2013, മാർച്ച് 14, വ്യാഴാഴ്‌ച

മാസ്സ് ഷാര്‍ജ സംഘടിപ്പിച്ച എം.വി. ഗോവിന്ദന്‍ മാസ്റ്റരുടെ പ്രഭാഷണം - അവസാന ഭാഗം

മാസ്സ് ഷാര്‍ജ 12.03.2013 നു ഇന്ത്യന്‍ അസോസിയേഷന്‍ കൊണ്ഫ്രന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ നിന്ന്......
(അവസാന ഭാഗം ... സംഗ്രഹം അജിത്‌ പി.പി. ഷാര്‍ജ) 

സമരങ്ങള്‍ക്കെതിരെ പത്ര മാധ്യമങ്ങള്‍ നടത്തുന്ന ആശയ പ്രചരണം മുതലാളിത്തത്തിനു വേണ്ടിയുള്ളതാണ് . അതിനെ ആ രൂപത്തില്‍ കാണാനും മനസ്സിലാക്കാനും സാധിക്കണം. 

ഒരു ആശയം മനുഷ്യ മസ്തിഷ്കത്തില്‍ പ്രവേശിച്ചാല്‍ അതിനു ഒരു കൂട്ടായ്മ ലഭിക്കും. അങ്ങിനെ കൂട്ടായ്മ ലഭിച്ചാല്‍ അത് ഒരു ഭൌതിക ശക്തിയായി വരും. ഇതാണ് എല്ലാ സംഘടനയുടെയും നിയമം. ഇത് ഒരു സംഘടിത ശക്തിയാണ് ഇത് കേവലമായ ആള്കൂട്ടമല്ല. ആ അര്‍ത്ഥത്തില്‍ കാര്യങ്ങളെ നോക്കി കാണണം. നമ്മള്‍ എന്ത് കഴിക്കണം എന്ന് പോലും തീരുമാനിക്കുന്നത് പലപ്പോഴും നമ്മളല്ല എന്നുള്ള യാഥാര്ത്ഥ്യം നാം തിരിച്ചറിയണം.

ഒരു മാസ ശമ്പളക്കാരന്‍ മാസത്തിന്റെ ഒടുവില്‍ ഒരു ഹോട്ടലില്‍ ഉച്ച ഭക്ഷണത്തിനു നൂറു രൂപയുമായി കയറിയാല്‍ അവന്റെ മുന്നില്‍ ചോറ് വരും അതിന്റെ കൂടെ പൊരിച്ച മീന്‍ കൂടി വരും. ഈ പൊരിച്ച മീനിനു ചോറിനെക്കാള്‍ കൂടുതല്‍ തുക അവര്‍ ഈടാക്കും. അത് കൊണ്ട് കയ്യിലെ കാശ് നോക്കി മീന്‍ പൊരിച്ചത് വേണ്ട എന്ന് നമ്മള്‍ പറയുന്നു. അവിടെയിരിക്കുന്ന മറ്റുള്ളവരുടെ മുന്നില്‍ കൊച്ചാവാതിരിക്കാന്‍ (പെറ്റി ബൂര്ഷ്വാ് ചെറ്റത്തരംഉള്ളത് കാരണം) ഞാന്‍ മീന്‍ കഴിക്കാറില്ല വെജിറ്റേറിയന്‍ ആണെന്ന് നടിക്കുന്നു. ഇതിന്റെ ഫലമായി കൊണ്ട് വന്ന മീന്‍ കറി പോലും കഴിക്കാന്‍ ആകാതെ സാമ്പാര്‍ കഴിച്ചു അച്ചാറും തൊട്ടു കൂട്ടി ഇറങ്ങേണ്ടി വരുന്നു. അപ്പോള്‍ ഹോട്ടലില്‍ കയറിയാല്‍ ചിക്കന്‍ ബിരിയാണി വേണോ എന്ന് ചോദിച്ചാല്‍ വേണ്ട എന്ന് പറയും എന്താ കഴിക്കഞ്ഞിട്ടാണോ? അല്ല. അത്തരം രണ്ടു ബിരിയാണി കിട്ടിയാല്‍ കഴിക്കും പക്ഷെ കയ്യില്‍ അതിനുള്ള കാശില്ല. അപ്പോള്‍ പലപ്പോഴും നമ്മുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചല്ല നാം ജീവിക്കുന്നത്.
നിങ്ങള്‍ എങ്ങിനെ ജീവിക്കണം എന്ന് ഇവിടെ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. നിങ്ങള്ക്ക് അങ്ങിനെയെ ജീവിക്കാന്‍ കഴിയൂ. നിങ്ങള്‍ പറയുന്ന എന്തിനുമുള്ള സ്വാതന്ത്ര്യം ഒന്നും യഥാര്ത്ഥത്തില്‍ നിങ്ങള്ക്ക് ഇല്ല. നിങ്ങള്ക്ക് മരിക്കാതെ ജീവിക്കാനാവശ്യമുള്ള കൂലിയാണ് ജോലി ചെയ്‌താല്‍ കിട്ടുന്നത്. അത് കൊണ്ട് വേണം നിങ്ങള്‍ ജീവിക്കാന്‍.

ആശയം രൂപീകരിക്കുന്നത് ഭൌതിക പ്രപഞ്ചത്തില്‍ നിന്നാണ്. ആ ഭൌതിക ശക്തി ഒരു കൂട്ടയ്മയായാല്‍ ആ കൂട്ടായ്മയില്‍ നിന്ന് ഒരു ഭൌതിക ആശയം തന്നെ രൂപീകരിക്കപ്പെട്ടാല്‍ ഈ ഭൌതിക പ്രപഞ്ചത്തെ തന്നെ മാറ്റി മറിക്കാന്‍ കഴിയും. ഇവിടെയാണ് ആശയത്തിന്റെ പ്രസക്തി. ആശയം എന്താണ്? ആശയ വാദവും ഭൌതിക വാദവും രണ്ടായി വേര്തിരിഞ്ഞപ്പോള്‍ ഭൌതികവാദത്തിന്റെ വക്താക്കളായി വന്ന യുക്തിവാദികള്‍ പറഞ്ഞു മനുഷ്യന്റെ ചിന്ത, ബോധം സൌന്ദര്യ അവബോധം, ഇവയൊക്കെ ഭൌതികമാണ്. ഈ യുക്തിവാദികളുടെ ഈ വാദവുമായി ബന്ധപ്പെട്ടാണ് ഈ ആശയവാദം നിരന്തരം സംവേദിച്ചത്. അങ്ങിനെ സംവദിച്ചു കൊണ്ട് ഈ ചിന്ത എന്ന് പറയുന്നത് ഈ സൌന്ദര്യ ബോധം എന്ന് പറയുന്നത് നാഡീവ്യൂഹത്തിന്റെ ഭാഗമായിട്ടുന്ടാവുന്ന ചിന്തയുടെ വിവിധങ്ങളായ രൂപങ്ങള്‍ ആണ് എന്ന് പറയുന്നതു ഒക്കെ ഭൌതികമെന്നു പറയുന്നത് ശരിയോ തെറ്റോ? ഈ ഒരു അവസരത്തിലാണ് കൃത്യമായ നിലപാട് സ്വീകരിച്ചു കൊണ്ട് രംഗത്ത്‌ വന്നത് ആശയ പ്രപഞ്ചവും ഉണ്ട് ഭൌതിക പ്രപഞ്ചവും ഉണ്ട്. പിന്നീടുള്ള ചോദ്യം ഇതാണ് പ്രാഥമികം? ആശയ പ്രപഞ്ചമാണോ അതോ ഭൌതിക പ്രപഞ്ചമാണോ? ഭൌതിക പ്രപഞ്ചമാണ് പ്രാഥമികം എന്നും ആശയ പ്രപഞ്ചം അതിന്റെ ഭാഗമാണ് എന്നും വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദം കൃത്യമായി പറഞ്ഞു. ഇത് കൃത്യമായ്‌ സാമൂഹ്യ വിപ്ലവത്തിന്റെ ശാസ്ത്രമാണ്. ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഗല്ഫ് മേഖലയിലുള്ള സംഘടനകള്ക്ക പ്രധാനപ്പെട്ട പങ്കു വഹിക്കാനുണ്ട്.

ഗല്ഫ് മലയാളിയെ സംബന്ധിച്ചിടത്തോളം നല്ല ധാരണ വേണം. താന്‍ നില്ക്കു ന്ന മണ്ണ് തിരിച്ചറിയണം. തൊഴിലാളി മുതലാളി ബന്ധങ്ങളില്‍ ഉണ്ടാകുന്ന ശത്രുതാപരമായ അവസ്ഥയില്‍ ഒരു ഗല്ഫ് മലയാളിക്ക് അവന്റേതായ പരിമിതികള്‍ ഉണ്ട്. അത് ഉള്ക്കൊണ്ട്‌ കൊണ്ട് തന്നെ ഗല്ഫ് മലയാളിക്ക്‌ എന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുമ്പോള്‍ വര്ഗ‌സമരത്തിന്റെ ഏതെന്കിലും ഒരു തലത്തില്‍ നിങ്ങള്ക്ക് പ്രവര്ത്തിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ സാധിക്കും എന്ന് തന്നെയാണ് പറയാനുള്ളത്. ഉപരി ഘടനയില്‍ ഒരു സാമ്പത്തിക വര്ഗ വൈരുദ്ധ്യത്തിന്റെ ഭാഗമായി നില്ക്കുന്ന അടിത്തറയില്‍ ഇവിടെ വല്ലാതെ രീതിയില്‍ ഇടപെടാനുള്ള ശേഷി ഒന്നും നമ്മള്ക്ക് ഇല്ലെങ്കിലും മനുഷ്യ സമൂഹത്തിന്റെ ലോക വ്യാപകമായിട്ടുള്ള വര്‍ഗ സമരത്തി ന്റെ ഉപരി ഘടനയായ സൂപ്പര്‍ സ്ട്രക്ചര്‍ ആയ പ്രത്യയശാസത്രം, രാഷ്ട്രീയം, ആശയം, വിദ്യാഭ്യാസം സംസ്കാരം ഉള്പ്പെടെ സകലതും ആ മേഖലയിലൊക്കെ വര്ഗ വിഭജിതമായ ഓരോന്നിലും എന്തുണ്ട്? വിപരീതങ്ങളുണ്ട് ആ വിപരീതങ്ങളില്‍ ശരിയായ ദിശാബോധത്തോടു കൂടി ഇടപെടുവാന്‍ ആര്ക്കാവും? നിങ്ങള്ക്കാവും. അവിടെ നിങ്ങള്‍ ഇടപെടണം. അവിടെ അറച്ച് നില്ക്കേണ്ട ആവശ്യമില്ല. ഫലപ്രദമായി ഇടപെടണം. ആ ഇടപെടല്‍ എല്ലാ സാമൂഹ്യ തിന്മകള്‍ക്കെതിരെയും ആയിരിക്കണം അന്ധവിശ്വാസങ്ങളക്കെതിരെയായിരിക്കണം, അത് സാമ്രാജ്യത്വത്തിന്റെ ആശയ തലത്തെ വെല്ലു വിളിക്കലാണ്. ആശയതലത്തില്‍ സമരം ചെയ്യുന്നവര്ക്ക് ‌ ഈ ഉത്തരവാദിത്വം ഉണ്ട് എന്നുള്ളത്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മാസ്സ് പോലുള്ള സംഘടനകള്ക്ക് ഇക്കാര്യങ്ങള്‍ ഒക്കെ മനസ്സിലാക്കി വളരെ ഗൌരവമായി മനസ്സിലാക്കി പ്രവര്ത്തിക്കാന്‍ കഴിയേണ്ടതുണ്ട്.

സോവിയറ്റ്‌ യൂനിയന്റെ തകര്ച്ചയോടെ ധനമൂലധനത്തിനു അവിടെ കടന്നു ചെല്ലാന്‍ പറ്റി. അതു വരെ അതിനു അവിടെ കടന്നു ചെല്ലാന്‍ പറ്റിയിരുന്നില്ല. അതോടൊപ്പം സ്വത്വ രാഷ്ട്രീയവും കടന്നു വന്നു. എന്താണ് സ്വത്വം എന്ന് പറഞ്ഞാല്‍ ? അത് വ്യക്തിപരമാണോ? ഒരു പരസ്യം നിങ്ങള്‍ ശ്രദ്ധിച്ചു കാണും. നിങ്ങള്‍ ദരിദ്രനായി ജനിച്ചത്‌ നിങ്ങളുടെ കുറ്റം കൊണ്ടല്ല,... (പിന്നെ തന്തയുടെ കുറ്റം കൊണ്ടാണോ? ഇതല്ലേ അതിന്റെ വ്യംഗ്യം?) എന്നാല്‍ നിങ്ങള്‍ ഇപ്പോഴും ദരിദ്രനായി തുടരുന്നത് നിങ്ങളുടെ കുറ്റം കൊണ്ടാണ്. അപ്പോള്‍ അത് പ്രകാരം അയാള്‍ തന്റെ കുറ്റം പരിഹരിച്ചാല്‍ ധനികനാകും എന്നാണു. ആവുമോ? 93 കോടി ജനങ്ങള്‍ക്ക് 9 രൂപ മുതല്‍ 21 രൂപ വരെയാണ് ദിവസ വരുമാനം. അവനോടാണ്ടാ പറയുന്നത് നിന്റെ കുറ്റം കൊണ്ടാണ് നീ ധനികനാകാത്തത് എന്ന്. നമ്മലോടെല്ലാം പറയുന്ന ഒരു കാര്യമുണ്ട്. നീ അടങ്ങിയിരുന്നു നിന്റെ കാര്യം നോക്കി ജീവിക്ക്. അങ്ങിനെ ജീവിച്ചാല്‍ എന്താവും? നീ നന്നാവും അത് പോലെ നിന്റെ വീട് നന്നാവും. ഇത് പോലെ മറ്റവനും ചെയ്‌താല്‍ എന്താകും അവന്റെ വീട് നന്നാകും. അങ്ങിനെ ഓരോരുത്തരും അവനവന്റെ വീട് നോക്കിയാലോ എല്ലാവരുടെയും വീട് നന്നാവും. അങ്ങിനെ എല്ലാവരുടെയും വീട് നന്നായാലോ എന്താവും? നാട് നന്നാവും. നല്ല പോളിസിയാണ്. പക്ഷെ നന്നാവുമോ? വാള്സ്ട്രീ റ്റ് ഒക്ക്യുപൈട് പ്രസ്ഥാനം പറഞ്ഞ പോലെ സാമ്പത്ത്‌ മുഴുവന്‍ ഒരു ശതമാനത്തില്‍ കേന്ദ്രീകരിച്ചു ബാക്കി 99% ത്തിനു പൈസയില്ല ജീവിക്കാന്‍ വയ്യ. അപ്പോള്‍ അസമത്വമാണ് പ്രശ്നം. ധനികന്‍ കൂടുതല്‍ ധനികനാകുന്നു ദരിദ്രന്‍ കൂടുതല്‍ ദാരിദ്രനാകുന്നു. ഇങ്ങിനെയൊരു സാഹചര്യം നിലനില്ക്കുന്ന പശ്ചാത്തലത്തില്‍ ഞാന്‍ എന്റെ കുടുംബം നോക്കിയാല്‍ നിങ്ങള്‍ നിങ്ങളുടെ കുടുംബം നോക്കിയാല്‍ എല്ലാ അസമത്വങ്ങളും അവസാനിച്ചു സമത്വ സുന്ദരമായ ലോകം ഉണ്ടാകും എന്ന് തലക്ക് വെളിവുള്ള ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല. പക്ഷെ ഇതാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അത് കൊണ്ടാണ് ഞാന്‍ ഐ (I) ഇംഗ്ലീഷ്‌ അക്ഷരത്തില്‍ വടിവൊത്ത അക്ഷരം അപ്പുറത്തെക്കും ഇപ്പുറത്തെക്കും ഇല്ല.

അപ്പോള്‍ സ്വത്വം എന്ന് പറഞ്ഞാല്‍ ജാതി, മതം. ലിംഗം, വംശം, ഭാഷ ഇതാണ് സ്വത്വം. ഒരു പ്രത്യേക ജന വിഭാഗത്തിന്റെ പരസ്പ്പരം ബന്ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തിയിടുള്ള അടയാളങ്ങളാണ് സ്വത്വം. ഈ സ്വത്വത്തെയാണ് ആര് ഉപയോഗിച്ചത്? സോവ്യറ്റ് റഷ്യ തകര്ന്നപ്പോള്‍ സാമ്രാജ്യത്വം ഉപയോഗിച്ചത്. വംശത്തെ ഉപയോഗിച്ച് ഭാഷയെ ഉപയോഗിച്ചു. പരസ്പ്പരം ഒന്നിച്ചു നിന്നിരുന്ന ഒരു രാജ്യത്തെ പത്ത്‌ പതിനാറു കഷണങ്ങള്‍ ആക്കി. ആ കഷണങ്ങള്‍ പരസ്പ്പരം ഏറ്റു മുട്ടി. ഓരോ കഷണത്തിനും ഒരേ കേന്ദ്രത്തില്‍ നിന്ന് സഹായവും പിന്തുണയും കിട്ടി. പരസ്പ്പരം സഹോദര രാജ്യങ്ങള്‍ ഏറ്റുമുട്ടി എന്തിനു വേണ്ടി സ്വത്വ രാഷ്ട്രീയം നില നിര്ത്താന്‍ വേണ്ടി. അങ്ങിനെ സ്വത്വ രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി സ്വത്വ രാഷ്ട്രങ്ങള്‍ രൂപപ്പെട്ടു. അങ്ങിനെ ഇതൊക്കെ ഉപയോഗപ്പെടുത്തി അവിടെ ധന മൂലധനം കടന്നു വന്നു. അപ്പോള്‍ ഈ സ്വത്വ രാഷ്ട്രീയം ആര്ക്കു വേണ്ടിയാണ് ആരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്? സാമ്രാജ്യത്വത്തിന്റെ.

ഇപ്പോള്‍ ഉത്തരാധുനികത എന്നൊരു പുതിയ ആശയമുണ്ട്. അവര്‍ പറയുന്നത് നമ്മള്ക്കയ മുതലാളിത്തവും വേണ്ട സോഷ്യലിസവും വേണ്ട. അവര്‍ എവിടെ നിന്നാണ് ഇത് പറയുന്നത് ? മുതലാളിത്തത്തില്‍ നിന്ന് കൊണ്ട്. രണ്ടെ രണ്ടു രാഷ്ട്രീയമേ ഉള്ളൂ ഒന്ന് നിലവിലുള്ളതിനെ നില നിര്ത്താന്‍ മറ്റൊന്ന് നിലവിലുള്ളതിനെ ഇല്ലാതാക്കാന്‍. ഇങ്ങിനെയുള്ള രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ലോകത്ത് നമ്മള്‍ മുതലാളിത്വത്തിനും എതിരാണ് സോഷ്യലിസത്തിനും എതിരാണ് എന്ന് പറഞ്ഞാല്‍ എന്താണ് അതിനര്ത്ഥം അതിനര്ത്ഥം മുതലാളിത്വത്തെ തകര്ത്തു സോഷ്യലിസം കൊണ്ട് വരുന്നതിനു അത് എതിരാണ് എന്നാണു. അത് സഹായിക്കുക ആരെയാണ്? മുതലാളിത്വത്തെ. ഞങ്ങള്‍ മുതലാളിത്വത്തിന് എതിരാണ് എന്ന് മുതലാളിത്വലോകത്ത്‌ പറഞ്ഞാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? അത് കൊണ്ട് മുതലാളിത്വം അവസാനിക്കുമോ? ഇല്ല ഞങ്ങള്‍ സോഷ്യലിസത്തിനും മുതലാളിത്തത്തിനും എതിരാണ് എന്ന് മുതലാളിത്തലോകത്തില്‍ പറഞ്ഞാല്‍ അത് ആര്‍ക്കേ എതിരാവൂ അത് സോഷ്യലിസത്തിനെ എതിരാവൂ.

പിന്നെ സമഗ്രത വേണ്ടെന്നാണ്. എന്ന് പറഞ്ഞാല്‍ ഭൂത കാലം, ത്രസിക്കുന്ന വര്ത്തമാനം, ഉജ്ജ്വലമായ ഭാവി. ഇത് മൂന്നും വേണ്ട. അപ്പപ്പോള്‍ കാണുന്നതിനെ മാത്രം പ്രതികരിച്ചാല്‍ മതി. സമഗ്രമായ വീക്ഷണങ്ങള്‍ വേണ്ട. എന്ന് പറഞ്ഞാല്‍ സമഗ്രമായ്‌ വീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ട തത്വശാസ്ത്രം വേണ്ട. ഓരോരോ വിഭാഗങ്ങളും അന്യരാണ്. ഓരോ വിഭാഗങ്ങളും സ്വത്വ വിഭാഗങ്ങളാണ്. സ്വത്വ വിഭാഗങ്ങള്‍ മാത്രം യോജിച്ചു പോകുക എന്ന് പറഞ്ഞു ഓരോന്നിനെയും ശകലീകരിക്കുകയാണ്. എങ്ങിനെയാണ് ശകലീകരിക്കുക. ഒരാള്ക്ക അയാളുടെ സ്വത്വത്തെ തിരെഞ്ഞെടുക്കാം അങ്ങിനെ തിരെഞ്ഞെടുക്കുമ്പോള്‍ തൊഴിലാളി വര്ഗം, ദേശീയത ഇതൊന്നും ഈ കാലഘടത്തില്‍ പ്രസക്തമെ അല്ല എന്നാണു. അപ്പോള്‍ വര്ഗ്ഗം പ്രശ്നമല്ല ദേശീയത പ്രശ്നമല്ല എല്ലാം കഷണം കഷണമായി നില്ക്കു ന്ന സ്വത്വം മാത്രമാണ് പ്രശ്നം. അങിനെ വന്നാല്‍ ആര്ക്കാ്ണ് നേട്ടം. ആരാണ് ഇല്ലാതാവുന്നത്?

ഇപ്പോള്‍ ഒരു തൊഴിലാളി വര്ഗ്ത്തെ എടുക്കാം. തൊഴിലാളി വര്ഗത്തെ സ്വത്വത്തെ അടിസ്ഥാനപ്പെടുത്തി വിഭജിക്കാം. എങ്ങിനെ? ആദ്യം ജാതി തിരിച്ചു നോക്കുക. പട്ടിക ജാതി, പിന്നെ പട്ടിക വര്ഗ്ഗം ,പിന്നെ പിന്നോക്ക സമുദായം, പിന്നെ മുന്നോക്ക സമുദായം ഇങ്ങിനെ ഓരോന്ന് ഓരോന്ന് എടുക്കുക പിന്നെ മതം എടുക്കുക ഹിന്ദുമതം, ഇസ്ലാം മതം ക്രിസ്തുമതം, പിന്നെ മലയാളി, തമിഴന്‍, തെലുങ്കന്‍, അങ്ങിനെ പിന്നെ വംശം എടുക്കുക. ഇത്രയും എടുത്തു വിഭജിച്ചു വിഭജിച്ചു വന്നു കഴിഞ്ഞാല്‍ ആര് ഉണ്ടാകില്ല. തൊഴിലാളി വര്ഗം ഉണ്ടാകില്ല. ആര് ഉണ്ടാവും. സ്വത്വ വിഭാഗം ഉണ്ടാകും. ഇത് തൊഴിലാളി വര്ഗത്തിനു അറിയാം. എന്നാല്‍ ഈ തൊഴിലാളി വര്ഗ്ത്തെ തന്നെ ഇല്ലാതാകാന്‍ വേണ്ടി ആഗോള വല്ക്കനരണം നടപ്പിലാക്കുന്ന സാമ്രാജ്യത്വ താല്പ്പര്യമാണ് ഇതിന്റെ പിന്നില്‍. ഈ സാമ്രാജ്യത്വ താല്പര്യമാണ് ആര് സംരക്ഷിക്കുന്നത്? സ്വത്വ രാഷ്ട്രീയം. അപ്പോള്‍ സ്വത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കുറ്റം സാമ്രാജ്യത്വ താല്പ്പ ര്യമാണ്. സ്വത്വ രാഷ്ട്രീയത്തെ ശക്തമായി എതിര്ത്തു കൊണ്ട് വര്ഗത രാഷ്ട്രീയം മുന്നോട്ടു കൊണ്ട് പോകാന്‍ സാധിക്കണം. വര്ഗത്തെ ശിഥിലമാക്കുന്ന നിലപാടുകള്ക്കെതിരെ നമുക്ക്‌ പോരാടുവാന്‍ സാധിക്കണം. അപ്പോള്‍ സ്വത്വ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിച്ചു കൊണ്ടല്ലാതെ നമുക്ക്‌ മുന്നോട്ട് പോകാന്‍ കഴിയില്ല.

ഓരോരോ മേഖലയില്‍ നടന്ന നിരവധി പോരാട്ടങ്ങള്‍ പരിശോധിച്ച് നോക്കിയാല്‍ ഉദാഹരണത്തിന് അറബ് മേഖലയില്‍ നടന്ന പോരാട്ടങ്ങള്‍ അവിടെ ആ പോരാട്ടത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്പര്യത്തിനും ഇംഗിതത്ത്തിനും അനുസരിച്ച് അവിടെ നില നില്ക്കു ന്ന ഗവണ്‍മെന്റിനോട് അവരുടെ താല്പര്യങ്ങലുമായി ബന്ധപ്പെടുത്തി അതിനെ തകര്ക്കാലന് ഉള്ള വളരെ പ്രധാനപ്പെട്ട ഉപകരണമായി ആരെയാണ് ഉപയോഗിച്ചത്? വര്ഗീതയതയെയാണ്. മതത്തെയാണ്. മത സ്വത്വത്തെയാണ്. ഒരു ജനക്കൂട്ടം വലിയ പ്രതിഷേധത്തിന്റെ ഭാഗമായി പ്രക്ഷോഭത്തിന്റെ ഭാഗമായി ലോകത്തില്‍ എവിടെ ഉയര്ന്നു വന്നാലും ആ ഉയര്ന്നു വരുന്ന പ്രക്ഷോഭം കൊണ്ട് സാമൂഹ്യ വിപ്ലവത്തിന്റെ ചരിത്ര ദൌത്യം നിര്‍വഹിക്കുവാന്‍ ആവില്ല എന്നുള്ളതാണ്. കൃത്യമായ ദിശാബോധത്തോടെ ഉയര്ന്നു വരുന്ന പ്രക്ഷോഭങ്ങളെ, വര്ഗ സമരത്തെ രാഷ്ട്രീയ ഇച്ച്ചാശക്തിയോടെ അതിന്റെ ആത്മനിഷ്ഠ ഘടകമെന്ന രീതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രവര്ത്ത്നം നടത്തി മുന്നെട്ടെക്ക് പോകാന്‍ നിലവിലുള്ള ഭരണകൂടത്തിനു പകരം മറ്റൊരു ഭരണകൂടത്തെ പകരം വെക്കാനുള്ള ശേഷിയും കഴിവും പൂര്ണ്ണമായി ഉപയോഗിക്കാന്‍ കഴിയാത്തിടത്തോളം കാലം ഒരു വിപ്ലവത്തിലെക്കും എത്തില്ല എന്ന് മാത്രമല്ല മുതലാളിത്തത്തിനു വീണ്ട്ടുക്കാനുള്ള ശേഷി ലഭിക്കുകയാണ് ചെയ്യുക. അതാണ്‌ ലോകത്ത്‌ ഉരുത്തിരിഞ്ഞു വരുന്ന ചിത്രം.

അത് കൊണ്ട് മുതലാളിത്തം ദുര്ബലമാകുന്നത് കൊണ്ട് മാത്രം സാമൂഹ്യ പരിവര്ത്തനം നടക്കില്ല. സാമൂഹ്യ പരിവര്ത്തനം നടക്കണമെങ്കില്‍ ഇന്ത്യയെപ്പറ്റി ഞാന്‍ നേരത്തെ ചൂണ്ടി കാണിച്ചത് പോലെ ആളിക്കത്തുന്ന വര്ഗ സമരത്തെ രാഷ്ട്രീയ ഇച്ച്ചാശക്തിയോടു കൂടി നയിക്കുന്ന ആത്മനിഷ്ഠ ഘടകമായ രാഷ്ട്രീയ നേതൃത്വം വേണം ഭരണകൂടത്തെ മാറ്റുന്നതിന് വേണ്ടിയുള്ള ശക്തിമത്തായ പോരാട്ടത്തിന്റെ കെല്പ്പുള്ള ശക്തി ഉണ്ടാകണം എങ്കില്‍ മാത്രമേ നമ്മുടെ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സാധിക്കൂ. പാര്ളിമെന്ററി പ്രവര്ത്തനവും പാര്ളിമെന്റിതിര പ്രവര്ത്തനവും സംയോജിപ്പിച്ച് കൊണ്ടാണ് ലാറ്റിനമെരിക്കന്‍ രാജ്യങ്ങളില്‍ പോരാട്ടം നടത്തുന്നത്. അമേരിക്കന്‍ സാമ്രാജ്യ്വത്വത്തിനെതിരെയുള്ള പോരാട്ടം നടത്തുന്നത്. അത്തരം കാര്യങ്ങള്‍ കൂടി നാം കാണണം.

ഇത് പോലെ ലിംഗപരമായ ചൂഷണം ഇല്ലാതാക്കാനുള്ള സമരത്തില്‍ ഏര്‍പ്പെടണം. പുരുഷ മേധാവിത്വ കേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീകള്ക്കെതിരെയുള്ള ലിംഗപരമായ ചൂഷണം കുടുംബത്തില്‍ നിന്ന് തന്നെ തുടങ്ങുന്നു. ഒരു പോലെ ജോലിക്ക് പോകുന്ന സ്ത്രീയും പുരുഷനും ജോലി കഴിഞ്ഞു വന്നാല്‍ സ്ത്രീ അടുക്കള ജോലിയും കുട്ടികളെ നോക്കുന്ന ജോലിയും അവരുടേതായി മാത്രം കണക്കാക്കി നിര്‍വഹിക്കേണ്ടി വരുന്ന അവസ്ഥ പുരുഷന്‍ ഇതിലൊന്നും അവരെ സഹായിക്കാതെ നില്ക്കുന്ന അവസ്ഥ. വീട്ടു ജോലിയെ ഒരു ജോലിയായി കണക്കാക്കാതെ അവര്ക്ക് അതിനുള്ള കൂലി പോലും നല്കാതെ ചൂഷണം ചെയ്യുന്ന അവസ്ഥ അത് ഒരു ചൂഷണമായി പോലും സ്ത്രീകള്ക്ക് സ്വയം തോന്നാത്ത രീതിയില്‍ അവരെ ചിന്തിപ്പിക്കുന്ന ബോധ നിലവാരം അവരില്‍ ഉണ്ടാക്കിയെടുക്കുക ഇതൊക്കെ ഇല്ലാതാക്കേണ്ടത്. എംഗല്സ് പറഞ്ഞ പോലെ പൊതു അടുക്കളകള്‍ വരുമ്പോഴേ സ്ത്രീകളുടെ മേലുള്ള ഇത്തരം ചൂഷണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയൂ. അപ്പോള്‍ സ്ത്രീയും പുരുഷനും ഒരു പോലെ പൊതു അടുക്കളയില്‍ നിന്ന് കിട്ടുന്ന ഭക്ഷണത്തിനു കൂലി കൊടുത്ത്‌ ഒരു പോലെ തുല്യതയോടെ കഴിക്കാന്‍ കഴിയും. സ്ത്രീകള്ക്ക് നേരെയുള്ള സ്ത്രീ പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ ബോധവല്ക്കരണം നടക്കണം.

സി.പി.എം.നെതിരെ വ്യക്തിപരമായ് പോരാട്ടം നടത്തുവാന്‍ വേണ്ടി പാര്ട്ടി വിട്ടു പുറത്ത് പോയ രണ്ടു നേതാക്കളുടെ ഇന്നത്തെ അവസ്ഥ എന്താണ്? അവര്‍ എന്ത് കൊണ്ട് സി.പി.എം. ലേക്ക് തിരിച്ചു വരുവാന്‍ ആഗ്രഹിക്കുന്നു? അവര്‍ ഇനി ഇവിടെ വന്നിട്ട് എന്തെടുക്കാന്‍ എന്നുള്ള ചോദ്യം മാറ്റി വെക്കുക. അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് ചിന്തിക്കുക. ഇതില്‍ നമുക്ക് സന്തോഷമില്ല മറിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കുക. നമ്മള്‍ ആരുടെ നേരെയും വാതില്‍ കൊട്ടിയടചിട്ടില്ല. നിലപാടുകള്‍ മാറ്റി തിരിച്ചു വരുന്നവരെ വരേണ്ട എന്ന് നമ്മള്‍ പറയില്ല.

ഈ സര്ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി അതിലുള്ള ഏതെന്കിലും പാര്ട്ടി്യെ പിടിച്ചു അവര്ക്ക് മുഖ്യമന്ത്രി സ്ഥാനമോ, ഉപ മുഖ്യമന്ത്രി സ്ഥാനമോ വാഗ്ദാനം ചെയ്തു പുതിയ ഒരു സര്ക്കാ ര്‍ ഉണ്ടാക്കാന്‍ സി.പി.എം. തയ്യാറല്ല എന്ന് വളരെ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു. മാണി ചെയ്യുന്നത് അവരുടെ മുന്നണിയില്‍ വിലപേശാന്‍ വേണ്ടി ഇപ്പുറത്തെക്ക് വരുന്നു എന്ന പ്രതീതി ഉണ്ടാക്കാനാണ്. ആ ഉദ്ദേശ്യം ഇപ്പോള്‍ അവര്ക്കും മനസ്സിലായി കഴിഞ്ഞു. മാണിയുടെ ഉദ്ദേശ്യ പൂര്ത്തിക്ക് വേണ്ടി സി.പി.എം. നെ കരുവാക്കാന്‍ എന്തായാലും സി.പി.എം. നിന്ന് കൊടുക്കാന്‍ തയ്യാറല്ല. മറിച്ച് ഇടത് പക്ഷ മുന്നണിയുടെ നയം അംഗീകരിച്ചു അതിലേക്ക വരാന്‍ തയ്യാറായാല്‍ ഏതു പാര്ട്ടി ക്കും വ്യക്തിക്കും ആ മുന്നണിയില്‍ വരാം. അങ്ങിനെ വരാന്‍ തയ്യാറുള്ളവരെ വേണ്ടെന്നു വെക്കില്ല. നിലപാടാണ് പ്രശ്നം. നയമാണ് പ്രശനം. നിലപാട് മാറി നയം അമ്ഗേകരിച്ചു ഇടത് മുന്നണിയിലേക്ക് വന്നാല്‍ അവരെ സ്വീകരിക്കും. അത് പോലെ തന്നെ ജാതി മത ശക്തികള്ക്ക് അടിമപ്പെട്ടു ഭരണം നടത്തുന്ന ഉമ്മന്‍ ചാണ്ടി സര്ക്കാര്‍ സ്വാഭാവികമായി അതിന്റെ തകര്ച്ച നേരിടുമ്പോള്‍ അതിനെ രക്ഷിക്കാനും സി.പി.എം. തയ്യാറല്ല. ഈ ഒരു നയമാണ് കേരളത്തില്‍ സി.പി.എം. സ്വീകരിച്ചിരിക്കുന്നത്.

ജാതി മത ശക്തികള്ക്ക് കീഴടങ്ങി ഭരണം നടത്തുന്ന ഈ സര്ക്കാര്‍ അഞ്ചു വര്ഷം തികയ്ക്കും എന്ന് അവര്ക്ക് തന്നെ ഉറപ്പു ഇല്ല. ഇതിനെതിരെയുള്ള ഒരു വലിയ പോരാട്ടം കേരളത്തില്‍ വളര്ന്നു വന്നിട്ടുണ്ട്. അത് ഇനിയും വളര്ന്നു വരും. അഖിലേന്ത്യാ തലത്തില്‍ തന്നെ ഒരു പുതിയ പോരാട്ടം സി.പി.എം. ആരംഭിച്ചിട്ടുണ്ട് അതിന്റെ ഭാഗമായുള്ള സമര സന്ദേശ ജാഥകള്‍ അഖിലേന്ത്യാ തലത്തില്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. മാറ്റം ഉണ്ട്ടാകണമെങ്കില്‍ ഇടത് പക്ഷം ശക്തിപ്പെടണം. അതിനു സി.പി.എം. ശക്തിപ്പെടണം. സി.പി.ഐ. ശക്തി പെടണം. അതിനു വേണ്ടിയുള്ള ഇടപെടലുകള്‍ നിങ്ങള്‍ ഒരോരുത്തരില്‍ നിന്നും ഉണ്ടാകണം. പ്രത്യേകിച്ച് ആശയപരമായുള്ള പോരാട്ടങ്ങളില്‍ മാസ്സ് പോലുള്ള സംഘടനകള്‍ മുന്കയ്യെടുത്ത് കൊണ്ട് ഇനിയുള്ള കാലം ശക്തമായി മുന്നോട്ടു പോകണം എന്ന് പറഞ്ഞു കൊണ്ട് എല്ലാവര്ക്കും അഭിവാദ്യങ്ങള്‍ അര്പ്പിച്ചു കൊണ്ട് ഞാന്‍ നിരത്തുന്നു.

മാസ്സ് ഷാര്‍ജ സംഘടിപ്പിച്ച എം.വി. ഗോവിന്ദന്‍ മാസ്റ്റരുടെ പ്രഭാഷണം - രണ്ടാം ഭാഗം

മാസ്സ് ഷാര്‍ജ 12.03.2013 നു ഇന്ത്യന്‍ അസോസിയേഷന്‍ കൊണ്ഫ്രന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ നിന്ന്......
(രണ്ടാം ഭാഗം ... സംഗ്രഹം അജിത്‌ പി.പി. ഷാര്‍ജ) 

ആധുനിക സമൂഹത്തില്‍ രണ്ടു പ്രധാനപ്പെട്ട വര്ഗങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. അവ ഏതോക്കെയാണ് ? ഒന്ന് തൊഴിലാളിവര്ഗ്ഗവും മറ്റൊന്ന് മുതലാളിവര്ഗ്ഗവും. ഈ തൊഴിലാളി വര്ഗ്ഗവും മുതലാളി വര്‍ഗ്ഗവും വളര്ന്നു വരുന്ന ലോകത്തില്‍ ആരാണ് വിപ്ലവകാരി? തൊഴിലാളിവര്ഗമാണോ അതോ മുതാളി വര്ഗമാണോ? 

തൊഴിലാളി വര്ഗമാണ് വിപ്ലവകാരി. അപ്പോള്‍ ബൂര്ഷ്വാസി ആരല്ല? വിപ്ലവകാരിയല്ല. മറിച്ച് ആരാണ് ? പ്രതിവിപ്ലവകാരിയാണ്.
എന്നാല്‍ അതെ സമയം ഭൂപ്രഭുത്വം അവസാനിപ്പിച്ചു ജനാധിപത്യ വിപ്ലവം കേട്ടിപ്പെടുത്ത വിപ്ലവകാരിയായിരുന്നു ഇവര്‍ എന്നുള്ളത് നാം മറക്കാനും പാടില്ല.

നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രശ്നം സാമ്പത്തികക്കുഴപ്പവും സാമ്പത്തിക പ്രതിസന്ധിയുമാണ്. ഇതിനു അടിസ്ഥാനമായിട്ടുള്ള കാരണം വാങ്ങല്‍ കഴിവ് ഇല്ലാത്തതാണ്. ഇത് വര്ദ്ധിപ്പിക്കുന്നതിന് വേണ്ടിയിട്ട് കേയ്ന്സിന്റെ തിയറി അനുസരിച്ച് ഗവന്മേന്റ്റ്‌ മാര്ക്ക്റ്റില്‍ ഇടപെടണം എന്നതനുസരിച്ചു പൊതുമേഖല സ്ഥാപനവും, പൊതു വിതരണവും സബ്സിഡിയും ഒക്കെയായി മുതലാളിത്തം വീണ്ടും പച്ച പിടിച്ചത്. എന്നാല്‍ 1980കളുടെ മദ്ധ്യം ആയതോടു കൂടി രാജീവ്‌ ഗാന്ധിയുടെ കാലഘട്ടം ആയതോടു കൂടി ലാഭ നിരക്ക് കുറയാന്‍ തുടങ്ങി. ഈ സമയത്താണ് ആഗോളവല്ക്കരണത്തിന്റെ ഭാഗമായി വീണ്ടും ഒരു പുതിയ സാമ്പത്തിക നയം ചര്ച്ച ചെയ്തു ഒരു പ്രധാന മുദ്രാവാക്യം മുന്നോട്ടു വെച്ചത്. അത് എന്താണ്? വീണ്ടും ഗവന്മേന്റ്റ്‌ മാര്ക്കറ്റില്‍ ഇടപെടാന്‍ പാടില്ല എന്നതാണ്.

ഇവിടെയാണ് ഒരു ധന മൂലധനത്തിന്റെ മുഖ്യ പഠനം. ധന മൂലധനം. എന്താണ് ധന മൂല ധനം. ഇതിനു മുന്നേ വ്യാപകമായി കേട്ട മൂലധം ഫിനാന്സ് മൂലധനം ആയിരുന്നു. ഫിനാന്സ് മൂലധനം എന്ന് പറഞ്ഞാല്‍ ബാങ്കിങ്ങ് മൂലധനവും വ്യാവസായിക മൂലധനവും ചേര്ന്നതാണ് ഫിനാന്സ് മൂലധനം. എന്നാല്‍ ഫിനാന്സ് മൂലധനവും ഇന്നത്തെ ധന മൂലധനവും തമ്മില്‍ വിത്യാസമുണ്ട്.

എന്താണ് ധനമൂലധനം എന്ന് പറഞ്ഞാല്‍? ധനമൂലധനം ഫിനാന്സ് ‌ മൂലധനത്തെക്കാളും അതി ബൃഹത്തായ ഒന്നാണ്. അന്ന് വരെ ഇല്ലാതിരുന്ന ഷെയര്‍ മാര്ക്കറ്റ് (ഊഹകച്ചവടം) ആകെ ഇതില്‍ വരികയാണ്. എല്ലാ സ്ഥാപനങ്ങളും ഇതില്‍ വരികയാണ്. ലോകോത്തരമായ ഒരു മൂലധനമാണിത്. അതായത് ധനമൂലധനം എന്ന് പറഞ്ഞാല്‍ അത് ഫിനാന്സ് മൂലധനം അടക്കം ഉള്പ്പെ ടുന്നതാണ് എന്നാല്‍ അതിനേക്കാള്‍ എത്രയോ ബൃഹത്താണ്.

ധനമൂലധനം എവിടെയും കുമിഞ്ഞു കൂടില്ല. അത് ലോകത്തുടനീളം വിന്യസിപ്പിക്കണം. എല്ലാ ലോകരാജ്യങ്ങളിലെയും ജനങ്ങളെയും ഇതില്‍ ഉള്പ്പെടുത്തണം. ഇങ്ങിനെയുള്ള ഈ രീതിയെ ആണ് ഇന്ന് ആഗോളവല്ക്കരണം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ആഗോളവല്ക്കരണത്തില്‍ ഏറ്റവും പ്രധാന പ്രശ്നം ധനമൂലധനം കടന്നു വരുന്നതിനു ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇന്ത്യയിലായാലും തടസ്സം നില്ക്കു ന്ന ഒരു ഘടകം ഉണ്ട്. അത് എന്താണ്? പൊതു മേഖലാ സ്ഥാപനങ്ങള്‍ ആണ്.

ആ പൊതു മേഖലയാകട്ടെ ഇന്ത്യന്‍ മുതലാളിത്തത്തിന്റെ വളര്ച്ച്ക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട ഒരു സംവിധാനമാണ് അല്ലാതെ സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും നല്ല വശങ്ങള്‍ ചേര്ത്ത് ‌ ഉണ്ടാക്കിയ സമ്മിശ്ര സമ്പദ്‌ വ്യവസ്ഥയല്ല. ഇതിലൂടെ സ്റ്റേറ്റ്‌ മുതലാളിത്തം ശക്തിപ്പെടുകയും കുത്തക മുതലാളിമാര്‍ ഉണ്ടാകുകയും കൊഴുക്കുകയും ചെയ്തു. ഈ ഒരു കൂട്ട് കേട്ടാണ് ഇന്ത്യന്‍ മുതലാളിത്തം. അങ്ങിനെയുള്ള ഇന്ത്യയില്‍ ഈ ആഗോള വല്ക്കരണ ത്തിന്റെ ഭാഗമായി ധന മൂലധത്തിനു ഇപ്പോള്‍ ഏറ്റവും തടസ്സം നില്ക്കുന്ന ഭാഗം പൊതുമേഖലാ സ്ഥാപനങ്ങളാണ്. അപ്പോള്‍ എന്ത് വേണം പൊതുമേഖലയെ?

പൊതു മേഖലയെ സ്വകാര്യവല്ക്കവരിക്കണം. എങ്ങിനെ സ്വകാര്യവല്ക്കരിക്കണം. ആഗോള വല്ക്കരണത്തിന്റെ മൂന്നു നിയമങ്ങളുണ്ട്. ഒന്ന് സ്വകാര്യവല്ക്കരിക്കണം. എങ്ങിനെ സ്വകാര്യ വല്ക്കരിക്കണം രണ്ടാമത്തെ കാര്യം. ഉദാരമായി സ്വകാര്യവല്ക്കരിക്കണം. അതിനു അത് ബഹുരാഷ്ട്ര കുത്തകകള്ക്ക് കൊടുക്കണം. അതിനു ഷെയര്‍ വില്‍ക്കണം. അങ്ങിനെ വിറ്റപ്പോഴാണ് ഒരു ലക്ഷത്തി എഴുപത്താറായിരം കോടി കിട്ടിയത്. എന്നാല്‍ ഈ തുക ആര്ക്കെ ങ്കിലും കിട്ടിയോ? ഇക്കാര്യത്തെക്കുറിച്ച് നമുക്ക്‌ വ്യക്തമായ ധാരണ വേണം. അങ്ങിനെ വ്യക്തതക്ക് വേണ്ടിയുള്ള ശ്രമം നടത്തിയപ്പോഴാണ് കൃത്യമായ ഉത്തരം കിട്ടിയത്. ക്രോണി ക്യാപ്പിറ്റലിസത്തിനാണ് കിട്ടിയത്. ഒന്ന് കൊര്പ്പപറേറ്റ്‌കള്‍ രണ്ടു ബൂര്ഷ്വാ രാഷ്ട്രീയ നേതൃത്വം മൂന്നു ഉയര്ന്ന ബ്യൂറോക്രാറ്റ്‌. ഈ മൂന്നു വിഭാഗം ഷെയര്‍ എടുത്ത്‌ വെച്ചിരിക്കുകയാണ്.

ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപ എന്ന് പറഞ്ഞാല്‍ എത്രയാണ്? നൂറു രൂപയുടെ നൂറു കേട്ട് വെച്ച് നോക്കിയാല്‍ കമ്പ്യൂട്ടറില്‍ കണക്ക് കൂട്ടി നോക്കിയപ്പോള്‍ കിട്ടുന്നത് ഏകദേശം എത്ര കിലോമീറ്റര്‍ ആണെന്നറിയാമോ 2644 കിലോ മീറ്റര്‍ ഉയരത്തില്‍ നോട്ടു കേട്ട് വെച്ചാലാണ് ഇത്രയും തുക കിട്ടുന്നത്. തിരുവനന്തപുരത്ത്‌ നിന്ന് ചെരിച്ച് വെച്ച് നോക്കിയാല്‍ ഗുജറാത്ത്‌ കടക്കും ഇത്രയും തുക. ഇതാണ് ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപ. ഇതിനു പുറമേ ഒമ്പത്‌ ലക്ഷം കോടി രൂപ ബാങ്കില്‍ കൂടാതെ മറ്റു ഓരോരോ അഴിമതി. എണ്ണി തിട്ടപ്പെടുത്താന്‍ ആവാത്ത അത്ര അഴിമതിയാണ്. സമ്പത്ത്‌ പങ്കു വെച്ച് കൊള്ളയടിക്കുകയാണ്.

ഇന്ത്യന്‍ ബൂര്‍ഷ്വാസി ജനാധിപത്യ വിപ്ലവം ശരിയായ രൂപത്തില്‍ നടത്താത്തത് കൊണ്ട് സഞ്ചിത മൂലധനം ആര്ജ്ജിക്കാന്‍ കഴിഞ്ഞില്ല. സഞ്ചിത മൂലധനം, ആര്ജ്ജി ത മൂലധനം എന്നിങ്ങനെ രണ്ടു തരം മൂലധനം ഉണ്ട്. ഇവര്‍ എങ്ങിനെയാണ് ആര്ജ്ജി്ത മൂലധനം ഉണ്ടാക്കിയത്? കട്ടിട്ടും പിടിച്ചു പറിച്ചിട്ടും തന്നെ അല്ലാതെങ്ങിനെ?

ജനാധിപത്യ വിപ്ലവം നടത്തിയത് രാജാവിനെയും രാജ്ഞിയെയും ഒക്കെ കഴുത്തറുത്ത്‌ കൊന്നാണ് ബൂര്ഷ്വാസി രക്ത പങ്കിലമായ വിപ്ലവം ആണ് നടത്തിയത്. പാട്യം ഗോപാലന്റെ പ്രസംഗത്തിലെ വാക്കുകള്‍ ഗോവിന്ദന്‍ മാസ്റ്റര്‍ ഓര്ത്തെടുത്തു ഇങ്ങനെ പറഞ്ഞു. ജന്മിത്വത്തിന്റെ ചാരത്തിലാണ് ബൂര്ഷ്വാസി വളര്ന്നു വന്നത്. ഈ ജന്മി നാടുവാഴിത്ത കാലത്ത്‌ ഉണ്ടാക്കിയ സമ്പത്ത്‌ മുഴുവന്‍ ബൂര്‍ഷ്വാസി പിടിച്ചെടുത്തു. ആ പണമുപയോഗിച്ചാണ് ആര്ജിത മൂലധനം ഉണ്ടാക്കിയത്.

കേരളത്തില്‍ രക്തപങ്കിലമായ ജനാധിപത്യ വിപ്ലവം നടന്നിരുന്നുവെങ്കില്‍ ഇവിടുത്തെ ബൂര്ഷ്വാസി ആരാകുമായിരുന്നു എന്ന് ചിന്തിച്ചു നോക്കിയെ? ഇവിടെയുള്ള ബൂര്‍ഷ്വാസികള്‍ അത്ര ശക്തരല്ല. അവരുടെ സ്ഥിതി പരമ ദയനീയമാണ് മറ്റുള്ള സ്ഥലത്തെ അപേക്ഷിച്ച്. രാജ വാഴ്ചക്കാലത്ത് സ്വരുകൂട്ടിയ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ മുഴുവന്‍ ഇവരുടെ കയ്യില്‍ കിട്ടിയിരുന്നുവെങ്കില്‍ ഇവര്‍ ഈ കേരളത്തെ എടുത്ത്‌ അമ്മാനമാടുമായിരുന്നു.

അങ്ങിനെ മുതലാളിയുടെ കയ്യില്‍ പണമില്ലാത്തതിനാല്‍ മുതലാളിക്ക് വേണ്ടി അടിസ്ഥാന വ്യവസായം നടത്തേണ്ടത് സര്ക്കാരിന്റെ ചുമതലയായി അതും ആരുടെ ചിലവില്‍ നമ്മള്‍ ജനങ്ങളുടെ ചിലവില്‍. പൊതുമേഖലയില്‍. അങ്ങിനെയാണ് ഇന്ത്യയിലെ പൊതുമേഖലയിലൂടെ ബൂര്ഷ്വാ്സി ക്രമേണ ക്രമേണ വളര്ന്നു വന്നത്. എന്നാല്‍ ആ വളര്ച്ച് ശരിയായ വളര്ച്ച ആയിരുന്നില്ലതാനും. ഈ ഒരവസ്ഥയിലാണ് മാന്ദ്യം വന്നത്.

മാന്ദ്യം പരിഹരിക്കാന്‍ ഒരൊറ്റ വഴിയെ ഉള്ളൂ. ആളുകള്ക്ക് വാങ്ങല്‍ ശേഷി ഇല്ല. അത് ഉണ്ടാക്കണം അതിനു എന്ത് വേണം? തൊഴില്‍ വേണം. തൊഴിലും ഇല്ല. അപ്പോള്‍ എന്ത് ചെയ്യും? ആളുകള്ക്ക് ‌ കടം കൊടുക്കണം. കടം എന്ന് കേള്ക്കു്മ്പോള്‍ ആളുകള്‍ ഓടി കൂടി കടം വാങ്ങും. ക്രെഡിറ്റ്‌ കാര്ഡു്കള്‍ ഉപയോഗിച്ച് ആളുകള്‍ വീടും കാറും മറ്റു സാധനങ്ങളും വാങ്ങി. ഒടുവില്‍ തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയായി. ബാങ്കില്‍ തിരിച്ചടവ്‌ ഇല്ലാതായപ്പോള്‍ ബാങ്കുകള്‍ ജപ്തി നടപടിയിലൂടെ പിടിച്ചു നില്ക്കാന്‍ ശ്രമിച്ചു. അതും ഫലിക്കാതെ വന്നപ്പോള്‍ ബാങ്കുകള്‍ പൊളിയാന്‍ തുടങ്ങി.

ബാങ്ക് പൊളിഞ്ഞപ്പോള്‍ എന്തായി വീണ്ടും വലിയ പ്രതിസന്ധി വന്നു. അതാണ്‌ ഇപ്പോള്‍ 2008 ല്‍ ഉണ്ടായത്. ഇത് അമേരിക്കയില്‍ ആണ് ആദ്യം ഉണ്ടായത്. ഇപ്പോള്‍ ലോകത്ത്‌ മുഴുവന്‍ നടക്കുന്നത്. ഇത് 2014 ലും പരിഹരിക്കാന്‍ കഴിയില്ല എന്നാണു ഇപ്പോള്‍ ഐ. എം. എഫു പറയുന്നത്. ഒരു വലിയ പ്രതിസന്ധി ലോക മുതലാളിത്തത്തെ ബാധിച്ചിരിക്കുന്നു.

മനുഷ്യന് വാങ്ങല്‍ ശേഷി ഇല്ലാതായപ്പോള ബാങ്ക് കടം നല്കാന്‍ തുടങ്ങി. എന്നാല്‍ കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബാങ്കുകള്‍ പൊളിഞ്ഞു, തല്ഫലമായി വാങ്ങല്‍ കഴിവ് വീണ്ടും കുറഞ്ഞു. ഇങ്ങിനെയുള്ള ഒരവസ്ഥയില്‍ രക്ഷപ്പെടുവാന്‍ ഒരൊറ്റ വഴിയേയുള്ളൂ. അത് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുക എന്നുള്ളതാണ്. അത് പരമാവധി ഓഹരി വെച്ച് എടുക്കുക. അതാണ്‌ ഇന്ന് നടക്കുന്ന അഴിമതി. സഞ്ചിത മൂലധനം അത് രാജ്യത്തെ കോര്പ്പുറേറ്റ്കല്‍, ബൂര്ഷ്വാ രാഷ്ട്രീയ നേതൃത്വം, ഉയര്ന്ന ബ്യൂറോക്രാറ്റുകള്‍ എന്നിവര്‍ പങ്കിട്ടെടുത്തു.

രാഷ്ട്രീയ പാര്ട്ടി്കള്ക്ക് കിട്ടിയ പണം കുറെയൊക്കെ അവര്‍ ഉപയോഗിക്കും ബാക്കി എന്ത് ചെയ്യും പാര്ളിമെന്ററി വ്യവസ്ഥയെ തകിടം മറിക്കാന്‍ ഉപയോഗിക്കും ഇഷ്ടം പോലെ പണം വാരിയെറിഞ്ഞ് തിരെഞ്ഞെടുപ്പ് വിജയിക്കാന്‍ ഉപയോഗിക്കും കോടികണക്കിനു രൂപ ഉപയോഗിച്ച് മണ്ഡലം അട്ടിമറിയിലൂടെ വിജയിക്കും. ഇത്തരം ഒരു സാഹചര്യം നില നില്ക്കു ന്ന കാലത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. അത് കൊണ്ട് എയര്‍ ടിക്കറ്റിന്റെ വില വര്ദ്ധിക്കുന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യാ രാജ്യത്തെ 93% ജനങ്ങള്ക്ക് ഒരു ദിവസം കിട്ടുന്ന വരുമാനം ഒമ്പത് രൂപ മുതല്‍ ഇരുപത്തൊന്നു രൂപ വരെയാണ്. അങ്ങിനെയുള്ളവര്ക്ക് സബ്സിഡിയോട് കൂടി റേഷന്‍ അരി കിട്ടുന്നില്ലെങ്കില്‍ അവര്ക്ക് വേറെ വഴിയില്ല പട്ടിണി കിടന്നു ചാകുകയല്ലാതെ. ലക്ഷകണക്കിന് ആളുകള്‍ ആത്മഹത്യ ചെയ്യുകയാണ്. സബ്സിഡികല്‍ എടുത്ത്‌ കളയുന്നു. മരുന്നിന്റെ വില വര്ദ്ധിക്കുന്നു. പെട്രോള്‍, ഡീസല്‍, ഗ്യാസ്‌ ഇവയുടെയൊക്കെ വില വര്ദ്ധിക്കുകയാണ്. എല്ലാറ്റിന്റെയും വില വര്ദ്ധിക്കുകയാണ്. ഇത് എല്ലാവരെയും ബാധിക്കുന്നതിന്റെ ഭാഗമായി ഗള്ഫി്ലെ പ്രവാസികളെയും ബാധിക്കുന്നു. അപ്പോള്‍ നിങ്ങള്‍ എല്ലാവരും ഒന്നാകേണ്ടാതാണ് എന്ന് ചുരുക്കം. ജനകീയ ഐക്യത്തിന്റെ തലം ഈ രൂപത്തിലാണ് ഉയര്ന്നു വരുന്നത്.

അത് കൊണ്ട് തന്നെ ഇനിയുള്ള മാസങ്ങളില്‍ ഇനിയും നിങ്ങളുടെ ടിക്കറ്റ്‌ നിരക്കുകള്‍ വര്ദ്ധിക്കാന്‍ പോകുന്നതേയുള്ളൂ അതിനു എയര്‍ ഇന്ത്യയുടെ ചില്ലുകള്‍ തകര്ക്കുകയല്ല വേണ്ടത് മറിച്ച് ഈ നയം നടപ്പിലാക്കുന്ന ഇന്ത്യന്‍ ബൂര്ഷ്വാ ഭരണ കൂട വ്യവസ്ഥയെ തകര്ക്കു കയാണ് വേണ്ടത്‌ എന്ന തിരിച്ചറിവ് ആദ്യം ആളുകളില്‍ ഉണ്ടാക്കണം. അതിനു വേണ്ടിയുള്ള പ്രവര്ത്തനത്തില്‍ ഇതിനെതിരെ പ്രതികരിക്കുന്ന പ്രസ്ഥാനത്തെ ശക്തിപെടുത്തെണ്ടതുണ്ട്.

അങ്ങിനെ ശക്തിപ്പെടുത്തുന്നതിന്റെ ഒരു ഭാഗമായിട്ടാണ് കഴിഞ്ഞ മാസം നടന്ന രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക്‌. ആ പണിമുടക്ക്‌ വിജയം തെളിയിക്കുന്നത് ഇന്ത്യന്‍ തൊഴിലാളി വര്ഗ്ഗം ശക്തിപ്പെട്ടു വരുന്നു എന്ന് തന്നെയാണ്. ഇന്ത്യന്‍ തൊഴിലാളി വര്ഗത്തിനു യൌവനം വന്നിരിക്കുന്നു. അത് പരിപക്വമായിരിക്കുന്നു.
രണ്ടു വര്ഗങ്ങലാണ് ഉള്ളത് ഒന്ന് തൊഴിലാളി വര്ഗം മറ്റൊന്ന് മുതലാളി വര്ഗം.

ഈ കാലഘട്ടത്തിലെ വിപ്ലവത്തിന്റെ നായകര്‍ തൊഴിലാളി വര്ഗമാണ്. ഞങ്ങള്‍ ഫാക്ടരിയിലെക്കില്ല എങ്കില്‍ എന്ത് ഇല്ല? ഉല്പ്പാദനം ഇല്ല. ഉല്പ്പാപദനം ഇല്ലെങ്കില്‍ വിതരണം ഇല്ല. കഴിഞ്ഞ വര്ഷം ഒരു ദിവസം ഉല്പ്പാദനം ഇല്ല ഇത്തവണ രണ്ടു ദിവസം ഇല്ല. എന്നാല്‍ മനോരമയില്‍ വന്ന ഒരു വാര്ത്ത എന്തായിരുന്നു? പണിമുടക്ക് മൂലം ഭയങ്കര നഷ്ടമായി പോയി. ആര്ക്കു? യഥാര്ത്ഥത്തില്‍ തൊഴിലാളിക്കാണ്ക്കാ നഷ്ടം. അവന്റെ രണ്ടു ദിവസത്തെ വേതനം ഇല്ലാതായി. എന്നാല്‍ മുതലാളിയുടെ നഷ്ടം ഓര്ത്ത് ‌ ആണ് മനോരമക്ക് വേവലാതി. ഇവിടെ രണ്ടു കൂട്ടര്ക്കും തൊഴിലാളി വര്ഗത്തിനും മുതലാളി വര്ഗ‍ത്തിനും നഷ്ടം ഉണ്ടായിട്ടുണ്ട്. ഇവിടെ രണ്ടു കൂട്ടരും ഒരു പാഠം പഠിച്ചിട്ടുണ്ട്. തൊഴിലാളി വര്ഗം പഠിച്ച പാഠം എന്താണ് ? നമ്മള്‍ പണിക്ക് പോയിട്ടില്ലെന്കില്‍ മുതലാളിയുടെ ഉല്പ്പാദനം നിലക്കും. ഇത് മുതലാളിക്ക് നഷ്ടം ഉണ്ടാക്കും. ഇത് ഓരോ തൊഴിലാളിയും സ്വന്തം അനുഭവത്തിലൂടെ ഇത്തവണ പഠിച്ചു.

കാറില്ല, ബസ്സില്ല, കട കമ്പോളങ്ങള്‍ തുറക്കുന്നില്ല, തൊഴില്ശാലകള്‍ അടഞ്ഞു കിടന്നു. ആദ്യം ഇത് ഒരു ദിവസമായിരുന്നു. ഇത്തവണ ഇത് രണ്ടു ദിവസമായി. ഇനി ഇത് മൂന്നു ദിവസമാകും പിന്നെ ഇത് നാലും അഞ്ചും ആരും ദിവസങ്ങളാകും. ഇത് ഇങ്ങിനെ പോയാല്‍ ഒരു മാസം ആയാല്‍ എന്തായിരിക്കും അവസ്ഥ? മാവോ പറഞ്ഞത് പോലെ ഉത്സവം ആകും അപ്പോള്‍ മഹോല്‍സവം ജനങ്ങളുടെ ഉത്സവം. അതിനു നല്ല സാധ്യതയുണ്ട് എന്ന് ലോകത്തെ മനസ്സിലാക്കിപ്പിച്ചു കൊടുത്ത കക്ഷി രാഷ്ട്രീയ ഭേദമെന്യേയുള്ള ഉജ്ജ്വലമായ ഒരു പണിമുടക്കാണ് ഇപ്പോള്‍ കഴിഞ്ഞു പോയിരിക്കുന്നത്. ഇന്ത്യന്‍ തൊഴിലാളി വര്ഗ്ഗ ത്തിന്റെ നേതൃത്വത്തില്‍ ഇവിടുത്തെ, കര്ഷകകര്‍, അധ്യാപകര്‍, മറ്റു ജനവിഭാഗങ്ങള്‍ എന്നിവരെ ആകെ യോജിപ്പിചു കൊണ്ട് നടത്താന്‍ കഴിയുന്ന ഒരു സമരമാണ് തൊഴിലാളി വര്ഗം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
(തുടരും...)

മാസ്സ് ഷാര്‍ജ സംഘടിപ്പിച്ച എം.വി. ഗോവിന്ദന്‍ മാസ്റ്റരുടെ പ്രഭാഷണം - ഒന്നാം ഭാഗം


മാസ്സ് ഷാര്‍ജ 12.03.2013 നു ഇന്ത്യന്‍ അസോസിയേഷന്‍ കൊണ്ഫ്രന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ നിന്ന്......
(ഒന്നാം ഭാഗം ... സംഗ്രഹം അജിത്‌ പി.പി. ഷാര്‍ജ)

എല്ലാ വര്‍ഷവും ഗള്ഫിലെ സ്കൂള്‍ അവധിക്കാലത്ത്‌ യാത്രാക്കാരില്‍ നിന്ന് എയര്‍ ഇന്ത്യ ഈടാക്കുന്ന അമിത ചര്ജ്ജിനെതിരെ നിരവധി തവണ ബന്ധപ്പെട്ട മന്ത്രിമാര്ക്കും നേതാക്കള്ക്കും പരാതി നല്കിയിട്ടും ഇത് വരെ ആ ചാര്ജ്ജ് ‌ വര്ദ്ധനവ്‌ പിന്‍വലിക്കാനോ, തടയാനോ, സമയത്തിനു യാത്ര ചെയ്യാനോ ഗള്ഫിലെ പ്രവാസികള്ക്ക് സാധിക്കുന്നില്ല എന്നും ഇതിനെതിരെ നാട്ടില്‍ എയര്‍ ഇന്ത്യയുടെ ഓഫീസിന്റെ ചില്ല് പൊളിച്ചിട്ടുള്ള സമരമായാലും ശരി ഒരു സമരം നടത്തണമെന്ന പുതുതായി വീണ്ടും തിരെഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ. എ. റഹിമിന്റെ ശ്രീ ഗോവിന്ദന്‍ മാസ്റ്ററോടുള്ള അഭ്യര്ത്ഥനക്ക് മറുപടി പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.

ചില്ല് പൊളിച്ചു കൊണ്ടുള്ള സമരം ഒരു പരിഹാര മാര്ഗമല്ലെന്നും ഇത് ഒരു കേസ് കൂടി ഉണ്ടാക്കിയെടുക്കാമെന്നല്ലാതെ മറ്റൊരു നേട്ടവും ഇത് ഉണ്ടാക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഈ ചാര്ജ്ജ് ‌ വര്‍ദ്ധന എല്ലാ വവര്‍ഷവും ഉണ്ടാകുന്നത് ഒരു നയത്തിന്റെ ഭാഗമാണെന്നും ആ നയം തിരുത്തിക്കുന്നതിനുള്ള സമരമാണ് നടത്തേണ്ടത് എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ഈ നയം നടപ്പിലാക്കുന്നത് കേന്ദ്ര സര്ക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് തന്നെ നിങ്ങള്‍ എത്ര തവണ മെമ്മോറാണ്ടം നല്കി‍യാലും പരാതി നല്കിയാലും ഈ വിലവര്‍ദ്ധന ഇല്ലാതാകാന്‍ പോകുന്നില്ലെന്ന് മാത്രമല്ല വരും വര്ഷങ്ങളില്‍ ഇത് കൂടി കൂടി വരുമെന്നും അദ്ദേഹം ഓര്മ്മിപ്പിച്ചു.

‘സേവനങ്ങള്‍” ലോകത്താകമാനം ഇല്ലാതാക്കുകയാണെന്നും ഇത് ആഗോളവല്ക്കുരണ നയത്തിന്റെ ഭാഗമാണ് എന്നും ഇത് തന്നെയാണ് ഇന്ത്യയിലും ഇപ്പോള്‍ പിന്തുടരുന്നത് എന്നും നമ്മള്‍ മനസ്സിലാക്കണം. ഈ ആഗോളവല്ക്കരണം തുടങ്ങിയിട്ട് പത്തു മുപ്പതു വര്ഷങ്ങളായി. ആഗോളവല്ക്കരണം, സാമ്പത്തിക മാന്ദ്യം തുടങ്ങിയവയൊന്നും തങ്ങള്ക്ക് ബാധകമല്ല എന്നുള്ള രൂപത്തിലാണ് പലരും ചിന്തിക്കുന്നത്. മുന്പൊക്കെ പ്രസംഗം കേള്ക്കുമ്പോള്‍ ആഗോളകാര്യങ്ങള്‍ പറഞ്ഞു പിന്നീട് ദേശീയ കാര്യങ്ങള്‍ പറഞ്ഞു പിന്നീടാണ് കേരളത്തില്‍ എത്തുക അപ്പോള്‍ കേരളത്തില്‍ എത്തുമ്പോഴേക്കും നമുക്ക്‌ ഒരു ചായ കുടിക്കാം അല്ലെങ്കില്‍ ചോറുണ്ണാന്‍ ഉള്ള സമയമുണ്ടാകും അത് കഴിഞ്ഞു നമ്മുടെ കാര്യം കേള്ക്കാന്‍ കേരളത്തില്‍ എത്തുമ്പോള്‍ കേട്ടാല്‍ മതിയല്ലോ എന്ന് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു എന്നാല്‍ ഇന്ന് സാര്വ്ദേശീയതലത്തില്‍ നടക്കുന്ന ഓരോ കാര്യവും നമ്മളെ ഓരോരുത്തരെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. അതിലുപരി നമ്മുടെ അടുക്കളയെ നേരിട്ട് ബാധിച്ചു തുടങ്ങിയിരിക്കുന്നു.

വര്ഷത്തിലോ രണ്ടു വര്ഷത്തിലോ ഒരിക്കല്‍ നാട്ടില്‍ പോകുന്ന പ്രവാസിക്ക് ടിക്കറ്റ്‌ നിരക്ക് വര്ദ്ധിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷമം കാരണം എയര്‍ ഇന്ത്യയുടെ ഓഫീസിന്റെ ചില്ല് പൊളിക്കാന്‍ തോന്നുന്ന വികാരം അതെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഓര്ക്കേണ്ട കാര്യം നിങ്ങളുടെ നേരെ ഒരാള്‍ കല്ല്‌ എറിഞ്ഞാല്‍ ആ കല്ല്‌ എടുത്ത്‌ കടിച്ചത് കൊണ്ട് കാര്യമില്ല നിങ്ങളുടെ പല്ല് പോകുകയേ ഉള്ളൂ മറിച്ച് അത് എറിഞ്ഞ കൈകള്‍ ആരുടേതാണെന്ന് കണ്ടെത്തുകയാണ് വേണ്ടത്. ആരാണ് ടിക്കറ്റിന്റെ കാര്യത്തില്‍ ഈ നിലപാട് എടുക്കുന്നത്? ഏതു നയത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇത് ചെയ്യുന്നത്.

പെട്രോളിയം വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മന്ത്രി പറഞ്ഞത് വരുന്ന രണ്ടു വര്ഷങ്ങള്ക്കു്ള്ളില്‍ ഡീസലിന്റെ വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനികള്ക്ക് പൂര്ണ്ണമായും നല്കും. അത് വരെ മാസാ മാസം അമ്പത് പൈസ വെച്ച് കൂട്ടും. ഇത് ഇപ്പോള്‍ പറയുന്ന കാര്യം എത്ര കണ്ടു കൂട്ടുമെന്ന് കണ്ടു തന്നെ അറിയണം.

ഇന്ത്യയുടെ കാര്യത്തില്‍ ആദ്യം ഉണ്ടായത് മരുന്ന് മേഖലയിലുള്ള കടന്നു കയ്യേറ്റമായിരുന്നു. മരുന്ന് വില നിശ്ചയിക്കാനുള്ള അവകാശം സര്ക്കാര്‍ സ്വന്തം കയ്യില്‍ നിന്നും മാറ്റി സ്വകാര്യ കമ്പനികള്ക്ക് നല്കിയയതിന്റെ ഫലമായി പത്ത് പൈസ വിലയുണ്ടായിരുന്ന മരുന്നിനു അഞ്ചു രൂപ വരെയായി. ഇങ്ങിനെയുള്ള ഇന്ത്യന്‍ കമ്പനികള്‍ ഒക്കെ പിന്നീട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഏറ്റെടുത്തു. ഇന്ന് ഇന്ത്യയിലെ മരുന്നിന്റെ വില നിശ്ചയിക്കുന്നത് ബഹുരാഷ്ട്ര കുത്തക കമ്പനികളാണ്. ജീവന്‍ നില നിര്ത്താനാവശ്യമായ അത്യാവശ്യ മരുന്നുകള്ക്ക് പോലും കണ്ടമാനം വിലക്കയറ്റി കൊള്ള ലാഭം എടുക്കുകയാണ് അവര്‍ ചെയ്യുന്നത്. രോഗം കൂടുന്നതിനേക്കാള്‍ ആളുകള്ക്ക് ബുദ്ധിമുട്ട് മരുന്നുകളുടെ വില കയറുന്നതിലാണ് എന്നതാണ് ഇന്നത്തെ അവസ്ഥ.

എല്ലാ വില നിര്ണ്ണയാധികാരങ്ങളും സ്വകാര്യ മേഖലക്ക് നല്കുകയാണ് സര്ക്കാര്‍ ചെയ്യുന്നതു. പെട്രോള്‍ ഇനി മുതല്‍ ഡീസല്‍ ഒപ്പം തന്നെ പാചകവാതകം എന്നിവ. ഇനി അടുത്ത തവണ നിങ്ങള്‍ നാട്ടിലേക്ക്‌ പോകുമ്പോള്‍ ഒരു ഗ്യാസ്‌ സിലിണ്ടറിന് 1500 രൂപ വില വരും. ഹേയ് അത്രയൊന്നും വരില്ല ഇപ്പോള്‍ അഞ്ഞൂറിനടത്തല്ലേയുള്ളൂ ഇത്ര കണ്ടു ഒന്നും വര്ദ്ധിക്കില്ല എന്ന് കരുതാന്‍ വരട്ടെ. ഇപ്പോള്‍ നല്കുന്ന സബ്സിഡി നിര്ത്ത്ലാക്കിയാല്‍ തന്നെ അപ്പോള്‍ കയറും അഞ്ഞൂറ് രൂപ. അപ്പോള്‍ ആയിരമായി വില. പിന്നെ ഓരോ മാസം നൂറു രൂപ വെച്ച് കയറും. അങ്ങിനെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ 1500 രൂപ വിലയാകും ഒരു ഗ്യാസ്‌ സിലിണ്ടറിന്. ഒപ്പം തന്നെ ഒരു കാര്യം ഒരു ലിറ്റര്‍ പെട്രോളിന് നൂറു രൂപയാകാന്‍ ഇനി എത്ര ദിവസം വേണം??? പ്രത്യകം ശ്രദ്ധിക്കുക എത്ര മാസം വേണമെന്നല്ല ചോദ്യം എത്ര ദിവസം വേണമെന്നാണ് ? ഇത് ഡീസലിന്റെയും പെട്രോളിന്റെയും, ഗ്യാസിന്റെയും മരുന്നിന്റെയും മാത്രം കാര്യമല്ല എല്ലാ സാധനങ്ങളുടെയും കാര്യം ഇങ്ങിനെയാണ്. ഇത് ഏതെന്കിലും ഒരു മന്ത്രി മൊയിലി ഇങ്ങിനെ പറയുന്നതാണോ? അല്ല ഇത് ഒരു സര്ക്കാ്രിന്റെ നയമാണ്.

ആ നയം എന്താണ്? സര്ക്കായര്‍ മാര്ക്കയറ്റില്‍ ഇടപെടാന്‍ പാടില്ല എന്നാണു. ഡിമാന്റ് ആന്റ് സപ്ലൈ. (ആവശ്യവും ലഭ്യതയും) സര്ക്കാര്‍ മാര്ക്ക്റ്റില്‍ ഇടപെട്ട് ഈ സമ്പദ്‌ വ്യവസ്ഥക്ക്‌ തടസ്സം നില്‍ക്കരുത്‌. ഈ സമ്പദ്‌വ്യവസ്ഥ ഈ രീതിയില്‍ തന്നെ സുഗമായി മുന്നോട്ടു പൊയ്ക്കൊള്ളും സര്ക്കാര്‍ അതില്‍ ഇടപെടേണ്ട. ഇതായിരുന്നു ആ പഴയ ചിന്താഗതി. പക്ഷെ 1929-30 കാലഘട്ടത്തില്‍ ലോക സമ്പദ്‌ വ്യവസ്ഥ കുഴപ്പത്തിലായി. ആ സമയത്ത്‌ ചിന്തിച്ചു ഈ കുഴപ്പം അതി ജീവിക്കാന്‍ ഇനിയെന്താണ് വഴി ?? ഒരു വഴിയും കിട്ടുന്നില്ല. കിട്ടാതിരുന്ന സമയത്താണ് കുഴപ്പം എന്ന വാക്കിന് പകരം മാന്ദ്യം എന്ന വാക്ക് വന്നത്. മാന്ദ്യവും മാഹാമാന്ദ്യവും അങ്ങിനെ വന്നതാണ്. 1945 കാലഘട്ടത്തില്‍ അമേരിക്കയുടെ സുഖവാസ കേന്ദ്രത്തില്‍ ലോകത്തിലെ മുതലാളിമാരും രാഷ്ട്രീയ നായകരും ഒത്തു ചേര്‍ന്നു. ഏതാണ്ട് രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം. അമേരിക്കന്‍ സാമ്രാജ്യത്വം ആറ്റം ബോംബിലൂടെ മുന്നിലേക്ക്‌ വന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം കോളനി വാഴ്ച അവസാനിക്കുന്ന രീതിയില്‍ എല്ലായിടത്തും പിന്നോട്ടടിക്കപ്പെട്ടു തുടങ്ങി. കോളനി വാഴ്ച്ചകള്‍ അവസാനിക്കുകയാണ്. ഇന്ത്യക്ക് സ്വാത്രന്ത്യം കിട്ടാന്‍ പോകുന്ന വാക്കിലെ എത്തിയുള്ളൂ. ചൈനയും അങ്ങിനെ തന്നെ.

ഈ ഒരു പശ്ചാത്തലത്തില്‍ വന്നു പെട്ട ഈ കുഴപ്പം ഗവണ്മെമന്റ് മാര്ക്കിറ്റില്‍ ഇടപെടാതിരുന്നതിനെ തുടര്ന്നു ള്ള പ്രശനം എങ്ങിനെ പരിഹരിക്കാമെന്ന് അവര്‍ ചിന്തിച്ചു. മനുഷ്യന് വാങ്ങല്‍ കഴിവ്‌ നഷ്ടപ്പെട്ടതാണ് 1929-30 കാല്ഘടടത്ത്തില്‍ ഉണ്ടായ പ്രശ്നങ്ങളുടെ കാതല്‍. മിച്ചമൂല്യം ഉല്പ്പാദിപ്പിച്ചു അത് പണമായി മുതലാളിക്ക് തിരിച്ചു കിട്ടുന്നില്ല. ഇതിന്റെ ഫലമായി ചരക്കുകള്‍ കെട്ടികിടക്കും,കമ്പനി പൂട്ടേണ്ടി വരും. ആളുകള്ക്ക് ജോലി നഷ്ടപ്പെടും. ആളുകളുടെ വാങ്ങല്‍ ശേഷി ഇല്ലാതാകും മുതലാളിത്തം പ്രതിസന്ധിയില്‍ ആകും. അങ്ങിനെ 1945 വരെ നീണ്ടു നിന്ന ഈ പ്രതിസന്ധി മറികടക്കാന്‍ വേണ്ടി നടന്ന യോഗത്തിലാണ് ഒരു പുതിയ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഉടലെടുത്തത്. അയാളുടെ പേരാണ് കേയ്ന്സ്.

കേയ്ന്സ്‍ പറഞ്ഞു ഗവണ്മെന്റ് മാര്ക്കറ്റില്‍ ഇടപെടണം. നേരത്തെ മുതലാലിത്തം പഠിപ്പിച്ച്ചിരുന്നത് മാര്ക്ക്റ്റില്‍ ഇടപെടാന്‍ പാടില്ല എന്നായിരുന്നുവെങ്കില്‍ കേയ്ന്സ് പറഞ്ഞു ഗവണ്മെമന്റ് മാര്ക്കറ്റില്‍ ഇടപെടണം എന്ന്. എന്തിനു വേണ്ടി ഇടപെടണം ആളുകളുടെ വാങ്ങല്‍ കഴിവ്‌ വര്ദ്ധി്പ്പിക്കണം. മനുഷ്യന് വാങ്ങാനുള്ള ശേഷി ഉണ്ടാവണം. അതിനു സാധാരണ മനുഷ്യന്റെ കയ്യില്‍ പണം ഉണ്ടാവണം. അതിനു വേണ്ടി വഴിയെ പോകുന്ന സാധാരണക്കാരന് പൈസ വിളിച്ചു കൊടുക്കാന്‍ പറ്റുമോ? ഇല്ല അതിനു എന്താണ് വേണ്ടത് മാര്ക്കറ്റില്‍ ഇടപെടണം. എങ്ങിനെയാണ് ഗവന്മേന്റ്റ്‌ മാര്ക്കറ്റില്‍ ഇടപെടുക? ഗവണ്മെ്ന്റ് തൊഴിലാളികള്ക്ക്റ‌ തൊഴില്‍ ലഭിക്കുന്ന നിലപാട് സ്വീകരിക്കണം. അതിനു പോതുമെഖല സ്ഥാപനങ്ങള്‍ ഉണ്ടാക്കണം. അങ്ങിനെ ആളുകള്ക്ക് തൊഴില്‍ കൊടുക്കണം.

ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ സമ്മിശ്ര സമ്പദ്‌വ്യവസ്ഥയാണെന്നാണ് നമ്മളെയൊക്കെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും നല്ല വശങ്ങള്‍ മാത്രം എടുത്ത്‌ ഉണ്ടാക്കിയ ഒരു സമ്മിശ്ര സമ്പദ്‌ വ്യവസ്ഥയാണ് അത് എന്നാണു നമ്മള്‍ മനസ്സിലാക്കി വെച്ചിരിക്കുന്നത്. എന്നാല്‍ ഇത് ശരിയാണോ? അല്ല ശുദ്ധ അസംബന്ധം ആണ്. പൊതുമേഖല എന്നുള്ളത് സോഷ്യലിസത്തിന്റെ ഭാഗമാണ് എന്നാണു പലരും ധരിച്ചിരിക്കുന്നത്‌. യഥാര്ത്തത്തില്‍ ഇത് സ്വകാര്യമുതലാളിത്തമല്ല മറിച്ചു സ്റേറ്റ് മുതലാളിത്തമാണ്. ആ സ്റേറ്റ് മുതലാളിത്തത്തിന്റെ ഭാഗമാണ് പൊതുമേഖല. ആ പൊതുമേഖലയും പൊതു വിതരണവും സബ്സിഡിയും എല്ലാം നല്കിയാണ് ആളുകളുടെ വാങ്ങല്‍ കഴിവ് കൂട്ടിയത്. ആ വാങ്ങല്‍ കഴിവ്‌ കൂടിയപ്പോള്‍ ആളുകള്‍ നല്ലവണ്ണം സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങി അതിന്റെ ഫലമായി ഉല്പ്പാദനം കൂടി മുതലാളിത്തം ശക്തിപ്പെട്ടു; അത് ഉയര്ന്നു പൊങ്ങി അതാണ്‌ 1945 നു ശേഷമുണ്ടായത്. അപ്പോഴാണ്‌ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് ഞാന്‍ അമ്പലമുണ്ടാക്കാന്‍ പോകുകയാണ് എന്ന്. ആളുകള്‍ അന്തം വിട്ടു പോയി. കാരണം ജവഹര്‍ലാല്‍ നെഹ്‌റു ദൈവ വിശ്വാസി അല്ല. ബൂര്ഷ്വാസിയുടെ പൊതുവായ ദര്‍ശനം എന്താണ്? അത് ഭൌതികവാദപരമാണ്. എന്നാല്‍ ഇന്നത്തെ ബൂര്ഷ്വാസി എടുക്കുന്ന നിലപാടുകള്‍ ആ നിലക്കുള്ളതല്ല. കോണ്ഗ്രസ് പാര്ട്ടിയെ ഇന്ന് നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണ് എന്നും രാഹുല്‍ ഗാന്ധിക്ക്‌ ഇത്തരം ആശയ വ്യക്തത ഇല്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

എന്നാല്‍ ആധുനിക കാലത്തില്‍ ബൂര്‍ഷ്വാസി ഒരു സാമൂഹ്യ വിപ്ലവകാരിയായിരുന്നോ? ആയിരുന്നു എന്നാണു ഉത്തരം. കാരണം ഒരു സാമൂഹ്യ വ്യവസ്ഥയിലെ ഉല്പ്പാദന വിതരണ സമ്പ്രദായം മാറ്റി അതിനു പകരം മറ്റൊരു രൂപത്തിലുള്ള സമ്പ്രദായം പകരം വെക്കുന്ന പ്രക്രിയക്കാണ്ക്കാ വിപ്ലവം എന്ന് പറയുന്നത്. ആ അര്‍ത്ഥത്തില്‍ ബൂര്ഷ്വാ സി ഒരു വിപ്ലവകാരിയായിരുന്നു. ഒരു വര്ഗ്ത്തിന്റെ വര്ഗ നയത്തിന് പകരമായി മറ്റൊരു വര്ഗത്തിന്റെ വര്ഗ നയം പകരം വെക്കുന്ന പ്രക്രിയ ആണ് വിപ്ലവം. സാമൂഹ്യ വിപ്ലവം. ഭൂപ്രഭുത്വം അവസാനിപ്പിക്കുന്ന വിപ്ലവത്തിന്റെ പേരാണ് ജനാധിപത്യ വിപ്ലവം.

ഭൂപ്രഭുത്വം അവസാനിപ്പിക്കാന്‍ ചരിത്രം മുന്നോട്ട് വെച്ച വര്‍ഗമാണ് ബൂര്ഷ്വാസി. ആ അര്ത്ഥത്തില്‍ ബൂര്ഷ്വാസി ജനാധിപത്യ വിപ്ലവം നയിച്ച വര്ഗമാണ്. ഒരു വര്ഗ്ത്തിന്റെ വര്ഗനയത്തിന് പകരമായി മറ്റൊരു വര്ഗത്തിന്റെ വര്‍ഗ നയം പകരം വെക്കുന്ന പ്രക്രിയ ആണ് വിപ്ലവം. ആ അര്ത്ഥത്തില്‍ ബൂര്ഷ്വാസി ജനാധിപത്യ വിപ്ലവം നയിച്ച ഒരു വര്ഗമായിരുന്നു.

(തുടരും....)