2012, നവംബർ 21, ബുധനാഴ്‌ച

കോഴിക്കോട് ഇന്ന് ഒഞ്ചിയം വായനശാലകള്‍ക്കുള്ള പുസ്തക കൈമാറ്റം

ടി.പി. വധത്തിന്റെ പേരും പറഞ്ഞു ഒഞ്ചിയം ഓര്ക്കാട്ടേരി ഭാഗങ്ങളില്‍ ആര്‍.എം.പി. അക്രമി സംഘം തിരുവന്ചൂരിന്റെ പോലീസ്‌ നോക്കി നില്ക്കെ നടത്തിയ അക്രമ പേക്കൂത്തുകളിലും അഴിഞ്ഞാട്ടത്തിലും 
സര്‍വ്വസ്വവും നഷ്ടപ്പെട്ട അവിടുത്തെ സി.പി.എം. അനുഭാവികളും പ്രവര്ത്തകരുമായിട്ടുള്ളവര്ക്ക് സി.പി.എം. എന്ന പാര്ട്ടി വീട് വെച്ച് നല്കുകയും വായനശാലകള്‍ പുനര്‍ നിര്മ്മാ ണം ചെയ്യുകയും ചെയ്യുന്നതോടോപ്പം തന്നെ അക്ഷരവിരോധികളായ ഈ തെമ്മാടികൂട്ടം നിര്‍ലജ്ജം എടുത്തു കിണറ്റിലേക്ക്‌ വലിച്ചെറിഞ്ഞ വിലപിടിച്ച പുസ്തകങ്ങള്‍ക്ക് പകരം പുസ്തക ശേഖരം നടത്തി ഒന്ചിയത്തെ വായനശാലകള്ക്കു നല്കു്ന്ന ചടങ്ങ് ഇന്ന് നടക്കുകയാണ്. ചടങ്ങിലേക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു....


സി.പി.എം.നു വലതുപക്ഷ വ്യതിയാനം ആരോപിച്ചു പുതിയ പാര്ട്ടി ഉണ്ടാക്കി അതിനു ആര്‍. എം. പി. എന്ന് പേരിട്ടവര ഇന്ന് ആ പാര്ട്ടി യെ ഏതു തൊഴുത്തില്‍ കൊണ്ട് കെട്ടിയിരിക്കുന്നു എന്ന് ജനം മനസ്സിലാക്കി കഴിഞ്ഞു. വലതുപക്ഷ പാളയത്തില്‍ യു.ഡി.എഫിന്റെ മുന്നണിയില്‍ അവരുടെ അച്ചാരം വാങ്ങി അവര്‍ സി.പി.എം.നെ തകര്ക്കാമെന്നു വ്യാമോഹം പൂണ്ടു. സകലമന വലതുപക്ഷ പിന്തിരിപ്പന്മാരും, ഭരണകൂടവും, കപട ഇടത്പക്ഷക്കാരും, മാധ്യമ മഹാസഖ്യവും മുതുകത്ത്‌ ഇരുന്നു ചെവി തിന്നുന്ന വലതു കമ്മ്യൂണിസ്റ്റ്‌കാരും എല്ലാം കൂടി ഒത്ത് പിടിച്ചിട്ടും നാടെങ്ങും പുതിയ ആര്‍. എം.പി. കൂട്ടായ്മകള്‍ ഉണ്ടാക്കി സി.പി.എം ല്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും ആര്‍. എം.പി.യിലേക്ക്‌ ഒഴുകുകയാണ് എന്ന് വലതു പക്ഷ മാധ്യമ മഹാ സഖ്യത്തിലൂടെ പെരുമ്പറയടിച്ചിട്ടും സി.പി.എം. എന്ന പാര്ട്ടിയെ തകര്ക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് അല്പ്പം ജാള്യതയോടെ അവര്‍ ഓര്ക്കുമ്പോള്‍ ജനങ്ങളെ അണിനിരത്തി ഇത്തരം വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിഞ്ഞത് സി.പി.എം അഭിമാനത്തോടെ . ഓര്ക്കുന്നു. തുടര്ന്ന് ‍ അവിടെ നടന്ന വാര്ഡ് തിരെഞ്ഞെടുപ്പിലടക്കം സി.പി.എം. സ്ഥാനാര്ത്ഥി തിളക്കമാര്ന്ന വിജയം കൈവരിച്ചത് നമുക്ക്‌ ആവേശം പകരുന്നു.. തീര്ന്നില്ല ഇവരുടെ വ്യാജ പ്രചാരണങ്ങളെ അതിജീവിച്ചു സ്കൂള്‍,കോളേജ്‌ വിദ്യാര്ത്ഥികള്‍ മുന്പെങ്ങുമില്ലാത്ത വിധത്തില്‍ എസ്.എഫ്.ഐ.യെ നെഞ്ചേറ്റിയതു ചെറുപ്പക്കാരുടെ ഇടയില്‍ ഇവരുടെ കള്ള പ്രചരണം വിലപോയില്ല എന്ന് നമുക്ക്‌ തെളിയിച്ചു തന്നു. നവംബര്‍ ഒന്നിന്റെ നവോത്ഥാന സദസ്സുകളില്‍ ഉണ്ടായ ജനപങ്കാളിത്തം, മെട്രോ റെയില്‍ മനുഷ്യ ചങ്ങല എന്നിവയിലെ വര്ദ്ധി ച്ച ജനപങ്കാളിത്തംഇവയൊക്കെ ഇത്തരക്കാരുടെ കണ്ണ് തുറപ്പിക്കുക തന്നെ ചെയ്തു.

ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു നിരന്തരമായി ജനങ്ങളോടൊപ്പം നിന്ന് അവര്ക്ക് വേണ്ടി സമരം ചെയ്യുന്ന സി.പി.എം. ന്റെ സമരമുഖത്ത്‌ ഉണ്ടാവുന്ന വര്ദ്ധി്ച്ചു വരുന്ന ജനകീയ പങ്കാളിത്തം തെളിയിക്കുന്നത് ഈ പ്രസ്ഥാനത്തെ ശവംതീനികളായ വലതുപക്ഷ രാഷ്ട്രീയക്കാര്ക്കും അവര്ക്ക് ‌ ഓശാന പാടുന്ന വലതുപക്ഷ മാധ്യമ മഹാസഖ്യങ്ങള്ക്കും തകര്ക്കാന്‍ പറ്റാത്തതാണ് എന്നാണു. വിലക്കയറ്റം, അഴിമതി,വര്ഗ്ഗീയ പ്രീണനം തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ ആര്‍. എം.പി. എന്ന പാര്ട്ടിയുടെ നിലപാട് എന്താണെന്നും അവര്‍ ആരുടെ കൂടെയാണെന്നുള്ളതും ജനം ഇന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒപ്പം തന്നെ നവോത്ഥാന പ്രസ്ഥാനത്തിലൂടെ അതിന്റെ തുടര്ച്ചയായി കേരളത്തിലെ സാമൂഹ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി “കേരള മാതൃക” സ്ഥാപിച്ച സി.പി.എം. എന്ന പാര്ട്ടിയെ കൊലപാതകികളുടെ പാര്ട്ടിയായി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ഹീന ശ്രമവും ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഏറ്റവും കൂടുതല്‍ പ്രവര്ത്തകര്‍ നഷ്ടപ്പെട്ട ഈ പാര്ട്ടിയെ ഒറ്റപ്പെടുത്തി വളഞ്ഞിട്ടു ആക്രമിച്ചു ഇല്ലാതാക്കാം എന്ന് കരുതിയവര്ക്ക് തെറ്റിപ്പോയി. നിങ്ങള്‍ വലതുപക്ഷ മാധ്യമങ്ങളും കപട ഇടത് പക്ഷക്കാരും ടി.പി. വധത്തിനു ശേഷം നടന്ന മറ്റു നിരവധി കൊലപാതങ്ങലോടു നിങ്ങള്‍ സ്വീകരിച്ച സമീപനത്തിലൂടെ കൊലപാതക രാഷ്ട്രീയത്തിലെ നിങ്ങളുടെ രാഷ്ട്രീയം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.

അതെ നമ്മള്‍ പറയുന്നു... നിങ്ങള്ക്ക് വേണമെങ്കില്‍ ഞങ്ങളെ കള്ള കേസുകളില്‍ പെടുത്തി ജയിലില്‍ അടക്കാം.....കൊല്ലാം.... പക്ഷെ തോല്പ്പി ക്കാനാവില്ല......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ