2013, ജനുവരി 29, ചൊവ്വാഴ്ച

നോവലിസ്റ്റ് എന്‍.എസ്. മാധവന്‍ - ഒരു പരിചയപ്പെടുത്തല്‍


കഥാകാരന്‍, നോവലിസ്റ്റ്, നാടകകൃത്ത്‌, ഫുട്ബോള്‍ കോളമിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധനായ ശ്രീ എന്‍. എസ്. മാധവന്‍ 1948 ല്‍ പോര്‍ട്ട് കൊച്ചിയില്‍ ജനിച്ചു. ശ്രീ രാമ വര്മ. ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം തുടര്ന്നു ഏറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും കേരള യൂനിവേര്സിറ്റിയില്‍ നിന്ന് തിരുവന്തപുരത്ത് താമസിച്ചു കൊണ്ട് ബിരുദാനന്തരബിരുദവും നേടി.

തിരുവനന്തപുരത്ത് താമസിച്ചു ബിരുദാനന്തരബിരുദത്തിനു പഠിക്കുന്ന സമയത്താണ് 1970 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ ചെറുകഥാ മല്സരത്തില്‍ പങ്കെടുത്ത് കൊണ്ട് തന്റെ “ശിശു’ എന്ന കഥക്ക് ഒന്നാം സമ്മാനം നേടിയത്.

തുടര്ന്ന് ‍ 1975 ല്‍ മാധവന്‍ ഐ.എ. എസിന് ചേരുകയും ബീഹാര്‍ കേഡറില്‍ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. തുടര്ന്നു നീണ്ടകാലം ഉദ്യോഗജീവിതം നയിച്ചു. 1988 ല്‍ കേരളത്തിലേക്ക് തിരിച്ചു വരുന്നത് വരെ മലയാള ഭാഷയുമായി ഒരകല്ച്ച ഇത്തരത്തില്‍ ഉണ്ടാവാനിടയായി. എന്നാല്‍ കേവലം രണ്ടു വര്ഷം കൊണ്ടുതന്നെ 1990 ല്‍ അദ്ദേഹം ഹിഗ്വിറ്റ (Higuita) എന്ന കഥയിലൂടെ ശക്തമായ ഒരു തിരിച്ചു വരവു നടത്തി. 1990 ലെ ഫിഫ വേള്ഡ് കപ്പില്‍ കൊളംബിയയുടെ ഗോള്കീപ്പര്‍ ആയിരുന്ന ഹിഗ്വിറ്റ. ഫാദര്‍ ഗീവര്‍ഗീസ് ആണ് ഇതിലെ മറ്റൊരു പ്രധാന കഥാപാത്രം. എന്നാല്‍ ഇതിനിടയില്‍ 1983 ല്‍ മാധവന്‍ അത് വരെ എഴുതി പ്രസിദ്ധീകരിച്ച കഥകളുടെ ഒരു സമാഹാരം “ചൂളൈമേടിലെ ശവങ്ങള്‍” എന്ന പേരില്‍ മാധവന്റെ സുഹൃത്തുക്കള്‍ ചേര്ന്ന് മരിച്ചു പോയ ഒരു എഴുത്തുകാരന്റെ സ്മരണാര്ത്ഥം പ്രസിദ്ധീകരിച്ചിരുന്നു.

ഹിഗ്വിറ്റക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്ന്നു ള്ള സംഭവങ്ങളെ ആസ്പദമാക്കി മാധവന്റെ “വന്മരങ്ങള്‍ വീഴുമ്പോള്‍” പുറത്ത്‌ വന്നു. ഇതു ശശികുമാര്‍ “കായ തരന്‍” എന്ന പേരില്‍ ഹിന്ദി സിനിമയാക്കുകയുണ്ടായി. കേരളത്തില്‍ വന്ന ശേഷം മാധവന്റെ അഞ്ചു കഥാസമാഹാരങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. “ചൂളൈമേടിലെ ശവങ്ങള്‍”, ഹിഗ്വിറ്റ, തിരുത്ത്‌, പര്യായ കഥകള്‍, നിലവിളി എന്നിവ പ്രസിദ്ധമായ കഥാസമാഹാരങ്ങലാണ്. 2006 ല്‍ എഴുതിയ “രണ്ടു നടനങ്ങള്‍” എന്ന നാടകവും മാധവന്റെതായുണ്ട്.

2010 ല്‍ പദ്മ പ്രഭാ സാഹിത്യ അവാര്ടഡിനു അര്ഹനായി. മോമെന്റോയും 55,000 രൂപയുമായിരുന്നു അവാര്ഡ്.

മാധവന്റെ ആദ്യ നോവല്‍ “ലന്തന്ബുത്തേരിയിലെ ലുത്തിനിയകള്‍” പുറത്തിറങ്ങുന്നത് 2003 ലാണ്. ഇതിന്റെ നിരവധി പതിപ്പുകള്‍ പിന്നീട് പുറത്തിറങ്ങി. ഒപ്പം 2010 ല്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങുകയുണ്ടായി. രാജേഷ്‌ രാജ മോഹന്‍ വിവര്ത്തനം ചെയ്ത ഈ നോവല്‍ 2011ല്‍ ഹിന്ദു ലിറ്ററി പ്രൈസിന് ഷോര്ട്ട് ലിസ്റ്റു ചെയ്യപ്പെടുകയുണ്ടായി. നോവല്‍ പതിനാറാം നൂറ്റാണ്ടില്‍ പോര്ച്ചു ഗീസ് കോളനിയായിരുന്ന സമയത്ത്‌ കേരളത്തിലെ (പാവപ്പെട്ട താഴ്ന്ന ജാതിയില്‍ നിന്ന് മതം മാറി ലത്തീന്‍ കത്തോലിക്കരായവരുടെ പിന്‍ തലമുറയുടെ കഥയാണ് പറയുന്നത്. ജെസ്സിക്കയാണ് ഇതിലെ ഒരു പ്രധാന കഥാപാത്രം. 1951 മുതല്‍ 1967 വരെയുള്ള കേരളത്തിന്റെ ഒരു ചിത്രം ഇതില്‍ വരച്ചിട്ടിട്ടുണ്ട്. ജെസ്സിക്കയുടെ ആദ്യത്തെ പതിനാറു വര്ഷത്തെ കഥ പറയുന്നിടത്താണിത് കാണാന്‍ കഴിയുന്നത്. 1992 ലാണ് മാധവന്‍ ഈ നോവല്‍ എഴുതാന്‍ വേണ്ടി പോര്ട്ട് ‌ കൊച്ചിയില്‍ വീണ്ടും ചെല്ലുന്നത്. നീണ്ട ആറു വര്‍ഷങ്ങള്‍ എടുത്തു ഈ നോവലിന്റെ ഘടന തയ്യാറാക്കാന്‍ മാത്രം അതിനു ശേഷം വീണ്ടും രണ്ടു വര്ഷം എടുത്ത്‌ അതിന്റെ മിനുക്ക് പണികള്‍ നടത്താന്‍ എന്നിട്ടും തൃപ്തിയാവാഞ്ഞു പോര്‍ട്ട് കൊച്ചിയില്‍ മുറി വാടകക്ക് എടുത്ത്‌ അവിടെ താമസിച്ചു അവസാനത്തെ മിനുക്കു പണിയും നടത്തിയാണ് ഇത് 2003 ല്‍ പുറത്തിറക്കുന്നത്. മറ്റെവിടെയും വായിച്ചിട്ടില്ലാത്ത കൊച്ചിയുടെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ ഈ നോവലില്‍ നിന്ന് ഒരു പാടു നമുക്ക്‌ വായിച്ചെടുക്കാന്‍ കഴിയും


നോവലിലെ കഥാപാത്രമായ എഡ്വിന്‍ എണ്പതു പേരടങ്ങുന്ന അതിഥികള്ക്കായി ബിരിയാണി പാകം ചെയ്യുന്ന ഭാഗം അതിന്റെ ചെരുവയടക്കം (മെനു) മാധവന്‍ മനോഹരമായി അവതരിപ്പിക്കുന്ന്ട്. പലരും ഈ നോവല്‍ വായിച്ച ശേഷം ഇത് പരീക്ഷിക്കുകയുണ്ടായി. ബിരിയാണി മാധവന് എന്നും ഒരു ദൌര്ബല്യമായിരുന്നു അത് അദ്ദേഹത്തിന്റെ നോവലിലും കടന്നു കൂടിയത് സ്വാഭാവികം. തലശേരിയിലെ പാരീസ്‌ ഹോട്ടലില്‍ വെച്ചായിരുന്നു ആദ്യമായി ഒരു ബിരിയാണി മാധവന്‍ കഴിച്ചത്. പിന്നീട് അവിടുത്തെ നിത്യസന്ദര്ശ്കനായി മാറി. അങ്ങിനെയിരിക്കെ ഒരു സ്ത്രീ ഇതിനെക്കാള്‍ രുചിയുള്ള ദംബിരിയാണി എന്റെയടുത്ത് ഉണ്ട് എന്ന് പറഞ്ഞു മാധവനെ കൊതിപ്പിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും മാധവനെ വിളിച്ചു തന്റെ ദം ബിരിയാണി ആ സ്ത്രീ നല്കിയതുമില്ല പിന്നീടവരെ മാധവന്‍ കണ്ടതുമില്ല. തുടര്ന്ന് ‍ മാധവന്‍ ദം ബിരിയാണിയുടെ പിറകിലായി. അങ്ങിനെ സ്വന്തമായി ദം ബിരിയാണി ഉണ്ടാക്കാനും അത് സുഹൃത്തുക്കളെ തീറ്റിക്കാനും മാധവന്‍ സമയം കണ്ടെത്തി. ഈ ബിരിയാണി പ്രേമം തന്റെ നോവലിലും മാധവന്‍ മനോഹരമായി വരചിട്ടു.

കുടുംബം:
ന്യൂഡല്ഹിപയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഔട്ട്ലുക്ക് മാഗസിന്‍ എഡിറ്റര്‍ ഷീല റെഡ്ഡിയാണ് ഭാര്യ. ബ്ലോഗ്ഗറും രണ്ടു ഇംഗ്ലീഷ്‌ നോവലുകളുടെ ഉടമയുമായ മീനാക്ഷി റെഡ്ഡി മാധവനാണ് മകള്‍.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ