2012, നവംബർ 22, വ്യാഴാഴ്‌ച

മാധ്യമ സംവാദം

ഗൌരവമായ വായന ആഗ്രഹിക്കുന്നവര്ക്ക് വേണ്ടി ഈ കുറിപ്പ് സമര്പ്പിക്കുന്നു....

ആധുനിക കേരളത്തിന്റെ പിറവിയുടെ നവംബർ മാസത്തിൽ “അരനൂറ്റാണ്ട്‌ പിന്നിട്ട കേരളം - സാഹിത്യം, സംസ്ക്കാരം, മാധ്യമം” എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് മാസ് ഷാർജയുടെ സാഹിത്യ വിഭാഗം സംഘടിപ്പിച്ച പരിപാടിയുടെ രണ്ടാം ദിവസമായ നവംബർ 15 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ഷാര്ജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വച്ച് മാധ്യമ സംവാദ ത്തില്‍ പങ്കെടുത്ത് കൊണ്ട്
 മുഖ്യ പ്രഭാഷണം നടത്തവേ ശ്രീ എ.വി. അനില്കുാമാര്‍ (ദേശാഭിമാനി) അഭിപ്രായപ്പെട്ട കാര്യങ്ങള്‍:

മാധ്യമ സംവാദം

ഇന്നത്തെ മുതലാളിത്ത ലോകത്തില്‍ വ്യക്തികള്‍ ഏകാകികളായി തീരുകയാണ്. വ്യക്തികള്‍ കൂട്ടം ചേരുമ്പോള്‍ മാത്രമേ ഈ ഏകാകതയില്‍ നിന്ന് പുറത്ത്‌ വരാന്‍ കഴിയൂ. എന്നാല്‍ ഏകാകിയായ ഈ വ്യക്തിയെ കൂടുതല്‍ കൂടുതല്‍ എകാകിയാക്കുന്നത് ഇന്ന് മാധ്യമങ്ങളാണ് അവര്‍ അവരെ ടെലിവിഷന്റെ മുന്നില്‍ മുഴുവന്‍ സമയവും തളച്ചിടുകയാണ് ചെയ്യുന്നത്.

ഇന്ന് വലതു പക്ഷ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തികള്‍ എന്ന നിലയില്‍ അവര്‍ നല്ലവരാണ്. എന്നാല്‍ അവര്‍ ഒരു സ്ഥാപനത്തിന്റെ ഭാഗമായി തീരുമ്പോള്‍ പലപ്പോഴും അവര്‍ ജനാധിപത്യ വിരുദ്ധര്‍ ആയി മാറുന്ന കാഴ്ച നിങ്ങള്ക്ക് ‌ കാണാന്‍ പറ്റും. അവരുടെ നിലപാടുകളിലും ഈ മാറ്റങ്ങള്‍ നിങ്ങള്ക്ക് ദര്ശി്ക്കാന്‍ കഴിയും.

പത്തും പതിനഞ്ചും വര്ഷങ്ങള്ക്കു മുന്നെ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് കേസ് കൊടുക്കുന്ന പുതിയ പ്രവണതയെക്കുറിച്ച് ഒരു കഥയിലൂടെ അദ്ദേഹം ആസ്വാദകര്ക്ക് വിശദമാക്കി. 2000 ല്‍ ഒരാള്‍ അനില്‍ എന്ന ആളെ വര്ഷ്ങ്ങള്ക്കു് ശേഷം മറ്റൊരു സ്ഥലത്ത് വെച്ചു കണ്ടുമുട്ടിയപ്പോള്‍ “എടാ കണ്ടാമൃഗമേ” എന്ന് വിളിച്ചു സംസാരിച്ചു. എന്നാല്‍ അന്ന് അതിനെതിരെ പ്രതികരിക്കാതിരുന്ന അനില്‍ പിന്നീട് 2012 ല്‍ ആ വ്യക്തിക്കെതിരെ ഒരു കേസ് കോടതിയില്‍ ഫയല്‍ ചെയ്തു. ഇത്രയും കാലം ഇതിനെതിരെ നിങ്ങള്‍ എന്ത് കൊണ്ട് പരാതിപ്പെട്ടില്ല എന്ന് ഇക്കാര്യത്തെക്കുറിച്ച് കൊടതിയില്‍ ജഡ്ജി ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ഇതായിരുന്നു. ഇത്രയും കാലം ഞാന്‍ പരാതി നല്കാ്തിരുന്നതിനു കാരണം എനിക്ക് കണ്ടാമൃഗത്തിനെ അറിയാമായിരുന്നില്ല. ഇന്നലെയാണ് ഞാന്‍ ആദ്യമായി കണ്ടാമൃഗത്തെ കണ്ടത്‌ എന്നായിരുന്നു. ഈ രൂപത്തിലാണ് നമ്മുടെ നാട്ടിലെ കേസും കാര്യങ്ങളും ഇപ്പോള്‍ പോകുന്നത്.

തുടര്ന്ന് ‍ ബി.എം.പി. അഥവാ ബെല്‍ മെറ്റല്‍ പാന്‍ എന്ന കഥയെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഒരു യു.ഡി. ക്ലാര്ക്ക് ആയി ജോലിചെയ്യുന്ന ഭര്ത്താവും വേറൊരു സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ ഭാര്യയും ഒരു മകനും അടങ്ങുന്ന ഒരു ചെറിയ കുടുംബം. മകന്‍ കോംപ്ലാന്‍ ഒക്കെ കഴിച്ചു നല്ല ആരോഗ്യമുള്ള പയ്യന്‍. അവരുടെ ടീപ്പോയില്‍ രണ്ടും മൂന്നും മലയാള പത്രങ്ങളും വാരികകളും അടുക്കി വെച്ച് അതിനു മുകളില്‍ ഒരു പേപ്പര്‍ വെയിറ്റ്‌ വെച്ചിരിക്കുന്നു. അവര്‍ ഇത് വായിക്കാറില്ലെന്കിലും നാട്ടു നടപ്പ്‌ അനുസരിച്ചുള്ള ഒരു രീതി അവര്‍ പിന്തുടരുകയായിരുന്നു. അങ്ങിനെയുള്ള വീട്ടില്‍ ഒരു ദിവസം രാവിലെ ഒരു കമ്പനിയിലെ സെയില്സ്മാന് ആയ സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ വന്നു ബെല്ല് അടിക്കുന്നു. നാട്ടില്‍ ഇക്കാലത്ത്‌ രാവിലെയൊക്കെ വന്നു വീട്ടില്‍ ബെല്ല് അടിക്കുന്നത് സാധാരണഗതിയില്‍ ആരെങ്കിലും മരണം പറയാന്‍ വേണ്ടി വന്നതായിരിക്കും എന്ന ധാരണയില്‍ ഇന്നത്തെ നാട്ടു നടപ്പ് അനുസരിച്ച് ഭര്ത്താവും മകനും ഉണ്ടായിട്ടു ഭാര്യ തന്നെ ചെന്ന് വാതില്‍ തുറക്കുന്നു. ഒരു ടെലിഫോണ്‍ വന്നാല്‍ പോലും ഇന്ന് മിക്ക വീടുകളിലും ഇതാണല്ലോ സ്ഥിതി ആദ്യം ഭാര്യ എടുക്കും എന്നിട്ട് ഭര്ത്താ വിനു ഫോണ് കൊടുക്കും അല്ലെങ്കില്‍ പിള്ളേര്‍ എടുക്കും എന്നിട്ട് അച്ഛന് കൊടുക്കും. ഭര്ത്താതവ്‌ ചാരുകസേരയില്‍ വായിചിരിക്കുന്നുന്ടാകും അയാള്‍ വായിക്കുന്നത് ഇംഗ്ലീഷ്‌ പുസ്തകങ്ങള്‍ ആണെങ്കില്‍ അല്ലെങ്കില്‍ വാരികകള്‍ ആണെങ്കില്‍ ആയാള്‍ വലിയ ബുദ്ധി ജീവിയാണ് എന്ന് ഭാര്യയടക്കം കരുതും എന്നാല്‍ അത് മലയാളം ആണെനെന്കിലോ ഇയാള്ക് ‌ വേറെ പണിയൊന്നുമില്ലെ എന്നുള്ള രീതിയിലായിരിക്കും അവരുടെ സമീപനം. ഭാഷ പോലും നമ്മുളെ വിലയിരുത്തുന്നതില്‍ ഒരു വലിയ പങ്കു വഹിക്കുന്നു ഇന്ന്. സ്വന്തം മാത്രുഭാഷയെക്കാള്‍ ഇംഗ്ലീഷിനു പ്രാധാന്യം നല്കു ന്നു. ഇന്ഗ്ലീഷ്‌ സംസാരിക്കുന്നവര്‍ മാത്രമാണ് വിവരമുള്ളവര്‍ എന്ന ഒരു ധാരണ നില നില്ക്കുലന്നുണ്ട് പലരുടെയും ഇടയില്‍. മലയാളം സംസാരിക്കുമ്പോള്‍ ഇവര്ക്ക് ഒരു അധമവികാരവും ഇംഗ്ലീഷ്‌ സംസാരിക്കുമ്പോള്‍ ഒരു ഉയര്ന്ന വികാരവും വരുന്നു. ഇവിടെ ബെല്ലടി കേട്ട് ഭാര്യ വാതില്‍ തുറന്നപ്പോള്‍ ആ സെയില്സ്മാ ന്‍ ഉടനെ തന്നെ അവരുടെ പതിവ്‌ രീതിയനുസരിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ അകത്തു കയറി ഇരുന്നു തങ്ങളുടെ ഉത്പന്നത്തെക്കുറിച്ച് വിശദീകരണം തുടങ്ങി. ഇത്തരക്കാരായ സെയില്സ്മാന്മാവര്‍ തങ്ങളുടെ പ്രോഡക്റ്റ് വിറ്റ്‌ പോവാന്‍ വേണ്ടി പറയുന്ന കാര്യങ്ങള്‍ ഉദാഹരണമായി പറഞ്ഞു. പല്ലുന്തിയ ആളുകളെ അടുത്ത്‌ ബ്രഷും കൊണ്ട് പോയി അത് വില്ക്കാളന്‍ വേണ്ടി പറഞ്ഞ കഥ നിങ്ങളുടെ പല്ല് ഇങ്ങിനെയെന്കില്‍ ഇതാ നമ്മുടെ ബ്രഷു ഇങ്ങിനെ വാങ്ങൂ ഉപയോഗിക്കൂ. ഈ രീതിയില്‍ സെയില്സ്മാ്ന്‍ വാചക കസര്ത്ത് ‌ നടത്തി ഒടുവില്‍ ആ പാന്‍ ആ വീട്ടമ്മ വില കൊടുത്തു വാങ്ങി. അന്ന് രാത്രി വീട്ടുടമക്ക് രാത്രി ബുള്‍സായി കഴിക്കാന്‍ ആഗ്രഹം തോന്നുകയും വീട്ടമ്മ അന്ന് വാങ്ങിയ ബി.എം.പി.യില്‍ ബുല്സായി ഉണ്ടാക്കി കൊടുത്ത്‌ ആ പാന്‍ കഴുകാതെ അതില്‍ വെള്ളമൊഴിച്ചു വെച്ചു. പിറ്റേന്ന് രാവിലെ ചികരിയും സോപ്പും ഒക്കെ ഇട്ടു അകവും പുറവും കഴുകിയപ്പോള്‍ അതിന്റെ അടിയില്‍ ഒരു പേര് തെളിഞ്ഞു വന്നു. അപ്പോഴാണ്‌ അവര്ക്ക് ‌ അത് മനസ്സിലായത്‌ പന്ത്രണ്ടു വര്ഷ്ങ്ങള്ക്കു മുന്നേ അവരുടെ തറവാട്ടില്‍ നിന്ന് കളവു പോയ ഓട്ടുരുളി ആണ് അവരുടെ കയ്യില്‍ ഇപ്പോള്‍ ബി.എം.പി.യായി വന്നത് എന്ന്. ബിച്ച ഗൌഡ മാധവ പണിക്കര്‍ എന്ന അവരുടെ അച്ചന്റെ പേര് ബി.എം.പി.യായി വന്ന കഥ. രണ്ടും ബി.എം.പി. തന്നെ.

കുട്ടി മരിച്ച തള്ള പശുവിനെ പാല്‍ കറക്കാന്‍ വൈക്കോല്‍ കൊണ്ട് ഡ്യൂപ്ലിക്കേറ്റ് കിടാവിനെ ഉണ്ടാക്കി അതിനെ അകിടില്‍ മുട്ടിച്ചു പാല്‍ ച്ചുരത്തിപ്പിച്ചു പാല്‍ കറന്നെടുക്കുന്നത് പോലെ മാധ്യമങ്ങള്‍ ഇന്ന് പ്രവര്ത്തി ക്കുകയാണ്.

ഇന്ന് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം അനുദിനം വികസിക്കുന്നു. ലോകത്ത്‌ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും നമുക്ക്‌ അപ്പോഴപ്പോള്‍ വിവരം ലഭിക്കുന്നു. അങ്ങിനെ നമ്മുടെ വിജ്ഞാനം അനുദിനം വികസിക്കുന്നു. എന്നാല്‍ തൊട്ടടുത്തുള്ള നമ്മുടെ അയല്പക്കക്കരനുമായി നമുക്ക് ബന്ധമില്ല അവിടെ എന്ത് നടക്കുന്നു എന്ന് നാം അറിയുന്നില്ല. മനുഷ്യര്‍ തമ്മിലുന്ടാകേണ്ട സ്വാഭാവിക ബന്ധങ്ങള്‍ ഇല്ലാതായി വരുന്നു.ഇത് ഒരു ജനാധിപത്യ വിരുദ്ധ മാധ്യമ പ്രവര്ത്ത്നരീതിയാണ്.

ആധുനിക മുതലാളിത്തം പുതിയ വീട്ടുപകരണങ്ങളുടെ കണ്ടു പിടുത്തങ്ങളിലൂടെ നമുക്ക്‌ ധാരാളം ഒഴിവു സമയങ്ങള്‍ തരുന്നു. പണ്ട് ഓലയും വിറകും കത്തിച്ചിടത്ത്‌ ഇന്ന് നമ്മള്‍ ഗ്യാസ് കത്തിക്കുന്നു. ഓലയും വിറകും കത്തിച്ചു ഒരു ചായ ഉണ്ടാക്കാന്‍ അര മണിക്കൂര്‍ എടുത്ത സമയത്ത്‌ ഇന്ന് ഗ്യാസില്‍ നാം രണ്ടു മിനുട്ട് കൊണ്ട് ചായ ഉണ്ടാക്കുന്നു. അപ്പോള്‍ നമുക്ക് കൂടുതല്‍ സമയം കിട്ടുന്നു. ഗ്രൈന്ഡര്‍ മിക്സരും വാഷിംഗ് മെഷിനും എല്ലാം നമ്മുടെ പണി എളുപ്പമാക്കി നമുക്ക് ധാരാളം ഒഴിവു സമയം തരുന്നു. എന്നാല്‍ ഇങ്ങിനെ നമുക്ക്‌ തരുന്ന ഒഴിവു സമയങ്ങളെ അതെ മുതലാളിത്തം തന്നെ അത് തിരിച്ചു പിടിക്കുന്നത് എങ്ങിനെയാണ്? ടെലിവിഷന്‍ വഴി, സീരിയല്‍ വഴി, വാര്ത്ത വഴി, കോമഡി പരിപാടി വഴി അങ്ങിനെ അങ്ങിനെ.

ജീവിതത്തെ നിസ്സാരവല്ക്ക രിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. അമേരിക്കയില്‍ എം.എസ്. എന്‍. എന്ന വാര്ത്താ ചാനലില്‍ “മൈക്ക ബ്രിസില്ക്കി” എന്ന “ഗാന്ധിജിയെ പോലെ ലളിത വസ്ത്രം ധരിക്കുന്ന” ഒരു അവതാരികയുണ്ട്. അവര്‍ ഒരു തവണ പ്രധാനപ്പെട്ട ഒരു വാര്ത്ത് വായിക്കാന്‍ പോവുമ്പോള്‍ അവരുടെ മാനേജര്മാ്ര്‍ അവര്ക്ക് ഒരു നടി പബ്ബില്‍ പോയി കാട്ടിക്കൂട്ടിയ വിക്രിയകള്‍ പ്രധാന വാര്ത്ത യായി വായിക്കാന്‍ പറഞ്ഞു. എന്നാല്‍ മൈക്ക അമേരിക്കന്‍ പട്ടാളത്തെക്കുറിച്ചുള്ള അന്നത്തെ പ്രധാന വാര്ത്തന വായിക്കുവാന്‍ സ്വന്തം നിലയില്‍ ശ്രമിച്ചപ്പോള്‍ അവരുടെ മൈക്ക്‌ ഒഫ് അവര്‍ ഒഫ് ആക്കുകയുണ്ടായി. ഇങ്ങിനെ പ്രധാനപ്പെട്ട വാര്ത്തകളെ മാറ്റിവെച്ചു അവര്ക്ക് ഹിതകരമായിട്ടുള്ള വാര്ത്ത കള്‍ മാത്രം കൊടുക്കുന്ന രീതി നിലവില്‍ ഉണ്ട്.

ഒരു തവണ സ്വന്തം നാട്ടില്‍ പോയപ്പോള്‍ അവിടെയുള്ള ഒരു വയസായ സ്ത്രീ തന്നോടു ചോദിച്ച കാര്യം അനില്‍കുമാര്‍ ഇങ്ങിനെ വിവരിച്ചു. മോനെ എത്ര നാളായി നീ പത്രം നടത്താന്‍ തുടങ്ങിയിട്ട്. 23 വര്ഷം എന്ന് മറുപടി പറഞ്ഞു. നിനക്ക് ഒരു മണിക്കൂര്‍ വാര്ത്ത നോക്കാതെ പറയാന്‍ പറ്റുമോ? കാര്യം മനസ്സിലായി നികേഷ്‌ കുമാറും, അനുപമയും, വീണ ജോര്ജ്ജും ഒക്കെ വാര്ത്ത വായിക്കുന്നത് ടി.വി.യില്‍ കാണുമ്പോള്‍ തോന്നുന്നതാണ് അവര്‍ വാര്ത്തകള്‍ നോക്കാതെ വായിക്കുകയാണ് എന്ന്. എന്നാല്‍ അവരുടെ മുന്നില്‍ വാര്ത്താ സ്ക്രോള് ചെയ്തു പോകുന്നത് അവര്‍ നേരെ നോക്കി വായിക്കുകയാണ് എന്ന് ഇവര്‍ അറിയുന്നില്ല. കൂടാതെ ഇടക്കിടെ അവര്‍ ബ്രെയ്ക്ക് എടുക്കുന്നത് എന്തിനാണെന്നും ചിന്തിക്കുന്നില്ല. ഒരു ഇടവേള അനിവാര്യമായി തീര്ന്നിരിക്കുന്നു എന്നൊക്കെ അവര്‍ പറയുന്നതിന്റെ പിന്നിലെ രഹസ്യങ്ങളും അനില്‍ തമാശ രൂപത്തില്‍ അവതരിപ്പിച്ചു. കൂട്ടത്തില്‍ ഒന്നും രണ്ടും വര്ഷം ജേര്ണ ലിസത്തില്‍ ഡിപ്ലോമ എടുത്ത്‌ പുറത്തിറങ്ങുന്ന പുതിയ മാധ്യമ പ്രവര്ത്ത്കരുടെ ബൌദ്ധിക നിലവാരത്തെക്കുറിച്ചും അവരുടെ പരിണിത പ്രജ്ഞാരായ രാഷ്ട്രീയ നേതാക്കലോടുള്ള വിനയമില്ലാത്ത പെരുമാറ്റത്തെക്കുറിച്ചും പരാമര്ശിക്കുകയുണ്ടായി. 19 വയസ്സുള്ള മാധ്യമ പ്രവര്ത്തക മിസ്റ്റര്‍ അച്യുതാനന്ദന്‍ എന്ന് വിളിച്ചു സംസാരിക്കുന്നത്തിലെ ഔചിത്യകുറവ്‌ അദ്ദേഹം എടുത്ത്‌ പറഞ്ഞു.

തങ്ങളുടെ കൃത്രിമ സാന്നിധ്യം ഉണ്ടെന്നു തോന്നിപ്പിക്കുന്ന മാധ്യമ പ്രവര്ത്ത്ന രീതി. മാധ്യമങ്ങള്‍ പ്രേക്ഷകരുടെ കൃത്രിമ സാന്നിധ്യം അവര്‍ വായിക്കുന്ന വാര്ത്തകളില്‍, ഉള്ളടക്കങ്ങളില്‍ ഉണ്ട് എന്ന് അവര്ക്ക് തോന്നുന്ന വിധത്തില്‍ വാര്ത്ത അവതരിപിക്കുന്ന രീതി. യാഥാര്ത്ഥത്തില്‍ ആ വാര്ത്ത് കാണുന്ന, കേള്ക്കുന്ന പ്രേക്ഷകന് അതില്‍ ഒരു കാര്യവും ഇല്ല, അത് അയാളെ ബാധിക്കുന്ന കാര്യവുമായിരിക്കില്ല എങ്കിലും അയാള്ക്ക് തോന്നും ഇത് എന്നെ കൂടി ബാധിക്കുന്ന കാര്യമാണെന്ന്.

തലക്കെട്ട്‌ രാഷ്ട്രീയം പെട്രോളിന് വില കൂടി അരി വില കയറി ഇവിടെ പെട്രോളിന് വില കൂട്ടി എന്ന് പറയില്ല, അരിക്ക് വില കൂട്ടി എന്ന് പറയില്ല മറിച്ചു വില കൂടി, വില കയറി എന്നാണു പറയുന്നത്. അപ്പോള്‍ അത് കേള്ക്കു ന്ന ആള്ക്ക് അതൊരു സാധാരണ പ്രക്രിയയായി തോന്നും മറിച്ച് പെട്രോള്‍ വില കൂട്ടി, അരിവില കൂട്ടി എന്ന് പറയുമ്പോള്‍ ആര് കൂട്ടി എന്തിനു കൂട്ടി അതില്‍ പ്രതിഷേധിക്കണം എന്ന ചിന്ത നമുക്ക് വരും അതില്ലതാക്കാന്‍ ആണ് ഈ രൂപത്തിലുള്ള തലക്കെട്ട്‌ കൊണ്ടുള്ള രാഷ്ട്രീയം അവര്‍ കളിക്കുന്നത്. എന്നാല്‍ ഇവര്‍ തന്നെ സര്ക്കാര്‍ അതിന്റെ വില കുറച്ചു വെന്കിലോ അത് എങ്ങിനെയാണ് റിപ്പോര്ട്ട് ചെയ്യുന്നത് പെട്രോള്‍ വില കുറഞ്ഞു. അരി വില ഇറങ്ങി എന്നൊന്നുമല്ല. മറിച്ച് പെട്രോളിന് വില കുറച്ചു അരിവില കുറച്ചു എന്നാണു അപ്പോള്‍ അവിടെ കൃത്യമായി കുറച്ചു എന്ന് തന്നെ അവര്‍ റിപ്പോര്ട്ട് ചെയ്യുന്നു. ഇതാണ് തലക്കെട്ടിലെ രാഷ്ട്രീയം.

അത് പോലെ അവര്‍ ഉപയോഗിക്കുന്ന ഭാഷ സമാധാനപരമായി പോലീസ്‌ ജീപ്പ്‌ കത്തിക്കുകയായിരുന്ന കെ. എസ്. യു. പ്രവര്ത്തകരെ അച്യുതാനന്ദന്റെ പോലീസ്‌ അകാരണമായി ലാത്തിച്ചാര്ജ്ന ചെയ്തു. എന്നാല്‍ ഒരു മാധ്യമ പ്രവര്ത്തകനെ ഡി.വൈ.എഫ്.ഐ. ക്കാര്‍ അല്ലെങ്കില്‍ സി.പി.എം. കാര്‍ വാര്ത്ത റിപ്പോര്ട്ട് ചെയ്യാന്‍ പോയപ്പോള്‍ എറിഞ്ഞു പരിക്കേല്പ്പി ച്ചു എന്നാണു റിപ്പോര്ട്ട് കൊടുക്കുക ഇതേ കാര്യം കോണ്ഗ്രസ്കാര്‍ ചെയ്‌താല്‍ കല്ലെറിനിടയില്‍ അകപ്പെട്ടു പോയ മാധ്യമ പ്രവര്ത്തകന് പരിക്ക് പറ്റി എന്നും അവര്‍ റിപ്പോര്ട്ട് ചെയ്യും അവിടെ മാധ്യമ പ്രവര്ത്ത്കന്‍ കല്ലെറിനിടയില്‍ പെട്ട് പോയത് കൊണ്ട് പരിക്ക് പറ്റിയതാണ് എന്നാണു വായനക്കാരന് തോന്നുക. മറിച്ച് സി.പി.എം. കാരനാണെങ്കില്‍ മാധ്യമ പ്രവര്ത്ത കനെ എറിഞ്ഞു പരിക്കേല്പ്പി ച്ചു എന്നും. ഇത് പോലെ തന്നെ അര്ഥം അറിയാതെ ഉപയോഗിക്കുന്ന പദങ്ങള്‍ലുമുണ്ട് . അടിപൊളി, ചെത്ത്‌ ഇവയൊക്കെ. എന്താണ് അടിച്ചു പൊളിക്കുന്നത് എന്നും എന്താണ് ചെത്തുന്നത് എന്നും അറിയാതെയാണ് ഈ പ്രയോഗങ്ങള്‍ നടത്തുന്നത്.

ഇന്ഫോടെയിന്മെലന്റ് ചാനലുകളും എന്ടര്ടെയിന്മെന്റ് ചാനലുകളും തമ്മിലുള്ള വിത്യാസം കുറഞ്ഞു കുറഞ്ഞു വന്നു ഇന്ന് അത് രണ്ടും കൂടിയുള്ള ചാനലുകളാണ് നമുക്ക്‌ ലഭിക്കുന്നത്. ഇതാണ് ഇന്ഫോടെയിന്മെന്റ് എന്നും ഇതാണ് എന്ടര്ടെയിന്മെന്റ് എന്നും തിരിച്ചറിയാന്‍ പറ്റാതെയായിരിക്കുന്നു.

അറിവും തിരിച്ചറിവും തമ്മിലുള്ള വിത്യാസം. എവറസ്റ്റ് കൊടുമുടിക്ക് എത്രയാന്‍ ഉയരം? നൈല്‍ നദിക്ക് എത്രയാണ് നീളം? അമേരിക്കന്‍ പ്രസിഡന്റ് ആരാണ്? ഇവയൊക്കെ അറിവുകളാണ്. എന്നാല്‍ ഇന്നലെ വരെ നിറയെ വെള്ളമുണ്ടായിരുന്ന നിങ്ങളുടെ സ്വന്തം വീട്ടുമുറ്റത്തെ കിണര്‍ ഇന്ന് എന്ത് കൊണ്ട് വറ്റി പോയി എന്നുള്ളത് അറിവല്ല തിരിച്ചറിവ് ആണ്. കര്‍ഷകര്‍ എന്ത് കൊണ്ട് ആത്മഹത്യചെയ്യുന്നു അല്ലെങ്കില്‍ ചെയ്യേണ്ടി വരുന്നു എന്നുള്ളത് തിരിച്ചറിവ് ആണ്. എന്നാല്‍ ആധുനിക മാധ്യമ പ്രവര്ത്ത നം നമുക്ക്‌ അറിവ് മാത്രമേ തരുന്നുള്ളൂ തിരിച്ചറിവ് നാം സ്വയം നേടേണ്ടിയിരിക്കുന്നു. ആന്ധ്രയിലെ അനന്തപുരിയില്‍ ഒരു വര്ഷം തന്നെ 395 കര്ഷകര്‍ ആത്മഹത്യ ചെയ്ത സ്ഥലമാണ് എന്നാല്‍ അതെ സ്ഥലത്ത് തന്നെ ഏറ്റവും കൂടുതല്‍ ലക്ഷ്റി വാഹനങ്ങള്‍ ചീറിപായുന്ന വിരോധാഭാസവും കാണാം. ഒരു ഭാഗത്ത്‌ ജീവിക്കാന്‍ വയ്യാതെ ആതമഹത്യ ചെയ്യേണ്ട അവസ്ഥ അതെ സമയം മറുവശത്ത് ആര്ഭാടങ്ങലുടെ അവസ്ഥ. ഇത് രണ്ടും ഉള്ളത് ഒരേ സ്ഥലത്ത്‌.

കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്ന് പഴമൊഴി ചോദിച്ചിരുന്ന നമ്മുടെ നാട്ടില്‍ ഇന്ന് ടി.വി.യില്‍ വരുന്ന സോപ്പിന്റെ പരസ്യം എന്താണ്? നിങ്ങള്‍ ഈ സോപ്പ് ഉപയോഗിച്ച് ഏഴു തവണ കുളിക്കുവിന്‍. നിങ്ങള്‍ സുന്ദരിയാകും അല്ലെങ്കില്‍ സുന്ദരനാകും എന്ന്. അത് കേട്ട് വിശ്വസിച്ച് അത് വാങ്ങി കുളിക്കുവാന്‍ കുറെ ആള്ക്കാരും. അവര്‍ എവിടെ സുന്ദരനും സുന്ദരിയും ആവാനാണ്? എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം അവരുടെ സോപ്പുകള്‍ ചിലവായി കഴിഞ്ഞു.

അന്ധവിശ്വാസം: സ്ത്രീകള്ക്ക് പല്ല് കുറവാണ് എന്ന് പണ്ട് അരിസ്റ്റോട്ടില്‍ പറഞ്ഞു. അരിസ്റ്റോട്ടില്‍ പറഞ്ഞത് കൊണ്ട് അത് ആരും ചോദ്യം ചെയ്തില്ല വര്ഷങ്ങളോളം. ആരും എണ്ണി നോക്കാനും മിനക്കെട്ടില്ല. പിന്നീട് വര്ഷങ്ങള്ക്കു് ശേഷമാണ് സ്ത്രീയുടെ പല്ലുകള്‍ എണ്ണി നോക്കിയപ്പോള്‍ അവര്ക്ക്്‌ പല്ല് കുറവൊന്നുമില്ല എന്ന് മനസ്സിലാക്കിയത്‌. അത് അന്നെ എണ്ണി നോക്കിയിരുന്നുവെങ്കില്‍ ആ ഒരു അന്ധവിശ്വാസം ഇല്ലാതാക്കാമായിരുന്നു. ഇത് പോലെയാണ് പല അന്ധവിശ്വാസങ്ങളും അതത് സമയത്ത്‌ ചെയ്യേണ്ട കാര്യങ്ങള്‍ അതാത് സമയത്ത്‌ ചെയ്യണം. ശാസ്ത്ര ബോധത്തില്‍ ആളുകള്‍ സ്വയം തീ കൊടുക്കുകയും സമൂഹത്തെ തീപിടിപ്പിക്കുകയും ചെയ്യണം. ഇല്ലെങ്കില്‍ ആളുകള്‍ ആള്‍ ദൈവങ്ങളുടെ പിറകില്‍ പോവുന്ന അവസ്ഥ ഉണ്ടാകും. അങ്ങിനെയാണ് അരയാല്ത്തറയിലും മറ്റുമുള്ള ‘ദിവ്യനമാരുടെ’ പിറകെ ആളുകള്‍ പോവുന്നത്. ഇത് പോലെയാണ് കന്യാമറിയത്തിന്റെ പ്രതിമ ഉണ്ടാക്കി അതിന്റെ കണ്ണില്‍ നിന്ന് ചോര ഇറ്റ്‌ വീഴുന്നു എന്ന കഥയുടെ കാര്യവും പ്രതിമയുടെ ഉത്ഘാടനം നേരതെയാക്കിയത് കാരണം ശില്പ്പി ക്ക് പിരികത്തിന്റെ അടുത്തുള്ള ജോലി മുഴുവനും പൂര്ത്തിയാക്കാന്‍ പറ്റിയിരുന്നില്ല അത് കാരണമാണ് അത് സംഭവിച്ചത്‌. എന്നാല്‍ അതിനെ കുറിച്ച് ചിന്തിക്കാതെ ഇതും അന്ധവിശ്വാസത്തിലേക്ക്‌ പോവുകയാണ് ചെയ്തത്. ഒരു കടയില്‍ കിട്ടാനുള്ളവരുടെ പൈസ കരികട്ട കൊണ്ട് ചുമരില്‍ എഴുതിയിട്ടിരുന്നു പിന്നീട് ആ കട പൂട്ടുകയും ഒടുവില്‍ അത് ഭാഗികമായി തകരുകയും ചെയ്തു പിന്നീടാണ് ആ ചുമരില്‍ എഴുതിയ വാക്കുകള്‍ നബി വചനങ്ങള്‍ ആണ് അത് നബി എഴുതിയാണ് എന്നും മറ്റും ചിലര്‍ പറഞ്ഞു ഉണ്ടാക്കുന്നത് അത് വിശ്വസിക്കാന്‍ കുറച്ച് ആള്ക്കാരും. ഇത് പോലെ തന്നെയാണ് ടി.വി.യിലെ ജ്യോതിഷക്കാരനെ വിളിച്ചു സംസാരിച്ച ഒരു ഗല്ഫ്കാരന്റെ അവസ്ഥ. തന്റെ ഒരു കൂട്ടുകാരന്റെ കാര്യമാണ് എന്ന് പറഞ്ഞാണ് അയാള്‍ തന്റെ സംശയം ചോദിച്ചത. ടി.വി. യി. ഈ പരിപാടിയുടെ അവതാരകന്‍ ആറ്റുകാലിലുള്ള ഒരു വിദ്വാന്‍ പറഞ്ഞു. ജാതകവശാല്‍ നിങ്ങളുടെ സുഹൃത്തിനു വളരെ മോശം പിടിച്ച സമയമാണ് അകാല മരണം വരെയുണ്ടാകും എന്ന്. ഇത് കേട്ട ചോദ്യ കര്ത്താടവ് പിറ്റേ ദിവസം തന്നെ ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്. ശാസ്ത്രബോധവും ശാസ്ത്രവും ഇത്രയൊക്കെ പുരോഗമിച്ചുവെങ്കിലും ആളുകളുടെ സ്ഥിതി ഇപ്പോഴും ഇങ്ങേനെയോക്കെയാണ്. അത് മാറ്റിയെടുക്കേണ്ടിയിരിക്കുന്നു.

1914 ല്‍ ശ്രീനാരായാണഗുരു ഒരിക്കല്‍ തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. വണ്ടിയില്‍ ഒരു രാജാവും ഉണ്ടായിരുന്നു രാജാവ് ശ്രീനാരായണനോട് ചോദിച്ചു നിങ്ങളുടെ പേര് എന്താണ് ശ്രീനാരായണന്‍ തന്റെ പേര് പറഞ്ഞു. എന്നാല്‍ രാജാവിന് ശ്രീനാരായാണന്റെ ജാതി മനസ്സിലായില്ല അത് കൊണ്ട് വീണ്ടും ചോദിച്ചു. എന്താണ് ജാതി അപ്പോള്‍ ശ്രീനാരായണഗുരു പറഞ്ഞു കണ്ടിട്ട് മനസ്സിലായില്ലേ എന്ന് രാജാവ്‌ പറഞ്ഞു ഇല്ല എന്ന് അപ്പോള്‍ ശ്രീനാരായണഗുരു വീണ്ടും പറഞ്ഞു കണ്ടിട്ട് മനസ്സിലാവത്തവന് കേട്ടാലും മനസ്സിലാവില്ല എന്ന്. ഇന്ന് ആളുകള്‍ കൂടുതലും തങ്ങളുടെ പേരിന്റെ കൂടെ ജാതി പേര് വെയ്ക്കുവാന്‍ താല്പര്യം കാണിക്കുന്നു. നായര്‍, നമ്പൂതിരി, നമ്പ്യാര്‍, മേനോന്‍ തുടങ്ങിയ പദങ്ങള്‍ പേരിന്റെ കൂടെ അലന്കാരമായി ചേര്ക്കുന്നു. ഈ രീതി നാം സ്വയം മാറ്റിയെടുക്കണം.

ഒരിക്കല്‍ ഗാന്ധിജിയും ശ്രീനാരായണഗുരുവും തമ്മില്‍ ഒരു ചര്ച്ച നടന്നു. വൈക്കത്ത്‌ അമ്പലത്തില്‍ താഴ്ന്ന ജാതിക്കാര്‍ക്ക്‌ പ്രവേശനമില്ല അത് വഴി യാത്രയും ചെയ്തു കൂടാ. പക്ഷെ അതിലെ പട്ടിക്കും പൂച്ചക്കും വരെ പോവാം. മനുഷ്യന്‍ പോയികൂടാ. ഇതിനെക്കുറിച്ച്‌ ശ്രീനാരായണഗുരു ഗാന്ധിജിയുമായി സംസാരിച്ചു. അപ്പോള്‍ ഗാന്ധിജി പറയുകയാണ് ആല്മ‌രത്തിന്റെ ഇലകളെക്കുറിച്ച് നോക്കൂ അതില്‍ കിടക്കുന്ന ഇലകള്‍ ഒക്കെ പലതരത്തില്‍ അല്ലെ? ഒന്ന് പഴുത്തിട്ടു, ഒന്ന് പച്ച, എന്നൊക്കെ അപ്പോള്‍ ശ്രീനാരായണഗുരു പറഞ്ഞു അതിലെ ഇലകളെയൊക്കെ ഒന്നിചെടുത്ത്‌ ഉരുട്ടി പിഴിഞ്ഞ് അതിന്റെ രസം എടുത്തു നോക്കൂ അതെല്ലാം ഒന്നായിരിക്കും.

1917 ല്‍ സഹോദരന്‍ അയ്യപ്പന്‍ കൊടുങ്ങലൂരിലെ ഭരണിപാട്ടിനും കോഴിയെ അറക്കുന്നതിനും എതിരെ അവിടെ ചെന്ന് പ്രസംഗിച്ചു അവരുടെ കല്ലേറില്‍ സാരമായി പരിക്കേറ്റു. ഈ വിവരം അവര്‍ ശ്രീനാരായണഗുരുവിനെ അറിയിച്ചു അങ്ങയുടെ അനുയായി അയ്യപ്പന്‍ ഇവിടെ വന്നു പ്രസംഗിച്ചു എന്ന് അപ്പോള്‍ ഗുരു പറഞ്ഞു ഓ അതെയോ അയ്യപ്പന്‍ വന്നു പ്രസംഗിച്ചുവെങ്കില്‍ അത് ഞാന്‍ ആദ്യമേ അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അത് ഉല്ഘാടനം ചെയ്യുമായിരുന്നു.

അയ്യപ്പന്മാര്‍ കാല്‍ നടയായി കണ്ണൂരില്‍ നിന്നടക്കം പോവുകയാണ്. ആലുവയില്‍ ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനും ഉണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ അവര്‍ സ്വാമിയെ അയ്യപ്പോ എന്ന് വിളിച് കൊണ്ടാണ് പോയത്. ആലുവയില്‍ എത്തിയപ്പോള്‍ അയ്യപ്പന്‍ ചോദിച്ചു നിങ്ങള്‍ എവിടെ പോവുകയാണ് എന്ന്. അവര്‍ പറഞ്ഞു സ്വാമി അയ്യപ്പന്റെയ അടുത്ത്‌ എന്ന്. അപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു അതിനു ശബരിമല വരെ പോകേണ്ട നിങ്ങള്‍ അന്വേഷിക്കുന്നവര്‍ ഇവിടെ ഉണ്ട് എന്ന്. സ്വാമിയും, അയ്യപ്പനും.

ദൈവത്തെ ‘കൊല്ലുന്നത്‌’ കമ്മ്യൂണിസ്റ്റ്കാര്‍ അല്ല എന്നും മുതലാളിമാരാണ് ഇന്നത്തെ ദൈവത്തെ ‘കൊന്നു കൊണ്ടിരിക്കുന്നത് ‘എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടെലിവിഷന്‍ രംഗത്ത്‌ ഇന്ന് കാണിക്കുന്ന ചിത്രഗീതങ്ങള്‍ (സിനിമ പാട്ടുകള്‍) കുടുംബസമേതം ഇരുന്നു കാണാന്‍ പറ്റാത്തതാണ്. എങ്കിലും അത് എല്ലാ തരത്തിലുള്ള മാനസിക വൈകല്യമുള്ളവരുടെയും ആഗ്രഹങ്ങള്‍ അത് പൂര്ത്തീ കരിക്കുന്നു. അത് പോലെ ഫോണ്‍ ഇന്‍ പരിപാടികള്‍ പലപ്പോഴും അവതാരികമാരുടെ അവതരണം അറുബോറാണ്. നാല് വയസ്സുള്ള കുട്ടിയോടും നാല്പ്പതു വയസ്സുള്ള സ്ത്രീയോടും ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ ഇത് മനസ്സിലാകും. കൃതിമമായ ചോദ്യങ്ങള്‍ തയ്യാറാക്കി കേള്വിക്കാരനെ വിഡ്ഢിയാക്കി സുഖിപ്പിക്കുന്ന ചോദ്യങ്ങള്‍ ഡോകടരോടു ചോദിക്കല്‍ എന്ന പരിപാടിയില്‍ വരുന്നതിനെയും അദ്ദേഹം പരിഹസിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ