യം പറയാനോ നമ്മള്‍ തയ്യാറാകുന്നില്ലെങ്കില്‍ ഉറപ്പിക്കാം നമുക്ക് എന്തോ പ്രശ്നം തുടങ്ങി എന്ന്.  അതു നമ്മള്‍ തന്നെ പരിഹരിക്കണം. അല്ലാതെ ഒടുവില്‍ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നമ്മളെ ഒരു ഡോക്ടറുടെയടുത്ത് കൊണ്ട് പോകുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങളെ വളര്‍ത്തരുത്.

ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന് നിങ്ങളുടെ നിത്യജീവിതത്തില്‍ ഒരു സമയം നിശ്ചയിക്കുക അതു നിങ്ങള്ക്ക് സൌകര്യ പ്രദമായ സമയമായിരിക്കണം. അതു ദിവസത്തില്‍ ഒരിക്കലോ രണ്ടോ മൂന്നോ തവണയോ ആകാം. പക്ഷെ കൂടുതല്‍ സമയം എടുക്കരുത്. അതു പോലെ തന്നെ ഒരു ദിവസം ഇന്റര്‍നെറ്റ് ഇല്ലാതെ ഇരുന്നാല്‍ അസ്വസ്ഥത ഉണ്ടാകുന്ന രൂപത്തിലേക്ക്‌ കാര്യങ്ങള്‍ പുരോഗമിക്കാന്‍ അനുവദിക്കരുത്. മദ്യപാനത്തിനു അടിമപ്പെട്ടവര്‍ക്ക് അതു ഒരു നേരം കിട്ടിയില്ലെങ്കില്‍ കയ്യോ കാലോ വിറയ്ക്കുന്ന അവസ്ഥ കണ്ടിട്ടില്ലേ അതു പോലെയാകരുത് ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍. ഒരു ദിവസമോ രണ്ടു ദിവസമോ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാതിരുന്നാലും നിങ്ങള്‍ക്ക് അതൊരു പ്രശ്നമായി തോന്നാത്ത രൂപത്തിലേക്കുള്ള മാനസികാവസ്ഥ നിങ്ങള്‍ക്കുണ്ടാകണം. അതല്ല എന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇന്റര്‍നെറ്റ്‌ അഡിക്ഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ എളുപ്പം അടിമപ്പെടുകയായിരിക്കും ഫലം.

വിവാഹിതരെ സംബന്ധിച്ചിടത്തോളം അവര്‍ ഭാര്യയും കുട്ടികളുമായി ഇടപഴകാതെ ഏതു നേരവും ലാപ്‌ടോപ്പില്‍ ചാറ്റിംഗ് നടത്തി സ്വന്തം കുടുംബം താറുമാറാക്കും. മറ്റുള്ളവര്‍  അവരുടെ ഭാര്യയെ സൈബര്‍ വിധവ എന്ന് വിളിക്കും. ഭര്‍ത്താവ് കൂടെയുണ്ടായിട്ടും അയാളില്ലാത്ത അവസ്ഥ. ഇത് തിരിച്ചും ബാധകമാണ്. ഇവിടെ മക്കളുടെ ജീവിതം താളം തെറ്റും. ഇത് പോലെ തന്നെയാണ് ചെറുപ്പക്കാരുടെയും അവസ്ഥ. ഏതു നേരവും ഇതിനടിമപ്പെട്ടു ജീവിതം താളം തെറ്റുന്നവര്‍.  

ഇത്തരക്കാരെ കണ്ടെത്താനും അവരെ തിരുത്താനും കൂടി ഉള്ള ബാധ്യത ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന നമുക്ക് ഉണ്ട്. നമ്മുടെയിടയില്‍ അത്തരക്കാര്‍ ഉണ്ടെങ്കില്‍ അവരെ തിരിച്ചറിയണം. അതും ഒരു സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെ കാണണം. ജോലി ചെയ്യേണ്ട സമയത്ത്‌ ജോലി ചെയ്യാനും പഠിക്കേണ്ട സമയത്ത് പഠിക്കാനും, കുടുംബത്തോടൊപ്പം ചിലവിടെണ്ട സമയത്ത്‌ അവരോടൊപ്പം ചിലവിടാനും കൂട്ടുകാരോടൊപ്പം ചിരിച്ചു രസിക്കേണ്ട സമയത്ത്‌ അതും ചെയ്യാന്‍ തയ്യാറായില്ലെന്കില്‍  ഇത്തരക്കാര്‍ ഒരു സാമൂഹ്യ ബാധ്യതയായി മാറും. അത്തരം ദുരന്തം സംഭവിക്കുന്നതിനു മുന്നേ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്.

നാളെ മുതല്‍ ഞാന്‍ ഒരു നിശ്ചിത സമയം നിശ്ചയിച്ചു ആ സമയത്ത് മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കൂ എന്ന് ആദ്യം മനസ്സില്‍ തീരുമാനമെടുക്കുക. തുടര്‍ന്നു അതു നടപ്പില്‍ വരുത്തുവാന്‍ ശ്രമിക്കുക. ആദ്യത്തെ കുറച്ചു ദിവസത്തെ വിഷമം മാറിയാല്‍ നിങ്ങള്‍  അതുമായി പൊരുത്തപ്പെട്ടു തുടങ്ങും. അതിനു ശേഷം ആഴ്ചയില്‍ ഒരു ദിവസം ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കാന്‍ ശീലിക്കുക. ഈ രൂപത്തില്‍ ഇതിന്റെ അഡിക്ഷനില്‍ നിന്ന് നമുക്ക്‌ സ്വയം മോചനം കണ്ടെത്താന്‍ കഴിയും. ഒപ്പം ഇത് മൂലമുണ്ടാകുന്ന മറ്റു ആരോഗ്യ കുടുംബ പ്രശ്നങ്ങളില്‍ നിന്നും. 

2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

സ്വയം വിമര്‍ശനവും സഹിഷ്ണുതയും


വിമര്‍ശനവും, അസഹിഷ്ണുതയും മാത്രം കൈമുതലായിട്ടുള്ള നമ്മള്‍ മലയാളികള്‍ക്ക്‌ അത്രയൊന്നും ഇഷ്ടപ്പെടാത്ത വാക്കുകളാണ് സ്വയം വിമര്‍ശനവും, സഹിഷ്ണുതയും.എന്തിനും ഏതിനും, തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റം കണ്ടെത്തുന്ന നാം അത് പല രൂപത്തില്‍ പ്രകടിപ്പിക്കുകയും മറ്റുള്ളവരെ നിരന്തരം വേദനിപ്പിക്കുകയും ചെയ്തു വരുന്നു.  കുറ്റം പറയുന്നവരെ തിരിച്ചു കുറ്റപ്പെടുത്തുമ്പോഴാണ് പലരുടെയും തനി സ്വഭാവം പുറത്ത്‌ വരിക എന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. തന്നെ മറ്റൊരാള്‍ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാന്‍ ലോകത്തില്‍ ഒരാളും തന്നെ ഇഷ്ടപ്പെടുന്നില്ല.  

പലപ്പോഴും പലരും ആളുകളെ കയ്യിലെടുക്കുന്നത് തങ്ങളുടെ കാര്യം നേടുന്നതും മുഖസ്തുതിയിലൂടെയാണ്. തങ്ങളെക്കുറിച്ച് നല്ലത് പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്? ഓഫീസിലെ അല്ലെങ്കില്‍ മറ്റേതെങ്കിലും ജോലി സ്ഥലത്തെ തിരക്കിനിടയില്‍ ആരെങ്കിലും വന്നു നിങ്ങളോട് തട്ടിക്കയറി സംസാരിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ അവരോടു എങ്ങിനെയാണ് പെരുമാറുക. എല്ലാവര്ക്കും ആത്മസംയമനം പാലിക്കാന്‍ പറ്റി എന്ന് വരില്ല. ചിലര്‍ തിരിച്ചു രൂക്ഷമായി പ്രതികരിക്കും. പ്രത്യേകിച്ചും വളരെ പെട്ടെന്ന് ദ്വേഷ്യം പിടിക്കുന്നവര്‍. പിന്നീടാണ് അതിന്റെ ബുദ്ധിമുട്ടുകള്‍ അവര്‍ അനുഭവിക്കേണ്ടി വരുന്നത്. ഒന്നുകില്‍ ക്ഷമാപണം നടത്തി രാജിയാകണം അല്ലെങ്കില്‍ അവരുടെ പ്രതികാര നടപടികള്‍ക്ക് വിധേയമാവണം. അല്ലെങ്കില്‍ വീണ്ടും അവരുമായി പൊരുതി കൂടുതല്‍ പ്രശ്നങ്ങള്‍ ഏറ്റു വാങ്ങണം. അപ്പോള്‍ ഇത്തരം ഘട്ടങ്ങളില്‍ സഹിഷ്ണുതയോടെ കാര്യങ്ങള്‍ നേരിടാന്‍ നമ്മള്‍ പഠിക്കണം. അത് ഇന്ന് പലര്‍ക്കും സാധിക്കുന്നില്ല.

പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയിട്ടും അനുസരിക്കാത്ത കുട്ടിയെ നല്ല വാക്കുകള്‍ പറഞ്ഞു അനുസരിപ്പിക്കുന്ന നമ്മുടെ അമ്മമാര്‍ നമുക്ക്‌ ഒരു മാതൃകയാണ്. അവരുടെ ആ സമീപനത്തില്‍ കുട്ടികള്‍ വരെ അടിപതറി വീഴുന്നു. തങ്ങളുടെ ദുര്‍വാശി അവസാനിപ്പിക്കുന്നു. അമ്മ തന്റെ കാര്യം നേടുകയും ചെയ്യുന്നു. അത് കുട്ടിയെ ഭക്ഷണം കഴിപ്പിക്കല്‍ ആവാം, പഠിക്കാന്‍ പ്രേരിപ്പിക്കുകയാവാം മറ്റെന്തുമാവം. ഇന്ന് ഇത്തരത്തിലുള്ള സമീപനങ്ങള്‍ പോലും ഇല്ലാതായി തുടങ്ങിയിരിക്കുന്നു. വേണമെങ്കില്‍ പഠിച്ചാല്‍ മതി. നിനക്ക് പഠിച്ചാല്‍ നിനക്ക്. വേണമെങ്കില്‍ തിന്നാല്‍ മതി. വിശക്കുമ്പോള്‍ താനേ വന്നു തിന്നോളും. ഇത് പോലുള്ള നിഷേധാത്മകമായ വാക്കുകളാണ് ഇന്ന് കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. കുട്ടിയെ സ്നേഹിക്കാനോ അനുനയിപ്പിക്കണോ ഉള്ള ശ്രമം എളുപ്പം ഉപേക്ഷിക്കപ്പെടുന്നു.

ന്യൂക്ലിയര്‍ കുടുംബങ്ങളില്‍ എല്ലാവര്ക്കും ഇപ്പോള്‍ തന്നിഷ്ടപ്രകാരമുള്ള ജീവിതമാണ്. ഒരു പരിധി വരെയേ ആരും ആരെയും വിമര്‍ശിക്കൂ. കുട്ടികളെ കൂടുതല്‍ വിമര്‍ശിച്ചാല്‍ അവര്‍ എവിടെയെങ്കിലും പോയാലോ എന്തെങ്കിലും ചെയ്താലോ എന്നുള്ള പേടിയാണ് പലര്‍ക്കും. ചുറ്റും നടക്കുന്നതും ദിവസവും കാണുന്നതും കേള്‍ക്കുന്നതും അത്തരത്തിലുള്ള വാര്‍ത്തകള്‍ ആവുമ്പോള്‍ പ്രത്യേകിച്ചും. അങ്ങിനെ അധികം നിയന്ത്രണങ്ങളില്ലാതെ വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ ഏറ്റുവാങ്ങി തെറ്റ് തിരുത്തി ജീവിതം മുന്നോട്ടു കൊണ്ട് പോയിരുന്ന പഴയ തലമുറയ്ക്ക് പകരം. ഇന്ന് ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ല തങ്ങള്‍ തങ്ങളുടെ ഇഷ്ടത്തിനു ജീവിക്കും എന്ന് പറയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരികയാണ്. ഇത് കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന നാശം വളരെ വലുതാണ്‌.

തങ്ങള്‍ക്കിഷ്ടമില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ പറയുകയോ ചെയ്യുകയോ ചെയ്യുന്നത് കാണാനും കേള്‍ക്കാനും വയ്യ. അതിനെ അസഹിഷ്ണുതയോടെ നോക്കുക ആ രൂപത്തില്‍ പ്രതികരിക്കുക അതൊക്കെ ഇന്ന് ഒരു നാട്ടു നടപ്പായി മാറിയിരിക്കുന്നു. ഫലം വ്യക്തികള്‍ തമ്മില്‍ സംഘര്‍ഷം, കുടുംബങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍, സമുദായങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ അത് അതിന്റെ സകല സീമയും ലംഘിച്ചു സമൂഹത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു.

ആരും തങ്ങളുടെ കുറ്റങ്ങള്‍ സ്വയം വിമര്‍ശനപരമായി പരിശോധിക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് വ്യക്തികളയാലും, പ്രസ്ഥാനങ്ങളയാലും. എല്ലാവര്ക്കും എല്ലാവരെയും എല്ലാറ്റിനെയും വിമര്‍ശിക്കണം, എന്നാല്‍ സ്വയം വിമര്‍ശനം തീരെ ഇഷ്ടവുമല്ല താനും. തങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ അതില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ തെറ്റ് തിരുത്തുവാന്‍ എത്ര പേര്‍ക്ക് കഴിയും? പലര്‍ക്കും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആരെങ്കിലും സ്വയം വിമര്‍ശനം നടത്തുകയോ തെറ്റ് തിരുത്തുകയോ ചെയ്യാന്‍ തയ്യാറായാല്‍ അവരെ ആക്ഷേപിക്കാനാണ് എല്ലാവരും തുനിഞ്ഞു കാണുന്നത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇത്തരം സ്വയം വിമര്‍ശനവും തെറ്റ് തിരുത്തല്‍ പ്രക്രിയയും നടക്കുന്ന ഒരേയൊരു പാര്‍ട്ടിയാണ് സി.പി.എം. തങ്ങള്‍ക്കു പറ്റിയ തെറ്റുകള്‍ ജനങ്ങളോട് ഏറ്റുപറയാനും അത് തിരുത്താനും അവര്‍ തയ്യാറാണ്. അതിനെ അഭിനന്ദിക്കെണ്ടതിനു പകരം അവരെ ആക്ഷേപിക്കാനാണ് പലരും ഉത്സാഹം കാണിക്കുന്നത് എന്ന് അനുഭവത്തിലൂടെ നമുക്കറിയാവുന്നതാണല്ലോ?   

സഹിഷ്ണുതയും സ്നേഹവും പ്രകടിപ്പിക്കേണ്ട മതങ്ങള്‍ ഇവിടെ മനുഷ്യരെ തമ്മിലടിപ്പിക്കാനും വെറുക്കാനും ആണ് ഇന്ന് പഠിപ്പിക്കുന്നത്. ഒരു മതത്തിലും ഗ്രന്ഥത്തിലും ഇതൊന്നും പറഞ്ഞിട്ടില്ലെങ്കിലും അത് ചെയ്യാനും ചെയ്യിക്കാനുമാണ് എല്ലാവര്ക്കും താല്പര്യം. ഹിന്ദു ദേവതകളെ നഗ്നയാക്കി ചിത്രീകരിച്ചു എന്നതിന്റെ പേരില്‍ ഒരു കൂട്ടര്‍ അക്രമം കാട്ടുമ്പോള്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവിന്റെ പേര് പറഞ്ഞു മറ്റൊരു കൂട്ടരും, നബിയെ നിന്ദിച്ചു എന്ന പേരില്‍ വേറൊരു കൂട്ടരും തമ്മിലടിച്ചു മരിക്കുന്നു.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങളും മരണങ്ങളും നടന്നത് മതത്തിന്റെ പേരിലാണ്. ഇപ്പോഴും അത് തുടരുന്നു. മനുഷ്യനെ മനുഷ്യനാക്കാത്ത മതം മനുഷ്യന് വേണോ എന്ന് ഓരോ ആളും ചിന്തിക്കേണ്ടിയിരിക്കുന്നു.ഒരു മനുഷ്യന്റെ ആത്മസംസ്കരണത്തിനു ഉപയോഗപ്പെടുന്നതായിരിക്കണം മതം. അതിനു വേണ്ടിയായിരുന്നു അത് സൃഷ്ടിച്ചത്. എന്നാല്‍ ഇന്ന് മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ അതെ മതങ്ങളെ ഉപയോഗിക്കുന്നു. മനുഷ്യര്‍ ദിവസം പ്രതി അതിനു ഇരയായികൊണ്ടിരിക്കുന്നു.

ഒരു കാലത്ത്‌ കുമ്പസാരക്കൂട്ടില്‍ കയറി തന്റെ കുറ്റങ്ങള്‍ മുഴുവന്‍ ഏറ്റു പറഞ്ഞിരുന്ന ഒരു വിശ്വാസിക്ക് നല്ല മനസമാധാനാം കിട്ടിയിരുന്നു.  ഇനി മുതല്‍ ഞാന്‍ തെറ്റിലേക്ക് വീഴില്ല എന്ന ഒരു ജാഗ്രതയും ഉണ്ടായിരുന്നു. ഒപ്പം പുരോഹിതന്‍റെ ഒരു മേല്‍നോട്ടവും. ഇത് ഒരു തരത്തിലുള്ള സ്വയം വിമര്‍ശനമാണ്. എന്നാല്‍ ഇന്ന് എത്ര പേര്‍ ആ രീതി പിന്തുടരുന്നുണ്ട്?  തെറ്റ് ചെയ്യുക. കുമ്പസരിക്കുക. അത് പൊറുക്കപ്പെട്ടു എന്ന് വിശ്വസിക്കുക എന്നിട്ട് വീണ്ടും തെറ്റ് ചെയ്യുക വീണ്ടും കുമ്പസരിക്കുക അപ്പോള്‍ വീണ്ടും പോറുക്കപ്പെടും എന്ന് വിശ്വസിക്കുക. തെറ്റുകള്‍ തങ്ങളുടെ ആവശ്യത്തിനനുസരിച്ച്‌ ചെയ്തു കൊണ്ടെയിരിക്കുക ആ രീതിയിലേക്ക്‌ കാര്യങ്ങളെ മാറ്റിയിരിക്കുന്നു. വിശ്വാസം പോലും കച്ചവട ചരക്കാക്കി ജീവിക്കുന്ന ഒരു സമൂഹവും അത്തരം ആള്കൂട്ടങ്ങളും ഉള്ളിടത്തോളം കാലം ഇത് ഇനിയും തുടരും.

ഇതില്‍ നിന്നെല്ലാം ഒരു മുക്തി നമുക്ക്‌ നേടണമെങ്കില്‍ നാം ഓരോരുത്തരും മറ്റുള്ളവന്റെ ശബ്ദം സംഗീതമായി ശ്രവിക്കാന്‍ കഴിയുന്ന ഒരു ലോക ക്രമത്തിലേക്ക് വരേണ്ടതുണ്ട്. അത്തരം ഒരു വ്യവസ്ഥിതിക്ക് വേണ്ടി ആഗ്രഹിക്കുന്ന പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം നമ്മുടെയിടയിലുണ്ട്. ആ  പ്രസ്ഥാനത്തെ തിരിച്ചറിയുകയും അതില്‍ അണിചേരുകയും ചെയ്യേണ്ടതുണ്ട്.  തെറ്റ് പറ്റാത്ത മനുഷ്യരില്ല, പ്രസ്ഥാനങ്ങളുമില്ല  എന്നാല്‍ ആ തെറ്റ് മനസ്സിലാക്കി തിരുത്തുവാന്‍ തയ്യാരാകുന്നവരെ നാം കണ്ടില്ലെന്നു നടിക്കുകയും അരുത്.

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

അല്പ്പം ചില ലീഗ് ചിന്തകള്‍ (നാലാം ഭാഗം – അവസാന ഭാഗം)


കഴിഞ്ഞ മൂന്നു ഭാഗങ്ങളിലായി നമ്മള്‍ ലീഗിന്റെ ഉല്‍ഭവം, അതിന്റെ ചരിത്ര പശ്ചാത്തലം, (അത് അവിഭക്ത ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും), അതിനു പാണക്കാട്ട് തങ്ങളുമായുള്ള ബന്ധം, പാണക്കാട് തങ്ങള്മാരുടെ ആത്മീയ ചരിത്ര പാരമ്പര്യം, ലീഗിന് സമസ്തയുമായുള്ള ബന്ധം, ലീഗിന് ഇ.കെ. സുന്നി വിഭാഗത്തിന്റെ നേതൃത്വവും ഇകെ. സുന്നിയും എ.പി.സുന്നിയും എങ്ങിനെയുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുകയുണ്ടായി. തുടര്ന്നു സ്വതന്ത്ര ഇന്ത്
യയില്‍ ലീഗിന്റെ രൂപീകരണം മുതല്‍ ലീഗ് നേരിടേണ്ടി വന്ന വെല്ലുവിളികളും ലീഗ് അധികാരത്തിലേക്ക്‌ കടന്നു വന്ന നാള്‍ വഴിയും പരിശോധിക്കുകയുണ്ടായി. ഒപ്പം ലീഗിന്റെ പോഷക സംഘടനകള്‍ ഏതൊക്കെയാണെന്നും ഇത് വരെയുള്ള ലോകസഭാ രാജ്യസഭാ അംഗങ്ങള്‍ ആരൊക്കെയാണെന്നും പരിശോധിക്കുകയുമുണ്ടായി.

ജവാഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ ലീഗിനെ “ചത്ത കുതിര” എന്ന് വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍, പിന്നീട് ഇതേ ലീഗുമായി കൂട്ടുകൂടി കോണ്ഗ്രസ് ഭരണം പങ്കിട്ടപ്പോള്‍ ലീഗ് ചത്ത കുതിരയല്ല, “ഉറങ്ങികിടക്കുന്ന സിംഹമാണ് “എന്ന് അവര്‍ തിരിച്ചടിക്കുകയും ചെയ്തു.

2001 ലെ സെന്സസ്‌ പ്രകാരം കേരളത്തില്‍ 25 (24.7) ശതമാനം മുസ്ലിംകള്‍ ഉണ്ട്. ക്രൈസ്തവര്‍ 19 ശതമാനവും. ഹിന്ദുക്കള്‍ 56 ശതമാനവും. അതിനു മുന്നത്തെ സെന്സസിനെ അപേക്ഷിച്ചു ഹിന്ദുക്കള്‍ ഒന്നര ശതമാനവും ക്രിസ്ത്യാനികള്‍ അര ശതമാനവും വളര്ച്ച പിന്നോട്ടായിരുന്നപ്പോള്‍ മുസ്ലിംകള്‍ രണ്ടു (1.7) ശതമാനത്തിനടുത്ത് വളര്ച്ച മുന്നോട്ടായിരുന്നു. 0.1 ശതമാനം ജൈന മതക്കാരും നമ്മുടെ കേരളത്തില്‍ ഉണ്ട്. ഇതാണ് കേരളത്തിലെ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ. ഇതില്‍ തന്നെ ഹിന്ദുക്കള്‍ കൂടുതല്‍ ഉള്ള സ്ഥലം തിരുവനന്തപുരവും, മുസ്ലിംകള്‍ കൂടുതല്‍ ഉള്ള സ്ഥലം മലപ്പുറവും ക്രിസ്ത്യാനികള്‍ കൂടുതല്‍ ഉള്ള സ്ഥലം എറണാകുളവുമാണ്. പുതിയ സെന്സസ് പ്രകാരമുള്ള ഇത്തരം വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും ഇതേ ട്രെന്ഡ് തുടരാനാണു സാധ്യത.

ഈ ഒരു ഭൂമികയില്‍ നിന്ന് കൊണ്ടാണ് കേരളത്തിലെ ജാതി മത സംഘടനകള്‍ തങ്ങളുടെ പ്രവര്ത്തനം ആസൂത്രണം ചെയ്യുന്നത്. ദേശീയ പാര്ട്ടികളായ കോണ്ഗ്രസ്, കമ്മ്യൂണിസ്റ്റ്‌, ബി.ജെ.പി. എന്നീ പാര്ട്ടികളില്‍ മതാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതലുള്ളത്‌ ഹിന്ദുക്കളാണ്. എന്നാല്‍ കൊണ്ഗ്രസ്സിലും കമ്മ്യൂണിസ്റ്റ് പാര്ട്ടിയിലും ഹിന്ദുക്കളെ കൂടാതെ മുസ്ലിംകളും ക്രൈസ്തവരും നിരവധി ഉണ്ട്. പക്ഷെ അവര്‍ എണ്ണത്തില്‍ തുലോം കുറവാണെന്ന് മാത്രം. എങ്കിലും ഉള്ളവര്‍ യഥാര്ത്ഥ മതേതരവാദികള്‍ ആണ്. ക്രൈസ്തവരിലെ ഒരു വലിയ വിഭാഗത്തെ കേരള കോണ്ഗ്രസ്സും മുസ്ലിമിലെ ഒരു വലിയ വിഭാഗത്തെ മുസ്ലിം ലീഗും പങ്കിട്ടെടുത്തു. ഹിന്ദുക്കളില്‍ ഇത് പോലെ ജാതി അടിസ്ഥാനത്തില്‍ എന്‍. എസ്. എസ്സും, എസ്. എന്‍. ഡി.പി.യും മറ്റ് ദളിത്‌ സംഘടനകളും തങ്ങളുടേതായ ഒരു വിഭാഗത്തെ പങ്കിട്ടെടുത്തു. അവരാണ് ഇപ്പോള്‍ കേരളത്തില്‍ ഭരണം നടത്തുന്നതും വര്ഗീയ ചേരിതിരിവ് ശക്തമാക്കുന്നതും.

രാഷ്ട്രീയമായ ഈ ഒരു പ്രത്യേക സാഹചര്യത്തിലാണ് മുസ്ലിം ലീഗ് തങ്ങള്ക്ക് പറ്റിയ തിരിച്ചടികളില്‍ നിന്ന് പാഠം ഉള്ക്കൊരണ്ടു കൊണ്ട് ലീഗ് രാഷ്ട്രീയത്തിന് പുറത്ത്‌ നില്ക്കുന്ന എല്ലാ മുസ്ലിം മത സംഘടനകളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ ശ്രമിച്ചതും അതില്‍ അവര്‍ ഏറെക്കുറെ വിജയിച്ചതും.

ഇടതുപക്ഷം ലീഗിനെ അവരുടെ മുന്നണിയില്‍ ഉള്പ്പെടുത്തില്ല എന്ന പൂര്ണ്ണ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ലീഗ് അത് വരെ പിന്തുടര്ന്ന വിലപേശല്‍ രാഷ്ട്രീയം പുതിയ രൂപത്തിലേക്ക് മാറ്റാന്‍ അവര്‍ നിര്ബന്ധിതരായത്‌. സി.പി,എം.ന്റെ കൂടെ കൂടി മന്ത്രിസ്ഥാനത്തിനു പുറമെ സ്പീക്കര്‍ സ്ഥാനവും മലപ്പുറം ജില്ലയും നേടിയപ്പോള്‍ കൊണ്ഗ്രസിന്റെ കൂടെ കൂടി ഉപമുഖ്യമന്ത്രി പദവും, മുഖ്യമന്ത്രി പദവിയും കേന്ദ്ര മന്ത്രി സ്ഥാനം വരെയും നേടിയെടുക്കുവാന്‍ ലീഗിന് സാധിച്ചു.

ഇടയ്ക്ക് ഒരു കാലത്ത്‌ കേരളം ആര് ഭരിക്കുമെന്ന് ലീഗ് നിശ്ചയിക്കും എന്ന് വരെ ലീഗിന് അഹങ്കാരത്തോടെ പറയാന്‍ കഴിഞ്ഞിരുന്നു. അന്ന് മന്ത്രി സ്ഥാനം പാണക്കാട് തങ്ങളുടെ അടുത്ത്‌ തളികയില്‍ കൊണ്ട് തരും എന്ന് വരെ അവര്‍ അവകാശപ്പെട്ടിരുന്നു. ലീഗിന്റെ ഈ വിലപേശല്‍ രാഷ്ട്രീയം അവസാനിപ്പിച്ചത് കേരളത്തില്‍ സി.പി.എം. ആണ്. ഇ.എം. എസിന്റെ നേതൃത്വത്തില്‍ ഇനി മുതല്‍ ലീഗുമായി ഒരു തിരെഞ്ഞെടുപ്പ് ധാരണയും വേണ്ട എന്ന തീരുമാനം ലീഗിന്റെ തിരെഞ്ഞെടുപ്പ് വിലപേശല്‍ രാഷ്ട്രീയത്തിന് ഏറ്റ ഏറ്റവും വലിയ ഒരു തിരിച്ചടിയായിരുന്നു. എം. വി. രാഘവന്റെ നേതൃത്വത്തില്‍ കൊണ്ട് വന്ന ബദല്‍ രേഖയില്‍ ലീഗുമായുള്ള തിരെഞ്ഞെടുപ്പ് അടവ് നയവും ഒരു പ്രധാന വിഷയമായിരുന്നു. എന്നിട്ടും സി.പി.എം. തങ്ങള്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചു നിന്നു. ലീഗില്ലാത്ത ആദ്യത്തെ സി.പി.എം. മുന്നണി മന്ത്രി സഭ കേരളത്തില്‍ വന്നതും ലീഗിന് കനത്ത തിരിച്ചടിയായി.

ഷാബാനു കേസ് നിലപാട്, ശരീയത്ത് വിവാദം എന്നിവയിലൂടെ ലീഗും സി.പി.എം തമ്മിലുള്ള ശത്രുത വര്ദ്ദ്ധി ച്ചു വന്നു. ലീഗില്‍ നിന്ന് പിളര്ന്നു വന്നവരുമായി സി.പി.എം. ബന്ധം സ്ഥാപിച്ചതും കെ.ടി.ജലീലിനെ പോലെയുള്ളവരെ സി.പി.എം. കൂടെ കൂട്ടിയതും ഒക്കെ ലീഗിനെ വല്ലാതെ ചൊടിപ്പിച്ചു. ബാബരി മസ്ജിദു തകര്ത്തിതിനു ശേഷം ഉരുത്തിരിഞ്ഞു വന്ന മുസ്ലിംകളുടെ ഇടയിലെ പ്രത്യേക സാഹചര്യവും തുടര്ന്ന് ‍ ഉണ്ടായ നിരവധി സംഘടനകളും (ഉദാഹരണം പി.ഡി.പി.) അതോടനുബന്ധിച്ച് ഉയര്ന്നു വന്ന വര്ഗീയ ധ്രുവീകരണവും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ പുതിയ ലീഗും ഉയര്ത്തി യ വെല്ലുവിളികള്‍ ലീഗിനെ പിടിച്ചുലച്ചു. സിമി തുടങ്ങിയ സംഘടനകളുടെ വിധ്വംസകപ്രവര്ത്തയനങ്ങളും മദനിയെപോലെയുള്ളവരുടെ തീപ്പൊരി പ്രസംഗങ്ങളും മുസ്ലിം സമൂഹത്തിനിടയില്‍ തീവ്രവാദത്തിന്റെ വിത്ത് വിതച്ചു. വ്യാപകമായ കള്ളനോട്ടുകള്‍ (കുഴല്പ്പ ണം), മദ്യം, മയക്കു മരുന്ന് എന്നിവക്കെതിരെ ഒന്നും ചെയ്യാന്‍ ലീഗിനായില്ല. ഇതെല്ലാം പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്ണ്ണമാക്കി തീര്ത്തു.

ലീഗ് സ്വീകരിച്ചിരുന്ന മിതവാദ നിലപാടുകളില്‍ നിന്ന് അവര്‍ തന്നെ പിന്നോട്ട് പോകുന്ന കാഴ്ചയും ഒടുവില്‍ ലീഗ് തീവ്രവാദ നിലപാടുകാരുടെ കയ്യില്‍ അകപ്പെടുകയും ചെയ്യുന്ന ദയനീയമായ കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഇതിന്റെ ഭാഗമായി ലീഗിന്റെ പ്രവര്ത്താകര്‍ പലരും പകല്‍ ലീഗുകാരും രാത്രി എന്‍.ഡി.എഫു കാരുമായി മാറുന്ന കാഴ്ച വരെ നാം കാണുകയുണ്ടായി.

ചുരുക്കത്തില്‍ മുസ്ലിം സമൂഹത്തിനിടയില്‍ ബാബറിമസ്ജിദ് തകര്ത്ത തിന് ശേഷം ഉണ്ടായ പല പ്രശ്നങ്ങളിലും ആദ്യകാലങ്ങളില്‍ മതേതര നിലപാട് സ്വീകരിച്ചു മാന്യത കാട്ടിയ ലീഗ് കാര്യങ്ങള്‍ തങ്ങളുടെ കയ്യില്‍ നിന്ന് പിടിവിടുന്നു എന്ന് കണ്ടപ്പോള്‍ അത്തരക്കരുമായി സന്ധി ചെയ്യുകയും അവര്ക്ക് സംരക്ഷണം നല്കു്കയും ചെയ്തു തുടങ്ങി.

തീവ്രവാദ സംഘത്തില്‍ പെട്ടവര്ക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായങ്ങള്‍ നല്കുകയും ഗുണ്ടാ സംഘങ്ങള്ക്ക് ‌ സംരക്ഷണം നല്കു്കയും ചെയ്തു തുടങ്ങി. എന്‍.ഡി.എഫിനെ ഉപയോഗിച്ച് സി.പി.എം. പ്രവര്ത്ത്കരെ കായികമായി ഇല്ലാതാക്കുന്ന രൂപത്തില്‍ വരെ കാര്യങ്ങള്‍ നീങ്ങി തുടങ്ങി. ലീഗിന്റെ രാഷ്ട്രീയ സംരക്ഷണം ഇത്തരക്കാര്ക്ക് ഒക്കെ ലഭിക്കുകയുണ്ടായി. ലൌജിഹാദ്‌ പ്രശ്നം വന്ന സമയത്ത്‌ അങ്ങിനെ ഒരു പ്രശ്നം ഇല്ല അത് മാധ്യമ സൃഷ്ടിയാണ് എന്ന് വരുത്താനായിരുന്നു ലീഗും താല്പര്യം കാണിച്ചത്. സദാചാര പോലീസുകാരെ ശക്തമായി നേരിടേണ്ടതിനു പകരം അവരുമായി മൃദുസമീപനം പുലര്ത്തുകയാണ് ലീഗ് ചെയ്യുന്നത്.

ഒരു കാലത്ത്‌ വര്ഗീയയ ലഹള നടന്ന സമയത്ത്‌ തലശ്ശേരിയില്‍ മുസ്ലിംകളെയും അവരുടെ ആരാധാനാലയങ്ങളെയും സംരക്ഷിക്കാന്‍ ജീവന്‍ നല്കിയ പാര്ട്ടിയായ മാര്ക്സിസ്റ്റ് പാര്ട്ടിയെയും അതിന്റെ പ്രവര്ത്തകരെയും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വര്ഗീയ വാദികളായി ചിത്രീകരിക്കുവാന്‍ വരെ ലീഗ് മടി കാണിച്ചില്ല. ഏറ്റവും ഒടുവില്‍ ഭരണത്തിന്റെ അഹങ്കാരത്തില്‍ സി.പി.എം. ന്റെ ജില്ലാ സെക്രട്ടറിയെ വരെ കള്ളകേസില്‍ പെടുത്തി ജയിലിലടക്കാന്‍ വരെ അവര്‍ ധൈര്യം കാണിച്ചു. തങ്ങളെ രാഷ്ട്രീയമായി എതിര്ക്കുന്നവരെ ശാരീരികമായും അല്ലാതെയും ഇല്ലാതാക്കുക എന്ന ഫാസിസ്റ്റ് നയമാണ് ലീഗിന്റെ ഇപ്പോഴത്തെ നേതാക്കന്മാിര്‍ പിന്തുടരുന്നത്.

ലീഗ് മതവുമായി കേട്ട് പിണഞ്ഞു രാഷ്ട്രീയ പ്രവര്ത്തനം നടത്തുന്ന പാര്ട്ടിയാണെങ്കിലും പള്ളികള്‍ രാഷ്ട്രീയ പ്രവര്ത്ത്നത്തിന് ഉപയോഗിക്കുന്ന പതിവ് ഇതുവരെ ഇല്ലായിരുന്നു. എന്നാല്‍ ഈ അടുത്തകാലത്തായി ലീഗ് സ്വീകരിച്ചു വരുന്ന ഒരു സമീപനമാണ് പള്ളികളെ കൂടി തങ്ങളുടെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുക എന്നത്. കൊല്ലപ്പെട്ട ഷുക്കൂര്‍ എന്ന ലീഗ് പ്രവര്ത്തകന്റെ കുടുംബസഹായം എന്ന പേരില്‍ പള്ളികളില്‍ വ്യാപകമായി പിരിവു നടത്താന്‍ ലീഗ് ധൈര്യം കാണിച്ചു. ഇത് നിയമ വിരുദ്ധമായ നടപടിയായതിനാല്‍ സി.പി.എം. ഇതിനെതിരെ ബന്ധപ്പെട്ടവര്ക്ക് പരാതി നല്കി. അതിന്റെ പരിണിതഫലമായിരുന്നു ജയരാജന്റെ പേരിലുള്ള കള്ളകേസും അറസ്റ്റും.

ഇതിനൊക്കെ പുറമെയാണ് രാഷ്ട്രീയ സംഘട്ടനങ്ങളെ വര്ഗ്ഗീയ സംഘട്ടനങ്ങള്‍ ആക്കി മാറ്റി വര്ഗീയ ധ്രുവീകരണം ഉണ്ടാക്കാനും അത് വഴി തങ്ങളുടെ പാര്ട്ടി വളര്ത്താനുമുള്ള ഹീന ശ്രമം ലീഗ് അടുത്ത കാലത്ത്‌ കൊണ്ട് പിടിച്ചു നടത്തുന്നത്. ഇത് അത്യന്തം ആപല്ക്ക രമായ ഒരു രാഷ്ട്രീയ കളിയാണ് എന്ന് പറയേണ്ടതില്ലല്ലോ? ഇതോടൊപ്പം ലീഗ് നേതാക്കള്ക്കും അണികള്ക്കും അടുത്തിടെ ഉണ്ടായിട്ടുള്ള അഹങ്കാരം ആ പാര്ട്ടി യെ എവിടെ കൊണ്ട് ചെന്നെത്തിക്കും എന്ന് ആര്ക്കും പറയാന്‍ കഴിയില്ല. മാറാട് കലാപത്തിലെ ലീഗിന്റെ പങ്കു വ്യക്തമായി തെളിഞ്ഞ സ്ഥിതിക്ക് ഇനി വരാനിരിക്കുന്ന കലാപങ്ങളില്‍ ലീഗ് ഏതു തരത്തിലുള്ള പങ്കു വഹിക്കുമെന്ന് നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. തൊട്ടാല്‍ പൊട്ടുന്ന രീതിയിലുള്ള വര്ഗ്ഗീയ ധ്രുവീകരണം ഇതിനകം തന്നെ കേരളത്തില്‍ ഈ ഭരണത്തില്‍ ഉണ്ടായി കഴിഞ്ഞു. അനുനിമിഷം അത് വര്ദ്ധി ച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ചെറിയൊരു തീപ്പൊരി മതി കേരളം തന്നെ കത്തി ഇല്ലാതാവാന്‍. .

അതിനു തടയിടണമെങ്കില്‍, അതില്ലാതാക്കണമെങ്കില്‍ സി.പി.എം. മാത്രം വിചാരിച്ചാല്‍ മതിയാകില്ല. ഭരണത്തില്‍ നിന്ന് ലീഗിനെ മാറ്റി നിര്ത്തിയാലെ ലീഗിന്റെ അഹങ്കാരം ഇല്ലാതാക്കാന്‍ കഴിയൂ. സി.പി.എം. അത്തരം ഒരു സമീപനം സ്വീകരിച്ചിട്ട് വര്ഷങ്ങളായി. ഇനി കോണ്ഗ്രസു ആണ് തീരുമാനിക്കേണ്ടത്. അവര്ക്കതിന് കഴിയില്ല എങ്കില്‍ നാം വര്ഗീയ ലഹളകള്‍ ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേണ്ടി വരും. അങ്ങിനെയൊന്നു സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ലീഗിന് മാത്രമല്ല കോണ്ഗ്രസ്സിനും തുല്യമായിരിക്കും. അത് ഒരു പാര്ട്ടി ക്കും ഒരു മതത്തിനും ഒരു മനുഷ്യനും ഗുണം ചെയ്യില്ല എന്ന് നമുക്ക് എല്ലാവര്ക്കും അറിയാവുന്നതാണ്.

കേരള രാഷ്ട്രീയത്തില്‍ ഒരു കാലത്ത്‌ മതേതര മുഖച്ഛായ ഉണ്ടായിരുന്ന, സര്‍വ്വ സമാദരണീയരായ രാഷ്ട്രീയ നേതാക്കള്‍ ഉണ്ടായിരുന്ന ലീഗ് നേതൃത്വം ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ദയനീയ സ്ഥിതി ലീഗിനെ സ്നേഹിക്കുന്ന ആരെയും വേദനിപ്പിക്കും എന്നതില്‍ രണ്ടു പക്ഷമുണ്ടാകില്ല. പ്രത്യേകിച്ചു അവരുടെ ആത്മീയാചാര്യന്‍ കൂടിയായ പാണക്കാട് തങ്ങളെ വിജിലന്സ് കേസില്‍ അകപ്പെടുത്തിയ ലീഗിന്റെ ഈ പുതിയ നേതൃത്വം അവരുടെ ഈ പാപം എവിടെ കൊണ്ട് കഴുകി കളയും? ഒരു പാടു ആലങ്കാരിക പദവികള്‍ വഹിക്കുന്ന ആളാണ്‌ പാണക്കാട് തങ്ങള്‍ എന്നും അത് കൊണ്ട് തന്നെ ഇത്തരം കേസില്‍ പേര് വരിക എന്നുള്ളത് സ്വാഭാവികമാണെന്നും പറഞ്ഞു ഒഴിയാന്‍ പറ്റുന്നതാണോ ഈ പാപക്കറ???

അല്‍പ്പം ചില ലീഗ് ചിന്തകള്‍ (മൂന്നാം ഭാഗം)

തുടര്ന്നു 1980 ലെ തിരെഞ്ഞെടുപ്പില്‍ ഭിന്നിച്ച ലീഗുകള്‍ ആള്‍ ഇന്ത്യ മുസ്ലിം ലീഗ് എല്‍.ഡി.എഫ്. മുന്നണിയിലും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് യു.ഡി.എഫ്. മുന്നണികളില്‍ ചേരുകയും ഭരണം ഉറപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ 1985 ല്‍ രണ്ടു ലീഗും വീണ്ടും ഒന്നായി. നിയമസഭയില്‍ തങ്ങളുടെ അംഗബലം അവര്‍ 18 ആയി ഉയര്ത്തി . 1984 ഒക്ടോബര്‍ 31 നു ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്ന്ന് ‍ നടന്ന തിരെഞ്ഞെടുപ്പിലും ലീഗ് തങ്ങളുടെ ര
ണ്ടു പാര്ലി്മെന്റ് സീറ്റുകള്‍ നില നിര്ത്തി . 1987 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ നായനാര്‍ അധികാരത്തില്‍ വന്ന സമയത്ത്‌ ലീഗിന് സ്വന്തമായി 16 സീറ്റുകള്‍ ഉണ്ടായിരുന്നു. 1989 ല്‍ നടന്ന പാര്ലി‍മെന്റ് തിരെഞ്ഞെടുപ്പിലും ലീഗ് രണ്ടു സീറ്റുകള്‍ നില നിര്ത്തി ഇബ്രാഹിം സുലൈമാന്‍ സെട്ടും, ജി.എം.ബനാത്ത്‌ വാലയും എം.പി.മാരായി വീണ്ടും തിരെഞ്ഞെടുക്കപ്പെട്ടു.

ജില്ലാ കൌണ്സില്‍ തിരെഞ്ഞെടുപ്പിലെ ഇടത് മുന്നേറ്റത്തില്‍ ആവേശം പൂണ്ടു കാലാവധിക്കു ഒരു വര്ഷം മുന്നേ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച നായനാര്‍ മന്ത്രിസഭ 1991 ല്‍ ഭരണത്തില്‍ നിന്ന് പുറത്തായി. ആ തിരെഞ്ഞെടുപ്പില്‍ ലീഗിന് 19 സീറ്റുകള്‍ ലഭിച്ചു. രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട തിരെഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്ന് ഇ. അഹമ്മദും പൊന്നാനിയില്‍ നിന്ന് സുലൈമാന്‍ സെട്ടും പാര്ലിമെന്റില്‍ എത്തി. 1991 ല്‍ കരുണാകരന്റെ നേതൃത്വത്തില്‍ വന്ന സര്ക്കാ രില്‍ ലീഗിന് നാല് മന്ത്രിമാരും ഒരു ചീഫു വിപ്പും ലഭിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്‌ ബഷീര്‍, പി.കെ.കെ. ബാവ, സി.ടി. അഹമ്മദലി എന്നിവര്‍ മന്ത്രിമാരും സീതി ഹാജി ചീഫു വിപ്പുമായിരുന്നു. 1991 ഡിസംബര്‍ 5നു സീതി ഹാജി മരണപ്പെട്ടപ്പോള്‍ കെ.പി.എ. മജീദ്‌ ചീഫു വിപ്പായി.

ബാബറിമസ്ജിദ് തകര്ന്നപ്പോള്‍ ശക്തമായ മതേതര നിലപാട് ലീഗ് സ്വീകരിച്ചുവെങ്കിലും തുടര്ന്നു ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ മുസ്ലിം ലീഗ് പിളര്ത്തി പുതിയ പാര്ട്ടി ഉണ്ടാക്കിയതും ഇക്കാലത്തായിരുന്നു. 1995 ല്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന് മാറുകയും എ.കെ. ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തു. 1996 ലെ തിരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫു വീണ്ടും അധികാരത്തില്‍ വന്നു. ഈ സമയം ലീഗ് അതിന്റെ രണ്ടു പാര്ലിമെന്റ് സീറ്റ്‌ നിലനിര്ത്തു കയും നിയമസഭയില്‍ 13 സീറ്റിലേക്ക്‌ ഒതുങ്ങുകയും ചെയ്തു.

2001 ല്‍ വീണ്ടും യു.ഡി.എഫ്. വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. നൂറ്റി നാല്പ്പതില്‍ നൂറു സീറ്റും നേടിയായിരുന്നു ഭരണത്തില്‍ വന്നത്. എ.കെ. ആന്റണി വീണ്ടും മുഖ്യമന്ത്രിയായി. ലീഗിന് നാല് മന്ത്രിമാരെ ലഭിച്ചു. പി.കെ. കുഞ്ഞാലികുട്ടി, നാലകത്ത് സൂപ്പി, ചെര്ക്കയളം അബ്ദുള്ള, എം.കെ. മുനീര്‍ എന്നിവരാണാ മന്ത്രിമാര്‍. തുടര്ന്നു ആന്റണി മാറി ഉമ്മന്ചാസണ്ടി മുഖ്യമന്ത്രിയായി.

2006 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ വീണ്ടും എല്‍.ഡി.എഫ് അധികാരത്തില്‍ വന്നു. അപ്പോള്‍ ലീഗിന് 7 സീറ്റുകള്‍ കൊണ്ട് തൃപ്തി പെടേണ്ടി വന്നു. എന്നാല്‍ 2011 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ വീണ്ടും യു.ഡി.എഫ് അധികാരത്തില്‍ വന്നു. ചരിത്രത്തില്‍ ആദ്യമായി ലീഗ് 20 സീറ്റുകള്‍ നേടിയെടുത്തു.

നിലവില്‍ കേരളത്തില്‍ ലീഗിന്റെ അഞ്ചു മന്ത്രിമാര്‍ ഭരണം നടത്തുന്നു. വിദ്യാഭ്യാസം ലീഗ് തന്നെ കൈകാര്യം ചെയ്യുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന പാര്ട്ടിുയും ലീഗ് തന്നെ.

ഇപ്പോള്‍ പാര്ലിമെന്റ് മെമ്പറായി ഇ.ടി. മുഹമ്മദ്‌ ബഷീറും (കേരള) എം.അബ്ദുല്‍ റഹ്മാന്‍ (തമിഴ്നാട്) ഭരണത്തിലിരിക്കുന്നു. കൂടാതെ കേന്ദ്ര മന്ത്രി സ്ഥാനത്ത് ഇ. അഹമ്മദും തുടരുന്നു. 1952 മുതല്‍ 2012 വരെ പാര്ലിമമെന്റില്‍ ലീഗിന്റെ പ്രതിനിധികള്‍ ഉണ്ട്.

പോഷക സംഘടനകള്‍
ഇനി നമുക്ക് ലീഗിന്റെ പോഷക സംഘടനകളെ പരിചയപ്പെടാം.
Muslim Youth League ലീഗിലെ യുവാക്കള്ക്കുള്ള സംഘടന.
Muslim Students Federation ( M S F) ലീഗിലെ വിദ്യാര്ഥികള്ക്കു ള്ള സംഘടന. കേരളത്തില്‍ 1936 മുതലേ എം.എസ്. എഫു ഉണ്ടായിരുന്നു. പക്ഷെ 1942 ഫെബ്രുവരി 28 നു കോഴിക്കോട് കെ.എം. സീതി സാഹിബിന്റെ മുന്കയ്യാല്‍ നടന്ന യോഗത്തിലാണ് എം.എസ്.എഫ് ഔദ്യോഗികമായി കേരളത്തില്‍ നിലവില്‍ വന്നത്. കേരളം രൂപികരിച്ചതിനു ശേഷം 1958 ഒക്ടോബര്‍ 15 നു ആലപ്പുഴയില്‍ വെച്ച് ചേര്ന്നയ യോഗത്തിലാണ് എം.എസ്.എഫു സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നത്.
സ്വതന്ത്ര തൊഴിലായി യൂണിയന്‍ (STU) – തൊഴിലാളികളുടെ സംഘടന
SWATHANTHRA KARSHAKA SANGAM കര്‍ഷകരുടെ സംഘടന
KERALA MUSLIM CULTURAL CENTRE (KMCC) ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിക്കുന്നു. ചാരിറ്റി, ചര്‍ച്ചകള്‍, സെമിനാറുകള്‍, മത പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു.
Kerala Higher Secondary School Teachers Union K S T U
Kerala Arabic Teachers federation ( K A T F)
Dalit League
Pravasi League
ഇനി മുസ്ലിം ലീഗിന്റെ മുന്കയ്യാലും പിന്തുണയാലും നടത്തുന്ന സമസ്തയുടെ പോഷക സംഘടനകള്‍
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്ഡ്ത
സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്ഡ്ത സമസ്തയുടെ പ്രഥമ പോഷക ഘടകമാണ്.
സുന്നി യുവജന സംഘം (എസ്.വൈ.എസ്. യുവാക്കളുടെ സംഘടന)
സമസ്ത കേരള സുന്നി വിദ്യാര്ത്ഥി് സംഘടന (SKSSF) for higher students
SUNNI BALA VEDI (SBV for childrens)
Samstha Kerala Jamiyyathul Ulama (SKJU) for clerics
Samastha Kerala Jamiyathul Muallimeen (SKJM) for religious school teachers
Samsatha Kerala Islamic Education Board – Coordination of more than 9,000 madrassaas
സുന്നി മഹല്ല് ഫെഡറേഷന്‍
സംസ്ഥാനത്തെ മുസ്‌ലിം മഹല്ലുകളുടെ പ്രവര്ത്ത നങ്ങള്ക്ക് ഒരു സംഘടിത രൂപം നല്കുതക എന്ന ലക്ഷ്യത്തോടെ 1976 ഏപ്രില്‍ 26ന് ചെമ്മാട് നടന്ന തിരൂര്‍ താലൂക്ക് സമസ്ത സമ്മേളനത്തില്‍ സമസ്ത നേതാക്കള്‍ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്.) എന്ന മഹല്ലു സംഘടനക്കു രൂപം കൊടുത്തു. സമസ്തയുടെ ഈ പോഷകവിഭാഗം പ്രത്യേകിച്ച് മഹല്ലുകളെ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ കാഴ്ച്ചവെക്കുകയുണ്ടായി.

ലീഗിന്റെ ദേശീയ പ്രസിഡന്റ് പദവി അലങ്കരിച്ചവരുടെ പേരും കാലവും താഴെ കൊടുക്കുന്നു.
(late) Qaide millath Muhammed Ismail Sahib (late) Syed Abdul Rahman Bafakhy Thangal (late) Ebrahim Sulaiman Sait (late) G. M. Banatwalla
യഥാക്രമം President: 1948-1972 President: 1972-1973 President: 1973-1994 President: 1994-2008

ലോകസഭയിലും രാജ്യസഭയിലും ലീഗിന്റെ പ്രതിനിധികള്‍ ആരോക്കെയാണെന്നറിയാന്‍ താഴെ കൊടുത്ത ലിസ്റ്റ് വായിക്കുക:
IUML MPs Since Beginning
Muslim League Members since First Lok Sabha
First Lok Sabha
Mr. B.Pocker Sahib Malappuram(Madras)
Second Lok Sabha
Mr. B.Pocker Sahib Manjeri (Kerala)
Third Lok Sabha
Mr. C.H. Mohammed Koya Kozikhode(Kerala)
Qaide Millath M. Muhammad Ismail Sahib Manjeri(Kerala)
Fourth Lok Sabha
Qaide Millath M. Muhammad Ismail Sahib Manjeri(Kerala)
Mr. S.M.Muhammed Sheriff Ramanathpuram(Madras)
Mr. Ebrahim Sulaiman Sait Kozhikode(Kerala)
Fifth Lok Sabha
Qaide Millath M. Muhammad Ismail Sahib Manjeri(Kerala)
Mr. Ebrahim Sulaiman Sait Kozhikode(Kerala)
Mr. S.M.Muhammed Sheriff Periyakulam(Tamil Nadu)
Mr. Abu Taleb Chowdhury Murshidabad (West Bengal)
Sixth Lok Sabha
Mr. Gulam Mehmood Banatwalla Ponnani(Kerala)
Mr. Ebrahim Sulaiman Sait Manjeri(Kerala)
Seventh Lok Sabha
Mr. Gulam Mehmood Banatwalla Ponnani(Kerala)
Mr. Ebrahim Sulaiman Sait Manjeri(Kerala)
Mr. A.K.A. Abdul Samad Vellore (Tamil Nadu)
Eighth Lok Sabha
Mr. Gulam Mehmood Banatwalla Ponnani(Kerala)
Mr. Ebrahim Sulaiman Sait Manjeri(Kerala)
Ninth Lok Sabha
Mr. Gulam Mehmood Banatwalla Ponnani(Kerala)
Mr. Ebrahim Sulaiman Sait Manjeri(Kerala)
Mr. A.K.A. Abdul Samad Vellore (Tamil Nadu)
Tenth Lok Sabha
Mr. E. Ahmed Manjeri(Kerala)
Mr. Ebrahim Sulaiman Sait Ponnani(Kerala)
Eleventh Lok Sabha
Mr. E. Ahamed Manjeri(Kerala)
Mr. Gulam Mehmood Banatwalla Ponnani(Kerala)
Twelfth Lok Sabha
Mr. E. Ahamed. Manjeri(Kerala)
Mr. Gulam Mehmood Banatwalla Ponnani(Kerala)
Thirteenth Lok Sabha
Mr. E. Ahamed. Manjeri (Kerala)
Mr. Gulam Mehmood Banatwalla Ponnani (Kerala)
Fourteenth Lok Sabha
Mr. E. Ahamed. Ponnani (Kerala)
Prof. K.M. Kader Mohideen Vellore (Tamil Nadu)
Fifteenth Lok Sabha
Mr. E. Ahamed Malappuram (Kerala)
Mr. E. T. Mohammed Basheer Ponnani (Kerala)
Mr. Abdul Rahman Vellore (Tamil Nadu)

Muslim League members in Rajya Sabha since 1952
Name State Term
Qaide Millath M. Muhammad Ismail Sahib Madras 03/04/1952 to 02/04/1958
Mr. Ebrahim Sulaiman Sait Kerala 03/04/1960 to 02/04/1966
Mr. A.K.A. Abdul Samad Tamil Nadu 03/04/1964 to 02/04/1970
Mr. B.V. Abdulla Koya Kerala 15/04/1967 to 14/04/1973
Mr. S. A. Khaja Mohideen Tamil Nadu 03/04/1968 to 02/04/1974
Mr. Hamid Ali Schamnad Kerala 05/02/1970 to 21/04/1973
Mr. A.K.A. Abdul Samad Tamil Nadu 03/04/1970 to 02/04/1976
Mr. A. K. Refaye Tamil Nadu 03/04/1972 to 02/04/1978
Mr. Hamid Ali Schamnad Kerala 22/04/1973 to 21/04/1979
Mr. B.V. Abdulla Koya Kerala 03/04/1974 to 02/04/1980
Mr. S. A. Khaja Mohideen Tamil Nadu 03/04/1974 to 02/04/1980
Mr. B.V. Abdulla Koya Kerala 03/04/1980 to 02/04/1986
Mr. B.V. Abdulla Koya Kerala 03/04/1986 to 02/04/1992
Mr. B.V. Abdulla Koya Kerala 03/04/1992 to 02/04/1998
Mr. M.P. Abdussamad Samadani Kerala 02/07/1994 to 01/07/2000
Mr. Korambayil Ahammed Haji Kerala 03/04/1998 to 12/05/2003
Mr. M.P. Abdussamad Samadani Kerala 02/07/2000 to 01/07/2006
Mr. Abdul Wahab Peevee Kerala 03/04/2004 to 02/04/2010

(തുടരും...)

അല്പ്പം ചില ലീഗ് ചിന്തകള്‍ (രണ്ടാം ഭാഗം)

ലീഗിന്റെ ഉല്‍ഭവം 
1906 ല്‍ “ഷിയാ ഇസ്മെയിലി മുസ്ലിംകളുടെ” 48 ആമത്തെ ‘ഇമാമായ’ സര്‍ സുല്ത്താന്‍ മുഹമ്മദ്‌ ഷാ, അഗാഖാന്‍ III (ആള്‍ ഇന്ത്യ മുസ്ലീം ലീഗിന്റെ ആദ്യത്തെ പ്രസിഡന്റ് ) (ജീവിത കാലയളവ് November 2, 1877 – July 11, 1957) ന്റെ നേതൃത്വത്തില്‍ രൂപികരിച്ച ആള്‍ ഇന്ത്യ മുസ്ലീം ലീഗാണ് അവിഭക്ത ഇന്ത്യയില്‍ ആദ്യമായി പിറന്നു വീണ മുസ്ലീം ലീഗ്. ഇന്ത്യയിലെ മുസ്ലിംകളുടെ ഉന്നമനവും താല്പര്യവും സംരക്ഷിക്കുക എന്നതായിരുന്നു അതിന്റെ ഉ
ദ്ദേശം. ഇന്നത്തെ ഉത്തര്പ്രദേശ്‌ എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലത്തെ മുസ്ലീംകളുടെ താല്പര്യമായിരുന്നു 1930 വരെ ഈ പാര്ട്ടി കൈകാര്യം ചെയ്തിരുന്നത്.

ഇന്ത്യക്കുള്ളില്‍ തന്നെ ഒരു മുസ്ലിം രാജ്യം എന്നതായിരുന്നു അന്നത്തെ പാര്ട്ടി യുടെ നിലപാട്. 1912 ല്‍ ലീഗിന്റെ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞ ശേഷവും ലീഗിന്റെ എല്ലാ നയപരവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ അഗാഖാന്‍ മുഖ്യ പങ്കായിരുന്നു വഹിച്ചിരുന്നത്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം രൂപികരിച്ച ‘ലീഗ് ഒഫ് നാഷന്സില്‍ 1932 ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തിരെഞ്ഞെടുക്കപ്പെട്ടതും ഇദ്ദേഹമായിരുന്നു. തുടര്ന്ന് ‍ 1937-38 കാലത്ത്‌ ലീഗ് ഓഫ് നാഷന്സിന്റെ പ്രസിഡണ്ട് പദവിയും വഹിച്ചിരുന്നു. പാക്കിസ്ഥാന്‍ ഉണ്ടാക്കുന്നതില്‍ നിര്ണ്ണാ യക പങ്കു വഹിച്ച ആള്‍ ഇദ്ദേഹമാണ്. 1930 ലാണ് മുഹമ്മദ്‌ ഇഖ്ബാല്‍ എന്ന ലീഗ് നേതാവ് ആദ്യമായി പ്രത്യക മുസ്ലിം രാജ്യം വേണമെന്ന നിര്ദ്ദേശം പരസ്യമായി വെക്കുന്നത്. തുടര്ന്ന് ‍ 1940 നു ശേഷം മുഹമ്മദലി ജിന്ന പാക്കിസ്ഥാന്‍ എന്ന പേരില്‍ പ്രത്യേക മുസ്ലിം രാജ്യം ആവശ്യപെടുകയും അതിനായി സമ്മര്ദ്ദം ചെലുത്തുകയും ചെയ്തു. ഒടുവില്‍ 1947 ല്‍ കോണ്ഗ്രസിന്റെ എതിര്പ്പിനെ അവഗണിച്ചു കൊണ്ട് തന്നെ ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ച് ഇന്ത്യയും പാക്കിസ്ഥാനും എന്ന പേരില്‍ രണ്ടു രാജ്യങ്ങളാക്കി തിരിച്ചു.

ആള്‍ ഇന്ത്യ മുസ്ലിം ലീഗ് പാക്കിസ്ഥാന്‍ സ്ഥാപനത്തിനു ശേഷം ഇന്ത്യ വിട്ടു പോയപ്പോള്‍ ഇവിടെ കേരളത്തില്‍ പ്രവര്ത്തി്ച്ചിരുന്ന മുസ്ലിം ലീഗ് കേരള ഘടകം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പേരില്‍ പ്രവര്ത്ത്നം തുടര്ന്നു്. യഥാര്ത്ഥ മുസ്ലിം ലീഗ് പാക്കിസ്ഥാനിലേക്ക്‌ പോയപ്പോള്‍ ഇന്ത്യയില്‍ അവശേഷിച്ച ഏക മുസ്ലിം ലീഗ് കേരളത്തിലെതായിരുന്നു. പിന്നീട് ഇന്ത്യയില്‍ ഈ ലീഗാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗായി അറിയപ്പെടുന്നത്. നമ്മുടെ കൊച്ചു കേരളത്തിലെ നമ്മുടെയൊക്കെ പ്രിയപ്പെട്ട ലീഗ്.

ഇതിന്റെ അഖിലേന്ത്യാ രൂപം 1948 മാര്ച്ച് ‌ 10നു ചെന്നെയില്‍ വെച്ച് രൂപീകൃതമായി. സ്വാതന്ത്ര്യം കിട്ടി ഇന്ത്യയാകെ ഹിന്ദു മുസ്ലിം ലഹളകളും കൂട്ടകൊലകളും നടന്ന സമയത്ത്‌ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ലീഗ് ഘടകങ്ങള്‍ അവര്‍ പിരിച്ചു വിടുകയും അതിലെ നേതാക്കള്‍ കൊണ്ഗ്രസ്സില്‍ ചേര്ന്ന് പ്രവര്ത്തിക്കുകയും ചെയ്തു. ഇന്നത്തെ കേരളം ഉള്പ്പെടുന്ന മദ്രാസ്‌ പ്രവശ്യയിലെ എം.എല്‍.എ.മാരായ ഐ. എം. അന്വ‍ര്‍, എസ്.എസ്. എം. മജീദു എന്നിവര്‍ അടക്കം ലീഗ് വിട്ടു കൊണ്ഗ്രസില്‍ ചേര്ന്നു . മലബാര്‍ ലീഗിന്റെ സ്ഥാപക നേതാവായ സത്താര്‍ സേട്ട് സാഹിബ് അടക്കമുള്ളവര്‍ ഉത്തരേന്ത്യന്‍ നേതാക്കളുടെ കൂടെ പാക്കിസ്ഥാനിലേക്ക്‌ പോയി. പല പ്രമുഖരായ മുസ്ലിം നേതാക്കളും ഇക്കാലത്ത്‌ തങ്ങള്ക്കുത ലീഗുമായി ഒരു ബന്ധവുമില്ല എന്ന് കാണിക്കാന്‍ ഉത്സാഹം പൂണ്ടു. എന്തിനധികം പറയുന്നു പാക്കിസ്ഥാന്‍ രൂപീക്രുതമായതിനാല്‍ ഇനി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് പ്രസ്കതിയില്ല അത് പിര്ച്ചു വിടണം എന്ന് പറഞ്ഞവരെ എതിര്‍ത്തിരുന്ന ആളുകള് പോലും ലീഗില്‍ നിന്ന് വിട്ടു പോയി. ഇത്തരം ഒരവസ്ഥയിലാണ് Quaide Millath Mohammad Ismail Sahib ന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ഇന്ത്യയില്‍ പ്രവര്ത്ത്നം തുടങ്ങിയത്‌. അദ്ദേഹമായിരുന്നു 1948 മാര്ച്ച് 10 നു ചെന്നൈയിലാരംഭിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപക പ്രസിഡണ്ട്.

1950 ല്‍ മദ്രാസ് പ്രവശ്യയില്‍ പെട്ട മഞ്ചേരിയില്‍ നടന്ന ഉപതിരെഞ്ഞെടുപ്പില്‍ ലീഗിലെ ഹസന്‍ കുട്ടി കുരിക്കള്‍ കൊണ്ഗ്രസിലെ പാലാട്ട് കുഞ്ഞികൊയയെ 7700 ഓളം വോട്ടുകള്ക്ക് ‌ പരാജയപ്പെടുത്തി.

1952 ല്‍ നടന്ന പൊതുതിരെഞ്ഞെടുപ്പില്‍ മലബാര്‍ ജില്ലയില്‍ നിന്ന് ലീഗിന് അഞ്ചു സീറ്റും ഒരു ലോകസഭാ അംഗവും ലഭിച്ചു. മലപ്പുറത്ത്‌ നിന്ന് ബി.പോക്കര്‍ സാഹിബ് ആയിരുന്നു ആദ്യത്തെ ലീഗ് എം.പി. സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സര്ക്കാ രിനെ അന്ന് ലീഗ് പിന്തുണച്ചതിനാലാണ് കോണ്ഗ്രസിന് അന്ന് ഭരണം കിട്ടിയത്‌.. 195719521952 19521888112

1952 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ പി.എസ്.പി.യിലെ ഡോക്ടര്‍ കെ.ബി. മേനോനും മുസ്ലിം ലീഗിലെ സീതി സാഹിബും ചേര്ന്ന് തിരെഞ്ഞെടുപ്പ് കൂട്ട് കെട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മത്സരിച്ചിരുന്നത്. ലീഗിന്റെ ആദ്യത്തെ തിരെഞ്ഞെടുപ്പ് കൂട്ടുകെട്ട്.

1959 ല്‍ ഇ.എം.എസ് മന്ത്രിസഭയെ വിമോചന സമരത്തിലൂടെ മറച്ചിടുന്നതില്‍ നല്ലൊരു പങ്കു വഹിച്ച ലീഗ് 1960 ലെ പ്രജാ സോഷ്യലിസ്റ്റ്‌ പാര്ട്ടി നേതാവായ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ കൂട്ട് കക്ഷി മന്ത്രി സഭയില്‍ പങ്കാളിയായി ഭരണത്തിന്റെ സ്വാദ് രുചിച്ചു തുടങ്ങി. അന്ന് ലീഗ് മത്സരിച്ച 12 ല്‍ 11 സീറ്റും കരസ്ഥമാക്കി. ലീഗ്, പി.എസ്.പി. കോണ്ഗ്രസ് എന്നിവരുടെ കൂട്ട് കക്ഷി മന്ത്രി സഭ. 1934 ല്‍ സ്ഥാപിച്ച ചന്ദ്രിക പത്രത്തിന്റെ സ്ഥാപകരിലൊരാളായ കെ.എം. സീതി സാഹിബായിരുന്നു ലീഗിന്റെ ആദ്യത്തെ സ്പീക്കര്‍. അദ്ദേഹം 1961 ല്‍ അകാല ചരമമടഞ്ഞതിനെ തുടര്ന്ന് നിയമസഭയിലെ ഏറ്റവും ചെറുപ്പക്കാരനായ സി.എച്ച് മുഹമ്മദു കോയ തുടര്ന്ന് ‍ സ്പീക്കറായി. അതിനിടയില്‍ ലീഗ് മുന്നണി വിടാന്‍ തീരുമാനിച്ചതോടെ സി.എച്ച്. തന്റെ സ്പീക്കര്‍ പദവി രാജി വെക്കുകയും ചെയ്തു.1962 ല്‍ തന്നെ നടന്ന പാര്ലിളമെന്റ് തിരെഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്നും കോഴിക്കോട് നിന്നുമായി ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് ഖയെദ് മില്ലത്തും സി.എച്ച്. മുഹമ്മദു കോയയും തിരെഞ്ഞെടുക്കപ്പെട്ടു.
1962 ല്‍ പട്ടം താണുപിള്ള പഞ്ചാബിലെ ഗവര്ണംര്‍ ആയി പോയപ്പോള്‍ ഉപമുഖ്യമന്ത്രിയായ കോണ്ഗ്രസ് നേതാവ് ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി 1964 സെപ്റ്റംബര്‍ 10 വരെ ഭരണമേറ്റു. പക്ഷെ ഈ ഭരണം അധിക കാലം നില നിന്നില്ല. അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെട്ടു.

1964 ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി രണ്ടായി പിളരുകയും സി.പി.ഐ. സി.പി.എം. എന്നീ രണ്ടു കമ്മ്യൂണിസ്റ്റ് പാര്ട്ടി കളാവുകയും ചെയ്തു. 1965 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ ആര്ക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ സര്ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. തുടര്ന്ന് ‍ 1967 ല്‍ സി.പി.എം. ന്റെ നേതൃത്വത്തില്‍ രൂപികരിച്ച ഐക്യമുന്നണിയില്‍ സി.പി.ഐ. ആര്‍.എസ്. പി., കെ.എസ്.പി., കര്ഷക തൊഴിലാളി പാര്ട്ടി , സംയുക്ത സോഷ്യലിസ്റ്റ്‌ പാര്ട്ടി , മുസ്ലിം ലീഗ് എന്നീ പാര്ട്ടികള്‍ ചേര്ന്ന് ഇ.എം.എസിന്റെ നേതൃത്വത്തില്‍ വീണ്ടും ഒരു സര്ക്കാ്ര്‍ അധികാരത്തില്‍ വന്നു. അന്ന് ലീഗിന് ആദ്യമായി രണ്ടു മന്ത്രി സ്ഥാനം ലഭിച്ചു. ഒപ്പം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും. മന്ത്രിമാരില്‍ ഒന്ന് സി.എച്ചിന്റെതായിരുന്നു. മറ്റേതു എം.പി.എം. അഹമ്മദു കുരിക്കളും. വിദ്യാഭ്യാസ വകുപ്പ് ഇ.എം.എസ് മന്ത്രി സഭയില്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയ സി.എച്ച് പിന്നീട് തുടര്ച്ചയായി ആ വകുപ്പ് അച്യുതമേനോന്‍ സര്ക്കാരിലും, കെ. കരുണാകരന്‍ സര്ക്കാരിലും, എ.കെ. ആന്റണി സര്ക്കാരിലും ഒടുവില്‍ പി.കെ.വാസുദേവന്‍ സര്ക്കാ്രിലും വരെ കൈകാര്യം ചെയ്തു. ഏറ്റവും കൂടുതല്‍ കാലം വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്തത് ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ്‌ കൊയയാണ്. ഇക്കാലയളവില്‍ 1968 ജൂണ്‍ 16നാണ് പിന്നോക്കം നില്ക്കു ന്ന ഏറനാട്, വള്ളുവനാട് എന്നിവ ചേര്ത്ത്യ മലപ്പുറം ജില്ല രൂപീകരിച്ചത്. 1968 ഒക്ടോബര്‍ 24 നു അഹമ്മദ്‌ കുരിക്കള്‍ മരണമടയുകയും മന്ത്രി സ്ഥാനം അവുക്കാദര്‍ കുട്ടി നഹ ഏറ്റെടുക്കുകയും ചെയ്തു.

എന്നാല്‍ 1969 ല്‍ ലീഗ് ഈ സര്ക്കാ രിനെ സി.പി.ഐയുടെ കൂടെ ചേര്ന്ന് അട്ടിമറിച്ചു സയ്യദ്‌ അബ്ദുള്‍ റഹ്മാന്‍ ബാഫക്കി തങ്ങളുടെ നേതൃത്വത്തില്‍ അന്ന് രാജ്യസഭാംഗമായിരുന്ന സി.പി.ഐ യിലെ സി. അച്യുത മേനോനെ വിളിച്ചു വരുത്തി മുഖ്യമന്ത്രി പദവി നല്കി പുതിയ സര്ക്കാര്‍ രൂപീകരിച്ചു. 1969 നവംബര്‍ 1 നായിരുന്നു ഇത്. അതില്‍ ലീഗിനെ കൂടാതെ സി.പി.ഐയുടെ കൂടെ, ആര്‍.എസ്.പി., കെ.എസ്.പി.കേരള കോണ്ഗ്രസ് എന്നിവയും ഉണ്ടായിരുന്നു. ഈ സര്ക്കാരില്‍ സി.എച്ച്. മുഹമ്മദു കോയ ആഭ്യന്തര മന്ത്രി പദവി അലങ്കരിച്ചു. നക്സലൈറ്റ്‌ അക്രമത്തെ ഇക്കാലയളവില്‍ സി.എച്ച് നേരിട്ട രീതി ദേശീയ തലത്തില്‍ പ്രശംസ പിടിച്ചു പറ്റി. ഈ സര്ക്കാ രും ഉടന്‍ തന്നെ നിലംപൊത്തിയതിനെ തുടര്ന്ന് ‍ 1970 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസിന്റെ നേതൃത്വത്തില്‍ കെ.കരുണാകരന്‍ മുന്കൈ എടുത്ത്‌ ഉടലെടുത്ത പുതിയ കൂട്ട് കക്ഷി മുന്നണിയില്‍ സി.പി.ഐ., ലീഗ്, ആര്‍.എസ്.പി., പി.എസ്.പി. എന്നിവയായിരുന്നു. ഈ മുന്നണി അധികാരത്തില്‍ വരികയും സി.പി.ഐ.യിലെ സി.അച്യുത മേനോന്‍ തന്നെ രണ്ടാമതും മുഖ്യമന്ത്രിയാവുകയും ചെയ്തു. ഈ ഭരണം തിരെഞ്ഞെടുപ്പ് ഒന്നും ഇല്ലാതെ ഏഴു വര്ഷം തുടര്ന്നു 1977 വരെ. ഈ ഭരണത്തില്‍ സി.എച്ച്. മുഹമ്മദു കോയ, അവുക്കാദര്‍ കുട്ടി നഹ എന്നിവര്‍ മന്ത്രിമാരായും കെ. മൊയ്തീന്കു്ട്ടി ബാവഹാജി സ്പീക്കറായും തുടര്ന്നു . 1971 ല്‍ മഞ്ചേരിയില്‍ നടന്ന പാര്ലിമെന്റ് തിരെഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്ത്ഥി ഖേയ്ദ്‌ മില്ലത്തിനു ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. 1972 ഏപ്രില്‍ 4നു ഇദ്ദേഹം മരണമടയുകയും ചെയ്തു. തുടര്ന്ന് ‍ സയ്യദ്‌ അബ്ദുള്‍ റഹ്മാന്‍ ബാഫക്കി തങ്ങള്‍ പാര്ട്ടി പ്രസിണ്ടാവുകയും ഉപതിരെഞ്ഞെടുപ്പില്‍ സി.എച്ച്. മുഹമ്മദ്‌ കോയ മഞ്ചേരിയില്‍ മത്സരിച്ചു ജയിക്കുകയും ചെയ്തു. തിരെഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ സയ്യദ്‌ അബ്ദുള്‍ റഹ്മാന്‍ ബാഫക്കി തങ്ങള്‍ സൌദിയില്‍ വച്ച് മരണമടഞ്ഞതിനെ തുടര്ന്നു പി.എം.എസ്.എ.പൂക്കോയ തങ്ങള്‍ പ്രസിഡന്റായി ചുമതലയേറ്റു. സി.എച്ച് എം.പി.യായതിനെ തുടര്ന്ന്മ‍ ഒഴിവു വന്ന മന്ത്രി സ്ഥാനത്തേക്ക്‌ ചാക്കീരി അഹമ്മദ്‌ കുട്ടി വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. 1975 ജൂണ് 6നു പൂക്കോയ തങ്ങള്‍ മരിച്ചതിനെ തുടര്ന്ന് ‍ അദ്ദേഹത്തിന്റെ മകന്‍ സയ്യദ്‌ മുഹമ്മദ്‌ അലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായി ചുമതലയേറ്റു.

തുടര്ന്ന് ‍ കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തിരെഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നു. എന്നാല്‍ ഈ മുന്നണിയില്‍ സി.പി.ഐ. ഉണ്ടായില്ല. കരുണാകരന്‍ മുഖ്യമന്ത്രിയായി. ഈ മന്ത്രിസഭയിലും സി.എച്ച് മുഹമ്മദ്‌ കോയ, അവുക്കാദര്‍ കുട്ടി നഹ എന്നിവര്‍ മന്ത്രിമാരും ചാക്കീരി അഹമ്മദ്‌ കുട്ടി സ്പീക്കരുമായിരുന്നു.

തുടര്ന്നു രാജന്‍ കേസിനെ തുടര്ന്നു രാജിവെച്ചപ്പോള്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി എ.കെ. ആന്റണി തന്റെ മുപ്പത്തിയെഴാമത്തെ വയസ്സില്‍ തിരെഞ്ഞെടുക്കപ്പെട്ടു. 1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്ടോബര്‍ 27 വരെ ഭരണം തുടര്ന്നു. ചിക്കമഗളൂരില്‍ ഉപതിരെഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്ക് സീറ്റ്‌ നല്കിവയതില്‍ പ്രതിഷേധിച്ചു മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്ന്നാ ണ് ഒക്ടോബര്‍ 29, 1978 മുതല്‍ പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയാവുന്നത്. അത് 1979 ഒക്ടോബര്‍ 7 വരെ തുടര്ന്നു . ഇക്കാലമത്രയും കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പ് ലീഗിനായിരുന്നു. സി.എച്ചും,ചാക്കീരിയും വിദ്യാഭ്യാസം മാറി മാറി ഭരിച്ചു.

1979 ഒക്ടോബര്‍ 12 നാണ് മുസ്ലിം ലീഗിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി സി.എച്ച്.മുഹമ്മദു കോയ കേരളത്തില്‍ അധികാരത്തില്‍ വരുന്നത്. ഇത് 1979 ഡിസംബര്‍ 1 വരെ തുടര്ന്നു. ഭൂപരിഷ്കരണഭേദഗതി ബില്ലിനെ തുടര്ന്നു്ണ്ടായ സമരത്തെ തുടര്ന്നു ഗവര്ണിറോട് മന്ത്രി സഭ പിരിച്ചു വിടാന്‍ പറയുകയും പിന്നീട് തിരെഞ്ഞെടുപ്പ് നടക്കുകയുമുണ്ടായി. എന്നാല്‍ ഈ തിരെഞ്ഞെടുപ്പില്‍ 1980 ജനുവരിയില്‍ ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സി.പി.എം. മുന്നണി മന്ത്രി സഭ അധികാരത്തില്‍ വരികയും അത് 1981 ല്‍ ഘടകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്ന്നു രാജി വെക്കുകയുമുണ്ടായി. തുടര്ന്നു 1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്ച്ച് 17വരെ കരുണാകരന്‍ രണ്ടാമതും മുഖ്യമന്ത്രിയായി. സി.എച്ച്.മുഹമ്മദ്‌ കോയ ഉപമുഖ്യമന്ത്രിയുമായി. കേരള കൊണ്ഗ്രസിലെ ഒരംഗം പിന്തുണ പിന്‍വലിച്ചതിനെ തുടര്ന്നു ഭരണം താഴെ പോയി. തുടര്ന്നു നടന്ന തിരെഞ്ഞെടുപ്പില്‍ 1982 മെയ്‌ 24 മുതല്‍ 1987 വരെ കരുണാകരന്‍ മൂന്നാമതും മുഖ്യമന്ത്രിയായി തിരെഞ്ഞെടുക്കപ്പെട്ടു. ഈ മന്ത്രിസഭയില്‍ തന്റെ മരണം വരെ 1983 സെപ്റ്റംബര്‍ 28 വരെ ഉപമുഖ്യമന്ത്രിയായി ലീഗിലെ സി.എച്ച്. മുഹമ്മദു കോയ തുടര്ന്നു്. തുടര്ന്ന് ‍ അവുക്കാദര്‍ കുട്ടിനഹ ഉപമുഖ്യമന്ത്രിയും ഹംസകുഞ്ഞു രാജി വെച്ച ഒഴിവിലേക്ക്‌ കൊരമ്പയില്‍ അഹമ്മദ്‌ ഹാജി ഡെപ്യൂട്ടി സ്പീക്കരുമായി ചുമതലയേറ്റു. 

അല്പ്പം ചില ലീഗ് ചിന്തകള്‍ (ഒന്നാം ഭാഗം)

1948 മാര്ച്ച് 10 നു ചെന്നെയിലെ രാജാജി ഹാളില്‍ രൂപം കൊണ്ട ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍. ലീഗ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പാര്ട്ടി യാണ്. ഇടത് പക്ഷത്തിന് കേരളത്തില്‍ ലീഗില്ലാതെ ഭരിക്കാന്‍ കഴിയും എന്ന് അവര്‍ തെളിയിച്ചു. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന് ലീഗിനെ ഒഴിച്ച് നിര്ത്തി്യുള്ള ഒരു ഭരണം സ്വപ്നം പോലും കാണാന്‍ കഴിയില്ല. ലീഗ
ിനെക്കുറിച്ച് പഠിക്കുന്നവര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.

കേരളത്തിലെ മുസ്ലിം ലീഗിനെക്കുറിച്ച് പറയുമ്പോള്‍ ലീഗിന്റെ പരമാധികാരിയും ആത്മീയാചാര്യനുമായ പാണക്കാട് തങ്ങളെക്കുറിച്ച് രണ്ടു വാക്ക് പറയാതിരിക്കുന്നത് ശരിയല്ല. പതിനേഴാം നൂറ്റാണ്ടില്‍ മുഹമ്മദു നബിയുടെ പിന്തുടര്ച്ച യില്‍ (നബിയുടെ മകള്‍ ഫാത്തിമ സുഹറയുടെ മക്കളുടെ പരമ്പരയില്‍) പെട്ടവര്‍ യമനിലെ താരിം എന്ന പട്ടണത്തില്‍ നിന്നും ഇന്ത്യിലെക്ക് മത പ്രചാരണത്തിനായി വന്നു. അവര്‍ മലബാറില്‍ കണ്ണൂര്‍, കൊയിലാണ്ടി, കാപ്പാട്, മമ്പറം, പൊന്നാനി, കൊച്ചി എന്നിവിടങ്ങളില്‍ താമസമാക്കി. ഇവര്‍ തങ്ങള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടര്ന്നു അവരുടെ പിന്തുടര്ച്ചിയില്പ്പെട്ട മലപ്പുറം ജില്ലയിലെ പാണക്കാട് താമസിക്കുന്ന തങ്ങള്ക്കാണ് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിംകളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ഉണ്ടായത്‌. ഇ.കെ. സുന്നി വിഭാഗത്തിന്റെ പരമോന്നത നേതാവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കേരള ഘടകത്തിന്റെ പ്രസിഡണ്ടും പാണക്കാട് തങ്ങള്‍ ആണ്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രധാന പ്രവർത്തകരിലൊരാളും, സംസ്ഥാന പ്രസിഡന്റും ആയിരുന്നു പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ (1917-1975). ഇദ്ദേഹം ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടർ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ എന്ന പേരിലാണ് പ്രഖ്യാതനായത്.

1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശേഷം മലബാർ മുസ്ലിം ലീഗിന്റെ പിറവിക്കുശേഷം അതിൽ ചേർന്നു. തുടർന്ന് ഏറനാട്താലൂക്ക് മുസ്ലിം ലീഗ് പ്രസിഡൻറായി. 1948-ൽ ഹൈദരാബാദ് ആക്ഷൻ കാലത്ത് രണ്ടാഴ്ച ജയിൽ വാസം. മലപ്പുറം ജില്ല രൂപീകൃതമായ ശേഷം രണ്ടുതവണ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായി. ഒരു തവണ കോഴിക്കോട് ജില്ല മുസ്ലിം ലീഗിന്റെ ഉപാദ്ധ്യക്ഷനുമായിരുന്നു. 1973-ൽ സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ഇതേ സമയത്തുതന്നെ ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.

പാണക്കാട് സയ്യദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങളുടെ മൂത്ത പുത്രനായി ജനിച്ച സയ്യദ്‌ മൊഹമ്മദാലി ശിഹാബ്‌തങ്ങള്‍ ആണ് ദീര്ഘതകാലം ലീഗിന്റെ പ്രസിഡന്റ്‌ പദവി അലങ്കരിച്ചത്. 1975 സെപ്റ്റംബർ 1 മുതൽ മരണം വരെ (2009) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനായി പ്രവർത്തിച്ചു.സി.എച്ച്. മുഹമ്മദ്കോയ മുഹമ്മദലി ശിഹാബ് തങ്ങളെ അധ്യക്ഷനായി നാമനിർദേശം ചെയ്യുമ്പോൾ അദ്ദേഹത്തിന്‌ 31 വയസ്സായിരുന്നു. മത-സാംസ്കാരിക-സാമൂഹിക-വിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. നൂറു കണക്കിന് മഹല്ലുകലുടെ ഖാസിയും കൂടിയായിരുന്നു ഇദ്ദേഹം. പണ്ഡിതനും വാഗ്മിയുമായ ഇദ്ദേഹം ജാതി മത പരിഗണനകള്ക്ക്തീതമായി സര്വ്വാമദരണീയനായിരുന്നു.വിവിധ പ്രദേശങ്ങളിൽ ഖാസിയായും, യതീംഖാനകളുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ടിച്ചു. നിരവധി വിദ്യാലയങ്ങൾക്കും ഇദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു.

അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ സയ്യിദ്‌ ഹൈദരലി ശിഹാബ്തങ്ങള്‍ പ്രസിഡന്റായി ചുമതലയേറ്റു. ഇ.കെ. സുന്നി വിഭാഗത്തിന്റെ പരമോന്നത നേതാവും ഇദ്ദേഹം തന്നെ. കഴിഞ്ഞ 18 വര്ഷകമായി ലീഗിന്റെ മലപ്പുറം പ്രസിഡണ്ടായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അത് കൊണ്ട് തന്നെ താഴെത്തട്ടിലുള്ള പാര്ട്ടി് പ്രവര്ത്തുകരുടെ ഇടയില്‍ ഇദ്ദേഹത്തിന് നല്ല മതിപ്പ്‌ ആണുള്ളത്.

ലീഗും സമസ്തയും
കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. 1926ൽ സയ്യിദ്‌ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങൾ ആണ്‌ ഈ പണ്ഡിതസഭ രൂപീകരിച്ചത്‌. കേരളത്തിൽ മുജാഹിദ്‌ വിഭാഗങ്ങൾ പ്രചാരണം ശക്തിപ്പെടുത്തിയപ്പോൾ സുന്നി പക്ഷത്തു നിന്ന്‌ അതിനെ പ്രതിരോധിക്കാനായി കോഴിക്കോട്ട്‌ സുന്നി പണ്ഡിതരുടെ യോഗം വിളിച്ചു. അതിൽ നിന്നാണ്‌ സുന്നികൾക്ക്‌ ഒരു സംഘടന വേണമെന്ന്‌ ആവശ്യമുയരുന്നതും സംഘടന രൂപീകരിക്കുന്നതും. സമസ്തയുടെ കമ്മിറ്റിയെ 'മുശാവറ'(കൂടിയാലോചനാ സമിതി) എന്നപേരിൽ അറിയപ്പെടുന്നു. സമസ്തക്ക് കേന്ദ്ര മുശാവറ കൂടാതെ ജില്ലാ തലത്തിലും താലൂക്ക്‌ തലത്തിലും നാല്പതംഗ മുശാവറ പ്രവർത്തിക്കുന്നുണ്ട്. സമസ്തയുടെ കേന്ദ്ര മുശാവറയുടെ ഉന്നത സമിതിയാണ് 'സമസ്ത ഫത്‌വ കമ്മിറ്റി' എന്നപേരിൽ അറിയപ്പെടുന്നത്. ബഹുവിധ വിഷയങ്ങളെ അധികരിച്ച് കേരളത്തിനകത്തും പുറത്തുമുള്ള മുസ്‌ലിംകൾ ഉന്നയിക്കുന്ന ചോദ്യങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കൽ എല്ലാ മുശാവറ യോഗങ്ങളുടെയും പ്രധാന അജണ്ടയായിരുന്നു. പിന്നീട് മതവിഷയങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന ചോദ്യങ്ങളും, ഹരജികളും പരിശോധിക്കാനായി മുശാവറയിൽ നിന്നുതന്നെ ഫത്‌വാ കമ്മറ്റി എന്ന പേരിൽ പ്രത്യേക സമിതി സമസ്ത രൂപീകരിച്ചു. കേരളത്തിനു പുറമെ തമിഴ്‌നാട്‌, പോണ്ടിച്ചേരി, മഹാരാഷ്ട്ര, കർണാടക, ഗോവ, ഗൾഫ്‌ രാഷ്ട്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളും സമസ്‌തയുടെ പ്രവർത്തന കേന്ദ്രങ്ങളാണ്‌ ഏഷ്യയിലെ ഏറ്റവും കൂടുതൽ മദ്‌റസകൾ നടത്തുന്നതു സമസ്‌തയുടെ പോഷക സംഘടനയായ സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ്‌ ആണ്‌.
ഇ.കെ. സുന്നിയും, എ.പി.സുന്നിയും

യമനിൽ വേരുകളുള്ള കോയക്കുട്ടി മുസ്‌ല്യാരുടേയും ഫാത്തിമ ബീവിയുടേയും മകനായി കോഴിക്കോട് പറമ്പിൽകടവിൽ 1914 ൽ ജനനം.[1] കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കാര്യദർശിയായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഇ.കെ. അബൂബക്കർ മുസ്‌ല്യാർ. 'ശംസുൽ ഉലമ'(പണ്ഡിതരിലെ സൂര്യൻ) എന്ന അപരനാമത്തിലാണ്‌ അനുയായികൾക്കിടയിൽ അബൂബക്‌ർ മുസ്‌ല്യാർ അറിയപ്പെട്ടത്. ഇ.കെ.സുന്നി എന്ന പേരിൽ അറിയപ്പെടുന്ന കേരള മുസ്ലിംകളിലെ പ്രബല സുന്നിവിഭാഗത്തിന്റെ നേതാവായിരുന്ന അദ്ദേഹം മികച്ച ഒരു പ്രഭാഷകൻ കൂടിയായിരുന്നു. 1957 മുതൽ മരണം വരെ (1996) അദ്ദേഹമായിരുന്നു കേരളത്തിലെ മുസ്ലിംകളുടെ പ്രബല മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി. അദ്ദേഹത്തിൻറെ കാലഘട്ടത്തിലാണ് സുന്നികൾ രണ്ടായി വിഭജിച്ചത്. ഇ.കെ അബൂബക്കർ മുസ്‌ല്യാരുടെ സന്തത സഹചാരിയും ശിഷ്യനുമായിരുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ നെത്രത്വത്തിലുള്ള ഒരു വിഭാഗം സുന്നീ പണ്ഡിതനേതാക്കൾ ഇ.കെ അബൂബക്കർ മുസ്‌ല്യാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മത്രസംഘടനയിൽനിന്നും പിരിഞ്ഞുപോന്നു.

പലകാരണങ്ങളാൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ സമസ്‌തയോടും അക്കാലത്തെ സമസ്തയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ല്യാരോടും അഭിപ്രായ വ്യത്യാസം കാരണം വിഘടിച്ച്‌ 1989ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയുണ്ടാക്കി. കാന്തപുരം നേതൃത്വം കൊടുക്കുന്ന വിഭാഗം എ.പി സുന്നികൾ എന്നും ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നും അറിയപ്പെടുന്നു. പിളർപ്പിന്റെ സമയത്ത്‌ റഈസുൽ മുഹഖിഖീൻ കണ്ണിയ്യത് അഹ്മദ്‌ മുസ്ലിയാർ, ശംസുൽ ഉലമ ഇ.കെ. അബൂബക്ക്‌ർ മുസ്‌ല്യാർഎന്നിവരായിരുന്നു അവിഭക്ത സമസ്‌തയുടെ യഥാക്രമം പ്രസിഡന്റ്‌, ജനറൽ സെക്രട്ടറിമാർ. അതുകൊണ്ടാണ്‌ ഔദ്യോഗിക വിഭാഗം ഇ.കെ സുന്നികൾ എന്നറിയപ്പെടുന്നത്‌.

മുസ്‌ലിം ലീഗ്‌ നേതാക്കളായ പാണക്കാട്‌ കുടുംബമാണ്‌ സമസ്‌തയുടെ മിക്ക പോഷക സംഘടനകളുടെയും അമരത്ത്‌[. അണികളിൽ ബഹുഭൂരിഭാഗവും മുസ്‌ലിംലീഗ്‌ പ്രവർത്തകരായതിനാൽ സമസ്‌ത പൊതുവെ ലീഗ്‌ അനുകൂല നിലപാട്‌ സ്വീകരിക്കാറുണ്ട്. അതിനാൽ തന്നെ മുസ്‌ലിം സമുദായത്തെ പൊതുവിൽ ബാധിക്കുന്ന വിഷയങ്ങളിൽ സമസ്തയുടെ അഭിപ്രായം മുസ്‌ലിം ലീഗ് തേടാറുണ്ട്. പൊതുവിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുള്ളവരോട് പോലും വേദി പങ്കിട്ടു സമുദായ ഐക്യത്തിന് സമസ്ത ഊന്നൽ നൽകിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിൽ ഉയർന്നു വരുന്ന തീവ്രവാദ പ്രവണതകളെ അകറ്റി നിർത്താൻ സമസ്ത പരിശ്രമിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലവിലെ കേന്ദ്ര മുശാവറ ഭാരവാഹികൾ: ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ല്യാർ (പ്രസിഡന്റ്), സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ല്യാർ (ജന. സെക്രട്ടറി), പാറന്നൂർ ഇബ്രാഹിം മുസ്‌ല്യാർ (ട്രഷറർ).

(തുടരും...)

നവ സമരരീതി സ്വായത്തമാക്കുമ്പോള്‍??

ഈ അടുത്ത കാലത്ത്‌ നടന്ന രണ്ടു സമരങ്ങള്‍ ഭരണവര്ഗത്തിന്റെയും മാധ്യമങ്ങളുടെയും കണ്ണ് തുറപ്പിച്ച് കളഞ്ഞു. അവര്‍ നിരന്തരം സി.പി.എം.നെതിരെ പ്രചരിപ്പിച്ചിരുന്ന അക്രമ സമരങ്ങളുടെ പതിവ് രീതിയില്‍ നിന്ന് വഴി വിട്ടുള്ള ഒരു സമരമായിരുന്നു അത് രണ്ടും. അത് കൊണ്ട് തന്നെ അത് ജനങ്ങളുടെ ഇടയില്‍ സി.പി.എം നെക്കുറിച്ച് ഉണ്ടാക്കിയ മതിപ്പും തെല്ലൊന്നുമല്ല. 

പറഞ്ഞു 
വന്നത് ഈയ്യിടെ ഹൈക്കോടതിയുടെ മുന്നില്‍ നടത്തിയ സമരവും ഇപ്പോള്‍ തിരുവനന്തപുരത്ത് നടത്തിയ കുടുംബശ്രീ സമരവുമാണ്. അതിന്റെയും നായകത്വം സി.പി.എം.നു ആണല്ലോ?

തീക്കട്ടയെ ഉറുമ്പരിക്കുകയോ എന്ന രീതിയിലായിരുന്നു ഹൈക്കോടതി സമരത്തെ അവര്‍ വീക്ഷിചിരുന്നത്. ചില്ല് മേടകളിലിരുന്നു ജനവിരുദ്ധ വിധികള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാരും ആദ്യം ഒന്ന് പകച്ചു. പിന്നീട് ഈ സമരത്തോടനുബന്ധിച്ച് നടന്നേക്കാവുന്ന അക്രമങ്ങളെയും വഴിതടയലിനെയും കുറിച്ച് സ്വപനം കണ്ടു. അതില്‍ നേതാക്കളെയടക്കം പ്രതി ചേര്ത്ത് അവര്ക്കി ട്ടു നല്ലൊരു പണി കൊടുക്കാം എന്ന് മന:പായസം ഉണ്ടു. അതിനായി പോലീസിനെയും ചാനല്‍ സിംഹങ്ങളെയും അണിനിരത്തി. മാര്ക്സി സ്റ്റ് പാര്ട്ടി ഈ സമരത്തില്‍ ഖേദിക്കും എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്ത്തിച്ചു കൊണ്ടിരുന്നു. ശരിക്കും സി.പി. എം നിട്ടു ഒരു പണി കൊടുക്കുന്നത് ലൈവ് ആയി ആഘോഷിക്കാന്‍ ചാനലുകള്‍ ഓ.ബി. വാനുകള്‍ നിരത്തി. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തീര്‍ത്തും സമാധാനപരമായി പ്ലക്കാര്ഡു കളുമേന്തി ആ സമരം ജനങ്ങള്ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ മുദ്രാവാക്യങ്ങള്‍ പോലും വിളിക്കാതെ ഹൈക്കോടതി പരിസരത്ത്‌ അരങ്ങേറി. ജഡ്ജിമാര്‍ കോടതിയില്‍ കയറുകയും ചെയ്തു. അവര്‍ പ്രതീക്ഷിച്ച പോലെ വഴിതടയലും അക്രമവും അരങ്ങേറിയില്ല.

സമര ചരിത്രത്തില്‍ ആദ്യമായി വിത്യസ്തമായ ഈ സമര രീതി അവലംബിച്ച നേതൃത്വത്തെയും അച്ചടക്കത്തോടെ സമരത്തില്‍ പങ്കു കൊണ്ട അണികളെയും എത്ര പ്രശംസിച്ചാലും അധികമാവില്ല. എന്നാല്‍ ജാള്യത മൂലം ഇത് കാണാനോ അതിനെ അഭിനന്ദിക്കാനോ ഇക്കൂട്ടര്ക്ക് ‌ ആയില്ല എന്നത് ചരിത്രം. പിന്നീട് അതിനെ ആക്ഷേക്കാനാണ് അവര്‍ ശ്രമിച്ചത്‌. അങ്ങിനെ അവരുടെ തനിനിറം ജനങ്ങള്ക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു.

കുടുംബശ്രീയുടെ രാപ്പകല്‍ സമരത്തെ ആദ്യം ഇങ്ങിനെയൊരു സമരം നടക്കുന്നതായി കണ്ടില്ലെന്ന രീതിയില്‍ മാധ്യമങ്ങള്‍ അവഗണിച്ചു. എന്നിട്ടും സമരം ശക്തിപെടുകയും ദേശീയ ശ്രദ്ധ ആകര്ഷി ക്കുകയും ചെയ്യുന്നു എന്ന് കണ്ടപ്പോള്‍ ആക്ഷേപവുമായി ഇറങ്ങി തിരിച്ചു. സമര സഖാക്കള്‍ ആടുകയും പാടുകയും ചെയ്യുന്നതിനെക്കുറിച്ചായി ആക്ഷേപങ്ങള്‍. കേരളത്തിന്റെ പതിനാല് ജില്ലകളില്‍ നിന്നുമായി മൂവായിരം മഹിളകള്‍ രാവും പകലുമില്ലാതെ എട്ടു ദിവസം നിരന്തം ആയി നടത്തിയ സമരം വിത്യസ്തമായ രൂപത്തിലായിരുന്നു. സമരത്തില്‍ പങ്കെടുത്ത സഖാക്കള്‍ കവിത രചിക്കുകയും ചിത്രം വരക്കുകയും പാട്ട് പാടുകയും നൃത്തം ചെയ്യുകയും ഒക്കെ ചെയ്തു. അതോടൊപ്പം മുദ്രാവാക്യം വിളിക്കുകയും പ്രസംഗങ്ങള്‍ കേള്ക്കുകയും ചെയ്തു. ദേശീയ തലത്തില്‍ ഈ സമരത്തിനു കിട്ടിയ പ്രാധാന്യമാണ് ഒടുവില്‍ സമരം ഒത്തുതീര്പ്പാക്കാന്‍ സര്ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.

ഒരാഴ്ച്ചയോളം അവഗണന കൊണ്ട് നേരിട്ട സമരം കൂടുതല്‍ കൂടുതല്‍ കരുത്തര്ജ്ജിക്കുന്ന കാഴ്ച കണ്ടു മാധ്യമ സിംഹങ്ങള്‍ ഞെട്ടി. ഞങ്ങളാണ് കേരള രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുന്നത് എന്നും നമ്മള്‍ വാര്ത്ത കൊടുത്തില്ലെങ്കില്‍ ഈ സമരം ചീറ്റി പോവും എന്നും കരുതിയവര്‍ ഇളിഭ്യരായി. മാധ്യമങ്ങളുടെ തലോടലില്ലാതെ സമരം നടത്താനും അത് ജനകീയമാക്കാനും ദേശീയ ശ്രദ്ദ നെടിയെടുക്കുവാനും സാധിച്ചതില്‍ കുടുംബശ്രീ സമരത്തിനു ചുക്കാന്‍ പിടിച്ച ഓരോരുത്തര്ക്കും അഭിമാനിക്കാവുന്നതാണ്. സമരത്തിനു നേതൃത്വം കൊടുത്തവരെയും ആദ്യമായി ഇത്തരം ഒരു സമരത്തില്‍ ദിവസങ്ങളോളം പങ്കെടുത്ത സ്ത്രീകളെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല.

ജനകീയ പ്രശ്നങ്ങള്‍ ഉയര്ത്തി നടത്തുന്ന ഹര്ത്താലിനെതിരെ ജനങ്ങളെ കൊണ്ട് തന്നെ പ്രതികരിപ്പിക്കുന്ന അഭിനവ ഭരണകൂട മാധ്യമ രീതിക്ക് തടയിടാന്‍ ചില നിര്ദ്ദേശങ്ങള്‍ ഇതോടൊപ്പം ഇവിടെ പങ്കു വെക്കുന്നു.

ഏറ്റവും ചുരുങ്ങിയത്‌ ഒരു 15 ദിവസം മുന്നെയെന്കിലും ഹര്ത്താ ല്‍ പ്രഖ്യാപിക്കുക. അതോടൊപ്പം ഹര്ത്താലിനാധാരമായ കാര്യങ്ങളെ കുറിച്ച് ഇക്കാലയളവില്‍ ശക്തിയായ പ്രചരണം നടത്തുകയും ചെയ്യുക. ഇതു വഴി എല്ലാവര്ക്കും ഹര്ത്താലിനെപ്പറ്റി മുന്കൂട്ടി അറിയാനും ആ ദിവസത്തെ കാര്യങ്ങള്‍ ഒഴിവാക്കാനും കഴിയും. യാത്ര ചെയ്യുന്നവര്ക്കും കല്യാണം, പൊതു പരിപാടികള്‍, പരീക്ഷകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നവര്‍ക്കും മറ്റു പല കാര്യങ്ങളില്‍ ഏര്പ്പെടുന്നവര്ക്കും ഇത് ഉപകാരപ്പെടും.

ഹര്ത്താല്‍ ദിവസം വിമാന താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്‌ സ്റ്റാന്റ് എന്നിവിടങ്ങളില്‍ നിന്ന് യാത്രക്കാരെ വീട്ടിലെത്തിക്കാനുള്ള സംവിധാനം യുവജന വളണ്ടിയര്മാരെ ഏല്പ്പി ക്കുക. (ഇപ്പോള്‍ തന്നെ ഹര്ത്താലുമായി ബന്ധമില്ലാത്ത ചില ചെറുപ്പക്കാര്‍ തങ്ങളുടെ ബൈക്കുകളില്‍ അങ്ങിനെ ആളുകളെ വീട്ടില്‍ എത്തിക്കുന്നുണ്ട്.) അത് സ്വയം ഏറ്റെടുക്കുക. അത് പോലെ ആശുപത്രിയില്‍ എത്തിക്കേണ്ട രോഗികളെയും ഗര്ഭിണികളെയും അവിടെ എത്തിക്കുക.

പാല്‍, പത്രം, ആശുപത്രി, മെഡിക്കല്‍ ഷോപ്പ്‌, കല്യാണ വാഹനങ്ങള്‍ എന്നിവയെ ഒഴിവാക്കുന്നത് പോലെ ദിവസകൂലിക്ക് ജോലി ചെയ്യുന്നവരെയും നാട്ടിന്‍ പുറങ്ങളിലെ ചെറുകിട കച്ചവടക്കാരെയും നിര്‍ബന്ധമായും ഹര്ത്താ ലില്‍ നിന്ന് ഒഴിവാക്കുക.

സര്ക്കാര് ഉദ്യോഗസ്ഥരും പ്രൈവറ്റ്‌ ജീവനക്കാരും, തൊഴിലാളികളും ഹര്ത്താല്‍ നടത്തിയാല്‍ തന്നെ ഹര്ത്താല്‍ ഒരു വന്‍ വിജയമാകും.

ഹര്ത്താലിന് തീര്ത്തും “പുതിയ ഒരു ജനകീയ മുഖം” ഉണ്ടാക്കിയെടുക്കാന്‍ പരമാവധി ശ്രമിക്കുക. ഹര്ത്താലിനാധാരമായ കാര്യങ്ങള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കുവാന്‍ എപ്പോഴും ശ്രമിക്കുക.

അടുത്ത ഹര്ത്താല്‍ മുതല്‍ ഈ രീതിയിലുള്ള ഒരു വിത്യസ്ത സമീപനം പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ. തീര്‍ച്ചയായും മാറ്റം വിപ്ലവകരമായിരിക്കും. ജനങ്ങള്‍ അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കും. മറക്കാതിരിക്കുക ഹര്ത്താല്‍ ഒരു ഗാന്ധിയന്‍ സമര മുറയാണ്. ഇത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കൊണ്ഗ്രസുകാര്‍ ബ്രിട്ടീഷുകാര്ക്കെതിരെ സ്വീകരിച്ച സമര രീതിയാണ്. ഇന്ന് വിധി വൈപരീത്യം എന്ന് തന്നെ പറയാം ഇന്ത്യന്‍ ജനതയ്ക്ക്‌ ഈ സമരരീതി കോണ്ഗ്രസ് സര്ക്കാറിനോട് തന്നെ ചെയ്യേണ്ടി വരുന്നു. അതിനോടുള്ള അവരുടെ സമീപനമാകട്ടെ തീര്ത്തും പ്രതിഷേധാര്ഹവും.

യുക്തിവാദികളെ ഓടിച്ചിട്ട് തല്ലണോ?

ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒരു ചെറിയ ന്യൂനപക്ഷം മാത്രമായ യുക്തിവാദികളെ ഓടിച്ചിട്ട് തല്ലണം എന്ന് പറയുന്ന വിശ്വാസികളുടെ ഇടയിലാണ് നാമിന്നു ജീവിക്കുന്നത്. അത് ഹിന്ദുവാകട്ടെ, ക്രിസ്ത്യാനിയാവട്ടെ, മുസ്ലീമാകട്ടെ അവര്ക്ക് യുക്തിവാദം കേള്ക്കാനോ സഹിക്കാനോ കഴിയില്ല. തങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യാതെ പിന്തുടരാനാണ് എല്
ലാവര്ക്കും താല്പര്യം. അക്കാര്യത്തില്‍ അവരെല്ലാം ഒറ്റക്കെട്ടാണ്. അവര്‍ തമ്മില്‍ പ്രശ്നം വരുന്നത് അങ്ങോട്ടുമിങ്ങോട്ടും ആളെ പിടിക്കുമ്പോള്‍ മാത്രമാണ്.

വലിയ യുക്തിവാദം പറഞ്ഞ പലരും നിരീശ്വരവാദം പറഞ്ഞ പലരും തങ്ങളുടെ കാര്യം വരുമ്പോള്‍ അതില്‍ നിന്ന് പിന്മാറുന്ന ഒരു കാഴ്ച പലപ്പോഴും സമൂഹത്തില്‍ ചര്ച്ച ക്ക് വിധേയമാവാറുണ്ട്. അതില്‍ അമ്പലങ്ങളിലോ പള്ളികളിലോ പോകുന്നതും, പ്രസാദം സ്വീകരിക്കുന്നതും, വിളക്ക് വെക്കുന്നതും, പൂജ ചെയ്യുന്നതും, ജാതകം നോക്കുന്നതും, രാഹുകാലം നോക്കുന്നതും ഒക്കെ പെടും. ഒരു ചെറിയ വിഭാഗം ആണ് ഇത്തരക്കാരെങ്കിലും അവരെ അടച്ചാക്ഷേപിക്കുവാന്‍ ഇത് പരമാവധി ഉപയോഗിക്കാറുണ്ട്.
മിശ്രവിവാഹവും സ്ത്രീധനമില്ലാത്ത വിവാഹവും പാര്‍ട്ടി ഓഫീസില്‍ വെച്ച് നടക്കുന്ന വിവാഹങ്ങളും ഒക്കെ ഇപ്പോള്‍ ക്രമേണ ക്രമേണ ഇല്ലാതായി തുടങ്ങിയിരിക്കുന്നു. ലൌ ജിഹാദ് വിവാദം ഇതിന്റെ എല്ലാ സാധ്യതകളെയും തീരെ ഇല്ലാതാക്കിയിരിക്കുന്നു. സദാചാര പോലീസുകാര്‍ ഉയര്ത്തു ന്ന വെല്ലുവിളികളും ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്. ഇതിനെയൊക്കെ പ്രതിരോധിക്കേണ്ട നാമും വലിയ ഒരാലസ്യത്തിലാണ്.

നിലനില്ക്കുന്ന സമൂഹത്തിന്റെ ജീര്ണ്ണത നമ്മളില്‍ ഉണ്ടാവുക സ്വാഭാവികമാണ്. കാരണം നമ്മളും ഒരു സമൂഹ ജീവിയാണല്ലോ? അത് മനസ്സിലാക്കി അതില്‍ നിന്ന് കുതറി മാറാന്‍ ശ്രമിച്ചില്ലെങ്കില്‍ താഴെപ്പറഞ്ഞ അനുഭവം നമുക്കും ഉണ്ടാവാം.

ഒരിക്കല്‍ ഒരു യുക്തിവാദി തന്റെ സുഹൃത്തുമായി ഒരു വാതു വെച്ചു. അര്ദ്ധരാത്രി ചുടുകാട്ടില്‍ പോയി അവിടെയുള്ള ശവപ്പെട്ടിയില്‍ ആണിയടിച്ചു തിരിച്ചു വരണം. ആത്മാക്കള്‍ ഇല്ലെന്നും അവര്‍ നമ്മളെ ഒന്നും ചെയ്യില്ലെന്നും കാണിക്കാനായിരുന്നു ഈ ശ്രമം. ചുടുകാട്ടിലെത്തി ശവപെട്ടിക്ക് ആണിയടിച്ച നമ്മുടെ യുക്തിവാദി സുഹൃത്തിന് മുഴുവന്‍ ആണിയും അടിച്ച ശേഷം എഴുന്നേല്ക്കാ ന്‍ ശ്രമിച്ചപ്പോള്‍ അതിനു കഴിഞ്ഞില്ല. ഒരു നിമിഷം അയാള്‍ അമ്പരന്നു. തുടര്‍ന്ന്‍ അയാള്‍ ബോധമറ്റ്‌ നിലംപതിച്ചു. പിന്നീട് അയാള്‍ ബോധത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചു വന്നില്ല. പിന്നീട് അയാളുടെ ശവസംസ്ക്കാരം അവിടെ തന്നെ നടത്തുകയും ചെയ്തു. പിന്നീടാണ് കഥയുടെ ചുരുളഴിയുന്നത്. ആണിയടിക്കുന്ന സമയത്ത് അയാളുടെ മുണ്ടിന്റെ കോന്തല (അഗ്രഭാഗം) പെട്ടിക്കുള്ളില്‍ പെട്ട് പോയിരുന്നു. അതയാള്‍ അറിഞ്ഞില്ല. അത് കാരണമായിരുന്നു അയാള്ക്ക് ആണിയടിച്ച ശേഷം എഴുന്നേല്ക്കാ ന്‍ പറ്റാതിരുന്നത്. ആ ഒരു സമയത്ത്‌ അയാളുടെ യുക്തി ബോധം നഷ്ടപെടുകയും മറ്റുള്ളവരെ പോലെ അയാളും വിശ്വാസത്തിനടിമപ്പെട്ടു ഭയന്ന് ബോധം നഷ്ടപ്പെടുകയും പിന്നെ മരണത്തെ വരിക്കുകയും ചെയ്തു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ ഒരവസ്ഥയില്‍ തന്നെയാണു നാമോരുരുത്തരും. അത് മനസ്സിലാക്കി തിരുത്തിയില്ലെങ്കില്‍ നമ്മുടെയും ഗതി ഇത് തന്നെയായിരിക്കും.

നാമെല്ലാം ജീവിക്കുന്നത് ഇന്ത്യാമഹാരാജ്യത്താണെന്നും ബഹുഭൂരിപക്ഷം മതങ്ങളും ഉടലെടുത്തത്‌ ഇന്ത്യയിലാണെന്നും നമുക്കറിയാം. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം തുടങ്ങിയവ ഇതില്‍ പ്രസിദ്ധമാണ്. എന്നാല്‍ സെമിറ്റിക്‌ മതങ്ങളായ ക്രിസ്തുമതവും ഇസ്ലാം മതവും ഇന്ത്യയിലേക്ക് കടന്നു വന്നവയാണ്. എന്നാല്‍ ഇന്ത്യക്കാര്‍ എല്ലാ മതങ്ങളെയും രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. മതങ്ങളുടെ കളിതൊട്ടിലാണ് ഇന്ത്യ എന്ന് പറയാമെങ്കിലും നാസ്തിക മതം എന്ന മതവും ഇന്ത്യയില്‍ ആണ് ഉടലെടുത്തത്‌. ക്രിസ്തുവിനും ആറു നൂറ്റാണ്ട് മുന്നേ ഇന്ത്യയില്‍ ഇത് ശക്തമായിരുന്നു. ചാര്‍വാക മഹര്ഷി്യായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. ബ്രിഹസ്പതിയാണെന്നും മറ്റൊരഭിപ്രായമുണ്ട്. ഇതിനെ ലോകായതാമതം എന്ന് പറയുന്നു. ശ്രീ ശങ്കരന്റെ അദ്വൈതവാദവും ഇവിടെ തന്നെയാണുണ്ടായത്.

ചാര്‍വാക മഹര്ഷിയുടെ രചനകളാണ് അന്നത്തെ യുക്തിവാദത്തിന്റെ, അല്ലെങ്കില്‍ നിരീശ്വരവാദത്തിന്റെ അടിസ്ഥാനം. ചാര്‍വാക മതം ഒരുകാലത്ത്‌ ഇന്ത്യയില്‍ വളരെ ശക്തി പ്രാപിച്ചിരുന്നു. പ്രത്യേകിച്ച് മൌര്യ ഭരണകാലത്ത്‌. അവരുടെ രചനകളെല്ലാം പില്ക്കാലത്ത്‌ ബ്രാഹമണര്‍ ഭരണം കയ്യടക്കിയ സമയത്ത്‌ ചുട്ടു നശിപ്പിക്കുകയായിരുന്നു. വിലപ്പെട്ട ഒരു പാടു ഗ്രന്ഥങ്ങള്‍ അങ്ങിനെ അഗ്നിക്കിരയായി. എങ്കിലും ചാര്‍വാകന്മാര്‍ ഉയര്ത്തി വിട്ട പല കാര്യങ്ങളെക്കുറിച്ചും പില്ക്കാലത്ത്‌ പുറത്തിറങ്ങിയ രചനകളില്‍ പരാമര്ശങ്ങള്‍ നടത്തേണ്ടി വന്നു. അത് പതഞ്ജലിയുടെ മഹാഭാസത്തിലായാലും, സര്‍വ്വ സിദ്ധാന്ത സംഗ്രഹയിലായാലും. പന്ത്രണ്ടാം നൂറ്റാണ്ട് വരെ ഇത് (ലോകായതാ മതം) നിലനിന്നിരുന്നു.

ഇത്തരം ഒരു പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ആ ഇന്ത്യയിലാണ് ഇന്ന് യുക്തിവാദം പറഞ്ഞാല്‍ നിരീശ്വര വാദം പറഞ്ഞാല്‍ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്‌താല്‍ തെറ്റാണെന് തെളിവ് സഹിതം സ്ഥാപിച്ചു കാണിച്ചു കൊടുത്താല്‍ പോലും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി എന്ന പേരില്‍ കേസെടുക്കുന്നതും ജയിലിലാക്കുന്നതും ഒരു ഭീകര കുറ്റവാളിയെ പോലെ നോക്കി കാണുന്നതും. ആ രൂപത്തില്‍ നമ്മുടെ സമൂഹം മാറിയിരിക്കുന്നു. നിരവധി നാടകങ്ങളും സിനിമകളും ആക്ഷേപഹാസ്യങ്ങളും ഇറങ്ങിയ നമ്മുടെ കേരളത്തില്‍ നാമെല്ലാം അത് ജാതി മത ഭേദമെന്യേ ആസ്വദിച്ചിരുന്നു. ഭഗവാന്‍ കാലുമാറുന്നു, ക്രിസ്ത്രുവിന്റെ ആറാം തിരുമുറിവ്‌ തുടങ്ങി നിരവധി അനവധി കലാ സൃഷ്ടികള്‍ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഇന്ന് അവയൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥ നമുക്ക്‌ നഷ്ടമായിരിക്കുന്നു. അവതരിപ്പിക്കാനുള്ള സാമൂഹ്യ കാലാവസ്ഥ നമുക്ക്‌ നഷ്ടപ്പെട്ടിരിക്കുന്നു. ജാതീയതയും വര്ഗ്ഗീയതയും വളര്ന്നു അതിന്റെ അങ്ങേ തലക്കല്‍ എത്തിനില്ക്കു ന്നു. നിര്ഭാഗ്യവശാല്‍ അത്തരം ഒരു ഭരണ കൂട്ട് കെട്ടാണ് നമ്മളെ ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്നത് എന്നത് നമ്മുടെ ‘വിധിയായിരിക്കും’, അതെ നാം തന്നെ നമുക്ക്‌ വേണ്ടി തിരെഞ്ഞെടുത്ത ‘വിധി’.

ഒരു കാലത്ത്‌ യുക്തിവാദികളുടെയും കമ്യൂണിസ്റ്റ്‌കാരുടെയും നേതൃത്വത്തില്‍ രാജ്യത്തെമ്പാടും ചര്ച്ചകളും സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. യോഗശാലകള്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെയൊക്കെ ഫലമായി നിരവധി ആളുകള്‍ ‘മനുഷര്യായി’ ജീവിച്ചിരുന്നു. വയലാറിന്റെ ഗാനങ്ങള്‍ നമുക്ക്‌ ആവേശം പകര്ന്നിരുന്നു.

“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു,
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു,
മനുഷ്യനും മതങ്ങളും ദൈവങ്ങളും
പിന്നെ മണ്ണ് പങ്കു വെച്ചു മനസ്സ് പങ്കു വെച്ചു”.

വയലാറിന്റെ എത്ര മനോഹരമായ വരികള്‍.

ഇന്ന് നാം അതൊക്കെ ഒരു കൂട്ടം “കപട വിശ്വാസികള്ക്ക് “ വേണ്ടി വേണ്ടെന്നു വെച്ചിരിക്കുന്നു. യുക്തിവാദികള്‍ നടത്തി വരുന്ന “കേവലമായ യുക്തിവാദത്തെ” മാത്രമേ ഇ.എം.എസ് എതിര്ത്തിരുന്നുള്ളൂ. യോജിക്കാന്‍ പറ്റിയ മേഖലകളില്‍ അവരുമായി യോജിച്ചിരുന്നു. അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്ക്കാന്‍ അവരുടെ സഹായം ഇനിയും തേടാവുന്നതാണ്. ഒപ്പം അവരെ ജനങ്ങളുടെ മറ്റു നീറുന്ന പ്രശ്നങ്ങളില്‍ ഇടപെടുവിക്കാനും നമുക്ക്‌ സാധിക്കണം.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പതിന്മടങ്ങ് ശക്തിയോടെ നമ്മുടെ ഇടയിലേക്ക്‌ തിരിച്ചു വരികയാണ്. എന്തെല്ലാം നാം നിരന്തരമായി ബോധവല്ക്കരണം നടത്തി, സമരം ചെയ്തു ഇല്ലാതാക്കിയോ അതെല്ലാം ബോധപൂര്‍വ്വം നമ്മുടെയിടയിലെക്ക് മതത്തിന്റെ മറവില്‍ പുനരവതരിപ്പിചിരിക്കുന്നു. ഇത് എല്ലാ മതത്തിലും കാണാന്‍ കഴിയും മരിച്ചവരുടെ ഖബറിടത്തില്‍ ആരാധന നടത്തുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും ഒരു വലിയ വിഭാഗം അത് ചെയ്യുന്നു. അജ്മീറും മഖാം ഉറൂസുകളും, പാതയോരത്തെ ഭന്ധാരപ്പെട്ടികള്‍ വെച്ചുള്ള ശവകുടീരങ്ങളും തിരുനബിയുടെ മുടി എന്ന പേരിലുള്ള പ്രചാരണവും ഒരു കൂട്ടര്‍ നടത്തുമ്പോള്‍ പൌരോഹിത്യത്തെ തന്നെ തള്ളിപറഞ്ഞവര്‍ ഇന്ന് അതിന്റെ നീരാളി പിടുത്തത്തില്‍ കിടന്നു പിടയുന്നു. ക്രിസ്തുവിന്റെയും മറിയത്തിന്റെയും അന്തോണി പുണ്യവാളന്‍ തുടങ്ങി പലരുടെയും വിഗ്രഹങ്ങള്‍ ഉണ്ടാക്കി അതില്‍ മെഴുകുതിരി വെച്ച് മുട്ടിപ്പായി പ്രാര്ത്ഥിക്കുന്നു. ആള്‍ ദൈവങ്ങളെ സൃഷ്ടിച്ച് ഹിന്ദുക്കള്‍ ആഘോഷിക്കുന്നു. സായിബാബയും അമൃതാനന്ദമയിയും ഒക്കെ ഇത്തരം ആള്‍ ദൈവങ്ങളാണ്. ഇങ്ങിനെ എല്ലാ മതങ്ങളിലും പെട്ടവര്‍ മതത്തിലും മത ഗ്രന്ഥങ്ങളിലും പറയാത്ത കാര്യങ്ങള്‍, പലപ്പോഴും നിഷിദ്ധങ്ങളായ കാര്യങ്ങള്‍ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നു.

ഇതൊക്കെ ഉദാഹരണ സഹിതം ചൂണ്ടികാണിക്കുമ്പോള്‍ അത് കേള്ക്കാനോ തിരുത്താനോ ഉള്ള സഹിഷ്ണുത ഇപ്പറഞ്ഞ ഒരു കൂട്ടരും കാണിക്കുന്നില്ല. എ.ടി. കൊവൂരും, ജൊസഫ് ഇടമറുകും ചെയ്ത നല്ല കാര്യങ്ങള്‍ ഇപ്പോള്‍ സനല്‍ ഇടമറുകും ഒക്കെ ചെയ്യുന്ന നല്ല കാര്യങ്ങള്‍ എത്ര പേരില്‍ എത്തുന്നുണ്ട്? മറിച്ചു “നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും” എന്ന പേരില്‍ നമ്മുടെ പ്രിയപ്പെട്ട ചാനല്‍ ഏഷ്യാനെറ്റ്‌ എല്ലാ ദിവസവും നമ്മളില്‍ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുന്നുമുണ്ടല്ലോ? ഒരു സമൂഹത്തെ മൊത്തം ഇങ്ങനെ ഉറക്കി കിടത്തി തങ്ങളുടെ കാര്യങ്ങള്‍ നേടുന്ന ഒരു ഭരണ വര്ഗ്ഗം ഇവിടെ നിലവിലുണ്ട് എന്നത് ആര് മറന്നാലും നമ്മള്‍ മറന്നു കൂടാ.

അത് പറയുമ്പോള്‍ നിങ്ങള്‍ ജനങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുകയല്ല മറിച്ച് അവരുടെയിടയില്‍ ഉള്ള അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നിരന്തരം ചൂണ്ടികാണിക്കുകയും ചോദ്യം ചെയ്യുകയും തന്നെ വേണം. അത്യന്തികമായി വിശ്വാസിയുടെയും അവിശ്വാസിയുടെയും ഭൌതികമായ പ്രശ്നങ്ങള്‍ ഒന്ന് തന്നെയാണ്. അത് വിലക്കയറ്റമായാലും, പട്ടിണിയായാലും തൊഴിലില്ലായ്മയായാലും അതിനെതിരെ ഒറ്റകെട്ടായി സമരം ചെയ്യുന്നതില്‍ ഇത്തരം പ്രശ്നങ്ങള്‍ കടന്നു വരാതെ നോക്കേണ്ടത് നമ്മുട കടമയാണ്. അത് കൊണ്ട് തന്നെ ഏതു മതത്തില്‍ വിശ്വസിക്കാനുള്ള അവകാശവും ഓരോരുത്തര്‍ക്കുമുണ്ട്. വിശ്വസിക്കാതിരിക്കാനും. ജനങ്ങളുടെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിര്ക്കു മ്പോള്‍ തന്നെ അവരുടെ വിശ്വസിക്കുവാനുള്ള അവകാശം വക വെച്ച് കൊണ്ട് തന്നെ അവരെയാകെ ഒരു കുടക്കീഴില്‍ ഒരുമിച്ചു കൊണ്ട് വന്നു പൊതു പ്രശ്നങ്ങളില്‍ ഒറ്റക്കെട്ടായി നിര്ത്തുകയും പോരാടുകയും വേണം. അതിനെതിരെ തിരിയുന്ന ഇരുട്ടിന്റെ ശക്തികളെ തിരിച്ചറിയുകയും ചെറുത്ത് തോല്പ്പി ക്കുകയും വേണം.

അയ്യേ!! മനോരമ ഒരുക്കിയ കെണിയില്‍ ചാടല്ലേ....

മഹാ നടനായ തിലകന്‍ മരിച്ച ദിവസം സെപ്റ്റംബര്‍ 24 നു മലയാള മനോരമയുടെ ബിസിനസ് ബൂമില്‍ “ഫേസ് ബുക്കോ വേറെ പണിയില്ലേ?” എന്ന പേരില്‍ പി. കിഷോര്‍ പേര് വെച്ച് എഴുതിയ ഒരു ലേഖനത്തെക്കുറിച്ച് “അറിഞ്ഞോ? മനോരമ പണി തുടങ്ങി കേട്ടോ..... “ എന്ന പേരില്‍ ഞാന്‍ ഒരു കുറിപ്പ്‌ എഴുതിയിരുന്നു. അതില്‍ ആ ലേഖനത്തെക്കുറിച്ചുള്ള ലിങ്കും കൊടുത്തിരുന്നു. മനോരമയു
ടെ കള്ളത്തരങ്ങള്‍ പകല്‍ വെളിച്ചം പോലെ ആര്ക്കും മനസ്സിലാവുന്ന വിധത്തില്‍ ഉദാഹരണ സഹിതം വ്യക്തമാക്കുന്ന ഫേസ്ബുക്ക് ഉപയോക്താക്കള്‍ മനോരമ വാര്ത്ത യുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുകയും സര്ക്കുകലെഷനില്‍ ഇടിവ് വരുത്തുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം സംജാതമായപ്പോള്‍ അതിനെതിരെ രംഗത്തു ഇറങ്ങാന്‍ മനോരമ നിര്ബിന്ധിതമാവുകയായിരുന്നു. അതില്‍ നിന്നുണ്ടായ അസഹിഷ്ണുതയില്‍ നിന്നായിരുന്നു
“ഫേസ് ബുക്കോ വേറെ പണിയില്ലേ?” എന്ന പേരില്‍ മനോരമ ഒരു ലേഖനം ഫ്ലാറ്റ് തട്ടിപ്പില്‍ പങ്കാളിയായ പി. കിഷോറിനെക്കൊണ്ട് എഴുതിച്ചതു.

എന്നാല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഈ തട്ടിപ്പ് തിരിച്ചറിയുകയും അതിനെതിരെ അതി ശക്തിയായി പ്രതികരിക്കുകയും ചെയ്തു. ഇതില്‍ മനോരമയുടെ സ്ഥിരം വായനക്കാരും തങ്ങളുടെ പുതിയ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെച്ചു. ഈ ഒരു പശ്ചാത്തലത്തിലാണ് മനോരമയുടെ പുതിയ ലേഖനം ഇന്ന് ഗള്ഫ്റ മനോരമയില്‍ “പണി കിട്ടാന്‍ സോഷ്യല്‍ മീഡിയ” എന്ന പേരില്‍ സുനീഷ് തോമസ് എഴുതിയിരിക്കുന്നത്. കിഷോര്‍ തന്റെ ലേഖനത്തില്‍ വിവാഹ കമ്പോളത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കാത്ത വധൂ വരന്മാര്‍ വേണം എന്ന രീതിയില്‍ എഴുതിയെങ്കില്‍ സുനീഷ് എഴുതുന്നത് ഫേസ്ബുക്കില്‍ തന്നെ കുളിയും പല്ലുതെപ്പും ആഘോഷിക്കുന്ന ന്യൂജനറേഷന്‍കാര്‍ തങ്ങളുടെ പ്രൊഫയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ‘പണി’ കിട്ടും എന്നാണു. ചില കമ്പനികള്‍ മീഡിയ മാനേജര്മാപരെ വെച്ചു നിങ്ങളെ നിരന്തരം നിരീക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞു ഭയപ്പെടുത്താനും സുനീഷു മടിക്കുന്നില്ല.

രണ്ടു പേരും എഴുന്നെള്ളിച്ചത് ശുദ്ധ വിവരക്കേട് ആണെന്ന്‌ അവര്ക്ക് തന്നെ സ്വയം അറിയാമെന്കിലും അത് പ്രസിദ്ധീകരിച്ചതിന് പിന്നിലെ ഉദ്ദേശലക്ഷ്യങ്ങള്‍ നമ്മള്‍ ഇതിനകം ചര്ച്ചു ചെയ്തു കഴിഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി മനോരമയെ വിടാതെ പിന്തുടരുന്ന സഖാക്കളും അവരെ പിന്തുടരുന്ന ഒരു കൂട്ടം ഫേസ്ബുക്ക് ഉപയോക്താക്കളുമാണ് മനോരമയുടെ ഇപ്പോഴത്തെ ടാര്ജപറ്റ്‌. അത് കൊണ്ട് തന്നെ മനപൂര്വ്വംാ ഫേസ്ബുക്ക് ഉപയോക്താക്കളെ പ്രകോപിക്കുന്ന രീതിയില്‍, അപമാനിക്കുന്ന വിധത്തിലുള്ള ലേഖനങ്ങള്‍ കൊടുക്കുക എന്നിട്ട് അതിനെതിരെ ആളുകളെ ഇളക്കി വിടുക. അത് വഴി തങ്ങളുടെ സര്ക്കു ലേഷന്‍ നില നിര്ത്തു ക. ഇത്തരം വിമര്ശ നങ്ങള്‍ വരുമ്പോള്‍ അതില്‍ കൊടുക്കുന്ന ലിങ്ക് പലരും ക്ലിക്ക്‌ ചെയ്തു വായിക്കും. മതി മനോരമക്ക് അത് മതി. നിങ്ങള്‍ മനോരമയെ എത്ര വേണമെങ്കിലും ചീത്ത പറഞ്ഞോളൂ. അവര്ക്ക് ‌ പ്രശ്നമല്ല. നിങ്ങള്‍ ആ ലിങ്ക് തുറന്നു നോക്കിയല്ലോ ഒരു തരം സന്തോഷ്‌ പണ്ഡിറ്റ്‌ ലൈന്‍. അവിടെയും വിജയിക്കുന്നത് അച്ചായന്റെ കച്ചവട ബുദ്ധി തന്നെ. പിന്നെ നിങ്ങളില്‍ പലരും മനോരമയില്‍ നിന്ന് എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ ദിവസവും അത് തുറന്നു നോക്കുന്നുമുണ്ടല്ലോ? നിങ്ങള്‍ വായിക്കും വിമര്ശ ന ബുദ്ധിയോടെ എന്നിട്ട് നിങ്ങള്‍ അതിനെതിരെ ലേഖനമെഴുതും അതിന്റെ ലിങ്ക് കൊടുത്ത്‌ കൊണ്ട്. അപ്പോള്‍ വായിക്കാത്തവനും കാണാത്തവനും കൂടി അത് വായിക്കുകയും കാണുകയും ചെയ്യും. മതി മനോരമക്ക് ഇത്രയും മതി. പത്രം കാശ് കൊടുത്ത്‌ വാങ്ങിക്കുന്നതിന്റെ മറ്റൊരു പകര്പ്പാ ണ് നിങ്ങള്‍ അതില്‍ ക്ലിക്ക് ചെയ്തു വായിക്കുന്നത് മൂലം മനോരമക്കുണ്ടാകുന്നത്.

അത് കൊണ്ട് ഈ സത്യം മനസ്സിലാക്കി മനോരമയില്‍ വരുന്ന തെറ്റായ വാര്ത്തകള്ക്കെലതിരെ പ്രതികരിക്കുമ്പോള്‍ തന്നെ അതിലെ ഉള്ളടക്കം മാത്രം വിശദമാക്കി ലിങ്ക് കൊടുക്കാതെയിരിക്കുവാന്‍ സുഹൃത്തുക്കള്‍ ശ്രദ്ദിക്കുമല്ലോ? ഏറ്റവും ശക്തമായ പ്രതിരോധം മനോരമ ബഹിഷ്കരണം തന്നെയാണ്. ഭോപ്പാല്‍ ദുരന്തത്തെ തുടര്ന്ന് ‍ യൂണിയന്‍ കാര്ബൈിഡ് ഉല്പ്പരന്നമായ ഏവറെഡി ബാറ്ററി നമ്മള്‍ ഒന്നടങ്കം ബഹിഷ്കരിച്ചപ്പോള്‍ അവര്ക്കു ണ്ടായ അങ്കലാപ്പ് നമ്മള്‍ കണ്ടതാണല്ലോ? അത് പോലെ ഈ സാംസ്ക്കാരിക ദുരന്തം വിതക്കുന്ന മനോരമയെ നമ്മള്‍ ബഹിഷ്ക്കരിക്കെണ്ടിയിരിക്കുന്നു. അതില്‍ കുറഞ്ഞ ഒരു വിചാരണയും അവര്‍ അര്ഹിെക്കുന്നില്ല.

മനോരമയെ എതിര്ക്കു ന്നവരെ കൊണ്ട് തന്നെ മനോരമ വായിപ്പിക്കുന്ന ഇത്തരം കപട തന്ത്രങ്ങളില്‍ ഇനിയും ഫേസ്ബുക്ക് ഉപയോക്താക്കള്‍ തലവെച്ചു കൊടുക്കില്ല എന്ന് നമുക്ക്‌ പ്രതിജ്ഞ ചെയ്യാം. മനോരമയിലെ പിതൃശൂന്യമായ വാര്ത്ത കളെ ജനസമക്ഷം തുറന്നു കാണിക്കുമ്പോള്‍ തന്നെ നമ്മള്‍ അറിഞ്ഞോ അറിയാതെയോ അവര്ക്ക്സ സര്ക്കു ലേഷന്‍ ഉണ്ടാക്കി കൊടുക്കുന്നവരായി, അവരുടെ സെയില്‌്ശൂമാന്മാെര്‍ ആയി മാറാതെയിരിക്കാനും ശ്രദ്ധിക്കണം. സിനിമകളും പുസ്തകങ്ങളും ഇറങ്ങുന്നതിനു മുന്നേ കൃത്രിമ വിവാദങ്ങള്‍ സൃഷ്ടിച്ചു ജന ശ്രദ്ധ നേടിയെടുത്ത് വിജയിപ്പിക്കാന്‍ ശ്രമിക്കുന്ന തരം താണ കച്ചവട തന്ത്രം മനോരമ വിജയകരമായി പരീക്ഷിക്കുന്നുണ്ട്. അത് അവര്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സഖാവ് ഇ.എം.എസ്. പറഞ്ഞത് പോലെ ലാഭം കിട്ടുമെങ്കില്‍ “കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ” വരെ അച്ചടിച്ചു വിതരണം ചെയ്തു ലാഭം കൊയ്യാനും മനോരമ മടിക്കില്ല. അവര്ക്ക് ‌ വേണ്ടത്‌ ലാഭമാണ്. ഇ.എം.സിനെയും പിണറായിയെയും അവര്‍ അവാര്ഡുരകള്‍ നല്കിവ ആദരിക്കും എന്നിട്ട് സഖാക്കളുടെ വലിയ ഫോട്ടോ പ്രസിദ്ധീകരിക്കും അതിന്റെ പേരില്‍ നാല് സഖാക്കള്‍ പത്രം വാങ്ങിയാല്‍ അത്രയും ആയി എന്ന് കരുതും. എന്നാല്‍ ഇത്തരം വേദികളില്‍ പോയി തന്റെ സ്വന്തം അഭിപ്രായം തൊഴിലാളി വര്ഗ് നിലപാട് ഉറക്കെ പറഞ്ഞവരാണ് നമ്മുടെ നേതാക്കള്‍. ചരിത്രത്തില്‍ നിന്ന് പാഠം ഉള്ക്കൊരണ്ട് നമുക്ക്‌ മുന്നേറാം.

ടെന്‍ഷന്‍ ഫ്രീ ജീവിതം സ്വപ്നമോ യാഥാര്ഥ്യമോ?

ആധുനിക സമൂഹത്തില്‍ വളരെ സുപരിചിതമായ ഒരു പദമാണ് ടെന്‍ഷന്‍ അഥവാ മാനസിക പിരിമുറുക്കം. കൊച്ചു കുട്ടികള്‍ മുതല്‍ പടുവൃദ്ധന്മാ‌ര്‍ വരെ ഇതില്‍ നിന്ന് മുക്തരല്ല. ടെന്‍ഷന്‍ എന്ന പദത്തിനു വിത്യസ്തങ്ങളായ അര്ത്ഥിങ്ങള്‍ ഉണ്ട് എന്നുള്ളത് കൊണ്ടാണ് മാനസിക പിരിമുറുക്കം എന്ന് ഇവിടെ വ്യക്തമായി പറഞ്ഞത്. മറ്റു അര്ത്ഥ ങ്ങള്‍ അറിയാന്‍ താഴെ കൊടുത്തത
്‌ വായിച്ചു നോക്കൂ.

Tension:1:(psychology) a state of mental or emotional strain or suspense; 2:the physical condition of being stretched or strained; 3:a balance between and interplay of opposing elements or tendencies (especially in art or literature); 4:(physics) a stress that produces an elongation of an elastic physical body; 5:feelings of hostility that are not manifest; 6:the action of stretching something tight.

ഒരു വ്യക്തി സ്വന്തം മനസ്സില്‍ ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചു കൂട്ടുന്ന നെഗറ്റീവ് ആയ ചിന്തകളുടെ ആകെത്തുകയാണ് ടെന്‍ഷന്‍ ആയി രൂപാന്തരപ്പെടുന്നത്. ശാരീരികവും മാനസികവുമായ സമ്മര്ദ്ദ ങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാനസികാവസ്ഥയാണ് മറ്റൊരര്‍ത്ഥത്തില്‍ ടെന്‍ഷന്‍ എന്ന് പറയുന്നത്.

ജോലി സംബന്ധമായ പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍, കുട്ടികളെ സംബന്ധിച്ച് വിദ്യാഭ്യാസ പ്രശ്നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ ആണ് ഓരോരുത്തരിലും ടെന്‍ഷന്‍ രൂപപ്പെടുന്നത്. ഒരു കാര്യത്തെക്കുറിച്ച് തന്നെ ആവശ്യത്തിലധികം ചിന്തിക്കുകയോ നൂറു കൂട്ടം കാര്യങ്ങള്‍ ഒന്നിച്ചു എടുത്ത്‌ അതിനെപ്പറ്റി ചിന്തിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ് ഈ പ്രശ്നം.

ഞാന്‍ ആ ടെന്‍ഷന്‍ അങ്ങ് തീര്ത്തു എന്ന് ഒരാള്‍ പറഞ്ഞാല്‍ അതിനര്ത്ഥം അത് വരെ അയാളെ അലട്ടികൊണ്ടിരുന്ന ആ പ്രശ്നം അയാള്‍ പരിഹരിച്ചു എന്നാണു. അത് സാമ്പത്തികമാവാം, വ്യക്തിപരമായതു ആകാം അല്ലെങ്കില്‍ മറ്റെന്തും ആവാം. ലോകത്ത്‌ എത്ര വലിയ പ്രശ്നങ്ങള്ക്കും പരിഹാരമുണ്ട്. അത് കൊണ്ട് തന്നെ ചിന്തിച്ചു തലപുണ്ണാക്കേണ്ട ആവശ്യമില്ല എന്ന് ചുരുക്കം. എല്ലാത്തിനും നാം തന്നെ പരിഹാരം കണ്ടെത്തണം. നല്ല സുഹൃദു വലയം ഉണ്ടെങ്കില്‍ അവരുടെ സഹായം കൂടി ലഭിക്കും. കുടുംബത്തില്‍ ആണെങ്കില്‍ കുടുംബാംഗങ്ങളുടെ സഹായം ലഭിക്കും. നമ്മുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെച്ചാല്‍ തന്നെ നമുക്ക്‌ മാനസികമായി നല്ലരോശ്വാസം ലഭിക്കും. പകുതി പ്രശ്നം അവിടെ തീര്ന്നു . ഇല്ലെങ്കില്‍ അതിനെക്കുറിച്ച് ആലോചിച്ച് ഉറക്കം നഷ്ടപ്പെട്ടു അസുഖങ്ങള്‍ ക്ഷണിച്ചു വരുത്തും. അത് വീണ്ടും വലിയ പ്രശ്നങ്ങള്‍ നമുക്ക്‌ ഉണ്ടാക്കും.

പങ്കു വയ്ക്കാന്‍ പറ്റുന്നതാണ് എന്ന് നിങ്ങള്ക്ക് തോന്നുന്ന പ്രശ്നങ്ങള്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി പങ്കു വെച്ച് അവരുമായി ചര്ച്ചക ചെയ്തു പരിഹരിക്കാം അല്ലാത്തവ മനസ്സില്‍ കിടന്നു നീറി നീറി നിങ്ങളെ ദഹിപ്പിക്കും. മാനസിക പിരിമുറുക്കം കുറക്കാന്‍ സംഗീതം കേള്ക്കുക, യാത്ര ചെയ്യുക, പ്രകൃതിയെ നിരീക്ഷിക്കുക അല്ലെങ്കില്‍ നിങ്ങള്ക്ക് ഇഷ്ടപെട്ട ഏതെന്കിലും വിഷയത്തില്‍ മുഴുകുക തുടങ്ങിയവ ചെയ്യാവുന്നതാണ്. കരയണം എന്ന് തോന്നുമ്പോള്‍ പൊട്ടിക്കരയുക, ചിരിക്കണം എന്ന് തോന്നുമ്പോള്‍ പൊട്ടിച്ചിരിക്കുകയും ആവാം. ഇത് മറ്റുള്ളവര്ക്ക് ബുദ്ധിമുട്ടില്ലാത്ത രൂപത്തില്‍ ചെയ്‌താല്‍ അത്രയും നല്ലത്. ചിലര്‍ കുളിമുറിയില്‍ വെച്ച് പാട്ട് പാടുന്നത് പോലെ. ഈ രൂപത്തില്‍ ഒക്കെ നമുക്ക്‌ നമ്മുടെ ടെന്‍ഷന്‍ കുറയ്ക്കാനും ഇല്ലാതാക്കാനും പറ്റും.

ഇതിനു പറ്റാത്തവര്‍ നമ്മുടെ സമൂഹത്തില്‍ ഇന്ന് നിരവധിയാണ്. അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അനവധിയാണ്. അവരെ കൊണ്ട് മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന ടെന്ഷനും കുറവല്ല. വിദ്യാര്ഥികളെ സംബന്ധിച്ചാണെങ്കില്‍ അവര്ക്ക് പരീക്ഷാ ഭയം. എ പ്ലസ്‌ തന്നെ വേണമെന്ന മാതാപിതാക്കളുടെ വാശി. ഇത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ അവര്‍ തന്നെ അനുഭവിക്കേണ്ടി വരുന്നു. കുട്ടിയെ കളിക്കാനും ചിരിക്കാനും വിടാതെ പുസ്തക പുഴുവായി വളര്ത്തി ഗ്രേഡ്‌ നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഓരോ പ്രായത്തിലും അവരെ കൊണ്ട് ചെയ്യിക്കേണ്ട ജോലികള്‍ അവരെ എല്പ്പിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ ഇതില്‍ നിന്ന് ഒക്കെ അവര്‍ പിറകോട്ടു പോകുകയാണ്. സമൂഹവുമായി ഒരു ബന്ധവുമില്ലാതെ അവര്‍ കുട്ടികളെ വളര്ത്തുന്നു. സ്കൂളും വീടും മാത്രമായി അവരുടെ ലോകം ചുരുങ്ങുന്നു. സമൂഹത്തില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങള്‍ അവര്ക്ക് ലഭിക്കാതെ പോകുന്നു. കുടുംബത്തില്‍ നിന്ന് ലഭിക്കേണ്ട, പഠിക്കേണ്ട ഉത്തരവാദിത്വങ്ങളും ജോലികളും അറിയാതെ അവര്‍ വളരുന്നു. ആണ്കു്ട്ടിയായാലും പെണ്കുുട്ടിയായാലും ഇതാണ് അവസ്ഥ. തല്ഫലമായി അവര്‍ വളര്ന്നു വലുതാവുമ്പോള്‍ കാര്യങ്ങളെ അഭിമുഖീകരിക്കുന്ന സമയത്ത്‌ അവര്ക്ക് ‌ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. ടെന്ഷനില്‍ നിന്ന് വീണ്ടും ടെന്ഷ്നിലേക്ക് അവര്‍ ചെന്ന് ചാടുന്നു. അത് പരിഹരിക്കാന്‍ ആവാതെ അവര്‍ ബുദ്ധിമുട്ടുന്നു. രക്ഷിതാക്കളുടെ വളര്ത്തു ദോഷം മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. രക്ഷിതാക്കള്‍ ഒന്ന് മനസ്സ് വെച്ചാല്‍ മാത്രം മതി. കുട്ടികളില്‍ നിന്ന് പരീക്ഷാഭയം ഇല്ലാതാക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണ്. പരീക്ഷയില്‍ തോറ്റാല്‍ ആത്മഹത്യ ചെയ്യുന്ന പ്രവണതയും ഇല്ലാതാക്കണം. പരീക്ഷ ജീവിതത്തിന്റെ അവസാനമല്ല എന്നും അടുത്ത പരീക്ഷയില്‍ ജയിക്കാം എന്നും ആശ്വസിപ്പിക്കണം. തോല്‍വിയെ നേരിടാനുള്ള മനക്കരുത്ത് കുട്ടികളില്‍ ഉണ്ടാക്കിയെടുക്കണം. ഒപ്പം സ്വയം രക്ഷിതാക്കളും അത് വളര്ത്തി യെടുക്കണം.

ജോലി സ്ഥലത്ത്‌ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഓരോരാളും സ്വയം വിലയിരുത്തി പരിഹരിക്കണം. ഒരു തരത്തിലും ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ അവിടെ നിന്ന് വിട്ടു വേറെ സ്ഥലത്ത്‌ ജോലിക്ക് നോക്കണം. (നാളെ ആ ജോലി നഷ്ടപെട്ടാല്‍ നിങ്ങള്‍ ജീവിക്കില്ലേ? വേറെ ജോലി നോക്കില്ലേ?) ആത്മാവ് നഷ്ടപ്പെട്ട ശരീരമായി ജീവിക്കാതിരിക്കുക. നിങ്ങളുടെ പ്രശ്നങ്ങള്‍ നിങ്ങള്‍ തന്നെ വിചാരിച്ചാല്‍ മാത്രമേ പരിഹരിക്കാന്‍ പറ്റൂ. അതിനു മുന്‍ കൈ എടുക്കെണ്ടതും നിങ്ങള്‍ തന്നെ. ഇല്ലെങ്കില്‍ അത് നീറി നീറി പുകഞ്ഞു നിങ്ങളെ തന്നെ ഇല്ലാതാക്കും. ജോലി സ്ഥലത്തെ പ്രശ്നവുമായി വീട്ടില്‍ വന്നു ഭാര്യയോടും കുട്ടികളോടും തട്ടിക്കയറുന്നതിലും നല്ലത് അത്തരം പ്രശ്നങ്ങള്‍ വീടുമായി കൂട്ടി കുഴക്കാതിരിക്കുന്നതാണ്. ഇടയ്ക്ക് ഭാര്യയും കുട്ടികളുമായി ഒരു ഔട്ടിങ്ങ് നടത്തുക അതില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുക, സിനിമ കാണുക, പാര്ക്കി ല്‍ പോവുക, ബീച്ചില്‍ പോവുക, തുടങ്ങി പല കാര്യങ്ങളും ഉള്പ്പെടുത്തുക. ഇതും നിങ്ങളുടെ ടെന്‍ഷന്‍ വളരെയധികം കുറക്കാന്‍ ഉപകരിക്കും. വാടക, ടെലഫോണ്‍ ബില്‍, മൊബൈല്‍ ബില്‍, ഗ്യാസ്‌, ഇന്ഷുറന്‍സ് പ്രീമിയം, ചിട്ടി തുടങ്ങിയവ അടക്കെണ്ടതിനെക്കുറിച്ച് ഓര്ത്ത് ടെന്ഷന്‍ അടിക്കുന്നതിനു പകരം അതൊക്കെ ആദ്യമേ ബജറ്റില്‍ ഉള്പ്പെടുത്തി ചെലവ് ക്രമീകരിക്കുക.

ചിലര്ക്ക് ഏകാന്തത മൂലവും ടെന്‍ഷന്‍ കാരണവും വേറെയും മറ്റു പല കാരണങ്ങളാലും ഉദാഹരണം അടുത്ത ആള്‍ മരണപ്പെട്ടാല്‍ വിഷാദ രോഗം പിടിപെടാറുണ്ട്. അത് ഒഴിവാക്കണമെങ്കില്‍ ഓരോ ആളും സ്വയം വിചാരിക്കണം. ഒറ്റപ്പെട്ട് നില്ക്കേ ണ്ട സാഹചര്യം വരുമ്പോള്‍ മൊബൈലില്‍ റേഡിയോ കേള്‍ക്കുകയോ, സംഗീതം കേള്‍ക്കുകയോ ആവാം, പ്രകൃതി നിരീക്ഷണം ആവാം, വായന ആവാം അങ്ങിനെ എന്തെങ്കിലും കാര്യത്തില്‍ സ്വയം ഏര്പ്പെടുക. നടക്കാതെ പോയ കാര്യത്തെക്കുറിച്ച് വീണ്ടും വീണ്ടും ആലോചിച്ച് മനസ്സ് പുണ്ണാക്കേണ്ട കാര്യമില്ല. അടുത്ത കാര്യത്തെക്കുറിച്ച് ആലോചിക്കുക. പ്രേമ നൈരാശ്യവും ആശിച്ച പെണ്ണിനെ അല്ലെങ്കില്‍ ചെക്കനെ കിട്ടാത്തതും ആഗ്രഹിച്ച സാധനങ്ങള്‍ വാങ്ങാന്‍ പറ്റാത്തതും ഒക്കെ സ്വന്തം മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തുക. നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം നമുക്ക്‌ ലഭിക്കില്ല എന്ന കാര്യം ആദ്യം മനസ്സിലാക്കുക. അത് നേടാന്‍ വേണ്ടി പരിശ്രമിക്കണം എന്നാല്‍ അത് കിട്ടിയില്ലെങ്കില്‍ നിരാശപ്പെട്ടു ഇരിക്കരുത്. വിഷാദ രോഗത്തില്‍ നിന്ന് മോചനം ലഭിക്കണമെങ്കില്‍ സ്വയം തന്നെ തീരുമാനങ്ങളെടുക്കാനും അത് നടപ്പിലാക്കാനും നിങ്ങള്‍ തയ്യാറാവണം. അതിനു ഒരു ഡോക്ടറുടെ കൌണ്സി്ലിംഗ് നേടിയാല്‍ നല്ലതായിരിക്കും.

പലര്ക്കും ഇന്ന് മരുന്നിനെക്കാളും വേണ്ടത്‌ കൌണ്സിലിംഗ് ആണ്. താന്‍ ആരാണെന്നും എന്താണെന്നും സ്വയം മനസ്സിലാക്കുകയും തന്റെ പ്രശ്നങ്ങള്‍ എങ്ങിനെ പരിഹരിക്കണം എന്ന സ്വയം തിരിച്ചറിവ് ഉണ്ടാവുകയും ചെയ്‌താല്‍ എല്ലാവരുടെയും ടെന്‍ഷന്‍ ഒരു പരിധി വരെ ഇല്ലാതാക്കാനും അതിനെ നിയന്ത്രിക്കാനും കഴിയും. ടെന്‍ഷന്‍ ആവശ്യമാണ്‌ അതില്ലെങ്കില്‍ നമ്മള്‍ നിഷ്ക്രിയരായി പോവും. നമ്മള്‍ ടെന്‍ഷനെ നിയന്ത്രിക്കണം അല്ലാതെ ടെന്‍ഷന്‍ നമ്മളെ നിയന്ത്രിക്കരുത് അത് ശ്രദ്ധിച്ചാല്‍ നല്ലൊരു ജീവിതം നമുക്ക്‌ ഓരോരുത്തര്ക്കും ആസ്വദിക്കാം.

കര്‍ഷക ആത്മഹത്യകളും പരിഹാരങ്ങളും

ജയ്‌ ജവാന്‍, ജയ്‌ കിസാന്‍ എന്ന മുദ്രാവാക്യം ഉറക്കെ ഏറ്റു വിളിച്ച നമുക്ക് ഇന്ന് കര്ഷകന്‍ അപൂര്‍വ്വ ഇനത്തില്‍ പെട്ട ഒരു ജീവിയായി മാറിക്കഴിഞ്ഞു. മണ്ണിനോടും മണ്ണില്‍ പണിയെടുക്കുന്നവരോടും ഉള്ള ഈ പുച്ഛം നമ്മുക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാര്ഷിക വികസന സര്‍വ കലാശാലകളിലെ വിദ്യാര്ത്ഥികളെ ഒഴിച്ച് നിര്ത്തി യാല്‍ പുതു തലമുറയിലെ ഭൂരിപക്ഷവും മണ്ണില്
‍ പണിയെടുക്കാന്‍ തല്പര്യമില്ലാത്തവരും അതില്‍ പണിയെടുക്കുന്നവരെ അര്ഹി്ക്കുന്ന രീതിയില്‍ അംഗീകരിക്കാത്തവരുമാണ്. എല്ലാവരും വെള്ളക്കോളര്‍ ജോലി ഇഷ്ടപ്പെടുന്നു.

ഇതിനു പുറമെയാണ് ഉള്ള പാടങ്ങള്‍ മണ്ണിട്ട്‌ നികത്തുന്നതും ഇല്ലാതാവുന്നതും. നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നത്‌ ഒരു പഴങ്കഥ. എന്തിനും ഏതിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം ഉപ്പ് തൊട്ടു കര്പ്പൂ രം വരെ ലഭിക്കാന്‍ പാണ്ടി ലോറികള്ക്ക് വേണ്ടി കാത്തു നില്ക്കുവന്നു. എന്തിനധികം ഓണം ആഘോഷിക്കാന്‍ പോലും മലയാളിക്ക് ഇന്ന് തമിഴന്‍ കനിയണം. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറിക്കഴിഞ്ഞിട്ടു നാളുകള്‍ ഏറെയായി. ഇതും മലയാളിയുടെ ഒരു വലിയ “പുരോഗതി” യായി കണക്കാക്കുന്നവര്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഉണ്ട്.

പഴയ പോലെ വയലില്‍ ജോലി ചെയ്യാന്‍, കാര്ഷി ക വൃത്തിയില്‍ ഏര്പ്പെട്ടിരുന്ന ഒരു തലമുറ നമുക്ക്‌ അന്യമായിരിക്കുന്നു. അതിന്റെ ഫലമായി വയലുകളില്‍ ജോലി ചെയ്യാന്‍ പണിക്കാരെ കിട്ടാതായി തുടങ്ങിയിരിക്കുന്നു. പലരും സ്വന്തമായി യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ച് കൃഷി ചെയ്യാന്‍ തുടങ്ങിയതോടെ അവശേഷിച്ച ജോലിക്കാരും ഈ രംഗം വിടുന്ന കാഴ്ചയാണ് നാം കാണുന്നത്, ബാങ്ക്, സഹകരണ സ്ഥാപനങ്ങള്‍ ഇവയ്ക്ക് പുറമേ പലിശക്ക്‌ പണം നല്കുന്നവര്‍ എന്നിവരില്‍ നിന്ന് പണം കടമെടുത്താണ് പല കര്ഷ്കരും ഇന്ന് കൃഷി ചെയ്യുന്നത്.

പലപ്പോഴും ഉദ്ദേശിച്ച രീതിയിലുള്ള വിളവു കൃഷിയില്‍ നിന്ന് കിട്ടാതെ വരുമ്പോള്‍, കിട്ടിയതിനു തന്നെ മാര്ക്കറ്റില്‍ വേണ്ട വില കിട്ടാതെ വരുമ്പോള്‍ വമ്പിച്ച സാമ്പത്തിക ബാധ്യത കര്ഷകന് വരുന്നു. വര്ഷം കഴിയുന്തോറും ഈ ദുരന്തം ആവര്ത്തി ക്കുമ്പോള്‍ അവനു പിടിച്ചു നില്ക്കാ നുള്ള അവസാനത്തെ അത്താണിയും നഷ്ടപ്പെടുമ്പോള്‍ അവന്‍ മറ്റു വഴികള്‍ ആലോചിക്കാന്‍ തുടങ്ങുന്നു

കാര്ഷിക വൃത്തിക്ക് നേരെ പുറം തിരിഞ്ഞു നില്ക്കുന്ന സമൂഹവും സര്ക്കാരും പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്ണ്ണമാക്കുന്നു. നിയമങ്ങളെ നോക്ക് കുത്തികളാക്കി മറ്റുള്ളവര്‍ കര്ഷകരെ ദ്രോഹിക്കുമ്പോള്‍ കര്ഷക പക്ഷത്ത്‌ നില്ക്കേണ്ട നമ്മുടെ സര്ക്കാര്‍ അത്തരക്കാര്ക്ക് വേണ്ട സഹായം ചെയ്യുന്ന തല തിരിഞ്ഞ ഏര്പ്പാടാണ് നാം കണ്ടു വരുന്നത്. അങ്ങിനെ സമൂഹത്തിലും സര്ക്കാരിലും ആശയറ്റ കര്ഷകന്‍ കടമെടുത്ത പണം തിരിച്ചടക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തം ജീവിതം അവസാനിപ്പിച്ചു കൊണ്ട് അവന്‍ അതിനു ഒരു ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി നാം കണ്ടു വരുന്നത്.

കേരളത്തില്‍ കര്ഷ‍ക ആത്മഹത്യകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഉന്നത വിദ്യഭ്യാസത്തിനു ബാങ്കില്‍ നിന്ന് ലോണ് കിട്ടാതെ വരുന്ന വിദ്യാര്ത്ഥി അത് മൂലമുണ്ടാകുന്ന മനപ്രയാസത്തില്‍ ആത്മഹത്യ ചെയ്‌താല്‍ അതില്‍ പ്രതിഷേധിക്കാന് നാം വലിയ താല്പര്യം കാട്ടാറുണ്ട്. കാട്ടുകയും വേണം. എന്നാല്‍ ഈ ഒരു സമീപനം ഇത്തരം ഒരു വൈകാരികമായ അടുപ്പം നമ്മള്‍ കര്ഷ‍കനോടു കാണിക്കുന്നുമില്ല. നമ്മുടെ ഈ സമീപനത്തിലും മാറ്റം വരുത്തേണ്ടതുണ്ട്.

2001-2006 കാലയളവില്‍ വയനാട്ടില്‍ മാത്രം സര്ക്കാര്‍ കണക്കനുസരിച്ച് 250 കര്ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു എന്ന് കേള്ക്കുമ്പോള്‍ ഇതിന്റെ ഗൌരവം നമുക്ക്‌ മനസ്സിലാകും. എന്നാല്‍ യഥാര്ത്ഥ കണക്ക്‌ താഴെ കൊടുക്കുന്നു:
2001 – 56
2002 - 96
2003 - 117
2004 - 131
2005 - 86
2006 - 48

ഇത് പ്രകാരം 530 ലധികം കര്ഷകര്‍ വയനാട്ടില്‍ മാത്രം ആത്മഹത്യചെയ്തിരിക്കുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ പഞ്ചാബ്, വിദദര്‍ഭ, ആന്ധ്രപ്രദേശ്‌ തുടങ്ങി പല സ്ഥലങ്ങളിലും ആത്മഹത്യയുടെ എണ്ണം വര്ഷം പ്രതി കൂടി കൂടി വരുന്നു. അതും പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കിയ ശേഷവും കൂടിയാണെന്നോര്ക്ക്ണം.

തുടര്ന്ന് ‍ ഇടത് പക്ഷം അധികാരത്തില്‍ വന്ന സമയത്ത്‌ ഈ പ്രശ്നത്തില്‍ ഇടപെടുകയും കടങ്ങള്ക്ക് മോററ്റൊരിയം പ്രഖ്യാപിക്കുകയും നിശ്ചിത തുകവരെയുള്ള കടങ്ങള്‍ എഴുതി തള്ളുകയും ഒക്കെ ചെയ്തിരുന്നു. അതും നബാര്ഡില്‍ നിന്ന് കിട്ടേണ്ട തുകയും കേന്ദ്ര സര്ക്കാ രില്‍ നിന്ന് കിട്ടേണ്ട തുകയും ആവശ്യത്തിന് കിട്ടാതെ വന്നപ്പോള്‍. ഇതിനായി കടാശ്വാസ കമ്മീഷന്‍ രൂപികരിച്ചു. കടങ്ങള്‍ ഓരോന്നായി പരിശോധിച്ച് വേണ്ട നടപടികള്‍ അപ്പപ്പോള്‍ കൈകൊണ്ടു. 130 കോടി രൂപ ആ വര്ഷത്തെ ബജറ്റില്‍ മാത്രം സര്ക്കാര്‍ ഇതിനായി വകയിരുത്തി. അങ്ങിനെ കര്ഷകരുടെ ഇടയില്‍ പ്രത്യാശയുടെ ഒരു പ്രതീക്ഷ ഉണ്ടാക്കിയെടുത്തു. ഇതിന്റെ ഫലമായി ആത്മഹത്യയുടെ എണ്ണം കുറക്കാനും ക്രമേണ അതില്ലാതാക്കാനും പറ്റിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ വീണ്ടും സര്ക്കാര്‍ മാറി വന്നപ്പോള്‍ ആത്മഹത്യകള്‍ പെരുകാന്‍ തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് വയനാട്ടില്‍. സമൂഹത്തിന്റെ സജീവമായ ഇടപടല്‍ ഈ രംഗത്ത്‌ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. കര്ഷകനില്‍ ആത്മവിശ്വാസം വളര്ത്തി അവനു വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു ആത്മഹത്യാ പ്രവണത മാറ്റിയെടുക്കാന്‍ പരിശ്രമിക്കണം. ഇതിനു സര്ക്കാരിനെ നിര്ബറന്ധമാക്കേണ്ടതിലെക്ക് വേണ്ടുന്ന സമര പരിപാടികള്‍ അടക്കം ഇനിയും തുടരണം. ഒപ്പം സാമൂഹ്യ ഇടപെടല്‍ ഈ മേഖലയില്‍ ബോധപൂര്‍വ്വം ഉണ്ടാവേണ്ടിയിരിക്കുന്നു. നിതാന്ത ജാഗ്രത ഇക്കാര്യത്തില്‍ നാം ഇനിയും പുലര്ത്തെണ്ടിയിരിക്കുന്നു. കര്ഷക ആത്മഹത്യ ഇല്ലാത്ത ഒരു സുന്ദര കേരളം അതായിരിക്കട്ടെ നമ്മുടെ ലക്‌ഷ്യം.

മാറ്റം അനിവാര്യം

മനുഷ്യനെ പല തട്ടുകളായി തിരിക്കുന്ന സമ്പ്രദായം ആദിമ കാലം മുതലേ നില നിന്നിരുന്നു. ആദ്യ കാലങ്ങളില്‍ അത് അടിമ ഉടമ എന്ന രീതിയിലായിരുന്നു. പിന്നീട് അത് ജന്മി കുടിയാന്‍ എന്ന രീതിയിലേക്ക്‌ മാറി. അതിനു ശേഷം അത് മുതലാളി തൊഴിലാളി എന്ന രൂപം പ്രാപിച്ചു. ഏറ്റവും ഒടുവില്‍ അത് പണക്കാരനും പാവങ്ങളും എന്ന രൂപത്തില്‍ എത്തി നില്ക്കു്ന്നു. ഇപ്പറഞ്ഞതിലൊക്കെ വീണ്ടും ഒരു പാടു അവാന്
തര വിഭാഗങ്ങള്‍ നമുക്ക്‌ കാണാന്‍ പറ്റും. ഇവയൊക്കെ സമ്പത്ത്‌ (മൂലധനം) കൈകാര്യം ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ്. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ എപ്പഴും ഒരു സ്പര്ദ്ധ നില നിന്നിരുന്നു.

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സ്പര്ദ്ധ. സമ്പത്ത്‌ മുഴുവന്‍ ഏതാനും വ്യക്തികളില്‍ മാത്രം കുന്നു കൂടി അതിന്റെ അധികാരം അവര്‍ നിയന്ത്രിക്കുമ്പോള്‍ ഉണ്ടാകുന്ന സ്പര്‍ദ്ധ. ആധുനിക കാലത്തില്‍ അത് ഏതാനും കോര്പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന മുതലാളിമാര്ക്ക് വേണ്ടി അവരുടെ പിണിയാളുകളായി ഭരണം നടത്തുന്ന ഭരണകൂടവും ജനങ്ങളും തമ്മിലുള്ള സ്പര്ദ്ധയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഇവിടെ രസകരമായ ഒരു വസ്തുത അത്തരം ഒരു ഭരണകൂടത്തെ തിരെഞ്ഞെടുക്കാനുള്ള അവകാശം ജനാധിപത്യ സമ്പ്രദായത്തിലൂടെ ജനങ്ങള്ക്ക് ലഭിക്കുന്നു എന്നുള്ളതാണ്. എങ്കിലും തിരെഞ്ഞെടുക്കപ്പെടുന്ന അത്തരം ഭരണകൂടം തങ്ങള് തിരെഞ്ഞെടുക്കപ്പെടുന്നതോട് കൂടി ഒരു പിടി കോര്പ്പറേറ്റുകള്ക്ക് വേണ്ടി ഭരണം തുടരുകയും ചെയ്യുന്നു എന്നുള്ളതാണ്.

ആര്ഷ ഭാരതത്തില്‍ ചാതുര്‍ വര്‍ണ്യ വ്യവസ്ഥയായിരുന്നു നില നിന്നിരുന്നത്. അത് പ്രകാരം ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്ന് സമൂഹത്തെ നാല് തട്ടുകളായി തരം തിരിച്ചിരുന്നു. ഈ നാല് ജാതികള്ക്കും ഒരു പാടു ഉപജാതികളും ഉണ്ടായിരുന്നു. ഓരോരുത്തരും ചെയ്യേണ്ട ജോലിയും തരം തിരിച്ചിരുന്നു. ചാതുര്‍വര്‍ണ്യം എന്ന ജാതി വ്യവസ്ഥയെക്കുറിച്ച് ശ്രീകൃഷ്ണ ഭഗവാനോട് സംശയം ചോദിച്ചപ്പോള്‍ നല്കിരയ ഉത്തരം ഇതായിരുന്നു “ചാതുര്‍വര്‍ണ്യം മായാസൃഷ്ടം”. എങ്കിലും ആദ്യകാലത്ത്‌ ഏതൊരാള്ക്കും ഏതു തട്ടിലേക്കും മാറാമായിരുന്നു. പിന്നീട് ഈ തട്ടുകള്‍ ജന്മം കൊണ്ട് തന്നെ അവര്‍ അതിന്റെ ഉടമകളായി മാറുന്ന കാഴ്ചയാണ് കണ്ടത്‌. അക്കാലഘട്ടത്തില്‍ ശൂദ്രന് വേദം പഠിച്ചു കൂടായിരുന്നു. അവന്റെ ചെവിയില്‍ ഈയ്യം ഉരുക്കി ഒഴിക്കുമായിരുന്നു. മഹാഭാരത കാലഘട്ടത്തില്‍ ഒക്കെ ഈ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. അത് പ്രകാരം അസ്ത്രാഭ്യാസം ഗുരുമുഖത്തുനിന്ന്‌ പഠിക്കാന്‍ ഭാഗ്യം ലഭിക്കാതിരുന്ന ഏകലവ്യന്‍ ഗുരുവിന്റെ പ്രതിമ വെച്ച് അസ്ത്രാഭ്യാസം പഠിക്കുകയും ഒരിക്കല്‍ ഒരു മൃഗത്തെ വേട്ടയാടുന്ന സമയത്ത്‌ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തതിന്റെ പേരില്‍ ഈ രഹസ്യം പുറത്ത്‌ പറയാന്‍ നിരബന്ധിതനാകുകയും അത് പ്രകാരം ഗുരുദക്ഷിണയായി ദ്രോണാചാര്യര്‍ ഏകലവ്യന്റെ പെരുവിരല്‍ കണ്ടിച്ചു വാങ്ങുകയും ചെയ്ത കഥ നാം മറന്നിട്ടില്ല. ഇതേ പോലെ സൂതപുത്രനായ കര്ണ്ണന്‍ ബ്രാഹ്മണരെ മാത്രം പഠിപ്പിക്കുന്ന പരശുരാമനില്‍ നിന്ന് അസ്ത്രവിദ്യ പഠിച്ച ശേഷം ഒരിക്കല്‍ ഗുരുവിനെ തന്റെ മടിയില്‍ ഉറങ്ങാന്‍ അനുവദിച്ചപ്പോള്‍ ഒരു വണ്ട്‌ വന്നു തന്റെ ചോര കുടിച്ചപ്പോള്‍ ഗുരുവിനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ക്ഷമിക്കുകയും ഒടുവില്‍ രക്തം പടര്ന്നു ഗുരുവിന്റെ ഉറക്കം ഞെട്ടിയപ്പോള്‍ ഗുരു കാര്യം മനസ്സിലാക്കുകയും ക്ഷത്രിയനായ കര്ണ്ണ്നെ ശപിക്കുകയും ചെയ്യുന്നു. പിന്നീട് ആ ശാപഫലമായി കര്ണ്ണ്ന്‍ മരിക്കുകയും ചെയ്യുന്നു. ജാതി വ്യവസ്ഥ അത്ര കര്‍ശനമായി അക്കാലം മുതലേ നില നിന്നിരുന്നു.

ഹിന്ദുമതത്തില്‍ നിന്ന് പിന്നീട് ബുദ്ധമതം, ജൈനമതം, സിക്ക് മതം എന്നിവ രൂപം പ്രാപിച്ചു. ഇതില്‍ ബുദ്ധമതം ഏറ്റവും അധികം ഇന്ത്യയില്‍ ശക്തിപ്രാപിച്ചു പിന്നീട് അതിനെ ബ്രാഹ്മണ മേല്കോയ്മ രൂപപ്പെട്ട സമയത്ത്‌ ഇന്ത്യയില്‍ നിന്ന് നശിപ്പിക്കുവാന്‍ ശ്രമിക്കുകയും അത് മറ്റു രാജ്യങ്ങളില്‍ വേര് പിടിക്കുകയും ചെയ്തു. തുടര്ന്നു ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ഇന്ത്യയിലേക്ക്‌ വന്നു. ഇവരെല്ലാവരും ഇന്ത്യയില്‍ തങ്ങളുടേതായ അസ്തിത്വം ഉറപ്പിച്ചു.

എല്ലാ മതത്തിലും ജാതി അടിസ്ഥാനത്തിലും മറ്റു രീതിയിലും ഗ്രൂപ്പുകള്‍ ഉണ്ടായി. അവയുടെ അവാന്തര വിഭാഗങ്ങള്‍ ഉണ്ടായി. ഇവയൊക്കെ തമ്മില്‍ പരസ്പ്പരം സ്പര്ദ്ധയും നില നിന്നിരുന്നു. ഇന്ത്യ പല നാട്ടു രാജാക്കന്മാര്‍ ഭരിച്ചിരുന്നിടത്ത് മുഗളന്മാരും പിന്നീട് ഇംഗ്ലീഷ്‌കാരും വന്നതോടു കൂടി കേന്ദ്രീകൃതമായ രീതിയിലുള്ള ഭരണ സംവിധാനം നിലവില്‍ വന്നു. നാട്ടു രാജ്യങ്ങള്‍ ഇവര്ക്ക് ‌ കപ്പം കൊടുക്കെണ്ടിയിരുന്നു. ഈ ഒരു ചരിത്ര പശ്ചാത്തലത്തില്‍ ആണ് ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം ആരംഭിക്കുന്നത്. അതിന്റെ ഭാഗമായി ആദ്യം കോണ്ഗ്രസ് പാര്ട്ടിയും പിന്നീട് ലീഗും കമ്മ്യൂണിസ്റ്റ് പാര്ട്ടിയും ജനസംഘവും ഒക്കെ രൂപപ്പെടുന്നത്.

സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ട സമയത്ത്‌ ജനങ്ങളെ തമ്മില്‍ തല്ലിച്ചു ഭരണം തുടരുക എന്ന സമ്പ്രദായം ബ്രിട്ടീഷുകാര്‍ ആരംഭിച്ചു. അതിനു ഭിന്നിപ്പിച്ചു ഭരിക്കുക എന്ന് പറയുന്നു. അതിനു വേണ്ടി അവര്‍ മതത്തെയും ജാതിയെയും കൂട്ടുപിടിച്ചു. ബ്രിട്ടീഷുകാരനെതിരെ ഒറ്റക്കെട്ടായി പോരാടെണ്ടിയിരുന്ന ജനങ്ങള്‍ തമ്മില്‍ തല്ലി. എങ്കിലും കോണ്ഗ്രസ്സിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ കരങ്ങളില്‍ കോണ്ഗ്രസ് ശക്തമായിരുന്നു. ഒടുവില്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുക്കുക തന്നെ ചെയ്തു. പക്ഷെ ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ച് കൊണ്ടായിരുന്നു ആ സ്വാതന്ത്ര്യം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുത ഇന്നും തുടരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ഭരണം കോണ്ഗ്രസിന്റെ കരങ്ങളിലായി.നെഹ്‌റു മുതല്‍ മന്മോഹന്‍ സിംഗ് വരെ നമ്മളെ മാറി മാറി ഭരിച്ചു. ഇതിനിടയില്‍ വീണ്ടും ഭരണകൂടം ജനങ്ങളെ പല തട്ടിലാക്കി. ജാതി സംവരണം ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. സാമ്പത്തിക സംവരണവും ജാതി സംവരണവും ഇന്നും കീറാമുട്ടിയായി തുടരുന്നു. ജനങ്ങള്‍ രണ്ടു ചേരിയായി തമ്മില്‍ തല്ലുന്നു. വര്ഗീയ ലഹളകളും വംശീയ ലഹളകളും നിര്ബാധം നടക്കുന്നു. ഗുജറാത്തും ആസ്സാമും ഉദാഹരണങ്ങള്‍. ഇതിനിടയില്‍ പാകിസ്ഥാനും ചൈനയുമായി യുദ്ധങ്ങള്‍... ഏറ്റവും ഒടുവില്‍ മന്മോഹന്‍ സിങ്ങു ഇന്ത്യയെ അമേരിക്കക്ക്‌ അടിയറ വെക്കുന്ന ഭരണം കാഴ്ച വെക്കുന്നു.

നമ്മുടെ കൊച്ചു കേരളത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ നാം തമിഴനും മലയാളിയും തമ്മില്‍ തല്ലുന്നു. മുല്ലപ്പെരിയാല്‍ സമരം കൊടുമ്പിരികൊണ്ട സമയത്ത്‌ ഉണ്ടായ കാര്യങ്ങള്‍ ഒന്നയവിറക്കിയാല്‍ അതിന്റെ ഗൌരവം മനസ്സിലാകും. ഇപ്പോള്‍ ഇടുക്കി ജില്ലയെ തമിഴ്നാടിനോടു ചേര്ക്കണമെന്ന് പറഞ്ഞു തമ്മിലടിക്കുള്ള വിത്ത്‌ ഇട്ടു കഴിഞ്ഞു.

റേഷന്‍ എ.പി.എല്‍. ബി.പി.എല്‍ ആയി തരം തിരിച്ചു ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. ഒടുവില്‍ റേഷന്‍ സമ്പ്രദായം തന്നെ നിര്ത്ത ലാക്കാന്‍ ശ്രമിക്കുന്നു. ഗ്യാസ്‌ സിലിണ്ടറുകളുടെ കാര്യത്തിലും ഇത് തന്നെ തുടരുന്നു. വില നിയന്ത്രണാധികാരം സര്ക്കാ രില്‍ നിന്ന് എടുത്ത്‌ കളഞ്ഞു സ്വകാര്യ സ്ഥാപനങ്ങള്ക്ക് നല്കു്ന്നു. സബ്സിഡി എന്ന സമ്പ്രദായം തന്നെ പൂര്‍ണ്ണമായും നിര്ത്ത ലാക്കാന്‍ പോകുന്നു. ഡീസലും പെട്രോളിനും തോന്നിയ പോലെ വില വര്ദ്ധി പ്പിക്കുന്നു. അതിന്റെ ഭാഗമായി വിലക്കയറ്റം രാജ്യത്ത്‌ അതി രൂക്ഷമാകുന്നു. എന്നാല്‍ സാധാരണക്കാരന്റെ വരുമാനം ഇതിനനുസരിച്ച് ഉയരുന്നുമില്ല. രണ്ടറ്റം കൂട്ടിമുട്ടാന്‍ പാടു പെടുന്ന കുടുംബബജറ്റ്‌, ജനം പൊറുതി മുട്ടുകയാണ്.

ദേശിയ തലത്തില്‍ കൊണ്ഗ്രസിനു ബദലായി പോരാടെണ്ട ബി.ജെ.പി.യാകട്ടെ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളില്‍ ഒന്നാണ്. മൂന്നാം മുന്നണി എന്ന ബദലിന്റെ സാധ്യത നിലവിലുണ്ടെങ്കിലും അത് ശക്തമായി രൂപപ്പെടാതെ ഇതില്‍ നിന്ന് നമുക്ക്‌ ഒരു മോചനമില്ല. പ്രഷര്‍ കുക്കറിലെ പ്രഷര്‍ അഴിച്ച വിട്ടത് പോലെയായി അണ്ണാ ഹസാരയും ടീമും ചെയ്ത സമരാഭാസങ്ങള്‍. ജനങ്ങളുടെ പ്രതിഷേധം അത്തരം സമരത്തിലൂടെ പുറത്ത്‌ കളഞ്ഞു. ഇനിയെന്ത്‌? ഇല്ലത്ത്‌ നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ടു എത്തിയതുമില്ല എന്ന് പറഞ്ഞത് പോലെയായി ഹസാര സംഘത്തിന്റെ അവസ്ഥ.

ശക്തമായ രാഷ്ടീയ ഇച്ഛാശക്തിയുള്ള ബദല്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇടത് പക്ഷത്തിന് കൂടി സ്വാധീനമുള്ള ഒരു മൂന്നാം മുന്നണി മാത്രമാണ് തല്ക്കാലം നമ്മുടെ മുന്നില്‍ ഒരു ആശക്ക് വക നല്കുന്നത്. ആ യാഥാര്ത്ഥ്യം തിരിച്ചറിഞ്ഞു യഥാര്ത്ഥ ബദലിനെ നമുക്ക്‌ തിരെഞ്ഞെടുക്കാം.....