2013, ജനുവരി 29, ചൊവ്വാഴ്ച

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും തീയ്യ സമുദായവും

കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം അറിയാത്തവര്‍ ആരുമുണ്ടാകില്ല. അത്ര പ്രശസ്തമാണ് ഈ ക്ഷേത്രം. എന്നാല്‍ ഇത് യഥാര്ത്ഥത്തില്‍ ഒരു ക്ഷേത്രമല്ല മടപ്പുരയാണ്. ആ മടപ്പുരയിലെ മടയന്‍ ആണ് ഇതിന്റെ മുഴുവന്‍ ചുമതല. തീയ്യ സമുദായത്തില്പ്പെട്ട മടയനാണ് മരുമക്കത്തായ സമ്പ്രദായ പ്രകാരം ഇതിന്റെ ചുമതല. മറ്റു ക്ഷേത്രങ്ങളില്‍ പതിവില്ലാത്ത സൌജന്യമായ ചായ സല്ക്കാരവും (ചായയും അരിങ്ങാടും), ഭക്ഷണവും താമസ സൌകര്യവും മടപ്പുരയില്‍ വരുന്ന അതിഥികളെ മടയന്‍ സ്വീകരിക്കുന്നതിന്റെ ഭാഗമാണ്. എന്നാല്‍ കാലക്രമേണ ഇതിന്റെ പ്രശസ്തി ഉച്ചസ്ഥായിയില്‍ എത്തിയതോടു കൂടി വരുമാനം വര്ദ്ധിക്കുകയും ഇത് സര്ക്കാരിന്റെ ശ്രദ്ദയില്‍ പ്പെടുകയും ചെയ്തു. അങ്ങനെ ഇത് ഇപ്പോള്‍ മലബാര്‍ ദേവസ്വത്തിന്റെ നിയന്ത്രണത്തോടു കൂടിയാണ് ഇവിടുത്തെ കാര്യങ്ങള്‍ നടക്കുന്നത്.

നാനാജാതിമതസ്ഥര്ക്കും ഇവിടെ ദര്‍ശനം ലഭിക്കും. വഴിപാടുകള്‍ കഴിക്കാം. എല്ലാ ദിവസവും മുത്തപ്പന്‍ കെട്ടിയാടുന്നുണ്ട്. ഇതാണ് പറശ്ശിനി മടപ്പുരയുടെ പ്രത്യേകത. മുത്തപ്പന്‍ കെട്ടിയാടുന്നത് വണ്ണാന്‍ സമുദായവും വാദ്യം മലയ സമുദായത്തില്‍ പെട്ടവരും ആണ് മടപ്പുര നടത്തുന്നത് തീയ്യ സമുദായവും ആണ്. മുത്തപ്പന്റെ നിവേദ്യം കള്ളും ഉണക്കമീനും ആണ്. മുത്തപ്പനെ "കമ്മ്യൂണിസ്റ്റ്‌ ദൈവം" എന്നും വിളിക്കാറുണ്ട്. ഇതിനു കാരണം നാനാ ജാതി മതസ്ഥര്ക്ക് ദര്ശനം നല്കു്ന്നു അവരെ മടപ്പുരയില്‍ അതിഥികളായി സല്‍ക്കരിക്കുന്നു എന്നുള്ളത് കാരണമാണ്. താല്പര്യമുള്ള പറശ്ശിനി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം കൃത്യമായി നല്‍കുന്നുണ്ട്.

പറശ്ശിനിക്കടവിന്റെ സമഗ്രമായ വികസനത്തിന് ഈ മടപ്പുര വഹിച്ച പങ്കു ജനമനസ്സുകള്ക്കൊ പ്പം ചരിത്രത്തിലും ഇടംപിടിച്ചു കഴിഞ്ഞു. ഇന്ന് തീര്ത്ഥടനകെന്ദ്രം എന്ന നിലയിലും ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിലും പറശ്ശിനിക്കടവ് പ്രസിദ്ധമായിക്കഴിഞ്ഞു. പോസ്റ്റ്‌ ഓഫീസ്‌, റോഡു, സ്കൂള്, ബോട്ട് സര്‍വീസ്‌ തുടങ്ങി എല്ലാ മേഖലയിലും മടപ്പുര തങ്ങളുടെ കയ്യൊപ്പ് പതിപ്പിചിരുന്ന്നു. തുടക്കം മുതലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഈ മടപ്പുരക്ക് ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ്കാര്‍ ഒളിവില്‍ കഴിയുന്ന സമയത്ത്‌ വേണ്ട സഹായവും നല്കി്യിട്ടുണ്ട്.

ബഹുഭൂരിപക്ഷം വരുന്ന തീയ്യ സമുദായത്തില്പ്പെട്ട പാവപ്പെട്ടവരായിരുന്നു ആദ്യകാലത്ത് ഇവിടെ ഉള്ളവരില്‍ ഭൂരിപക്ഷവും. ഇപ്പോഴും തീയ്യ സമുദായക്കാര്ക്ക് തന്നെയാണ് ഇവിടെ ഭൂരിപക്ഷം .എങ്കിലും മറ്റു ജാതിയിലുള്ളവരും ഇവിടെ പേരിനുണ്ട്. അവരില്‍ പലരുടെയും പേരിന്റെ കൂടെ ജാതിയുടെ വാല്‍ ഒരു പക്ഷെ നിങ്ങള്ക്ക് ‌ കാണാന്‍ കഴിഞ്ഞെന്നു വരില്ല എന്നാല്‍ ഇപ്പോള്‍ അതിനു മാറ്റം വന്നിട്ടുണ്ട്. ഫേയ്സ്ബുക്കില്‍ വരുന്ന ഇത്തരക്കാരായ പലരും തങ്ങളുടെ പേരിന്റെ ഒടുവില്‍ ജാതികൂടി ചേര്ക്കു ന്നത് അഭിമാനമായി കണക്കാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് ഇവിടെയുള്ള തീയ്യരില്‍ ഭൂരിഭാഗവും സാമാന്യം നല്ല വിദ്യാഭ്യാസം നേടിയവരും സാമ്പത്തികമായി ഭേദപ്പെട്ടനിലയില്‍ ഉള്ളവരും ആണ്. മറ്റു പ്രദേശങ്ങളിലെ തീയ്യരെ പ്പോലെ നിറത്തിലൂടെ ഇവരെ തിരിച്ചറിയാന്‍ കഴിയില്ല. കാരണം മിക്കവരെയും കണ്ടാല്‍ ഉയര്ന്നി ജാതിക്കാരാണെന്നെ തോന്നൂ നിറം കൊണ്ട്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായതിനാല്‍ ജാതി സംഘടനകള്ക്ക് ‌ ഇത് വരെ ഇവിടെ വേരുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. എസ്. എന്‍. ഡി.പി.യുടെ ശാഖ ഇത് വരെ ആന്തൂര്‍ വില്ലേജില്‍ നിലവില്‍ വന്നിട്ടില്ല. അത് ഇനിയും ഉടനെയൊന്നും വരുമെന്നും തോന്നുന്നില്ല. എന്നാല്‍ പ്രവാസികളില്‍ ചിലര്‍ അവരുടെ താമസ സ്ഥലങ്ങളില്‍ ജാതി മത ശക്തികളുടെ സ്വാധീനത്തില്‍ അകപ്പെട്ടു അത്തരക്കാരുമായി സഹകരിക്കുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്. ഇത് തുടക്കത്തിലെ നുള്ളിക്കളയെണ്ടതാണ്. ഇല്ലെങ്കില്‍ ഇത്തരം വിഷചിന്തകളുമായി അവര്‍ നാട്ടില്‍ വരുമ്പോള്‍ അത് നാട്ടിലെ പൊതുജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അത്തരക്കാരെ അതില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുറെയും കടമ കൂടിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ